ജഗതി ശ്രീകുമാറിനൊപ്പം വേദി പങ്കിടവേ വേദിയിലേക്കെത്തിയ കുട്ടിക്കുറുമ്പിക്കൊപ്പം കളിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജഗതിയുടെ മകന് രാജ്കുമാര് ആരംഭിച്ച ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ൻമെന്റ്സ്’ എന്ന പുതിയ കമ്പനി നിര്‍മിച്ച പരസ്യചിത്രത്തിൻ്റെ പ്രകാശന ചടങ്ങിൽ വെച്ചായിരുന്നു സംഭവം. ജഗതി തിരിച്ചെത്തുന്ന സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. ചടങ്ങിനിടെ വേദിയിലേക്ക് കയറിവന്ന കുട്ടിക്കുറുമ്പി കൈപ്പത്തി ഉയര്‍ത്തി കാട്ടിക്കൊണ്ട് ആദ്യം ജഗതി ശ്രീകുമാറിൻ്റെ പക്കലേക്ക് പോയി. ഉടൻ കുട്ടിയുടെ കൈകളിലേക്ക് അടിക്കാനായി ജഗതി കൈ ഉയര്‍ത്തി. പിന്നീട് അടുത്തിരുന്ന മമ്മൂട്ടിയുടെ അടുത്തേക്കാണ് കുട്ടിക്കുറുമ്പി ചെന്നത്. ഉടൻ തന്നെ കുട്ടിയ്ക്ക് മമ്മൂട്ടി കൈ കൊടുക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിരവധി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സിധിനാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ൻമെന്റ്സ്’ എന്ന കമ്പനിയുടെ ലോഞ്ചും ചടങ്ങില്‍ നടന്നു. കാറപകടത്തിനു ശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ 7 വര്‍ഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന വാര്‍ത്ത നാളുകള്‍ക്ക് മുമ്പ് ഏറെ സന്തോഷത്തോടെയാണ് ആരാധകരെല്ലാം കേട്ടത്. ആ കാത്തിരിപ്പിന് വിരാമം കുറിച്ച് അദ്ദേഹം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത് ഏവരും ആഘോഷമാക്കുകയും ചെയ്തിരുന്നു.
വേദിയിൽ ജഗതിയെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെ സ്ക്രീനില്‍ പരസ്യചിത്രം റിലീസ് ചെയ്തത്. ജഗതിയെന്നാൽ പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നുവെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. ജഗതി എന്നാല്‍ എന്നും എന്റര്ടെയ്ൻമെന്റായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്പിളിച്ചേട്ടന് അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
നിരവധി പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സിധിനാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ൻമെന്റ്സ്’ എന്ന കമ്പനിയുടെ ലോഞ്ചും ചടങ്ങില്‍ നടന്നു. കാറപകടത്തിനു ശേഷം വിശ്രമത്തിലായിരുന്ന ജഗതി ശ്രീകുമാര്‍ 7 വര്‍ഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്ന വാര്‍ത്ത നാളുകള്‍ക്ക് മുമ്പ് ഏറെ സന്തോഷത്തോടെയാണ് ആരാധകരെല്ലാം കേട്ടത്. ആ കാത്തിരിപ്പിന് വിരാമം കുറിച്ച് അദ്ദേഹം വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത് ഏവരും ആഘോഷമാക്കുകയും ചെയ്തിരുന്നു.
വേദിയിൽ ജഗതിയെ സാക്ഷിയാക്കിയാണ് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെ സ്ക്രീനില്‍ പരസ്യചിത്രം റിലീസ് ചെയ്തത്. ജഗതിയെന്നാൽ പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നുവെന്ന് ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. ജഗതി എന്നാല്‍ എന്നും എന്റര്ടെയ്ൻമെന്റായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്പിളിച്ചേട്ടന് അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.