വയനാട്∙ കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വയനാട് ലക്കിടിയിലെ വസതിയില്‍ നടൻ മമ്മൂട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ ലക്കിടിയിലെ വീട്ടിലെത്തി വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചത്. അതിനുശേഷം ഏറെനേരം അവർക്കൊപ്പം അദ്ദേഹം ചിലവഴിക്കുകയുമുണ്ടായി. പിന്നീട് വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള വസന്തകുമാറിന്റെ ശവകുടീരത്തിൽ എത്തി മമ്മൂട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിട്ടുള്ളത്. വീട്ടിൽ നിന്നും കാൽനടയായാണ് താരം അവിടേയ്ക്ക് എത്തിയത്. മമ്മൂട്ടിയോടൊപ്പം നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവരും ഉണ്ടായിരുന്നു.
കശ്മീര്‍ പുൽവാമയിൽ സിആര്‍പിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 40 പേരോളം സൈനികര്‍ ധീര രക്തസാക്ഷിത്വം വരിച്ചിരുന്നു. അതിലൊരാളായിരുന്നു വസന്തകുമാറും. പുൽവാമ സംഭവം നടന്ന ദിനത്തിൽ ജവാന്മാരുടെ ധീര രക്തസാക്ഷിത്വത്തെ കുറിച്ചും അക്രമത്തെ അപലപിച്ചും മമ്മൂട്ടി അന്നേ ദിനം ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.
കശ്മീര്‍ പുൽവാമയിൽ സിആര്‍പിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 40 പേരോളം സൈനികര്‍ ധീര രക്തസാക്ഷിത്വം വരിച്ചിരുന്നു. അതിലൊരാളായിരുന്നു വസന്തകുമാറും. പുൽവാമ സംഭവം നടന്ന ദിനത്തിൽ ജവാന്മാരുടെ ധീര രക്തസാക്ഷിത്വത്തെ കുറിച്ചും അക്രമത്തെ അപലപിച്ചും മമ്മൂട്ടി അന്നേ ദിനം ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിരുന്നു.