മോഹൻലാൽ - പ്രിയദർശൻ - ആൻ്റണി പെരുമ്പൂവൂർ കൂട്ടുകെട്ടിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് നല്കിയ തീരുമാനം പുറത്ത് വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിരുന്നു. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും സിനിമ ഒടിടിയ്ക്ക് നൽകാൻ തീരുമാനിച്ചതിനെ വിമർശിച്ച് തീയേറ്റർ ഉടമകളടക്കം രംഗത്തെത്തി. എന്നാൽ ഇനി കാത്തിരിക്കാനില്ലെന്നും അൻപത് ശതമാനം സിറ്റിംഗ് കപ്പാസിറ്റിയിൽ മരക്കാർ തീയേറ്ററിൽ റിലീസ് ചെയ്യുന്നത് ലാഭകരമാകുമോ എന്നതിൽ ആശങ്കയുള്ളതായും ആൻ്റണി പെരുമ്പാവൂരും വ്യക്തമാക്കിയിരുന്നു. ഈ വിവാദം സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നതിന് സമാന്തരമായി സിനിമയുടെ റിലീസ് തീയ്യതി സംബന്ധിച്ച ചർച്ചയും കൊടുംപിരി കൊള്ളുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച സിനിമ ഡിസംബറിൽ തീയേറ്ററുകളിലെത്തുമോ എന്ന തരത്തിലുള്ളതാണ്. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഡിസംബർ എട്ടിന് തീയേറ്ററുകളിലെത്തുമെന്ന് പറയുന്നതായും വിവാദങ്ങൾക്കൊടുക്കം ഇത്തരത്തിലൊരു തീരുമാനം പുറത്ത് വന്നതിലുള്ള സന്തോഷം പങ്കുവെക്കുന്നതായും അറിയിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മകളിൽ ഈ വിവരം പങ്കുവെക്കുന്നത്. അഞ്ഞൂറിലേറെ തീയേറ്ററുകളിലായി ചിത്രം എത്തുന്നതായും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.
Also Read:
എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകരും രംഗത്തെത്തുകയുണ്ടായി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന് പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
Also Read:
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ വരുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുമുണ്ട്.
Also Read:
എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകരും രംഗത്തെത്തുകയുണ്ടായി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും ആൻ്റണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്.
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് സംവിധായകന് പ്രിയദര്‍ശനും പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
Also Read:
സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ വരുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുമുണ്ട്.