ആപ്പ്ജില്ല

സിനിമ റിലീസിനെതിരെ 'പദ്മാവതി'യുടെ പിന്തുട‍ര്‍ച്ചക്കാര്‍

തങ്ങളുടെ പിതാമഹന്മാരെ മോശക്കാരാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് രാജവംശം

TNN 12 Nov 2017, 11:43 am
മേവാ‍‍ര്‍ (രാജസ്ഥാൻ): സഞ്‍‍‍ജയ് ലീലാ ബൻസാലിയുടെ 'പദ്മാവതി' സിനിമയ്ക്കെതിരെയുള്ള ബിജെപി പ്രതിഷേധം തുടരുന്നതിനിടെ ചിത്രത്തിന്‍റെ റിലീസിനെതിരെ ഉദയ്പൂരിലെ മേവാര്‍ രാജവംശം രംഗത്ത്. തങ്ങളുടെ പിതാമഹന്മാരുടെ പേരുകളെ കളങ്കപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് ആരോപണം. ചിത്രത്തിന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റാണി പദ്മാവതിയുട പിന്തുടര്‍ച്ചക്കാരൻ എം കെ വിശ്വനാജ് സിങ് നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. മോദിയ്ക്കൊപ്പം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, സെൻസര്‍ ബോര്‍ഡ് അധ്യക്ഷൻ പ്രസൂണ്‍ ജോഷി എന്നിവര്‍ക്കും സിങ് കത്തയച്ചിട്ടുണ്ട്.
Samayam Malayalam mevar royal family against the release of padmavati
സിനിമ റിലീസിനെതിരെ 'പദ്മാവതി'യുടെ പിന്തുട‍ര്‍ച്ചക്കാര്‍


വാണിജ്യവിജയത്തിനായി തന്‍റെ കുടുംബത്തിന്‍റെ പേരും ചരിത്രവും ചിത്രത്തിൽ തെറ്റായി ഉപയോഗിച്ചിരിക്കുന്നു എന്നാണ് വിശ്വരാജ് സിങിന്‍റെ ആരോപണം. യഥാര്‍ത്ഥവസ്തുതകള്‍ എന്താണെന്ന് ബൻസാലി അന്വേഷിച്ചിട്ടില്ല. കുടുബത്തന്‍റെ പേര് ഉപയോഗിക്കാൻ തന്‍റെ അനുവാദം വാങ്ങിയിട്ടില്ല. രാജ്യത്തിന്‍റെ പാരമ്പര്യത്തിന് മികച്ച സംഭാവന ചെയ്തിട്ടുള്ളവരെ മോശക്കാരാക്കി ചിത്രീകരിക്കുന്ന ചിത്രത്തിന് അനുമതി ലഭിക്കുന്ന സാഹചര്യം ദയനീയമാണെന്നും സിങ് പറയുന്നു.

സൂഫി കവി മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തിൽ നിന്നാണ് ചിത്രം രൂപീകരിച്ചിരിക്കുന്നതെന്ന ബൻസാലിയുടെ അവകാശവാദത്തോട് കവിത ചരിത്രപരമായി കൃത്യതയില്ലാത്തതാണെന്നായിരുന്നു സിങിന്‍റെ മറുപടി.

ഡിസംബർ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്