ആപ്പ്ജില്ല

മലയാള സിനിമയിൽ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം? നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ കേസ്

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി നാല് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി

Samayam Malayalam 19 Jul 2020, 7:52 pm
കൊച്ചി: മലയാള സിനിമയിൽ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം. മോഡലായ ഒരു പെൺകുട്ടിയെ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിന്മേലാണ് നിർമ്മാതാവ് ആൽവിൻ ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 20 വയസ്സ് പ്രായമുള്ളൊരു മോഡലാണ് നി‍ർമ്മാതാവിനെതിരെ പരാതി നൽകിയിരിക്കുന്നത്.
Samayam Malayalam alwin


Also Read: വിഷമ ഘട്ടത്തിലെ ഇത്തിരി നേരങ്ങള്‍! ജന്മദിനത്തിലെ സന്തോഷം പങ്കുവെച്ച് ആശ ശരത്'

2019ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആൽവിൻ നിര്‍മ്മിക്കുന്ന സിനിമയിൽ തനിക്ക് അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ മോഡൽ വ്യക്തമാക്കിയിരിക്കുന്നത്. നാല് തവണ തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. എറണാകുളം പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞിട്ടുണ്ട്.

Also Read: ബച്ചൻ കുടുംബത്തിൻ്റെ രണ്ടാം കൊവിഡ് ടെസ്റ്റ് ബുധനാഴ്ച; ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് ബിഗ് ബിയും!

ഡാഡി കൂള്‍, ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്‍റണി. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതായും ഉടനെ ആൽവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും സൗത്ത് പോലീസ് പറഞ്ഞു. സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ച് പ്രവണത ഏറെ നാളായി സിനിമാലോകത്ത് വലിയ ചര്‍ച്ചയായിട്ടുള്ളതാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്