'ലൂസിഫറി'ലെ ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ തരംഗമാവുകയാണ്. അംശി നാരായണപിള്ളയുടെ വരികള്‍ക്ക് ജി.ദേവരാജൻ മാസ്റ്റര്‍ ഈണം നൽകിയ '''വരിക വരിക സഹജരേ' എന്ന പാട്ട് പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്നെയായ മുരളീഗോപിയാണ് പാട്ട് പാടിയിരിക്കുന്നത്. മ്യൂസിക് റീഡിസൈൻഡ് ചെയ്തിരിക്കുന്നത് സംഗീതസംവിധായകൻ ദീപക് ദേവാണ്. പാട്ടിന്റെ വരികള്‍ ചുവടെ...
വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു കാൽനടയ്ക്ക് പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ...
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ...
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ്...
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ...
ധീരരേ...ധീരരേ...
എത്രപേര്‍ രണത്തിലാണ്ട് മൃത്യുവേറ്റിടുന്നു നാം...
തത്ര ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടിതുടച്ചു ചിരിചിരിച്ചു മാറുകാട്ടി നിൽക്കണം
ധീരരേ...ധീരരേ....
വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു കാൽനടയ്ക്ക് പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ...
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ...
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ്...
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ...
ധീരരേ...ധീരരേ...
എത്രപേര്‍ രണത്തിലാണ്ട് മൃത്യുവേറ്റിടുന്നു നാം...
തത്ര ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടിതുടച്ചു ചിരിചിരിച്ചു മാറുകാട്ടി നിൽക്കണം
ധീരരേ...ധീരരേ....