മലയാളസിനിമയിലെ ആദ്യകാല സംഗീതസംവിധായകനും ഗായകനുമായിരുന്ന എ. എ രാമചന്ദ്രൻ അന്തരിച്ചു. 82-ാം വയസ്സിലാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡില്‍ കോറല്‍ ക്രെസ്റ്റ് 2സി (അലങ്കാരത്ത്) വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഹൃദയപൂര്‍വ്വം എന്ന ഗസൽ സംഗീത ആൽബത്തിന് നോൺ-ഫിലിം വിഭാഗത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ്. 2002-ൽ ഓള്‍ കേരള ടെലിവിഷൻ വ്യൂവേഴ്സ് അസോസിയേഷന്‍റെ ദൃശ്യ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സഹോദരൻ എ.വിജയനോടൊപ്പമാണ് 17-ാം വയസ്സിൽ 'ന്യൂസ് പേപ്പര്‍ ബോയ്' എന്ന ചിത്രത്തിലെ 12 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. അതോടെയായിരുന്നു സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. ആ ചിത്രത്തിൽ ഒരു ഗാനവും ആലപിക്കുകയുണ്ടായി.
വിഖ്യാത സംഗീത സംവിധായകൻ സലീൽ ചൗധരിയുടെ മ്യൂസിക് ട്രൂപ്പായ ബോംബെ യൂത്ത് ക്വയറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 ആൽബങ്ങള്‍ക്ക് ഇതുവരെ സംഗീതം നൽകിയിട്ടുണ്ട്. ശവ സംസ്കാരം ഇന്ന് രാവിലെ 11 ന് പച്ചാളം ശ്മശാനത്തില്‍ നടന്നു. ഭാര്യ: രാധാ രാമചന്ദ്രൻ.
ഹൃദയപൂര്‍വ്വം എന്ന ഗസൽ സംഗീത ആൽബത്തിന് നോൺ-ഫിലിം വിഭാഗത്തിൽ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ളയാളാണ്. 2002-ൽ ഓള്‍ കേരള ടെലിവിഷൻ വ്യൂവേഴ്സ് അസോസിയേഷന്‍റെ ദൃശ്യ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സഹോദരൻ എ.വിജയനോടൊപ്പമാണ് 17-ാം വയസ്സിൽ 'ന്യൂസ് പേപ്പര്‍ ബോയ്' എന്ന ചിത്രത്തിലെ 12 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. അതോടെയായിരുന്നു സംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. ആ ചിത്രത്തിൽ ഒരു ഗാനവും ആലപിക്കുകയുണ്ടായി.
വിഖ്യാത സംഗീത സംവിധായകൻ സലീൽ ചൗധരിയുടെ മ്യൂസിക് ട്രൂപ്പായ ബോംബെ യൂത്ത് ക്വയറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 ആൽബങ്ങള്‍ക്ക് ഇതുവരെ സംഗീതം നൽകിയിട്ടുണ്ട്. ശവ സംസ്കാരം ഇന്ന് രാവിലെ 11 ന് പച്ചാളം ശ്മശാനത്തില്‍ നടന്നു. ഭാര്യ: രാധാ രാമചന്ദ്രൻ.