ആപ്പ്ജില്ല

ദേശീയ ചലച്ചിത്ര പുരസ്കാരം; തൊണ്ടിമുതൽ... മികച്ച മലയാള ചിത്രം

ദേശീയ ചലച്ചിത്ര പുരസ്കാരം; പാർവതിക്ക് പ്രത്യേക പരാമർശം

Samayam Malayalam 13 Apr 2018, 1:00 pm
65-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈനിറയെ പുരസ്‍കാരങ്ങളുമായി മലയാള സിനിമകള്‍ തിളങ്ങി. മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം) , മികച്ച സഹനടന്‍ ഫഹദ് ഫാസില്‍ (തൊണ്ടിമുതൽ) അവാര്‍ഡുകള്‍ മലയാളത്തിനാണ്. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ഗായകൻ യേശുദാസ് ആണ്.
Samayam Malayalam ടേക്ക് ഓഫിന് പുരസ്കാരം
ടേക്ക് ഓഫിന് പുരസ്കാരം


മികച്ച ചിത്രമായി വില്ലേജ് റോക്ക്സ്റ്റാര്‍ തെരഞ്ഞെടുത്തു. മികച്ച നടിയായി അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ തെരഞ്ഞെടുത്തു. ചിത്രം മോം. മികച്ച നടൻ റിഥി സെൻ ആണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‍കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂർ) നേടി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജയരാജ് (ഭയാനകം). മികച്ച ഛായാഗ്രഹണം നിഖിൽ (ഭയാനകം)

തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഞെട്ടിച്ചെന്നായിരുന്നു ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ പറഞ്ഞത്. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷ സിനിമകള്‍ മികച്ചവ. അഭിനേതാക്കളുടെ പ്രകടനങ്ങള്‍ അതുല്യമെന്നും ശേഖര്‍ കപൂര്‍

മികച്ച എഡിറ്റിങ് - വില്ലേജ് റോക്ക് സ്റ്റാര്‍ (റീമ ദാസ്)

പ്രൊഡക്ഷന്‍ ഡിസൈന്‍ -- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)

മികച്ച സംഗീത സംവിധായകന്‍ - എ.ആര്‍ റഹ്‍മാന്‍ (കാട്രു വെളിയിടെ). മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‍കാരവും എ.ആര്‍ റഹ്‍മാന്‍ നേടി

പ്രത്യേക പരാമര്‍ശം മോര്‍ക്യ, ഹലോ ആര്‍സി സിനിമകൾക്കും പ്രത്യേക പരാമർശം. ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‍കാരം ബാഹുബലി

പ്രാദേശിക ഭാഷ ചലച്ചിത്രങ്ങള്‍ മികച്ചവയെന്ന് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍. ഹിന്ദി സിനിമകള്‍ അത്ഭുതപ്പെടുത്തുന്നില്ല.ഇന്ത്യയിലേക്ക് തിരികെ വന്ന് സിനിമ ചെയ്യാന്‍ സമയമായെന്ന് തോന്നുന്നു. മികച്ച മൂല്യമുള്ള സിനിമകളാണ് ബംഗാളി, അസമീസ് ഭാഷകളില്‍ ഉണ്ടാകുന്നത് - ശേഖര്‍ കപൂര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്