ആപ്പ്ജില്ല

'ബാഹുബലി'യുടെ നിര്‍മാതാക്കളുടെ വീടുകളിൽ റെയ്ഡ്

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ നിര്‍മാതാക്കളുടെ ഹൈദരാബാദിലെ വീടുകളിലും

TNN 11 Nov 2016, 10:26 pm
മുംബൈ: ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ നിര്‍മാതാക്കളുടെ ഹൈദരാബാദിലെ വീടുകളിലും ഓഫിസുകളിലും അധികൃതര്‍ റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്ഡെന്നാണ് സൂചന. പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കിയ ചലച്ചിത്രം ബോക്സ് ഓഫീസില്‍നിന്ന് 650 കോടിയിലേറെ രൂപ വാരിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങുകയാണ്. രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം വന്‍തുകയ്ക്കാണ് വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്ക് നടന്‍ പ്രഭാസ് നായകനായെത്തിയ ബാഹുബലി, എസ്.എസ്.രാജമൗലിയാണ് സംവിധാനം ചെയ്തത്.
Samayam Malayalam ncome tax department search the offices of film producers of movie bahubali
'ബാഹുബലി'യുടെ നിര്‍മാതാക്കളുടെ വീടുകളിൽ റെയ്ഡ്


നിര്‍മാതാക്കളായ ശോഭു യാര്‍ലഗഡ, പ്രസാദ് ദേവിനേനി എന്നിവരുടെ വസതികളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്. പിന്‍വലിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ഇവരുടെ വസതികളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് െചയ്തു. ഇത്തരത്തില്‍ 60 കോടിയിലേറെ രൂപ ഇവര്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്