ആപ്പ്ജില്ല

മോഹൻലാലിൻ്റെയും മമ്മൂട്ടിയുടേയും 'കർണ്ണൻ'

രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു

Samayam Malayalam 15 Nov 2018, 7:36 pm
മഹാഭാരതത്തിലെ കഥാപാത്രങ്ങളെ കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. വിഎ ശ്രീകുമാറിൻ്റെ മോഹൻലാൽ ചിത്രം രണ്ടാമൂഴവും, പി ശ്രീകുമാറിൻ്റെ തിരക്കഥയിൽ വിരിയുന്ന മമ്മൂട്ടിയുടെ ക‍ർണ്ണനും. എന്നാൽ രണ്ടും ചിത്രങ്ങളും എന്നു തുടങ്ങുമെന്ന് ഇതു വരെ തീരുമാനമായിട്ടില്ല. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കുന്ന രണ്ട് ചിത്രങ്ങൾ വരുന്നെന്ന വാ‍ർത്തകളാണ് പ്രചരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ക‍ർണ്ണനും പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രവും. എന്നാൽ പൃഥ്വിരാജിന് പകരം വിക്രം നായകനായി ആര്‍എസ് വിമലിന്‍റെ പ്രോജക്‌ട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്
Samayam Malayalam Karnan


എന്നാൽ മമ്മൂട്ടിയുടെ ‍ക‍ർണ്ണൻ എവിടെ എന്ന ചോദ്യം ഉയരുകയാണ്. ഇതിനെല്ലാം മറുപടി തിരക്കഥാകൃത്തും നടനുമായ പി ശ്രീകുമാർ പറയുന്നു

"തിലകന്‍ വഴിയാണ് കര്‍ണനെ കുറിച്ച്‌ മമ്മൂട്ടി അറിയുന്നത്. മമ്മൂട്ടിക്ക് മുന്‍പേ ആ തിരക്കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞതും മോഹന്‍ലാല്‍ ആയിരുന്നു. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച്‌ തിലകന്‍ വഴിയാണ് മമ്മൂട്ടി ക‍ർണ്ണനെക്കുറിച്ച് അറിയുന്നത്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് തിലകന്‍ പറഞ്ഞത്. മമ്മൂട്ടിയുടെ വിളിയെത്തിയതിനെത്തുട‍ർന്ന് പൊള്ളാച്ചിയിലെത്തി കഥ പറഞ്ഞു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് തിരക്കഥ പറഞ്ഞു . ഒരു പ്രൊഡ്യൂസറെ കിട്ടാന്‍ മമ്മൂട്ടി പല വഴി ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ല. ഒരു നിര്‍മാതാവ് ഏറ്റെടുക്കാന്‍ തയ്യാറായി വന്നാല്‍ പടം ചെയ്യാമെന്ന് മമ്മൂട്ടി വാക്കു നൽകി". പതിനെട്ട് വ‍ർഷത്തെ പരിശ്രമം സിനിമയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ തിരക്കഥ പുസ്തകമായി ഇറക്കുമെന്നും പി ശ്രീ കുമാ‍ർ പറയുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്