പത്മാവത് റിലീസ് ദിനത്തിൽ കര്‍ണിസേനയുടെ ഭാരത് ബന്ദ്
ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ അഗ്നിക്കിരയാക്കുമെന്നും കർണിസേന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്
TNN 21 Jan 2018, 9:21 am
ന്യൂഡൽഹി: പത്മാവതി വിവാദം കൊഴുപ്പിക്കാൻ രജ്പുത് കർണിസേനയുടെ നീക്കം. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവത് റിലീസ് ചെയ്യുന്ന ജനുവരി 25 ന് കർണിസേന ഭാരത് ബന്ദ് ആചരിക്കും. ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ അഗ്നിക്കിരയാക്കുമെന്നും കർണിസേന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ബെൻസാലിക്കും നായിക ദീപിക പദുക്കോണിനും കര്‍ണിസേനയുടെ പരസ്യവധ ഭീഷണിമുണ്ട്. ബന്ദ് ശക്തമാണെന്നത് ഉറപ്പിക്കാൻ രജ്പുത് കർണിസേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കൽവി മുംബൈയിൽ തന്നെയുണ്ടാവുമെന്ന് വ്യക്തമാക്കി. ചിത്രം പ്രദർശിപ്പിച്ചാൽ മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയായ ജൗഹർ അനുഷ്ഠിക്കുമെന്നും കർണിസേന ഭീഷണി മുഴക്കിയിട്ടുണ്ട്.
പത്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നത് ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വൻ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കർണിസേന ഭാരത് ബന്ദുമായി രംഗത്തെത്തിയിരിക്കുന്നത്. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളുമായാണ് പന്മാവത് ജനുവരി 25 ന് റിലീസിന് തയ്യാറെടുക്കുന്നത്.
പത്മാവതിന് സെൻസർ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നത് ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വൻ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കർണിസേന ഭാരത് ബന്ദുമായി രംഗത്തെത്തിയിരിക്കുന്നത്. സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളുമായാണ് പന്മാവത് ജനുവരി 25 ന് റിലീസിന് തയ്യാറെടുക്കുന്നത്.