കൊച്ചി: നടി സേതുലക്ഷ്മിയുടെ മകൻ കിഷോറിന് വൃക്ക ദാനം ചെയ്യാൻ നടി പൊന്നമ്മ ബാബു തയ്യാറായിരുന്നെങ്കിലും ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നൽകി. ഷുഗറിന്റെ ഒരംശം ഉണ്ടെങ്കിൽ പോലും വൃക്ക ദാനം ചെയ്യാനാകില്ലെന്ന് ഡോക്ടമാര്‍ പറഞ്ഞതായി നടി പൊന്നമ്മ 'സമയം മലയാള'ത്തോട് പറഞ്ഞു.
''തിരുവനന്തപുരത്ത് ആശുപത്രിയിൽ പരിശോധന ശേഷം ഡോക്ടമാര്‍ വൃക്ക ദാനം ചെയ്യാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം കരച്ചിലാണ് വന്നത്. സേതു അമ്മയുടെ മകനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഷുഗറുള്ളതാണ് ഏറെ പ്രശ്നമായത്. ഇപ്പോള്‍ ഒരു പയ്യൻ വന്നിട്ടുണ്ട്. അവന്റെ എല്ലാം ശരിയായിരിക്കുകയാണ്. അവന്റെ വൃക്ക കിഷോറിന് നൽകാനാകും. പക്ഷേ ഒരുപാട് തുക വേണ്ടിവരും ശസ്ത്രക്രിയയ്ക്കായി. സേതു അമ്മ എന്റെ ചെവിയിൽ പറഞ്ഞ കാര്യം ആരോ പറഞ്ഞാണ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.
എന്റേയും ഒ പോസിറ്റീവ് ഗ്രൂപ്പ് ആയിരുന്നതിനാൽ വൃക്ക നൽകാനാവുമെന്നാണ് ആദ്യം കരുതിയിരുന്നത്. സേതു അമ്മയുടെ വീഡിയോ കണ്ടപ്പോള്‍ തന്നെ എന്റെ മനസ്സീന്ന് വന്ന വാക്ക് അപ്പോള്‍ തന്നെ ഞാൻ സേതു അമ്മയെ വിളിച്ച് പറഞ്ഞതാണ്, ഞാൻ വൃക്ക നൽകാമെന്ന്, പറ്റില്ലെന്നറിഞ്ഞതിൽ ഏറെ വിഷമമുണ്ട്. ഭാവിയിൽ അമ്മയെ നോക്കേണ്ട മകനാണ് കിഷോര്‍. നിനക്ക് പറയാനുള്ള ചങ്കൂറ്റമുണ്ടായല്ലോയെന്നാണ് സേതു അമ്മ പറഞ്ഞത്.
ഞാൻ തിരുവനന്തപുരത്തെത്തി അവരെ കാണുമ്പോള്‍ കിഷോര്‍ പറഞ്ഞ വാക്കുകള്‍ ഉള്ള് പൊള്ളിക്കുകയാണ്. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുമ്പോ ഞാനുണ്ടാകുമോ എന്നാണവൻ ചോദിച്ചത്. ഞാൻ പറഞ്ഞു എടാ നീ ഉണ്ടാകും. ഞങ്ങളെല്ലാവരുമില്ലേ...ഓരോരുത്തരും സേതു അമ്മയുടെ കുടുംബത്തോടൊപ്പം നിന്നാൽ ആ കുടുംബത്തിന് കരകയറാനാകും''... പൊന്നമ്മ ബാബു പറയുകയാണ്.
''തിരുവനന്തപുരത്ത് ആശുപത്രിയിൽ പരിശോധന ശേഷം ഡോക്ടമാര്‍ വൃക്ക ദാനം ചെയ്യാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം കരച്ചിലാണ് വന്നത്. സേതു അമ്മയുടെ മകനുവേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ ഷുഗറുള്ളതാണ് ഏറെ പ്രശ്നമായത്. ഇപ്പോള്‍ ഒരു പയ്യൻ വന്നിട്ടുണ്ട്. അവന്റെ എല്ലാം ശരിയായിരിക്കുകയാണ്. അവന്റെ വൃക്ക കിഷോറിന് നൽകാനാകും. പക്ഷേ ഒരുപാട് തുക വേണ്ടിവരും ശസ്ത്രക്രിയയ്ക്കായി. സേതു അമ്മ എന്റെ ചെവിയിൽ പറഞ്ഞ കാര്യം ആരോ പറഞ്ഞാണ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്.
എന്റേയും ഒ പോസിറ്റീവ് ഗ്രൂപ്പ് ആയിരുന്നതിനാൽ വൃക്ക നൽകാനാവുമെന്നാണ് ആദ്യം കരുതിയിരുന്നത്. സേതു അമ്മയുടെ വീഡിയോ കണ്ടപ്പോള്‍ തന്നെ എന്റെ മനസ്സീന്ന് വന്ന വാക്ക് അപ്പോള്‍ തന്നെ ഞാൻ സേതു അമ്മയെ വിളിച്ച് പറഞ്ഞതാണ്, ഞാൻ വൃക്ക നൽകാമെന്ന്, പറ്റില്ലെന്നറിഞ്ഞതിൽ ഏറെ വിഷമമുണ്ട്. ഭാവിയിൽ അമ്മയെ നോക്കേണ്ട മകനാണ് കിഷോര്‍. നിനക്ക് പറയാനുള്ള ചങ്കൂറ്റമുണ്ടായല്ലോയെന്നാണ് സേതു അമ്മ പറഞ്ഞത്.
ഞാൻ തിരുവനന്തപുരത്തെത്തി അവരെ കാണുമ്പോള്‍ കിഷോര്‍ പറഞ്ഞ വാക്കുകള്‍ ഉള്ള് പൊള്ളിക്കുകയാണ്. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുമ്പോ ഞാനുണ്ടാകുമോ എന്നാണവൻ ചോദിച്ചത്. ഞാൻ പറഞ്ഞു എടാ നീ ഉണ്ടാകും. ഞങ്ങളെല്ലാവരുമില്ലേ...ഓരോരുത്തരും സേതു അമ്മയുടെ കുടുംബത്തോടൊപ്പം നിന്നാൽ ആ കുടുംബത്തിന് കരകയറാനാകും''... പൊന്നമ്മ ബാബു പറയുകയാണ്.