ജല്ലിക്കട്ടിന്‍റെ ഔട്ട് തന്‍റെ വീട്ടിലെ ബിഗ് സ്ക്രീനിൽ സാക്ഷാൽ ലിജോ ജോസ് പെല്ലിശ്ശേരി തനിക്ക് കാണിച്ചു തന്നുവെന്ന് സംവിധായകനും നടനുമായ സാജിദ് യാഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിരകളിലേക്ക് പയ്യെ പയ്യെ അരിച്ച് ഇറങ്ങി നമ്മളെ കീഴ്‍പ്പെടുത്തുന്ന ഒരു എൽഎസ്‍ഡി അനുഭൂതിയാണ് ഈ ചിത്രമെന്നും കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെക്കൊണ്ട് പറയപ്പിക്കുന്ന രാഷ്ട്രീയയും സിനിമയിലുണ്ടെന്ന് യാഹിയ കുറിച്ചിരിക്കുകയാണ്. Also Read: ലിജോ ജോസിന്‍റെ 'ജല്ലിക്കട്ടി'ന് യുഎ സര്‍ട്ടിഫിക്കറ്റ്
എൽജെപി അഥവാ ഒരു മാവെറിക്ക് മലയാളി എന്ന തലവാചകവുമിട്ടാണ് യാഹിയയുടെ കുറിപ്പ്. മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമയാണിത്. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്‍റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകൾ, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, 'സിനിമയിലെ നായകൻ സംവിധായകന്‍റെ തലച്ചോറാണെന്ന്' എന്നാണ് യാഹിയ കുറിച്ചിരിക്കുന്നത്.
സാജിദ് യാഹിയയുടെ കുറിപ്പ് :
സംവിധായകൻ കണ്ട സ്വപ്‌നങ്ങൾക്ക് മാത്രമാണ് കോടികളുടെ വില. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതൽ ആളുകൾ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്‍റെ നിലനിൽപ്പ് എന്നെന്നും ഇടയ്ക്കൊക്കെ ഇറങ്ങുന്ന ഒരു ജല്ലിക്കട്ടിൽ ആശ്രയിച്ച് തന്നെ ഇരിക്കും.
Also Read: ലിജോ ജോസ് വിസ്മയം; 'ജല്ലിക്കട്ട്' മേക്കിങ് ഡോക്യുമെന്‍ററി ടീസർ
'ജോക്കർ' കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികൾ നാളെ ജല്ലിക്കട്ട് കാണുമ്പോൾ മോളിവുഡും അന്തരാഷ്ട്രതലത്തിലുള്ളതായി മാറുകയാണെന്ന് പറഞ്ഞുപോകും. മലയാള സിനിമയ്ക്ക് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാൾ മാത്രമാണ്. സിനിമയിലെ ഞാൻ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാൾ ആണ്. എന്‍റെ മാനസഗുരുവും മറ്റൊരാൾ അല്ല ലിജോ ജോസാണെന്ന് പറഞ്ഞാണ് യാഹിയയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Also Read: 'രണ്ടു കാലേൽ ഓടുന്നെങ്കിലും മൃഗവാ'; അമ്പരപ്പിച്ച് 'ജല്ലിക്കട്ട്' ട്രെയിലർ
ടീസറും ട്രെയിലറുമൊക്കെ ഇറങ്ങിയതോടെ ജല്ലിക്കട്ട് എന്ന സിനിമ മലയാളസിനിമയിലെ തന്നെ വിസ്മയമായി മാറുമെന്നാണ് ഏവരും വിലയിരുത്തിയിരിക്കുന്നത്. ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേളയലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് ലോകമാകമാനം റിലീസീനായി കാത്തിരിക്കുന്ന തരത്തിൽ ജല്ലിക്കട്ട് വളര്‍ന്നിട്ടുണ്ട്. മലയാളത്തിൽ നിന്നും ലോകത്തിന് മുമ്പിൽ പ്രദര്‍ശിപ്പിക്കാവുന്ന ഏറ്റവും നിലവാരമുള്ള ചിത്രമായി ജല്ലിക്കട്ട് വാഴ്ത്തപ്പെടുമെന്നുതന്നെയാണ് ചലച്ചിത്രപ്രേമികളും സോഷ്യൽമീഡിയയിലുള്‍പ്പെടെ പറയുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയറ്ററുകളിൽ എത്തുകയാണ്.
എൽജെപി അഥവാ ഒരു മാവെറിക്ക് മലയാളി എന്ന തലവാചകവുമിട്ടാണ് യാഹിയയുടെ കുറിപ്പ്. മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമയാണിത്. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്‍റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകൾ, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, 'സിനിമയിലെ നായകൻ സംവിധായകന്‍റെ തലച്ചോറാണെന്ന്' എന്നാണ് യാഹിയ കുറിച്ചിരിക്കുന്നത്.
സാജിദ് യാഹിയയുടെ കുറിപ്പ് :
സംവിധായകൻ കണ്ട സ്വപ്‌നങ്ങൾക്ക് മാത്രമാണ് കോടികളുടെ വില. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതൽ ആളുകൾ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്‍റെ നിലനിൽപ്പ് എന്നെന്നും ഇടയ്ക്കൊക്കെ ഇറങ്ങുന്ന ഒരു ജല്ലിക്കട്ടിൽ ആശ്രയിച്ച് തന്നെ ഇരിക്കും.
Also Read: ലിജോ ജോസ് വിസ്മയം; 'ജല്ലിക്കട്ട്' മേക്കിങ് ഡോക്യുമെന്‍ററി ടീസർ
'ജോക്കർ' കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികൾ നാളെ ജല്ലിക്കട്ട് കാണുമ്പോൾ മോളിവുഡും അന്തരാഷ്ട്രതലത്തിലുള്ളതായി മാറുകയാണെന്ന് പറഞ്ഞുപോകും. മലയാള സിനിമയ്ക്ക് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാൾ മാത്രമാണ്. സിനിമയിലെ ഞാൻ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാൾ ആണ്. എന്‍റെ മാനസഗുരുവും മറ്റൊരാൾ അല്ല ലിജോ ജോസാണെന്ന് പറഞ്ഞാണ് യാഹിയയുടെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Also Read: 'രണ്ടു കാലേൽ ഓടുന്നെങ്കിലും മൃഗവാ'; അമ്പരപ്പിച്ച് 'ജല്ലിക്കട്ട്' ട്രെയിലർ
ടീസറും ട്രെയിലറുമൊക്കെ ഇറങ്ങിയതോടെ ജല്ലിക്കട്ട് എന്ന സിനിമ മലയാളസിനിമയിലെ തന്നെ വിസ്മയമായി മാറുമെന്നാണ് ഏവരും വിലയിരുത്തിയിരിക്കുന്നത്. ടൊറന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേളയലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് ലോകമാകമാനം റിലീസീനായി കാത്തിരിക്കുന്ന തരത്തിൽ ജല്ലിക്കട്ട് വളര്‍ന്നിട്ടുണ്ട്. മലയാളത്തിൽ നിന്നും ലോകത്തിന് മുമ്പിൽ പ്രദര്‍ശിപ്പിക്കാവുന്ന ഏറ്റവും നിലവാരമുള്ള ചിത്രമായി ജല്ലിക്കട്ട് വാഴ്ത്തപ്പെടുമെന്നുതന്നെയാണ് ചലച്ചിത്രപ്രേമികളും സോഷ്യൽമീഡിയയിലുള്‍പ്പെടെ പറയുന്നത്. ഒക്ടോബർ നാലിന് ചിത്രം തിയറ്ററുകളിൽ എത്തുകയാണ്.