ബോളിവുഡ് സൂപ്പര്‍ താരം സൽമാൻ ഖാന് സ്വയ രക്ഷയ്ക്കായി തോക്കുപയോഗിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചു. മുംബൈ പോലീസാണ് സൽമാന് തോക്ക് ലൈസൻസ് അനുവദിച്ചത്. അടുത്തിടെ താരത്തിന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായതിനേത്തുടർന്നായിരുന്നു സൽമാൻ തോക്ക് ലൈസൻസിനായി അപേക്ഷിച്ചിരുന്നത് ജൂലൈ 22-നാണ് പോലീസ് കമ്മീഷണർ വിവേക് ഫൻസാൽകറെയെ നേരിൽ കണ്ട് സൽമാൻ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. സോൺ 9-ന്‍റെ ചുമതലയുള്ള ഡി.സി.പിക്ക് അപേക്ഷ അദ്ദേഹം കൈമാറിയിരുന്നു. ഡിസിപിയുടെ നിർദേശപ്രകാരമാണ് സൽമാൻ ഖാന് തോക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഒരു തോക്കായിരിക്കും കൈവശം വയ്ക്കാനാകുക.
Also Read: നന്നായി അഭിനയിച്ചു എന്ന് പറഞ്ഞ് സ്വര്‍ണമാല സമ്മാനമായി തന്നു! കല്യാണത്തിന് വിളിച്ചില്ലെങ്കിലും രണ്ടാളും ആശംസ അറിയിച്ചിരുന്നു! സൂര്യയെക്കുറിച്ച് ലിജോ മോള്‍
എന്നാൽ പോയിന്‍റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോഗിക്കാനാവുകയെന്നാണ് അറിയാനാകുന്നത്. ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാൻ കഴിയുന്നതെന്ന് വിവരം ലഭിച്ചിട്ടില്ല. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനും അദ്ദേഹത്തിന്‍റെ അച്ഛനും നേരെ വധഭീഷണി ഉയർന്നിരുന്നു. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് അജ്ഞാതനിൽ നിന്ന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. മേയ് 29-നായിരുന്നു സിദ്ധു മൂസെവാല കൊല്ലപ്പെട്ടിരുന്നത്.
സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു അക്രമികൾ നിറയൊഴിച്ചത്. സിദ്ധു മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തിരുന്നു. അതിന് പിന്നാലെയാണ് സൽമാനും ഭീഷണിയുയര്‍ന്നത്. ചിരഞ്ജീവി നായകനാകുന്ന 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഒടുവിൽ അഭിനയിച്ചത്.
Also Watch :
Also Read: നന്നായി അഭിനയിച്ചു എന്ന് പറഞ്ഞ് സ്വര്‍ണമാല സമ്മാനമായി തന്നു! കല്യാണത്തിന് വിളിച്ചില്ലെങ്കിലും രണ്ടാളും ആശംസ അറിയിച്ചിരുന്നു! സൂര്യയെക്കുറിച്ച് ലിജോ മോള്‍
എന്നാൽ പോയിന്‍റ് 32 കാലിബർ പിസ്റ്റളോ റിവോൾവറോ ആയിരിക്കും സൽമാന് ഉപയോഗിക്കാനാവുകയെന്നാണ് അറിയാനാകുന്നത്. ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാൻ കഴിയുന്നതെന്ന് വിവരം ലഭിച്ചിട്ടില്ല. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനും അദ്ദേഹത്തിന്‍റെ അച്ഛനും നേരെ വധഭീഷണി ഉയർന്നിരുന്നു. മൂസെവാലയുടെ ഗതി നിങ്ങൾക്കമുണ്ടാവും എന്നാണ് സൽമാന് അജ്ഞാതനിൽ നിന്ന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. മേയ് 29-നായിരുന്നു സിദ്ധു മൂസെവാല കൊല്ലപ്പെട്ടിരുന്നത്.
സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു അക്രമികൾ നിറയൊഴിച്ചത്. സിദ്ധു മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തിരുന്നു. അതിന് പിന്നാലെയാണ് സൽമാനും ഭീഷണിയുയര്‍ന്നത്. ചിരഞ്ജീവി നായകനാകുന്ന 'ഗോഡ്ഫാദർ' എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഒടുവിൽ അഭിനയിച്ചത്.
Also Watch :