തിരുവനന്തപുരം∙ തന്റെ കാമുകിക്ക് വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം മുടക്കുന്നതിനായി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സീരിയൽ നടൻ അറസ്റ്റിൽ. പെൺകുട്ടിയുടെ വിദേശത്തുള്ള പ്രതിശ്രുത വരന് ചിത്രങ്ങള്‍ അയച്ചു കൊടുത്ത കേസിൽ സീരിയൽ നടൻ കൂടിയായ തിരുവനന്തപുരം പാലോട് കരിമൺകോട് സ്വദേശി ഷാൻ (25) ആണ് അറസ്റ്റിലായിരിക്കുന്നത്. 2014 മുതൽ ഇയാള്‍ പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്നു. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇയാള്‍ പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി പലതവണയായി ഫോട്ടോകൾ എടുക്കുകയായിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ കമ്പ്യൂട്ടർ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മോര്‍ഫ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ സ്വരചേര്ച്ചയില്ലാതായതോടെയാണ് ഇയാള്‍ പെൺകുട്ടിക്കെതിരെ തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിക്ക് ഗൾഫിലുള്ള ഒരു യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രതിശ്രുത വരനു അയച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ടതോടെ ആ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പൊലീസിൽ പരാതി നൽകിയതോടെ പാലോട് സി ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുകയായിരുന്നു. പോക്സോ, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിക്ക് ഗൾഫിലുള്ള ഒരു യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ ഷാൻ തന്റെ കൈവശമുണ്ടായിരുന്ന മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രതിശ്രുത വരനു അയച്ചു കൊടുക്കുകയായിരുന്നു. ഇതു കണ്ടതോടെ ആ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പാലോട് പൊലീസിൽ പരാതി നൽകിയതോടെ പാലോട് സി ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കുകയായിരുന്നു. പോക്സോ, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.