ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മലയാള സിനിമയായ 'എസ് ദുര്‍ഗ'യ്ക്ക് പുതിയ പുരസ്കാരം കൂടി. ചിത്രത്തിന് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശമാണ് ലഭിച്ചത്. സെൻസർ ബോർഡിന്‍റെ ഇടപെടൽ മൂലം സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റിയത് അടുത്തിടെയാണ്. അതിന് പിന്നാലെയാണ് ഈ പരാമര്‍ശം ലഭിച്ചിരിക്കുന്നത്. 'അപ്, ഡൗണ്‍ ആന്‍റ് സൈഡ് വേയ്സ്' എന്ന ചിത്രവും എസ് ദുർഗയ്ക്കൊപ്പം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ചിത്രമാണ് 'എസ് ദുര്‍ഗ'. 23 ഇടങ്ങളില്‍ ബീപ് ശബ്ദം വെച്ച് സംഭാഷണം മറയ്ക്കണമെന്നും ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്ന് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്നതിനെ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ഭാവനയില്‍ വായിക്കാമെന്നും സെക്‌സി എന്നത് ഭക്തന്‍മാര്‍ വായിക്കേണ്ടെന്നും സല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കുന്നു.
രാജശ്രീ ദേശാപാണ്ഡെയാണ് ചിത്രത്തില്‍ ദുര്‍ഗ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. ദുര്‍ഗയും ഒരു യുവാവും നടത്തുന്ന രാത്രിയാത്രയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ഒരു സ്ത്രീയെ സംബന്ധിച്ച സാമൂഹിക കാഴ്ചപ്പാടുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ദുര്‍ഗാ ദേവിയുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വവാദികള്‍ ചിത്രത്തിന്‍റെ തുടക്കം മുതല്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സനല്‍കുമാറിനും രാജശ്രീക്കുമെതിരേ കടുത്ത അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നടന്നിരുന്നു.
Sexy Durga gets jury's special mention in Mumbai film festival
Sanal Kumar Sasidharan Sexy Durga gets jury's special mention in Mumbai film festival
വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ചിത്രമാണ് 'എസ് ദുര്‍ഗ'. 23 ഇടങ്ങളില്‍ ബീപ് ശബ്ദം വെച്ച് സംഭാഷണം മറയ്ക്കണമെന്നും ചിത്രത്തിന്‍റെ പേര് എസ് ദുര്‍ഗ എന്ന് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. യു/എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക. എസ് എന്നതിനെ നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ഭാവനയില്‍ വായിക്കാമെന്നും സെക്‌സി എന്നത് ഭക്തന്‍മാര്‍ വായിക്കേണ്ടെന്നും സല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കുന്നു.
രാജശ്രീ ദേശാപാണ്ഡെയാണ് ചിത്രത്തില്‍ ദുര്‍ഗ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. ദുര്‍ഗയും ഒരു യുവാവും നടത്തുന്ന രാത്രിയാത്രയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ഒരു സ്ത്രീയെ സംബന്ധിച്ച സാമൂഹിക കാഴ്ചപ്പാടുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ദുര്‍ഗാ ദേവിയുമായി ചിത്രത്തിന് ഒരു ബന്ധവുമില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വവാദികള്‍ ചിത്രത്തിന്‍റെ തുടക്കം മുതല്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സനല്‍കുമാറിനും രാജശ്രീക്കുമെതിരേ കടുത്ത അശ്ലീല പ്രചാരണവും സൈബര്‍ ആക്രമണവും നടന്നിരുന്നു.
Sexy Durga gets jury's special mention in Mumbai film festival
Sanal Kumar Sasidharan Sexy Durga gets jury's special mention in Mumbai film festival