പാട്ടുകളുടെ രാജകുമാരൻ മണ്ണ് വിട്ട് പറന്നെങ്കിലും അദ്ദേഹത്തിന്റെ ഗാനരാജ്യം ഇവിടെ ഇപ്പോഴും സമ്പന്നമാണ്. എസ്.പി. ബാലസുബ്രഹ്മണ്യം മരിച്ച് ഒരു വർഷം പിന്നിട്ടെന്ന് ഇപ്പോഴും വിശ്വാസമാകാത്ത വിധം അദ്ദേഹത്തിന്റെ ഗാനങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും ആരാധകരുടെ കാതുകളിലെത്തുന്നുണ്ട്.
40,000 ത്തിൽ അധികം ഗാനങ്ങളാണ് 16 ഭാഷകളിലായി അദ്ദേഹം പാടിയിട്ടുള്ളത്. ഏതു ഭാഷയിലും അനായാസം പാടാനുള്ള കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രതിഭയുടെ തെളിവായിരുന്നു.
സംഗീതത്തിൽ പല പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇടം നൽകിയ അദ്ദേഹം ഒരു സിനിമയ്ക്കു വേണ്ടി 89 വരികൾ ഉള്ള ഗാനവും പാടി വിസ്മയിപ്പിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ അമർക്കളം എന്ന തമിഴ് ചിത്രത്തിനു വേണ്ടിയാണ് 89 വരികൾ ഉള്ള ഗാനം അദ്ദേഹം വളരെ ഈസിയായി പാടിയത്. ഇത്രമാത്രം വരികൾ ഉള്ള ഗാനം വെറും 3.21 മിനിറ്റുകൊണ്ടു പാടിയെന്നതാണ് അദ്ദേഹത്തിന്റെ മികവ്. 1999 ൽ സരൺ സംവിധാനം ചെയ്തു അജിത്ത്, ശാലിനി കോമ്പിനേഷനിലെത്തിയ റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു അമർക്കളം. ചിത്രത്തിൽ ഇരുവരും പ്രത്യക്ഷപ്പെടുന്ന സീനിലാണ് അജിത്തിനു വേണ്ടി എസ്പിബി ഈ ഗാനം പാടുന്നത്.
Also Read: ആക്ഷനും കട്ടിനും ബ്രേക്ക്, ഇനി സംവിധായകൻ തുളസിദാസിനു പുതിയ മുഖം! പുതിയ ഭാവം!
സത്തം ഇല്ലാത തനിമൈ കേട്ടേൻ എന്ന ഗാനം ചിത്രത്തിൽ ആദ്യ നാലു വരി തുടങ്ങുന്നത് ശാലിനിക്കു വേണ്ടി സുജാത മോഹന്റെ ശബ്ദത്തിലാണ്. പിന്നീടാണ് അത് എസ്പിബി ഏറ്റെടുക്കുന്നത്. മൊത്തം നാലു മിനിറ്റിലേറെയുള്ള ഗാനത്തിൽ 221 സെക്കൻഡ്കൊണ്ട് തന്റെ ശബ്ദ വിസ്മയം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.
Also Read: വൻ താരനിരയുമായി 'വരാൽ'! പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ ഉടൻ തീയേറ്ററുകളിലേക്ക്
ഭരദ്വജിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിനു രചന ഒരുക്കിയിരിക്കുന്നത് തമിഴകത്തിന്റെ പാട്ടുകളുടെ പൊൻവസന്തം എന്നു വിശേഷിപ്പിക്കാവുന്ന വൈരമുത്തുവാണ്. ചരണവും പല്ലവിയുമെല്ലാം ചേർത്ത് 12 വരികൾ നന്നായി എഴുതാൻ ഗാനരചയിതാക്കൾ കഷ്ടപ്പെടുന്നിടത്താണ് വൈരമുത്തു 89 അതിമനോഹരവും അർത്ഥസമ്പന്നവുമായ വരികൾ അന്ന് എഴുതിയത്. ജീവിതത്തിന്റെ ദാർശനികത നിറഞ്ഞ ആശയങ്ങളായിരുന്നു അദ്ദേഹം വരികളിൽ കുറിച്ചിട്ടത്. അത് ഒട്ടും തീവ്രത തീരാത്തവിധം പാടിപ്പകരുവാൻ എസ്പിബിയ്ക്കും കഴിഞ്ഞിട്ടുണ്ട്.
Read Latest Movie News And Malayalam News
Also Watch:
40,000 ത്തിൽ അധികം ഗാനങ്ങളാണ് 16 ഭാഷകളിലായി അദ്ദേഹം പാടിയിട്ടുള്ളത്. ഏതു ഭാഷയിലും അനായാസം പാടാനുള്ള കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രതിഭയുടെ തെളിവായിരുന്നു.
സംഗീതത്തിൽ പല പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഇടം നൽകിയ അദ്ദേഹം ഒരു സിനിമയ്ക്കു വേണ്ടി 89 വരികൾ ഉള്ള ഗാനവും പാടി വിസ്മയിപ്പിച്ചിട്ടുണ്ട്.
Also Read: ആക്ഷനും കട്ടിനും ബ്രേക്ക്, ഇനി സംവിധായകൻ തുളസിദാസിനു പുതിയ മുഖം! പുതിയ ഭാവം!
സത്തം ഇല്ലാത തനിമൈ കേട്ടേൻ എന്ന ഗാനം ചിത്രത്തിൽ ആദ്യ നാലു വരി തുടങ്ങുന്നത് ശാലിനിക്കു വേണ്ടി സുജാത മോഹന്റെ ശബ്ദത്തിലാണ്. പിന്നീടാണ് അത് എസ്പിബി ഏറ്റെടുക്കുന്നത്. മൊത്തം നാലു മിനിറ്റിലേറെയുള്ള ഗാനത്തിൽ 221 സെക്കൻഡ്കൊണ്ട് തന്റെ ശബ്ദ വിസ്മയം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.
Also Read: വൻ താരനിരയുമായി 'വരാൽ'! പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലർ ഉടൻ തീയേറ്ററുകളിലേക്ക്
ഭരദ്വജിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിനു രചന ഒരുക്കിയിരിക്കുന്നത് തമിഴകത്തിന്റെ പാട്ടുകളുടെ പൊൻവസന്തം എന്നു വിശേഷിപ്പിക്കാവുന്ന വൈരമുത്തുവാണ്. ചരണവും പല്ലവിയുമെല്ലാം ചേർത്ത് 12 വരികൾ നന്നായി എഴുതാൻ ഗാനരചയിതാക്കൾ കഷ്ടപ്പെടുന്നിടത്താണ് വൈരമുത്തു 89 അതിമനോഹരവും അർത്ഥസമ്പന്നവുമായ വരികൾ അന്ന് എഴുതിയത്. ജീവിതത്തിന്റെ ദാർശനികത നിറഞ്ഞ ആശയങ്ങളായിരുന്നു അദ്ദേഹം വരികളിൽ കുറിച്ചിട്ടത്. അത് ഒട്ടും തീവ്രത തീരാത്തവിധം പാടിപ്പകരുവാൻ എസ്പിബിയ്ക്കും കഴിഞ്ഞിട്ടുണ്ട്.
Read Latest Movie News And Malayalam News
Also Watch: