ആപ്പ്ജില്ല

'അച്ഛന്‍ പട്ടത്തിനു പോയ' സീനൊക്കെ റിസബാവ എന്നേ വിട്ടതാ..!

നീയെന്തിനാടാ ചക്കരേ അച്ഛന്‍ പട്ടത്തിനു പോയത് " ചോദ്യം കേട്ട് കോൾമയി‍ർ കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് എന്‍റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്‌ എന്ന ഷോ‍ർട്ട് ഫിലിം

TNN 11 Nov 2017, 12:05 am
നീയെന്തിനാടാ ചക്കരേ അച്ഛന്‍ പട്ടത്തിനു പോയത് " ചോദ്യം കേട്ട് കോൾമയി‍ർ കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ് എന്‍റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്‌ എന്ന ഷോ‍ർട്ട് ഫിലിം. അനൂപ് നാരായണൻ തിരക്കഥയെഴുതിയ ചിത്രത്തിൽ കത്തോലിക്കാ പുരോഹിതൻ്റെ പ്രണയം തന്നെയാണ് ഹ്രസ്വ ചിത്രത്തിൻ്റെ ഹൈലൈറ്റ്. എന്നാൽ മലയാള സിനിമയിൽ മുമ്പ് ക്രിസ്ത്യൻ പാതിരിയുടെ പ്രണയം സിനിമയായിരുന്നു. സുന്ദരികാക്ക എന്നായിരുന്നു ചിത്രത്തിൻ്റെ പേര്.
Samayam Malayalam sundhari kakka is a 1991 indian malayalam film
'അച്ഛന്‍ പട്ടത്തിനു പോയ' സീനൊക്കെ റിസബാവ എന്നേ വിട്ടതാ..!


ചിത്രത്തിൽ ഏയ് ഒാട്ടോ ഫെയിം രേഖ, റിസബാവ, സുരേഷ് ഗോപി,സിദ്ധിഖ്, ഇന്നസെൻ്റ്, ജഗദീഷ്, മനോജ് കെ ജയൻ എന്നിവ‍‍ർ അഭിനയിച്ചിരുന്നു. രേഖയെ പ്രണയിക്കുന്ന അജ്ഞാത കാമുകനായിരുന്നു പള്ളിയിലെ പുരോഹിതനായ റിസബാവയുടെ കഥാപാത്രം. കത്തുകൾ മുഖേന ചിത്രത്തിലൂടനീളം പ്രണയം വെളിപ്പെടുത്തുന്നുണ്ടെങ്കിലും ക്ലൈമാക്സിലാണ് പുരോഹിതനാണ് പ്രണയിക്കുന്നതെന്ന് രേഖയുടെ കഥാപാത്രം അറിയുന്നത്.

1991ൽ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് സോമാനന്ദാണ്. സൂര്യ ക്രിയേഷൻസിൻ്റെ ബാനറിലാണ് ചിത്രം ഇറങ്ങിയത്. കുഞ്ചാക്കോ ബോബൻ - മിയ ചിത്രം 'വിശുദ്ധ'നും, കുഞ്ചാക്കോ- ബിജു ചിത്രം 'റോമൻസി'ലെ ആദ്യ സീനുകളും ഇതേ പ്രമേയം കൈകാര്യം ചെയ്യുന്നതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്