മീ ടൂ ആരോപണത്തിൽ കുടുങ്ങിയ സംവിധായകൻ സാജിദ് ഖാൻ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോൾ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാൻ താൻ കംഫര്‍ട്ടബിൾ ആണെന്നും തമന്ന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് സാജിദ് ഖാനെതിരേ മൂന്ന് സ്ത്രീകൾ മീ ടൂ തുറന്നു പറച്ചിലിൻ്റെ ഭാഗമായി പരാതിയുമായി രംഗത്തെത്തിയത്. ഹൗസ്ഫുൾ, ഹൗസ്ഫുൾ-2 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാജിദ് ഖാൻ. സാജിദ് ഖാൻ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് നടി റേച്ചൽ വൈറ്റ്, സഹസംവിധായിക സലോനി ചോപ്ര, പത്രപ്രവർത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് രംഗത്തെത്തിയത്. തങ്ങൾ നേരിടേണ്ടിവന്ന പീഡനങ്ങളുടെ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലൈംഗികപീഡനാരോപണം നേരിടുന്ന സംവിധായകനെ സംവിധായകരുടെ സംഘടനയായ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ (ഐ.എഫ്.ടി.ഡി.എ.) ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വിദ്യ ബാലൻ ഇനി ഒരിക്കലും സാജിദ് ഖാനുമായി പ്രവര്‍ത്തിക്കില്ല എന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയതിനോട് തമന്ന പ്രതികരിച്ചത് ഇങ്ങനെയാണ്. "ഓരോരുത്തര്‍ക്കും ഓരോരോ അനുഭവങ്ങളാണ് ഉണ്ടാവുക. അതനുസരിച്ചായിരിക്കും അവര്‍ ഓരോരുത്തരെയും കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. ഒരുപക്ഷേ വിദ്യ ബാലന് അദ്ദേഹത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനോട് പ്രതികരിക്കുക എന്നത് അവരുടെ അവകാശമാണ്". തമന്ന പറഞ്ഞു.
സാജിദ് ഖാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഹിമാത്വാലയിലും 2014ൽ പുറത്തിറങ്ങിയ ഹുംഷാക്കൽസിലുമാണ് തമന്ന അഭിനയിച്ചിട്ടുള്ളത്.
വിദ്യ ബാലൻ ഇനി ഒരിക്കലും സാജിദ് ഖാനുമായി പ്രവര്‍ത്തിക്കില്ല എന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയതിനോട് തമന്ന പ്രതികരിച്ചത് ഇങ്ങനെയാണ്. "ഓരോരുത്തര്‍ക്കും ഓരോരോ അനുഭവങ്ങളാണ് ഉണ്ടാവുക. അതനുസരിച്ചായിരിക്കും അവര്‍ ഓരോരുത്തരെയും കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. ഒരുപക്ഷേ വിദ്യ ബാലന് അദ്ദേഹത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനോട് പ്രതികരിക്കുക എന്നത് അവരുടെ അവകാശമാണ്". തമന്ന പറഞ്ഞു.
സാജിദ് ഖാൻ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ഹിമാത്വാലയിലും 2014ൽ പുറത്തിറങ്ങിയ ഹുംഷാക്കൽസിലുമാണ് തമന്ന അഭിനയിച്ചിട്ടുള്ളത്.