ആപ്പ്ജില്ല

രവിസാറും പിള്ളേരും വാരിയ കളക്ഷൻ തുക അതുക്കും മേലെ

ചിത്രത്തിൻ്റെ കളക്ഷൻ തുക കൃത്യമായി വ്യക്തമാക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചു സിനിമയുടെ വലിയ വിജയമായാണ് അണിയറപ്രവര്‍ത്തകര്‍ ഈ നേട്ടത്തെ കാണുന്നത്.

Samayam Malayalam 22 Aug 2019, 4:39 pm
തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന തണ്ണീ‍ർ മത്തൻ ദിനങ്ങൾ കഴിഞ്ഞദിവസമാണ് 30 കോടി ക്ലബ്ബിൽ ഇടംനേടിയ വാര്‍ത്ത പുറത്ത് വന്നത്. എന്നാൽ അതുക്കും മേലെയാണ് ചിത്രത്തിൻ്റെ കളക്ഷൻ തുകയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കൊച്ചു സിനിമയുടെ വലിയ വിജയമായാണ് ഈ നേട്ടത്തെ അണിയറപ്രവര്‍ത്തകര്‍ കാണുന്നത്.
Samayam Malayalam രവിസാറും പിള്ളേരും വാരിയ കളക്ഷൻ തുക അതുക്കും മേലെ


Also Read: 'തണ്ണീർ മത്തനി'ലെ ജോയ്സൺ ഇനി നായകനും സംവിധായകനും

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഫ്രാങ്കിയായി അത്ഭുത പ്രകടനം കാഴ്ച വെച്ച മാത്യു തോമസും ഉദാഹരണം സുജാതയിലും എവിടെയിലും മികച്ച പ്രകടനം കാഴ്ചവെച്ച അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ജസ്റ്റിൻ വര്‍ഗ്ഗീസാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

Also Read: 'തണ്ണീര്‍മത്തൻ' നൊസ്റ്റാള്‍ജിക് ഫീലിംഗ്; താരങ്ങളുടെ പ്രതികരണം

വിനീത് ശ്രീനിവാസനും ചിത്രത്തിൽ മുഖ്യ കഥാപാത്രമായെത്തുന്നുണ്ട്. അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിരീഷിൻ്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് തണ്ണിമത്തൻ ദിനങ്ങൾ. പ്ലസ്ടുകാല സ്കൂൾ ജീവിതവും കുട്ടികളിലെയും അധ്യാപകരിലെയും പ്രണയവുമൊക്കെയാണ് ചിത്രം പറയുന്നത്. തൃശൂര്‍ കഥാപശ്ചാത്തലമാക്കിയാണ് കഥ സഞ്ചരിക്കുന്നത്.

Also Read: മണപ്പുറത്ത് മൊട്ടിട്ട 'തണ്ണീര്‍മത്തൻ' സൗഹൃദം

പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവരുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡി ഗിരീഷും ഡിനോയിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം ഷാജി മുകുന്ദ് ആര്‍ട്ട് ഡയറക്ഷൻ നിര്‍വഹിക്കുന്നു.

Also Read: തണ്ണീർ മത്തൻ ദിനങ്ങൾ സിനിമ റിവ്യൂ

നിര്‍മ്മാതാക്കളില്‍ ഒരാളായ ജോമോനും വിനോദ് ഇല്ലംപള്ളിയും ചേര്‍ന്ന് തന്നെയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. മറ്റൊരു നിര്‍മ്മാതാവായ ഷമീര്‍ മുഹമ്മദാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ജോമോൻ ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെക്കുന്ന ചിത്രം കൂടിയാണ് തണ്ണിമത്തൻ ദിനങ്ങൾ.

Also Read: മാത്യു ഒരു അതുല്യപ്രതിഭയാണെന്ന് നടൻ അജു വര്‍ഗ്ഗീസ്

2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായി ശ്രദ്ധ നേടിയ ജോമോൻ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ഷൂട്ടിങ് സമയത്ത് തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തുടര്‍ന്ന് തട്ടത്തിൻ മറയത്ത്, എ.ബി.സി.ഡി., അയാളും ഞാനും തമ്മിൽ, എന്ന് നിൻ്റെ മൊയ്‌ദീൻ തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങൾക്കായി ജോമോൻ്റെ ക്യാമറ കണ്ണുകളായി മാറിയിരുന്നു.

Also Read: 'തണ്ണീര്‍മത്തൻ' ചെയ്യണോ? അബുദാബിയിൽ പോണോ?; 'ലിന്‍റപ്പന്‍' അനുഭവിച്ച ടെൻഷൻ


Also Read: സംഗീതപ്രേമികളുടെ മനസ് കീഴടക്കി 'ഈ ജാതിക്കാത്തോട്ടം...'; പിന്നെ ആ ചിരികളും...

തുടര്‍ന്ന് ദുൽഖര്‍ സൽമാൻ നായകനായെത്തിയ ചാർളിയുടെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാർഡും കരസ്ഥമാക്കി ജോമോൻ. 2016ൽ പുറത്തിറങ്ങിയ ജേക്കബിൻ്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം ബോളിവുഡിലും ജോമോൻ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഗോൽമാൽ എഗൈൻ, സിംബ എന്നീ ബോളിവുഡ് ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത് ജോമോനാണ്.

Also Read:'തണ്ണീർ മത്തൻ ദിനങ്ങൾ' 30 കോടി ക്ലബ്ബിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്