ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഫെബ്രുവരിയില്‍ തിരി തെളിയും. ഫെബ്രുവരി പത്തിനാണ് മേളയുടെ ഉദ്ഘാടനം. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരുന്നു. ഇത്തവണ മേള നടക്കുന്നത് പതിവിൽ നിന്ന് വിപരീതമായി നാല് ജില്ലകളിലായാണ്. തലസ്ഥാന നഗരിയിൽ മാത്രം അരങ്ങേറിയിരുന്ന മേള ഇക്കൊല്ലം നാല് ജില്ലകളിലായി നടത്തുന്നത് ഒരേ സ്ഥലത്ത് തന്നെ ആളുകൾ കൂടുന്നത് ഒഴിവാക്കാനാണ്. കൊവിഡ് പശ്ചാത്തലത്തിലാണ് ഈ പ്രധാന മാറ്റം മേളയിൽ കൊണ്ടുവന്നിരിക്കുന്നത്.
Also Read: ഷാജു ശ്രീധറും ആനന്ദ് മന്മഥനും ഒന്നിക്കുന്ന 'റൂട്ട്മാപ്പ്'
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള അരങ്ങേറുന്നത്. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം നടത്താനാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയാണ് മേള നടക്കുന്നത്.
Also Read: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്'
തുടർന്ന് 17 മുതല്‍ 21 വരെ എറണാകുളത്തും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും മേള നടക്കും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ പാലക്കാടുമാണ് മേള നടക്കുക. തീയേറ്ററില്‍ ഒരേ സമയം ഇരുന്നൂറു പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. അതാതു മേഖലകളിലായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഷാജു ശ്രീധറും ആനന്ദ് മന്മഥനും ഒന്നിക്കുന്ന 'റൂട്ട്മാപ്പ്'
തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഇക്കുറി ചലച്ചിത്ര മേള അരങ്ങേറുന്നത്. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനം നടത്താനാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയാണ് മേള നടക്കുന്നത്.
Also Read: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്'
തുടർന്ന് 17 മുതല്‍ 21 വരെ എറണാകുളത്തും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും മേള നടക്കും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ പാലക്കാടുമാണ് മേള നടക്കുക. തീയേറ്ററില്‍ ഒരേ സമയം ഇരുന്നൂറു പേര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. അതാതു മേഖലകളിലായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷന് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.