ആപ്പ്ജില്ല

ക്ലൈമാക്സ് ചർച്ചകൾ! സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോയെന്ന് ജിയോ ബേബി

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയുടെ ക്ലൈമാക്സിനെ സംബന്ധിച്ച് നടക്കുന്ന സംവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ

Samayam Malayalam 31 Jan 2021, 10:42 am
പല വീടുകളിലും അടുക്കളയുടെയും കിടപ്പറയുടെയും ഉള്ളിൽ നടക്കുന്നതെന്താണ്, സമൂഹവും കുടുംബവും സ്ത്രീകൾക്ക് നേർക്ക് വെച്ചുപുലർത്തുന്ന മനോഭാവമെന്താണ്, ഇവയുടെയൊക്കെ നേര്‍ച്ചിത്രമായി എത്തിയ സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം. ഇത് സ്ത്രീകളേക്കാള്‍ ആണുങ്ങളും ആണ്‍കുട്ടികളും കാണേണ്ട സിനിമയാണെന്നും ഇനിയും താഴാത്ത ആണധികാരത്തിന്‍റെ പദവികൾ താഴണമെന്ന വ്യക്തമായ രാഷ്ട്രീയമാണ് ചിത്രം പറയുന്നതെന്നുമുള്‍പ്പെടെ സോഷ്യൽമീഡിയയിൽ ചര്‍ച്ചകളുയരുന്നുണ്ട്. ഇതിനിടയിൽ സിനിമയുടെ ക്ലൈമാക്സിനെ അനുകൂലിച്ചും പ്രതീകൂലിച്ചുമുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയൊരുക്കിയ സംവിധായകൻ ജിയോ ബേബി.
Samayam Malayalam the great indian kitchen director jeo baby opens up about the debate over climax of the movie
ക്ലൈമാക്സ് ചർച്ചകൾ! സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോയെന്ന് ജിയോ ബേബി


അടുക്കളയിലേക്കൊരു ക്യാമറ

മഹത്തായ ഭാരതീയ അടുക്കള, പേരിൽ തന്നെ സര്‍ക്കാസം ഒപ്പിച്ചെത്തിയ ചിത്രം കുടുംബത്തിലെ പുരുഷമേൽക്കോയ്മയും അധികാരവ്യവസ്ഥയും ഒക്കെ അടയാളപ്പെടുത്തുന്നുണ്ട്. പെണ്ണുകാണലും വിവാഹശേഷം അടുക്കള ജോലികളും ഭക്ഷണ മേശയും കിടപ്പറ നിമിഷവും പെണ്ണിന്‍റെ സ്വപ്നങ്ങളും മറ്റുമൊക്കെ അവതരിപ്പിക്കുന്ന സിനിമ മലയാളികളുടെ അടുക്കളയിലേക്കാണ് ക്യാമറ തിരിച്ചിരിക്കുന്നത്.

നിലപാട് തുറന്ന് പറഞ്ഞ് സംവിധായകൻ

ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചുള്ള സംവാദങ്ങൾക്ക് സംവിധായകൻ മറുപടിയുമായി എത്തിയിരിക്കുകയാണ്. മഹത്തായ ഭാരതീയ അടുക്കള വിമർശനങ്ങളിൽ ആദ്യം ശരിയാണ് എന്നു തോന്നിയ ഒന്നാണ് പ്രിവിലേജ് ഇല്ലാത്ത സ്ത്രീകൾക്ക് ഇറങ്ങിപ്പോക്ക് സാധ്യമല്ല എന്നുള്ളത്. പക്ഷേ വീണ്ടും ചിന്തിക്കുമ്പോൾ അല്ലെങ്കിൽ നിരീക്ഷിക്കുമ്പോൾ മനസിലാകുന്ന ഒന്ന്. സ്ത്രീ ജീവിതത്തിനു പ്രിവിലേജ് എന്നൊന്ന് ഉണ്ടോ?, ജിയോ ബേബി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിരിക്കുകയാണ്.

Also Read: 'മിസിസ് ഷമ്മി'യായി നസ്രിയ; ഈ ഷമ്മി ഷീറോയെന്ന് ആരാധകർ!

ശരിയാണ്, തടസ്സം ഉണ്ട്

ഇറങ്ങി പോരുന്നതിനു സവർണ്ണരും അവർണ്ണരും ആദിവാസികളും ആയ സ്ത്രീകൾക്ക് മുന്നിൽ പ്രശ്നങ്ങൾ നിരവധി ആണ്. അവൾ സാമ്പത്തികമായി എത്ര മുന്നിലോ പിന്നിലോ ആവട്ടെ സംമൂഹം കുടുംബം ഇവ ഒക്കെ അവൾക്കുമുന്നിൽ ഇറങ്ങിപോക്കിന് തടസം ആകുന്നുണ്ട്, ജിയോ കുറിക്കുന്നു.

പോകാൻ ഒരിടമുണ്ടായാൽ മാത്രം പോരാ...

സ്‌ത്രീകളുടെ ഇത്തരം പ്രശ്നങ്ങൾ അത്‌ ഏത് തരം ജീവിതങ്ങളിലും വെല്ലുവിളികൾ നിറഞ്ഞതാണ്. സ്ത്രീ ജീവിതത്തിന് ആദിവാസി ദളിത് ഇടങ്ങളിലും പിരോഗമനത്തിന്‍റെ അങ്ങേ അറ്റത്തും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഏറെയാണ്. പോകാൻ ഇടം ഉണ്ടായാൽ പണം ഉണ്ടായാൽ മെച്ചപ്പെട്ട ജീവിതം ഉണ്ടായാൽ പരിഹരിക്കപ്പെടുന്ന ഒന്നല്ല അത്, ജിയോ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

Also Read: കൊവിഡ് കൂടുന്നു; 'ദി പ്രീസ്റ്റ്' ഉള്‍പ്പെടെ നിരവധി സിനിമകളുടെ റിലീസ് മാറ്റി

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്