യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു' ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിച്ചേക്കും. നടൻ ടൊവിനോ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂര്‍ത്തിക്കി പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകൾ പുരോഗമിക്കുകയാണിപ്പോൾ.
കാനഡയിലാണ് ചിത്രത്തിൻ്റെ ആദ്യ ഘട്ടം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലും ചിത്രീകരണം നടന്നിരുന്നു. ഒരു ഇൻ്റര്‍നാഷണല്‍ സ്വഭാവമുള്ള ചിത്രമാണ് ഇതെങ്കിലും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തന്നെയാണ് ചിത്രം തയാറാക്കിയിരിക്കുന്നതെന്നും ടൊവിനോ വ്യക്തമാക്കി.
സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. 2017ല്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിങ് പല കാരണങ്ങളാലും നീണ്ടു പോവുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും താരത്തിൻ്റെ തിരക്കുകൾ മൂലം ദുൽഖര്‍ പിന്മാരുകയായിരുന്നു. തുടര്‍ന്നാണ് ചിത്രം ടൊവിനോയിലേക്ക് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിൻ്റെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്.
കാനഡയിലാണ് ചിത്രത്തിൻ്റെ ആദ്യ ഘട്ടം ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലും ചിത്രീകരണം നടന്നിരുന്നു. ഒരു ഇൻ്റര്‍നാഷണല്‍ സ്വഭാവമുള്ള ചിത്രമാണ് ഇതെങ്കിലും കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി തന്നെയാണ് ചിത്രം തയാറാക്കിയിരിക്കുന്നതെന്നും ടൊവിനോ വ്യക്തമാക്കി.
സിനിമാ മോഹിയായ ചെറുപ്പക്കാരനായാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. 2017ല്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ചിത്രത്തിൻ്റെ ഷൂട്ടിങ് പല കാരണങ്ങളാലും നീണ്ടു പോവുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ആയിരുന്നു ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും താരത്തിൻ്റെ തിരക്കുകൾ മൂലം ദുൽഖര്‍ പിന്മാരുകയായിരുന്നു. തുടര്‍ന്നാണ് ചിത്രം ടൊവിനോയിലേക്ക് എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിൻ്റെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്.