കൊച്ചി: മലയാള സിനിമാ ലോകത്ത് തുറന്ന പോരിന് തുടക്കമിട്ടാണ് കഴിഞ്ഞ ദിവസത്തെ ഡബ്ല്യു.സി.സി വാർത്താസമ്മേളനം അവസാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി നടൻ ദിലീപിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം സംഘടന രേഖപ്പെടുത്തിയിരുന്നു. ഇനിയും ഇക്കാര്യത്തിൽ വ്യക്തമായ നടപടി എടുത്തില്ലെങ്കിൽ എ.എം.എം.എക്കെതിരെ കൂടുതൽ ശക്തമായി പ്രതികരിക്കുമെന്ന് തന്നെയാണ് അവർ വ്യക്തമാക്കിയത്.
കെട്ടടങ്ങിയെന്ന് കരുതിയ വിവാദങ്ങൾക്കാണ് ഡബ്ല്യു.സി.സി വീണ്ടും തീ കൊളുത്തിയത്. ഇതോടെ എ.എം.എം.എ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സിനിമാ സംഘടനകൾ പ്രതിരോധത്തിലായിരിക്കുകയാണ്. മോശം അനുഭവം ഉണ്ടായ പരാതിയിൽ ഫെഫ്കയിൽ നിന്നും നീതി ലഭിച്ചില്ലെന്നും വാർത്താസമ്മേളനത്തിൽ ആരോപണമുയർന്നു. നടി അർച്ചന പത്മിനിയാണ് ഇക്കാര്യം പറഞ്ഞത്.
ഇതോടെ തുടർനടപടികളിൽ തീരുമാനം എടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് താരസംഘടനകൾ. എ.എം.എം.എ, ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ അടിയന്തര യോഗം വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡബ്ല്യു.സി.സിയുടെ പുതിയ ആരോപണങ്ങളിൽ എ.എം.എം.എ പ്രസിഡൻറ് മോഹൻലൽ തന്നെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന.
കെട്ടടങ്ങിയെന്ന് കരുതിയ വിവാദങ്ങൾക്കാണ് ഡബ്ല്യു.സി.സി വീണ്ടും തീ കൊളുത്തിയത്. ഇതോടെ എ.എം.എം.എ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സിനിമാ സംഘടനകൾ പ്രതിരോധത്തിലായിരിക്കുകയാണ്. മോശം അനുഭവം ഉണ്ടായ പരാതിയിൽ ഫെഫ്കയിൽ നിന്നും നീതി ലഭിച്ചില്ലെന്നും വാർത്താസമ്മേളനത്തിൽ ആരോപണമുയർന്നു. നടി അർച്ചന പത്മിനിയാണ് ഇക്കാര്യം പറഞ്ഞത്.
ഇതോടെ തുടർനടപടികളിൽ തീരുമാനം എടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് താരസംഘടനകൾ. എ.എം.എം.എ, ഫെഫ്ക, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ അടിയന്തര യോഗം വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡബ്ല്യു.സി.സിയുടെ പുതിയ ആരോപണങ്ങളിൽ എ.എം.എം.എ പ്രസിഡൻറ് മോഹൻലൽ തന്നെ നിലപാട് വിശദീകരിക്കുമെന്നാണ് സൂചന.