ദി ഗാംബ്ലര്‍
Anson Paul,Innocent,Salim Kumar,Dayana Hameed
ടോം ഇമ്മട്ടി രചനയും സംവിധാനവും നിർവഹിച്ച് ആൻസൺ പോൾ നായകനാകുന്ന ദി ഗാംബ്ലർ സ്റ്റാർട്ട് അപ്പ് ബിസിനസ്സിലൂടെ വലിയ ലക്ഷ്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനായ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ള കഥയാണ് പ്രേക്ഷകരിലെത്തിക്കുന്നത്. ഒരു മെക്സിക്കൻ അപാരതയ്ക്കു ശേഷം ടോം ഇമ്മട്ടി സംവിധാനവേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം തങ്കച്ചൻ ഇമ്മാനുവൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഒരു യഥാർഥ ജീവിത കഥയെ ആസ്പദമാക്കിയുള്ള ഉള്ള ചിത്രത്തെ ഫാന്റസിയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാകും എന്നൊക്കെ പ്രവർത്തകർ അവകാശപ്പെട്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നത് സംശയകരമാണ്. ബിസിനസിലൂടെ വളരാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനിൽ അയാളുടെ മകൻ കാണുന്ന ഒരു സാങ്കല്പിക സൂപ്പർഹീറോ ഉണ്ടെന്നതൊഴിച്ചാൽ ഒരു സൂപ്പർ ഹീറോ മൂവി എന്നു വിളിക്കാൻ ഒന്നും ഇതിലില്ല.
പഠനത്തിൽ ഉഴപ്പി നിൽക്കുന്ന മകനും ജീവിതത്തിലും ബിസിനസ്സിലും പതറി നിൽക്കുന്ന അച്ഛനും ചേർന്ന് ആദ്യപകുതി വലിയ തരക്കേടില്ലാതെ നീക്കിയെങ്കിലും രണ്ടാംപകുതിയിൽ ഒരു ഫീൽ ഗുഡ് മൂവിയുടെ ഗണത്തിലേക്ക് എത്തിക്കാൻ കഥയിലോ ഫിലിം മേക്കിംഗിലോ പ്രത്യേകതകൾ ഒന്നുമുണ്ടായില്ല. ആദ്യഭാഗങ്ങളിൽ ഫാമിലി ചിത്രം എന്ന പ്രതീതി ഉളവാക്കിയെങ്കിലും ആ വഴിയിലും കഥ മുന്നോട്ടു പോയില്ല.
തൃശൂർ ഭാഷയും ബിസിനസ് പശ്ചാത്തലവും തികഞ്ഞ പോസിറ്റിവിറ്റിയും കൊണ്ട് മറ്റൊരു ജോയ് താക്കോൽക്കാരനെ സൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും ഒഴുക്കില്ലാത്ത കഥ തടസമായി.
ആദ്യാവസാനം ആൻസൺ എന്ന് പേരുള്ള നായകകഥാപാത്രമായി ആൻസൺ പോൾ നിറഞ്ഞു നിന്നെങ്കിലും ബാലതാരമായെത്തിയ കുട്ടിയാണ് കയ്യടി നേടിയത്. പുതുമുഖം ഡയാന ഹമീദ് നായിക വേഷത്തിൽ ചെറിയ സീനുകളിൽ ഒതുങ്ങി. വിഷ്ണു ഗോവിന്ദ്, ഇന്നസെന്റ്, വിജയകുമാർ, ജയരാജ് വാര്യർ, സലിംകുമാർ, സിജോയ് വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്
പ്രകാശ് വേലായുധൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് . സാങ്കേതിക വശങ്ങളിൽ ശരാശരി നിലവാരം മാത്രം പുലർത്തിയ ചിത്രം ഓർത്തുവെക്കാൻ ഒന്നും ബാക്കിയാക്കുന്നുമില്ല. ഒന്നാം പകുതിയിൽ പോയ ദിശയിൽ തന്നെ കഥ മുന്നേറിയിരുന്നുവെങ്കിൽ ഒരുപക്ഷേ മികച്ച അഭിപ്രായം നേടുന്ന ഒരു ചിത്രമായി മാറുമായിരുന്നു. ഒരു സൂപ്പർ ഹീറോ വേഷം ഒക്കെ നൽകിയെങ്കിലും ഒരു ഹീറോ ആയി മാറാനുള്ള അവസരം തിരക്കഥ ആൻസണ്‍ നൽകിയില്ലെന്നതാണ് വസ്തുത. കുട്ടികൾക്കും കുടുംബത്തോടുമൊപ്പം പോയി കാണാവുന്ന ചിത്രം എന്ന നിലയിൽ ഈ അവധിക്കാലത്തെ അവസാന ദിനങ്ങളിൽ സമയം ഉള്ളവർക്ക് പോയി കാണാവുന്ന ചിത്രമാണിത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാകും എന്നൊക്കെ പ്രവർത്തകർ അവകാശപ്പെട്ടെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നത് സംശയകരമാണ്. ബിസിനസിലൂടെ വളരാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനിൽ അയാളുടെ മകൻ കാണുന്ന ഒരു സാങ്കല്പിക സൂപ്പർഹീറോ ഉണ്ടെന്നതൊഴിച്ചാൽ ഒരു സൂപ്പർ ഹീറോ മൂവി എന്നു വിളിക്കാൻ ഒന്നും ഇതിലില്ല.
പഠനത്തിൽ ഉഴപ്പി നിൽക്കുന്ന മകനും ജീവിതത്തിലും ബിസിനസ്സിലും പതറി നിൽക്കുന്ന അച്ഛനും ചേർന്ന് ആദ്യപകുതി വലിയ തരക്കേടില്ലാതെ നീക്കിയെങ്കിലും രണ്ടാംപകുതിയിൽ ഒരു ഫീൽ ഗുഡ് മൂവിയുടെ ഗണത്തിലേക്ക് എത്തിക്കാൻ കഥയിലോ ഫിലിം മേക്കിംഗിലോ പ്രത്യേകതകൾ ഒന്നുമുണ്ടായില്ല. ആദ്യഭാഗങ്ങളിൽ ഫാമിലി ചിത്രം എന്ന പ്രതീതി ഉളവാക്കിയെങ്കിലും ആ വഴിയിലും കഥ മുന്നോട്ടു പോയില്ല.
ആദ്യാവസാനം ആൻസൺ എന്ന് പേരുള്ള നായകകഥാപാത്രമായി ആൻസൺ പോൾ നിറഞ്ഞു നിന്നെങ്കിലും ബാലതാരമായെത്തിയ കുട്ടിയാണ് കയ്യടി നേടിയത്. പുതുമുഖം ഡയാന ഹമീദ് നായിക വേഷത്തിൽ ചെറിയ സീനുകളിൽ ഒതുങ്ങി. വിഷ്ണു ഗോവിന്ദ്, ഇന്നസെന്റ്, വിജയകുമാർ, ജയരാജ് വാര്യർ, സലിംകുമാർ, സിജോയ് വർഗീസ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്
പ്രകാശ് വേലായുധൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് . സാങ്കേതിക വശങ്ങളിൽ ശരാശരി നിലവാരം മാത്രം പുലർത്തിയ ചിത്രം ഓർത്തുവെക്കാൻ ഒന്നും ബാക്കിയാക്കുന്നുമില്ല. ഒന്നാം പകുതിയിൽ പോയ ദിശയിൽ തന്നെ കഥ മുന്നേറിയിരുന്നുവെങ്കിൽ ഒരുപക്ഷേ മികച്ച അഭിപ്രായം നേടുന്ന ഒരു ചിത്രമായി മാറുമായിരുന്നു. ഒരു സൂപ്പർ ഹീറോ വേഷം ഒക്കെ നൽകിയെങ്കിലും ഒരു ഹീറോ ആയി മാറാനുള്ള അവസരം തിരക്കഥ ആൻസണ്‍ നൽകിയില്ലെന്നതാണ് വസ്തുത. കുട്ടികൾക്കും കുടുംബത്തോടുമൊപ്പം പോയി കാണാവുന്ന ചിത്രം എന്ന നിലയിൽ ഈ അവധിക്കാലത്തെ അവസാന ദിനങ്ങളിൽ സമയം ഉള്ളവർക്ക് പോയി കാണാവുന്ന ചിത്രമാണിത്.