അരൺമനൈ 3
Arya,Raashi Khanna,Sundar C,Andrea Jeremiah,Vivek,Sakshi
Lipi | 13 Nov 2021, 2:25 pm
അരൺമനൈ3; ആര്യയുടെ പേരിൽ പരസ്യം ചെയ്ത് പ്രേക്ഷകരെ പറ്റിച്ചു!
-സന്ദീപ് സന്തോഷ്
ആര്യ, രാഷി ഖന്ന, ആൻഡ്രിയ ജെർമിയ, വിവേക്, സാക്ഷി അഗർവാൾ, യോഗി ബാബു, മനോബാല, വേല രാമമൂർത്തി, സമ്പത്ത് എന്നിവർക്കൊപ്പം സുന്ദർ സി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത തമിഴ് ചിത്രമാണ് 'അരൺമനൈ 3'. കഴിഞ്ഞ മാസം 14-ന് തമിഴ്നാട്ടിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ സീ5-ലൂടെ സ്ട്രീമിംഗും ആരംഭിച്ചിട്ടുണ്ട്.
സാർപട്ടാ പരമ്പരൈ എന്ന ഗംഭീര ചിത്രത്തിന് ശേഷം ആര്യയുടേതായി തീയേറ്ററുകളിൽ എത്തിയ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.
എന്നാൽ ഹൊറർ കോമഡി മിശ്രിതമായി ഒരുക്കിയ മുൻഭാഗങ്ങളിലെ മസാലക്കൂട്ടുകൾ അതേപടി ചേർത്ത് സംവിധായകൻ സുന്ദർ സി പാചകം ചെയ്ത അരൺമനൈ3 പ്രേക്ഷകരുടെ നാവിനെ രുചിപ്പിക്കുന്നതല്ല. പ്രതീക്ഷകളെ തകിടം മറിക്കുന്ന ഒന്നായി ചിത്രത്തെ മാറ്റിയ ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൊറർ കോമഡി വിഭാഗത്തിൽ വൻ വിജയം നേടിയിട്ടുള്ള 'കാഞ്ചന' ചിത്രങ്ങൾ ശ്രദ്ധിക്കുക- അവയിൽ കഥാപാത്രങ്ങൾ മാറുന്നുണ്ടെങ്കിലും കഥയിലും, സന്ദർഭങ്ങളിലും, ബാക്കി ചേരുവകളിലും ഒന്നും കാര്യമായ മാറ്റങ്ങൾ കാണാനാകില്ല. അരൺമനൈ എന്ന ചിത്രത്തിൻ്റെ തുടർ ഭാഗങ്ങളിലും ഇതേപോലെ ചേരുവകളിലും, മേക്കിംഗിലും മാറ്റങ്ങൾ അടയാളപ്പെടുത്താനില്ല. ഹൊറർ കോമഡി ജോണറിൽ അരൺമനൈ 3 എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പ്രേക്ഷകരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങളാണ് ചിത്രത്തിൻ്റെ കഥയിലുള്ളത്.
Also Read: ദുല്ഖറിന് ഒപ്പത്തിനൊപ്പം ഷൈനും ഇന്ദ്രജിത്തും! സുഷിന് ശ്യാമിന്റെ ചുമലിലേറി കുറുപ്പിന്റെ അധോലോക യാത്ര!
ഒരു പഴയ കൊട്ടാരമാണ് കഥയുടെ പ്രധാന പശ്ചാത്തലം, പ്രേതബാധയുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! അതിൻ്റെ ഉടമയായ രാജശേഖർ എന്ന ജന്മി ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഒരു രഹസ്യ അറ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. രഹസ്യ അറയിൽ നിധിയാണെന്ന് കരുതിയ ജനങ്ങൾ നിയമ പോരാട്ടത്തിനൊടുവിൽ അത് തുറക്കുകയും ചെയ്തു. അവിടുന്നങ്ങോട്ട് അമാനുഷികമായ പല സംഭവങ്ങളും ഉണ്ടാകുന്നു.
അതുവരെ കൊട്ടാരത്തിൽ പ്രേതബാധ ഉണ്ടായിരുന്നെങ്കിലും ആരുടേയും ജീവൻ അപകടത്തിലാക്കും വിധം ഒന്നും സംഭവിച്ചിരുന്നില്ല.
എന്നാൽ ക്ഷേത്രത്തിലെ അറ തുറന്നതിന് ശേഷം കൊട്ടാരവുമായി ബന്ധപ്പെട്ട ചിലർ കൊല്ലപ്പെടുന്നു. ഇപ്പോൾ നടക്കുന്ന അമാനുഷികമായ സംഭവങ്ങളും, 22 വർഷങ്ങൾക്ക് മുമ്പുണ്ടായ സമാന സംഭവങ്ങളും തമ്മിലുള്ള ബന്ധവും, അതിൻ്റെ കാരണങ്ങളുമാണ് ചിത്രത്തിലൂടെ കാണാനുള്ളത്.
പ്രേതബാധയുള്ള കൊട്ടാരം, പ്രണയിക്കുന്ന ചില കഥാപാത്രങ്ങൾ, ഫ്രോഡുകളോ- മണ്ടന്മാരോ ആയ ചില കഥാപാത്രങ്ങൾ, ബാധയുടെ ശല്യം കൂടി വരുമ്പോൾ കാരണം അന്വേഷിക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ധൈര്യശാലിയായ കേന്ദ്ര കഥാപാത്രം, ആത്മാവിൻ്റെ കദന കഥ പറയുന്ന ഫ്ലാഷ്ബാക്ക്, പിന്നെ ഒടുവിലായി പ്രതികാരവും - തളയ്ക്കലും. കഥയുടെ സഞ്ചാര പാത ഇങ്ങനെയായിരിക്കും എന്നു ശരാശരി ഇന്ത്യൻ ഹൊറർ ചിത്രങ്ങൾ കാണാറുള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാം. കൃത്യം ഇതേ പാതയിലൂടെ വീണ്ടും ചിത്രത്തെ ഉരുട്ടാൻ സന്മനസ്സു കാണിച്ച സംവിധായകനെ അഭിനന്ദിക്കണം- എന്ത് ധീരമായ പ്രവൃത്തിയാണത്!
ഈ ഫോർമാറ്റിൽ ഇത്രയധികം ചിത്രങ്ങളൊരുങ്ങാൻ പ്രധാന കാരണം പ്രേക്ഷകർ തന്നെയാണ്.
തമിഴ് ചിത്രങ്ങൾ കാണാറുള്ള മലയാളി അടക്കമുള്ള അന്യ പ്രേക്ഷകരുടെ കാര്യമല്ല പറയുന്നത്. പൊതുവെ തമിഴ് ജനതയ്ക്ക് പ്രേതം, ദൈവം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന കഥകളോട് വലിയ താൽപ്പര്യമുണ്ട്. ഇവർ ലോജിക്ക് നോക്കാതെ വിനോദത്തിന് മാത്രമായും ചിത്രം കാണുന്നവർ ആയതിനാലാണ് കോമഡിയും ചേർത്ത് ഇത്തരം അമാനുഷിക കഥകൾ തീയേറ്ററിൽ എത്താൻ തുടങ്ങിയത്. ഈ ഫോർമാറ്റിൽ എത്തുന്ന ചിത്രങ്ങൾ കാണാൻ തമിഴ് സിനിമാ ലോകത്ത് ഇപ്പോഴും പ്രേക്ഷകരുണ്ട്, ഭാവിയിലും കാണും.
ആര്യ എന്ന നടൻ്റേയും, മറ്റ് താരങ്ങളുടേയും മാർക്കറ്റ് വാല്യൂ മുതലാക്കുക മാത്രമാണ് അരൺമനൈ3-യിൽ സംവിധായകൻ ചെയ്തത്.
Also Read: സ്ക്വാഡ്; കാസ്റ്റിംഗ് തെറ്റി, മേക്കിംഗ് കൂടുതൽ തെറ്റി!
പുതുമയോ ആകർഷണത്വമോ ഇല്ലാത്ത കഥയും, ആവർത്തന വിരസത അനുഭവിപ്പിക്കുന്ന തിരക്കഥയും ചിത്രത്തെ ആരംഭത്തിൽ തന്നെ തളർത്തിയിട്ടുണ്ട്. ആര്യയുടെ രംഗപ്രവേശത്തോടെ ചിത്രം എഴുന്നേൽക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും, നടന് സ്വന്തമായി അനങ്ങാൻ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല ഇത്തവണ. ആര്യ- റാഷി ഖന്ന കോംബിനേഷനിൽ ഒന്നുരണ്ട് പാട്ടുകളൊക്കെ തട്ടിക്കൂട്ടി റൊമാൻസ് തുന്നിപ്പിടിപ്പിക്കാനും സംവിധായകൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
ആര്യയുടെ കഥാപാത്രത്തെ ഒരു ഘട്ടത്തിൽ പ്രേതാന്മാവ് പിടികൂടുന്നതിനാൽ, രക്ഷകനായി 'മണിച്ചിത്രത്താഴി'ലെ സണ്ണിയെപ്പോലെ ഒരാളുടെ ഒഴിവുണ്ടാവുകയും സംവിധായകൻ സ്വയം ആ വേഷം ഏറ്റെടുക്കുകയും ചെയ്തു.
അതുവരെ കാര്യമായ പുരോഗതി ഇല്ലാതിരുന്ന ചിത്രം അങ്ങനെ നട്ടെല്ലൊടിഞ്ഞ് പൂർണ്ണമായും കിടപ്പിലായി! വേറെ ഗുണമൊന്നുമില്ലെങ്കിലും ആര്യ നായകനായ ചിത്രം എന്ന നിലയിൽ കണ്ടിരുന്നവർ കബളിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. നായകൻ്റെ കസേര ആര്യയിൽ നിന്നും സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ആര്യയെ സൈഡിലേക്ക് ഒതുക്കിയും, ഒഴിവാക്കിയും സംവിധായകൻ തന്നെ പകരം പ്രതിഷ്ഠിക്കാൻ ശ്രമിച്ചു. നായകൻ്റെ ഇരിപ്പിടം ആര്യക്ക് ലഭിച്ചില്ലെങ്കിലും, അതിൽ ഇരിക്കാൻ സംവിധായകന് കഴിഞ്ഞതുമില്ല.
ആര്യ, രാഷി ഖന്ന, ആൻഡ്രിയ തുടങ്ങിയ താരങ്ങൾക്കൊന്നും പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചിട്ടില്ല. വിവേക്, യോഗി ബാബു, മനോബാല തുടങ്ങിയ കഴിവുള്ള താരങ്ങളുണ്ടായിട്ടും ഹാസ്യത്തിൻ്റെ കാര്യത്തിലും തൃപ്തിയേകിയില്ല എന്നത് ചിത്രത്തിൻ്റെ ദുരവസ്ഥയെ വെളിവാക്കുന്നു. വിവേകിൻ്റെ അവസാന ചിത്രങ്ങളിൽ ഒന്നുകൂടിയായ അരൺമനൈ 3 അക്കാരണത്താലും നിരാശയേകി. അഭിനേതാക്കളെ ശരിയായി പ്രയോജനപ്പെടുത്താൻ തിരക്കഥ എഴുതിയ വെങ്കട് രാഘവനും, സംവിധായകനായ സുന്ദർ സി-യും ശ്രമിച്ചില്ല. കഥപോലെ കഥാപാത്ര സൃഷ്ടിയും അറുബോറാണ്, മോശം തിരക്കഥയ്ക്കൊപ്പം സംവിധാനവും പാളിയത് അഭിനേതാക്കളേയും ബാധിച്ചു.
വിഎഫ്എക്സ്/ സിജിഐ രംഗങ്ങൾ തീർത്തും ഗുണനിലവാരം ഇല്ലാത്തവയായിരുന്നു.
യു കെ സെന്തിൽ കുമാറിൻ്റെ ഛായാഗ്രഹണം, ഫെന്നി ഒളിവറിൻ്റെ എഡിറ്റിംഗ് എന്നിവതൊട്ട് ആർട്ട് വിഭാഗം വരെ ഒന്നുംതന്നെ ചിത്രത്തെ ഉയരാൻ സഹായിച്ചിട്ടില്ല.
സി സത്യ ഈണമേകിയ ഗാനങ്ങൾ മാത്രമാണ് കൂട്ടത്തിൽ ഭേദപ്പെട്ടതായി പറയാനുള്ളത്.
-സന്ദീപ് സന്തോഷ്
ആര്യ, രാഷി ഖന്ന, ആൻഡ്രിയ ജെർമിയ, വിവേക്, സാക്ഷി അഗർവാൾ, യോഗി ബാബു, മനോബാല, വേല രാമമൂർത്തി, സമ്പത്ത് എന്നിവർക്കൊപ്പം സുന്ദർ സി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത തമിഴ് ചിത്രമാണ് 'അരൺമനൈ 3'. കഴിഞ്ഞ മാസം 14-ന് തമിഴ്നാട്ടിലെ തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ സീ5-ലൂടെ സ്ട്രീമിംഗും ആരംഭിച്ചിട്ടുണ്ട്.
സാർപട്ടാ പരമ്പരൈ എന്ന ഗംഭീര ചിത്രത്തിന് ശേഷം ആര്യയുടേതായി തീയേറ്ററുകളിൽ എത്തിയ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.
എന്നാൽ ഹൊറർ കോമഡി മിശ്രിതമായി ഒരുക്കിയ മുൻഭാഗങ്ങളിലെ മസാലക്കൂട്ടുകൾ അതേപടി ചേർത്ത് സംവിധായകൻ സുന്ദർ സി പാചകം ചെയ്ത അരൺമനൈ3 പ്രേക്ഷകരുടെ നാവിനെ രുചിപ്പിക്കുന്നതല്ല. പ്രതീക്ഷകളെ തകിടം മറിക്കുന്ന ഒന്നായി ചിത്രത്തെ മാറ്റിയ ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹൊറർ കോമഡി വിഭാഗത്തിൽ വൻ വിജയം നേടിയിട്ടുള്ള 'കാഞ്ചന' ചിത്രങ്ങൾ ശ്രദ്ധിക്കുക- അവയിൽ കഥാപാത്രങ്ങൾ മാറുന്നുണ്ടെങ്കിലും കഥയിലും, സന്ദർഭങ്ങളിലും, ബാക്കി ചേരുവകളിലും ഒന്നും കാര്യമായ മാറ്റങ്ങൾ കാണാനാകില്ല. അരൺമനൈ എന്ന ചിത്രത്തിൻ്റെ തുടർ ഭാഗങ്ങളിലും ഇതേപോലെ ചേരുവകളിലും, മേക്കിംഗിലും മാറ്റങ്ങൾ അടയാളപ്പെടുത്താനില്ല. ഹൊറർ കോമഡി ജോണറിൽ അരൺമനൈ 3 എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പ്രേക്ഷകരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങളാണ് ചിത്രത്തിൻ്റെ കഥയിലുള്ളത്.
Also Read: ദുല്ഖറിന് ഒപ്പത്തിനൊപ്പം ഷൈനും ഇന്ദ്രജിത്തും! സുഷിന് ശ്യാമിന്റെ ചുമലിലേറി കുറുപ്പിന്റെ അധോലോക യാത്ര!
ഒരു പഴയ കൊട്ടാരമാണ് കഥയുടെ പ്രധാന പശ്ചാത്തലം, പ്രേതബാധയുള്ളത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! അതിൻ്റെ ഉടമയായ രാജശേഖർ എന്ന ജന്മി ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഒരു രഹസ്യ അറ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. രഹസ്യ അറയിൽ നിധിയാണെന്ന് കരുതിയ ജനങ്ങൾ നിയമ പോരാട്ടത്തിനൊടുവിൽ അത് തുറക്കുകയും ചെയ്തു. അവിടുന്നങ്ങോട്ട് അമാനുഷികമായ പല സംഭവങ്ങളും ഉണ്ടാകുന്നു.
അതുവരെ കൊട്ടാരത്തിൽ പ്രേതബാധ ഉണ്ടായിരുന്നെങ്കിലും ആരുടേയും ജീവൻ അപകടത്തിലാക്കും വിധം ഒന്നും സംഭവിച്ചിരുന്നില്ല.
എന്നാൽ ക്ഷേത്രത്തിലെ അറ തുറന്നതിന് ശേഷം കൊട്ടാരവുമായി ബന്ധപ്പെട്ട ചിലർ കൊല്ലപ്പെടുന്നു. ഇപ്പോൾ നടക്കുന്ന അമാനുഷികമായ സംഭവങ്ങളും, 22 വർഷങ്ങൾക്ക് മുമ്പുണ്ടായ സമാന സംഭവങ്ങളും തമ്മിലുള്ള ബന്ധവും, അതിൻ്റെ കാരണങ്ങളുമാണ് ചിത്രത്തിലൂടെ കാണാനുള്ളത്.
പ്രേതബാധയുള്ള കൊട്ടാരം, പ്രണയിക്കുന്ന ചില കഥാപാത്രങ്ങൾ, ഫ്രോഡുകളോ- മണ്ടന്മാരോ ആയ ചില കഥാപാത്രങ്ങൾ, ബാധയുടെ ശല്യം കൂടി വരുമ്പോൾ കാരണം അന്വേഷിക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന ധൈര്യശാലിയായ കേന്ദ്ര കഥാപാത്രം, ആത്മാവിൻ്റെ കദന കഥ പറയുന്ന ഫ്ലാഷ്ബാക്ക്, പിന്നെ ഒടുവിലായി പ്രതികാരവും - തളയ്ക്കലും. കഥയുടെ സഞ്ചാര പാത ഇങ്ങനെയായിരിക്കും എന്നു ശരാശരി ഇന്ത്യൻ ഹൊറർ ചിത്രങ്ങൾ കാണാറുള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാം. കൃത്യം ഇതേ പാതയിലൂടെ വീണ്ടും ചിത്രത്തെ ഉരുട്ടാൻ സന്മനസ്സു കാണിച്ച സംവിധായകനെ അഭിനന്ദിക്കണം- എന്ത് ധീരമായ പ്രവൃത്തിയാണത്!
ഈ ഫോർമാറ്റിൽ ഇത്രയധികം ചിത്രങ്ങളൊരുങ്ങാൻ പ്രധാന കാരണം പ്രേക്ഷകർ തന്നെയാണ്.
തമിഴ് ചിത്രങ്ങൾ കാണാറുള്ള മലയാളി അടക്കമുള്ള അന്യ പ്രേക്ഷകരുടെ കാര്യമല്ല പറയുന്നത്. പൊതുവെ തമിഴ് ജനതയ്ക്ക് പ്രേതം, ദൈവം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന കഥകളോട് വലിയ താൽപ്പര്യമുണ്ട്. ഇവർ ലോജിക്ക് നോക്കാതെ വിനോദത്തിന് മാത്രമായും ചിത്രം കാണുന്നവർ ആയതിനാലാണ് കോമഡിയും ചേർത്ത് ഇത്തരം അമാനുഷിക കഥകൾ തീയേറ്ററിൽ എത്താൻ തുടങ്ങിയത്. ഈ ഫോർമാറ്റിൽ എത്തുന്ന ചിത്രങ്ങൾ കാണാൻ തമിഴ് സിനിമാ ലോകത്ത് ഇപ്പോഴും പ്രേക്ഷകരുണ്ട്, ഭാവിയിലും കാണും.
ആര്യ എന്ന നടൻ്റേയും, മറ്റ് താരങ്ങളുടേയും മാർക്കറ്റ് വാല്യൂ മുതലാക്കുക മാത്രമാണ് അരൺമനൈ3-യിൽ സംവിധായകൻ ചെയ്തത്.
Also Read: സ്ക്വാഡ്; കാസ്റ്റിംഗ് തെറ്റി, മേക്കിംഗ് കൂടുതൽ തെറ്റി!
പുതുമയോ ആകർഷണത്വമോ ഇല്ലാത്ത കഥയും, ആവർത്തന വിരസത അനുഭവിപ്പിക്കുന്ന തിരക്കഥയും ചിത്രത്തെ ആരംഭത്തിൽ തന്നെ തളർത്തിയിട്ടുണ്ട്. ആര്യയുടെ രംഗപ്രവേശത്തോടെ ചിത്രം എഴുന്നേൽക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും, നടന് സ്വന്തമായി അനങ്ങാൻ പോലും കഴിയുന്ന അവസ്ഥയായിരുന്നില്ല ഇത്തവണ. ആര്യ- റാഷി ഖന്ന കോംബിനേഷനിൽ ഒന്നുരണ്ട് പാട്ടുകളൊക്കെ തട്ടിക്കൂട്ടി റൊമാൻസ് തുന്നിപ്പിടിപ്പിക്കാനും സംവിധായകൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.
ആര്യയുടെ കഥാപാത്രത്തെ ഒരു ഘട്ടത്തിൽ പ്രേതാന്മാവ് പിടികൂടുന്നതിനാൽ, രക്ഷകനായി 'മണിച്ചിത്രത്താഴി'ലെ സണ്ണിയെപ്പോലെ ഒരാളുടെ ഒഴിവുണ്ടാവുകയും സംവിധായകൻ സ്വയം ആ വേഷം ഏറ്റെടുക്കുകയും ചെയ്തു.
അതുവരെ കാര്യമായ പുരോഗതി ഇല്ലാതിരുന്ന ചിത്രം അങ്ങനെ നട്ടെല്ലൊടിഞ്ഞ് പൂർണ്ണമായും കിടപ്പിലായി! വേറെ ഗുണമൊന്നുമില്ലെങ്കിലും ആര്യ നായകനായ ചിത്രം എന്ന നിലയിൽ കണ്ടിരുന്നവർ കബളിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. നായകൻ്റെ കസേര ആര്യയിൽ നിന്നും സംവിധായകൻ തട്ടിയെടുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ആര്യയെ സൈഡിലേക്ക് ഒതുക്കിയും, ഒഴിവാക്കിയും സംവിധായകൻ തന്നെ പകരം പ്രതിഷ്ഠിക്കാൻ ശ്രമിച്ചു. നായകൻ്റെ ഇരിപ്പിടം ആര്യക്ക് ലഭിച്ചില്ലെങ്കിലും, അതിൽ ഇരിക്കാൻ സംവിധായകന് കഴിഞ്ഞതുമില്ല.
ആര്യ, രാഷി ഖന്ന, ആൻഡ്രിയ തുടങ്ങിയ താരങ്ങൾക്കൊന്നും പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചിട്ടില്ല. വിവേക്, യോഗി ബാബു, മനോബാല തുടങ്ങിയ കഴിവുള്ള താരങ്ങളുണ്ടായിട്ടും ഹാസ്യത്തിൻ്റെ കാര്യത്തിലും തൃപ്തിയേകിയില്ല എന്നത് ചിത്രത്തിൻ്റെ ദുരവസ്ഥയെ വെളിവാക്കുന്നു. വിവേകിൻ്റെ അവസാന ചിത്രങ്ങളിൽ ഒന്നുകൂടിയായ അരൺമനൈ 3 അക്കാരണത്താലും നിരാശയേകി. അഭിനേതാക്കളെ ശരിയായി പ്രയോജനപ്പെടുത്താൻ തിരക്കഥ എഴുതിയ വെങ്കട് രാഘവനും, സംവിധായകനായ സുന്ദർ സി-യും ശ്രമിച്ചില്ല. കഥപോലെ കഥാപാത്ര സൃഷ്ടിയും അറുബോറാണ്, മോശം തിരക്കഥയ്ക്കൊപ്പം സംവിധാനവും പാളിയത് അഭിനേതാക്കളേയും ബാധിച്ചു.
വിഎഫ്എക്സ്/ സിജിഐ രംഗങ്ങൾ തീർത്തും ഗുണനിലവാരം ഇല്ലാത്തവയായിരുന്നു.
യു കെ സെന്തിൽ കുമാറിൻ്റെ ഛായാഗ്രഹണം, ഫെന്നി ഒളിവറിൻ്റെ എഡിറ്റിംഗ് എന്നിവതൊട്ട് ആർട്ട് വിഭാഗം വരെ ഒന്നുംതന്നെ ചിത്രത്തെ ഉയരാൻ സഹായിച്ചിട്ടില്ല.
സി സത്യ ഈണമേകിയ ഗാനങ്ങൾ മാത്രമാണ് കൂട്ടത്തിൽ ഭേദപ്പെട്ടതായി പറയാനുള്ളത്.