കോള്‍ മീ ബൈ യുവര്‍ നെയിം
തിമോത്തി ഷാലെമറ്റ്, ആമീ ഹാമർ
TNN | 25 Jan 2018, 1:07 pm
തീവ്രമായ അനുരാഗമാണ് ഇറ്റാലിയന്‍ സംവിധായകന് ലൂക്ക ഗ്വാഡനീനോയുടെ 'കോള്‍ മീ ബൈ യുവര്‍ നെയിം'. കഴിഞ്ഞവര്‍ഷം ഏറ്റവുമധികം പ്രശംസിക്കപ്പെട്ട സിനികളില്‍ ഒന്നുമാണ് ഇത്. ഗ്വാഡനീനോയുടെ ശ്രദ്ധിക്കപ്പെട്ട മുന്‍സിനിമകള്‍ ഐ ആം ലവ് (2009), എ ബിഗ്ഗര്‍ സ്പ്ലാഷ് (2015) എന്നിവയുടെ തുടര്‍ച്ചയെന്ന നിലയിലാണ് കോള്‍ മീ ബൈ യുവര്‍ നെയിം പരിഗണിക്കപ്പെടുന്നത്.
ആന്ദ്രെ അസിമന്‍ എഴുതിയ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചലച്ചിത്രം. അഭിനിവേശത്തെയും ജീവിതത്തിന്റെ ഇളംനിറങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഗ്വാഡനീനോ പ്രമേയങ്ങളോട് ഒത്തുനില്ക്കുന്നു എന്നതാണ് കോള്‍ മീ ബൈ യുവര്‍ നെയിമിന്റെ പ്രത്യേകത.
1983ല്‍ ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമത്തിലാണ് കഥ നടക്കുന്നത്. പീച്ചുമരങ്ങളും, നാരകവും, ഓറഞ്ചും വളരുന്ന നാട്ടില്‍ പുരാവസ്തു ഗവേഷകരായ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുകയാണ് ഇലിയോ. അവിടുത്തെ ഇളംവെയിലുപോലെ ചെറുപ്പമാണ് അവന്.
പിയാനൊ വായിക്കുകയും പാടുകയും ചെയ്യുന്ന ഇലിയോ നാട്ടുമ്പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയെ ഭോഗാസക്തിയോടെ പ്രണയിക്കുന്നുമുണ്ട്. അതുപക്ഷേ, ആത്മാര്‍ഥതയേക്കാള്‍ അവന്റെ നേരംകൊല്ലല്‍ മാത്രമാണ്.
തരളമായ ആ വേനല്‍ക്കാലത്ത് ഇലിയോയുടെ അച്ഛന്റെ വിദ്യാര്‍ഥികളില്‍ ഒരാളായ ഒലിവര്‍ അമേരിക്കയില്‍ നിന്നും വരുന്നു. ആറാഴ്ച്ചകളുടെ ചെറിയ ഒരിടവേളയിലാണ് ഒലിവര്‍ എത്തുന്നത്. വശ്യമായ അമേരിക്കന്‍ സാന്നിധ്യമാണ് ഇറ്റലിയിലെ നാട്ടുമ്പുറത്ത് ഒലിവര്‍. എല്ലാവരും അയാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആര്‍ക്കും നിന്നുകൊടുക്കാതെ 'ലേറ്റര്‍' (പിന്നീട്) എന്ന വാക്കിലാണ് യുവത്വം ജ്വലിക്കുന്ന ഒലിവര്‍ ജീവിക്കുന്നതുപോലും.
ഒലിവര്‍ ആദ്യം അസൂയയായും പിന്നീട് അഭിനിവേശമായും ഇലിയോക്ക് മാറുന്നു. എല്ലാവഴികളിലൂടെയും അവന് ഒലിവറിനെ ആസ്വദിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൗമാരം മുറ്റാത്ത ഇലിയോയുടെ ചാപല്യങ്ങളാണ് സാഹിത്യത്തില്‍ നിന്ന് സമര്‍ഥമായി ഗ്വാഡനീനോ ദൃശ്യഭാഷയില്‍ എഴുതുന്നത്.
തന്നെ ചുറ്റിനില്ക്കുന്ന ഇലിയോയുടെ കണ്ണുകള്‍, ഒലിവര്‍ തിരിച്ചറിയുന്നുണ്ട്. ആദ്യം അകറ്റാനും പിന്നീട് തന്നിലേക്ക് അവനെ വലിച്ചടുപ്പിക്കാനും ഒലിവര്‍ തയാറാകുന്നു. രതിയുടെയും ഭോഗാസക്തിയുടെയും നൈമിഷികമായ ചാപല്യങ്ങളുടെയും അസാധാരണഭംഗിയാണ് ഇലിയോയും ഒലിവറും തമ്മിലുള്ള പ്രണയം.
പരസ്പരം സ്നേഹിക്കുമ്പോള്‍ അവരിരുവരും തമ്മില്‍ സൂക്ഷിക്കുന്ന ഒരു കരാറാണ് സത്യത്തില്‍ 'കോള്‍ മീ ബൈ യുവര്‍ നെയിം' എന്ന വാചകം. ഇലിയോയെ ഒലിവറെന്നും ഒലിവറിനെ ഇലിയോയെന്നും വിളിക്കണമെന്ന് അര്‍ഥം.
ഒലിവര്‍ മടങ്ങുംമുന്പ് ഇലിയോക്കൊപ്പം ഇറ്റലിയിലെ മറ്റൊരു നഗരത്തില്‍ ഏതാനും ദിവസങ്ങള്‍ ഒന്നിച്ചുകഴിയുന്നുണ്ട്. സ്നേഹത്തോടുള്ള അപൂര്‍വമായ ശ്രദ്ധാഞ്ജലിയാണ് ഈ രംഗങ്ങള്‍. ഒടുവില്‍ ഒഴിവാക്കാനാകാത്ത യാത്ര പറച്ചില് നടത്തി, ഒലിവര്‍ അമേരിക്കയിലേക്ക് മടങ്ങുന്നു. ലോകം മുഴുവന്‍ നിലച്ചുപോയതറിഞ്ഞ് സ്വന്തം വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിലപിച്ചാണ് ഇലിയോ ഇതിന് ഉത്തരം തേടുന്നത്.
1980കളിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വത്ത പ്രതിസന്ധികളും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ടു പുരുഷന്മാര് തമ്മിലുള്ള പ്രണയം, ഇലിയോയുടെ അച്ഛനും അമ്മയും മനസിലാക്കുകയും അനുവദിക്കുകയും ചെയ്യുമ്പോള്‍, ഇത്തരമൊരു ബന്ധത്തെക്കുറിച്ച് അമേരിക്കയിലുള്ള തന്റെ പിതാവ് അറിഞ്ഞാല്‍, മാനസികാരോഗ്യ കേന്ദ്രത്തിലേക്കാകും തന്റെ യാത്രയെന്ന് തമാശയെന്നോണം പറയുന്നുണ്ട് ഒലിവര്‍.
ഇലിയോ ആയി അഭിനയിക്കുന്നത് തിമോത്തി ഷാലെമറ്റ് ആണ്. 22 വയസുകാരനായ തിമോത്തി, മികച്ച നടനുള്ള ഈ വര്‍ഷത്തെ ഓസ്കര് നാമനിര്‍ദേശം നേടിയിട്ടുണ്ട്. എല്ലാ രംഗങ്ങളിലും ഷാലെമറ്റ്, ഇലിയോ ആണ്. ചില സമയങ്ങളില്‍ ഇലിയോ മാത്രവും. അസാധാരണ പ്രകടനമാണ് ഒലിവര്‍ ആകുന്ന ആമീ ഹാമറും കാഴ്ച്ചവെക്കുന്നത്.
അലിഖിതമായ സ്നേഹത്തെക്കുറിച്ചുള്ള വലിയൊരു കാവ്യമാണ് കോള്‍ മീ ബൈ യുവര്‍ നെയിം. സംഗീതമായും തലോടിപ്പോകുന്ന ദൃശ്യങ്ങളായും പ്രണയം ഫ്രെയിമുകളില്‍ തങ്ങിനില്‍പ്പാണ്. ഗ്വാഡനീനോയുടെ മാസ്റ്റര്‍പീസ് ആണെന്ന് നിരൂപകര്‍ വിലയിരുത്തുന്ന സിനിമ.
ആന്ദ്രെ അസിമന്‍ എഴുതിയ നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചലച്ചിത്രം. അഭിനിവേശത്തെയും ജീവിതത്തിന്റെ ഇളംനിറങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഗ്വാഡനീനോ പ്രമേയങ്ങളോട് ഒത്തുനില്ക്കുന്നു എന്നതാണ് കോള്‍ മീ ബൈ യുവര്‍ നെയിമിന്റെ പ്രത്യേകത.
1983ല്‍ ഇറ്റലിയിലെ ഒരു കൊച്ചുഗ്രാമത്തിലാണ് കഥ നടക്കുന്നത്. പീച്ചുമരങ്ങളും, നാരകവും, ഓറഞ്ചും വളരുന്ന നാട്ടില്‍ പുരാവസ്തു ഗവേഷകരായ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കുകയാണ് ഇലിയോ. അവിടുത്തെ ഇളംവെയിലുപോലെ ചെറുപ്പമാണ് അവന്.
പിയാനൊ വായിക്കുകയും പാടുകയും ചെയ്യുന്ന ഇലിയോ നാട്ടുമ്പുറത്തുകാരിയായ ഒരു പെണ്‍കുട്ടിയെ ഭോഗാസക്തിയോടെ പ്രണയിക്കുന്നുമുണ്ട്. അതുപക്ഷേ, ആത്മാര്‍ഥതയേക്കാള്‍ അവന്റെ നേരംകൊല്ലല്‍ മാത്രമാണ്.
തരളമായ ആ വേനല്‍ക്കാലത്ത് ഇലിയോയുടെ അച്ഛന്റെ വിദ്യാര്‍ഥികളില്‍ ഒരാളായ ഒലിവര്‍ അമേരിക്കയില്‍ നിന്നും വരുന്നു. ആറാഴ്ച്ചകളുടെ ചെറിയ ഒരിടവേളയിലാണ് ഒലിവര്‍ എത്തുന്നത്. വശ്യമായ അമേരിക്കന്‍ സാന്നിധ്യമാണ് ഇറ്റലിയിലെ നാട്ടുമ്പുറത്ത് ഒലിവര്‍. എല്ലാവരും അയാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആര്‍ക്കും നിന്നുകൊടുക്കാതെ 'ലേറ്റര്‍' (പിന്നീട്) എന്ന വാക്കിലാണ് യുവത്വം ജ്വലിക്കുന്ന ഒലിവര്‍ ജീവിക്കുന്നതുപോലും.
ഒലിവര്‍ ആദ്യം അസൂയയായും പിന്നീട് അഭിനിവേശമായും ഇലിയോക്ക് മാറുന്നു. എല്ലാവഴികളിലൂടെയും അവന് ഒലിവറിനെ ആസ്വദിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൗമാരം മുറ്റാത്ത ഇലിയോയുടെ ചാപല്യങ്ങളാണ് സാഹിത്യത്തില്‍ നിന്ന് സമര്‍ഥമായി ഗ്വാഡനീനോ ദൃശ്യഭാഷയില്‍ എഴുതുന്നത്.
തന്നെ ചുറ്റിനില്ക്കുന്ന ഇലിയോയുടെ കണ്ണുകള്‍, ഒലിവര്‍ തിരിച്ചറിയുന്നുണ്ട്. ആദ്യം അകറ്റാനും പിന്നീട് തന്നിലേക്ക് അവനെ വലിച്ചടുപ്പിക്കാനും ഒലിവര്‍ തയാറാകുന്നു. രതിയുടെയും ഭോഗാസക്തിയുടെയും നൈമിഷികമായ ചാപല്യങ്ങളുടെയും അസാധാരണഭംഗിയാണ് ഇലിയോയും ഒലിവറും തമ്മിലുള്ള പ്രണയം.
പരസ്പരം സ്നേഹിക്കുമ്പോള്‍ അവരിരുവരും തമ്മില്‍ സൂക്ഷിക്കുന്ന ഒരു കരാറാണ് സത്യത്തില്‍ 'കോള്‍ മീ ബൈ യുവര്‍ നെയിം' എന്ന വാചകം. ഇലിയോയെ ഒലിവറെന്നും ഒലിവറിനെ ഇലിയോയെന്നും വിളിക്കണമെന്ന് അര്‍ഥം.
ഒലിവര്‍ മടങ്ങുംമുന്പ് ഇലിയോക്കൊപ്പം ഇറ്റലിയിലെ മറ്റൊരു നഗരത്തില്‍ ഏതാനും ദിവസങ്ങള്‍ ഒന്നിച്ചുകഴിയുന്നുണ്ട്. സ്നേഹത്തോടുള്ള അപൂര്‍വമായ ശ്രദ്ധാഞ്ജലിയാണ് ഈ രംഗങ്ങള്‍. ഒടുവില്‍ ഒഴിവാക്കാനാകാത്ത യാത്ര പറച്ചില് നടത്തി, ഒലിവര്‍ അമേരിക്കയിലേക്ക് മടങ്ങുന്നു. ലോകം മുഴുവന്‍ നിലച്ചുപോയതറിഞ്ഞ് സ്വന്തം വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിലപിച്ചാണ് ഇലിയോ ഇതിന് ഉത്തരം തേടുന്നത്.
1980കളിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വത്ത പ്രതിസന്ധികളും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ടു പുരുഷന്മാര് തമ്മിലുള്ള പ്രണയം, ഇലിയോയുടെ അച്ഛനും അമ്മയും മനസിലാക്കുകയും അനുവദിക്കുകയും ചെയ്യുമ്പോള്‍, ഇത്തരമൊരു ബന്ധത്തെക്കുറിച്ച് അമേരിക്കയിലുള്ള തന്റെ പിതാവ് അറിഞ്ഞാല്‍, മാനസികാരോഗ്യ കേന്ദ്രത്തിലേക്കാകും തന്റെ യാത്രയെന്ന് തമാശയെന്നോണം പറയുന്നുണ്ട് ഒലിവര്‍.
ഇലിയോ ആയി അഭിനയിക്കുന്നത് തിമോത്തി ഷാലെമറ്റ് ആണ്. 22 വയസുകാരനായ തിമോത്തി, മികച്ച നടനുള്ള ഈ വര്‍ഷത്തെ ഓസ്കര് നാമനിര്‍ദേശം നേടിയിട്ടുണ്ട്. എല്ലാ രംഗങ്ങളിലും ഷാലെമറ്റ്, ഇലിയോ ആണ്. ചില സമയങ്ങളില്‍ ഇലിയോ മാത്രവും. അസാധാരണ പ്രകടനമാണ് ഒലിവര്‍ ആകുന്ന ആമീ ഹാമറും കാഴ്ച്ചവെക്കുന്നത്.
അലിഖിതമായ സ്നേഹത്തെക്കുറിച്ചുള്ള വലിയൊരു കാവ്യമാണ് കോള്‍ മീ ബൈ യുവര്‍ നെയിം. സംഗീതമായും തലോടിപ്പോകുന്ന ദൃശ്യങ്ങളായും പ്രണയം ഫ്രെയിമുകളില്‍ തങ്ങിനില്‍പ്പാണ്. ഗ്വാഡനീനോയുടെ മാസ്റ്റര്‍പീസ് ആണെന്ന് നിരൂപകര്‍ വിലയിരുത്തുന്ന സിനിമ.