ദംഗല്‍
ആമീർ ഖാൻ, സാക്ഷി തൻവർ, ഫാത്തിമ സന ഷെയ്ക്ക്, സന്യ മൽഹോത്ര
TNN | 22 Dec 2016, 12:33 pm
ദംഗലിന്റെ കഥയില്‍ വലിയ സര്‍പ്രൈസുകളില്ലെന്ന അറിവോടെയാണ് പ്രേക്ഷകര്‍ തീയറ്ററില്‍ എത്തുക. കാരണം ഗീത ഭോഗത്, ബബിത ഭോഗത് സഹോദരിമാരുടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചരിത്ര വിജയം എല്ലാവരും നേരിട്ടു കണ്ടതാണ്. അത് മനസ്സില്‍ കണ്ടാണ് സിനിമ ചലിക്കുന്നത്.
പ്രൊഫഷണല്‍ റെസ്ലിങ്ങില് എത്താന്‍ വിധിയോട് ഇരുവരും പൊരുതിയ വര്‍ഷങ്ങള്‍ തീവ്രമായി സിനിമയില്‍ ചിത്രീകരിക്കുകയാണ് സംവിധായകന്. അച്ഛന് ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പുകളെ മറികടക്കാന്‍ രണ്ട് പെണ്‍കുട്ടികളും കാണിച്ച ധൈര്യവും വിജയത്തിലൂടെ മറ്റു സ്ത്രീകള്‍ക്ക് അവര്‍ പകര്‍ന്നു നല്കിയ ആത്മവിശ്വാസവുമാണ് ദംഗലിന്റെ ഹൈലറ്റ്.
എഴുത്താണ് ദംഗലിന്റെ നട്ടെല്ല്. സംവിധാകന് നിതേഷ് തിവാരി, പിയൂഷ് ഗുപ്ത, ശ്രേയസ് ജെയ്ന്‍, നിഖില്‍ മെഹോത്ര എന്നിവര്‍ ദംഗലിനെ സ്ക്രീനില്‍ കാവ്യമാക്കുന്നുണ്ട്. തമാശകളും അച്ഛനും മക്കളും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്.
ആണ്‍കുഞ്ഞിനെ ഭാഗ്യമായി കരുതുന്ന ഇന്ത്യക്കാരുടെ മനോഭാവവും പെണ്‍കുട്ടികളോടുള്ള അവജ്ഞയും സ്പോര്ട്സുനോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന അലംഭാവവും ഉച്ചത്തില്‍ പറയുന്നുണ്ട് സിനിമ.
ഗീതയിലും ബബിതയിലും മാത്രം ഒതുങ്ങുന്നില്ല സിനിമ. ഗുസ്തി എന്ന കായികരൂപവും അതിലൂടെ രാജ്യസ്നേഹവും സിനിമയില്‍ പ്രകടമായി കാണാം. അമീര്‍ ഖാന്റെ രൂപമാറ്റവും ശ്രദ്ധേയമാണ്. ഈ വേഷത്തിനായി 22 കിലോ അധികം ഭാരം വര്‍ധിപ്പിച്ച അമീര്‍ രക്ഷിതാവിന്റെ റോള്‍ ഭംഗിയാക്കുന്നു. 51 വയസ്സിലും അമീര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ മറ്റു അഭിനേതാക്കളെ ഞെട്ടിക്കുമെന്ന് തീര്‍ച്ച. പുതുമുഖങ്ങളായ ഫാതിമയും സാന്യയും ഈ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടിത്തങ്ങളാണ്.
സംഗീത സംവിധാകര്‍ പ്രീതം, വരികളെഴുതിയ അമിതാഭ് ഭട്ടാചാര്യ എന്നിവര്‍ സിനിമയുടെ താളത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ദലേര്‍ മെഹന്ദിയുടെ ടൈറ്റില്‍ സോങ്, സിനിമയുടെ മൂഡ് എന്താണെന്ന് കാണിച്ചു തരും.
ചുരുക്കത്തില്‍ ദംഗല്‍ കാണാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ല.
പ്രൊഫഷണല്‍ റെസ്ലിങ്ങില് എത്താന്‍ വിധിയോട് ഇരുവരും പൊരുതിയ വര്‍ഷങ്ങള്‍ തീവ്രമായി സിനിമയില്‍ ചിത്രീകരിക്കുകയാണ് സംവിധായകന്. അച്ഛന് ഉള്‍പ്പെടെയുള്ളവരുടെ കടുത്ത എതിര്‍പ്പുകളെ മറികടക്കാന്‍ രണ്ട് പെണ്‍കുട്ടികളും കാണിച്ച ധൈര്യവും വിജയത്തിലൂടെ മറ്റു സ്ത്രീകള്‍ക്ക് അവര്‍ പകര്‍ന്നു നല്കിയ ആത്മവിശ്വാസവുമാണ് ദംഗലിന്റെ ഹൈലറ്റ്.
എഴുത്താണ് ദംഗലിന്റെ നട്ടെല്ല്. സംവിധാകന് നിതേഷ് തിവാരി, പിയൂഷ് ഗുപ്ത, ശ്രേയസ് ജെയ്ന്‍, നിഖില്‍ മെഹോത്ര എന്നിവര്‍ ദംഗലിനെ സ്ക്രീനില്‍ കാവ്യമാക്കുന്നുണ്ട്. തമാശകളും അച്ഛനും മക്കളും തമ്മിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്.
ആണ്‍കുഞ്ഞിനെ ഭാഗ്യമായി കരുതുന്ന ഇന്ത്യക്കാരുടെ മനോഭാവവും പെണ്‍കുട്ടികളോടുള്ള അവജ്ഞയും സ്പോര്ട്സുനോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന അലംഭാവവും ഉച്ചത്തില്‍ പറയുന്നുണ്ട് സിനിമ.
ഗീതയിലും ബബിതയിലും മാത്രം ഒതുങ്ങുന്നില്ല സിനിമ. ഗുസ്തി എന്ന കായികരൂപവും അതിലൂടെ രാജ്യസ്നേഹവും സിനിമയില്‍ പ്രകടമായി കാണാം. അമീര്‍ ഖാന്റെ രൂപമാറ്റവും ശ്രദ്ധേയമാണ്. ഈ വേഷത്തിനായി 22 കിലോ അധികം ഭാരം വര്‍ധിപ്പിച്ച അമീര്‍ രക്ഷിതാവിന്റെ റോള്‍ ഭംഗിയാക്കുന്നു. 51 വയസ്സിലും അമീര്‍ നടത്തുന്ന പരീക്ഷണങ്ങള്‍ മറ്റു അഭിനേതാക്കളെ ഞെട്ടിക്കുമെന്ന് തീര്‍ച്ച. പുതുമുഖങ്ങളായ ഫാതിമയും സാന്യയും ഈ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടിത്തങ്ങളാണ്.
സംഗീത സംവിധാകര്‍ പ്രീതം, വരികളെഴുതിയ അമിതാഭ് ഭട്ടാചാര്യ എന്നിവര്‍ സിനിമയുടെ താളത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ദലേര്‍ മെഹന്ദിയുടെ ടൈറ്റില്‍ സോങ്, സിനിമയുടെ മൂഡ് എന്താണെന്ന് കാണിച്ചു തരും.
ചുരുക്കത്തില്‍ ദംഗല്‍ കാണാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ല.