Samayam Malayalam 20 Feb 2020, 8:02 pm
മതമെന്ന ലഹരിയും ഭക്തിയെന്ന വ്യവസായവും; 'ട്രാന്‍സ്', കിളിപറത്തും സിനിമ !
-അബിൻ പൊന്നപ്പൻ
പടം കണ്ടുകൊണ്ടിരിക്കെ പറന്നു പോയ കിളികള്‍ ഇതെഴുതാനിരിക്കുമ്പോഴും തിരികെ വന്നിട്ടില്ല. അത്തരത്തിലൊരു തീയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന സിനിമയാണ് ട്രാന്‍സ്. ധീരം, അസാധാരണം എന്നു വേണം ട്രാന്‍സിനെ വിശേഷിപ്പിക്കാന്‍. മലയാള സിനിമ ഇതുവരെ പറയാത്ത, തൊട്ടാല്‍ കെെ പൊള്ളുന്ന വിഷയത്തെ ധീരമായി അവതരിപ്പിക്കുകയാണ് അന്‍വര്‍ റഷീദ് ചെയ്യുന്നത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള മേക്കിങും ഫഹദ് ഫാസിലെന്ന നടന്‍റെ ഗംഭീര പ്രകടനവും കൊണ്ട് പറഞ്ഞറിയിക്കാനാവാത്തൊരു തീയേറ്റര്‍ അനുഭവമായി മാറുകയാണ് ട്രാന്‍സ്.
ഒറ്റ വാക്യത്തില്‍, വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്. മതം എങ്ങനെ ഒരു ലഹരിയായി മാറുന്നുവെന്നും ഭക്തി എങ്ങനെ ഒരു വന്‍ വ്യവസായത്തിനുള്ള ഇന്ധനമായി മാറുന്നുവെന്നാണ് ചിത്രം പറയുന്നത്. മലയാള സിനിമയെന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമ തന്നെ പറയാത്തൊരു വിഷയത്തെയാണ് അന്‍വര്‍ റഷീദ് കെെകാര്യം ചെയ്തിരിക്കുന്നത്. ഭക്തി വ്യവസായത്തെ ഉപരിപ്ലവമായി സ്പര്‍ശിച്ച് കടന്നു പോരുകയല്ല, മറിച്ച് അതിന് പിന്നിലെ മാഫിയയേയും കോടികളുടെ ബിസിനസിനേയും ചതിയേയും ഗിമ്മിക്കുകളേയുമെല്ലാം ചിത്രം തുറന്നു കാണിക്കുന്നു. ആ അര്‍ത്ഥത്തില്‍ അന്‍വര്‍ റഷീദെന്ന സംവിധായകനും നിര്‍മ്മാതാവും ഒരു പോലെ കെെയ്യടി അര്‍ഹിക്കുന്നുണ്ട്. ഇതുവരെ പൊട്ടാത്ത പല കുരുകളും ഇനി പൊട്ടിയെന്ന് വരാം.
ഭക്തി എന്നത് ഒരു തരം ലഹരിയാണെന്നാണ് ട്രാന്‍സ് പറഞ്ഞ് പോകുന്നത്. ആ ഭക്തിയുടെ ട്രാന്‍സ് മൂഡാണ് ചിത്രം അവതരിപ്പിക്കുന്നത്. ആ മൂഡ് കൃത്യമായി തന്നെ ചിത്രം അവതരിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ജാക്സന്‍ വിജയന്‍റേയും സുഷിന്‍ ശ്യാമിന്‍റേയും മ്യൂസിക്കും അമല്‍ നീരദിന്റെ ക്യാമറയുമാണ് ആ മൂഡ് കൃത്യമായി എത്തിക്കുന്നത്. സുവിശേഷ പ്രസംഗങ്ങളുടേയും അത് തീര്‍ക്കുന്ന ലഹരിയുമെല്ലാം കൃത്യമായി എത്തിക്കുന്നത് സംഗീതവും ക്യാമറയും മറ്റ് സാങ്കേതിക മേഖലകളും ഒരുമിക്കുമ്പോഴാണ്.
ഫഹദിന്‍റെ പ്രകടനമാണ് ചിത്രത്തെ തുടക്കം മുതല്‍ അവസാനം വരെ എന്‍ഗേജിങ്ങാക്കി നിലനിര്‍ത്തുന്നത്. ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ക്യാരിക്കേച്ചറാകാവുന്നൊരു കഥാപാത്രത്തെ പൂര്‍ണാര്‍ത്ഥത്തില്‍ അവതരിപ്പിക്കുകയാണ് ഫഹദ്. പല എക്സ്ട്രീമിലുള്ള മാനസികാവസ്ഥകളെ മറ്റൊരാള്‍ക്കും അനുകരിക്കാന്‍ പോലും സാധിക്കാത്ത തരത്തിലാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. സമീപ കാലത്ത് കണ്ട ഫഹദിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഗൗതം വാസുദേവിന്‍റെ സ്റ്റെെലിഷ് കോര്‍പ്പറേറ്റ് വില്ലന്‍ റോളും നന്നായിരുന്നു. അതേസമയം, കാര്യമായൊന്നും ചെയ്യാനില്ലാതെ ചെമ്പന്‍ വിനോദിനെ കാണുന്നത് കുറച്ച് സങ്കടമാണ്.
എന്നാല്‍ ഒരു പ്രേക്ഷകനെ സംബന്ധിച്ച് ട്രാന്‍സ് ഒരു സിനിമയെന്ന നിലയില്‍ പൂര്‍ണമായൊരു അനുഭവമായി മാറുമോ എന്ന കാര്യത്തില്‍ സംശയമാണ്. അതിന് കാരണമാകുന്നത് തിരക്കഥയാണ്. ആദ്യ പകുതിയില്‍ ലീനിയറായ, പ്രേക്ഷകരുമായി എളുപ്പത്തില്‍ കണക്ട് ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. രണ്ടാം പകുതിയില്‍ ചിത്രം അതിന്‍റെ ട്രാന്‍സ് മൂഡിലേക്ക് മാറുമ്പോള്‍ പക്ഷെ പ്രേക്ഷകരില്‍ നിന്നും ചിത്രം പതിയെ അകന്നു പോവുകയാണ്. അതിന് കാരണം തിരക്കഥ പിടിതരാതെ വഴുതി പോകുന്നതാണ്. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം നടക്കുമ്പോള്‍ എന്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്ന ആശങ്ക രണ്ടാം പകുതിയില്‍ കാണാം. സമാനമായ രംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതും ലാഗിങ്ങിന് കാരണമാകുന്നു. പലപ്പോഴും ലോജിക്കും വില്ലനായി മാറുന്നു.
നസ്രിയ-ഫഹദ് ജോഡി വിവാഹ ശേഷം ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതു കൂടി ട്രാന്‍സിന്‍റെ സവിശേഷതയായിരുന്നു. നസ്രിയയുടെ കഥാപാത്രം സ്ഥിരം നായിക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നുവെങ്കിലും സിനിമയില്‍ കാര്യമായൊന്നും ചെയ്യാന്‍ നസ്രിയയ്ക്കുണ്ടായിരുന്നില്ല. ആ കഥാപാത്രത്തിന്‍റെ കടന്നു വരവ് ചിത്രത്തിന്‍റെ കഥാഗതിയില്‍ പ്രത്യേകിച്ച് പ്രതിഫലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.
ഫഹദിന്‍റെ പ്രകടനവും എടുത്തിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും കണ്ടിരിക്കേണ്ട ചിത്രം. അതേസമയം, പ്രേക്ഷകനെ നിലയില്‍ പൂര്‍ണമായും സംതൃപ്തി നല്‍കാത്തൊരു തിരക്കഥ, അതാണ് എന്നെ സംബന്ധിച്ച് ട്രാന്‍സ്. അഭിപ്രായങ്ങള്‍ വായിച്ചും മറ്റും അറിയുന്നതിനേക്കാള്‍ തീയേറ്ററില്‍ നിന്നു തന്നെ കണ്ട് സ്വയം വിലയിരുത്തേണ്ട സിനിമ. ഒരു പക്ഷെ അന്‍വര്‍ റഷീദിന്‍റെ ഡബിള്‍ ബാരലോ, തമാശയോ (ഹിന്ദി) ആയി മാറാന്‍ സാധ്യതയുള്ള ചിത്രം.
-അബിൻ പൊന്നപ്പൻ
പടം കണ്ടുകൊണ്ടിരിക്കെ പറന്നു പോയ കിളികള്‍ ഇതെഴുതാനിരിക്കുമ്പോഴും തിരികെ വന്നിട്ടില്ല. അത്തരത്തിലൊരു തീയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന സിനിമയാണ് ട്രാന്‍സ്. ധീരം, അസാധാരണം എന്നു വേണം ട്രാന്‍സിനെ വിശേഷിപ്പിക്കാന്‍. മലയാള സിനിമ ഇതുവരെ പറയാത്ത, തൊട്ടാല്‍ കെെ പൊള്ളുന്ന വിഷയത്തെ ധീരമായി അവതരിപ്പിക്കുകയാണ് അന്‍വര്‍ റഷീദ് ചെയ്യുന്നത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള മേക്കിങും ഫഹദ് ഫാസിലെന്ന നടന്‍റെ ഗംഭീര പ്രകടനവും കൊണ്ട് പറഞ്ഞറിയിക്കാനാവാത്തൊരു തീയേറ്റര്‍ അനുഭവമായി മാറുകയാണ് ട്രാന്‍സ്.
ഒറ്റ വാക്യത്തില്‍, വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള വളര്‍ച്ചയാണ് ചിത്രം അവതരിപ്പിക്കുന്നത്. മതം എങ്ങനെ ഒരു ലഹരിയായി മാറുന്നുവെന്നും ഭക്തി എങ്ങനെ ഒരു വന്‍ വ്യവസായത്തിനുള്ള ഇന്ധനമായി മാറുന്നുവെന്നാണ് ചിത്രം പറയുന്നത്. മലയാള സിനിമയെന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമ തന്നെ പറയാത്തൊരു വിഷയത്തെയാണ് അന്‍വര്‍ റഷീദ് കെെകാര്യം ചെയ്തിരിക്കുന്നത്. ഭക്തി വ്യവസായത്തെ ഉപരിപ്ലവമായി സ്പര്‍ശിച്ച് കടന്നു പോരുകയല്ല, മറിച്ച് അതിന് പിന്നിലെ മാഫിയയേയും കോടികളുടെ ബിസിനസിനേയും ചതിയേയും ഗിമ്മിക്കുകളേയുമെല്ലാം ചിത്രം തുറന്നു കാണിക്കുന്നു. ആ അര്‍ത്ഥത്തില്‍ അന്‍വര്‍ റഷീദെന്ന സംവിധായകനും നിര്‍മ്മാതാവും ഒരു പോലെ കെെയ്യടി അര്‍ഹിക്കുന്നുണ്ട്. ഇതുവരെ പൊട്ടാത്ത പല കുരുകളും ഇനി പൊട്ടിയെന്ന് വരാം.
ഭക്തി എന്നത് ഒരു തരം ലഹരിയാണെന്നാണ് ട്രാന്‍സ് പറഞ്ഞ് പോകുന്നത്. ആ ഭക്തിയുടെ ട്രാന്‍സ് മൂഡാണ് ചിത്രം അവതരിപ്പിക്കുന്നത്. ആ മൂഡ് കൃത്യമായി തന്നെ ചിത്രം അവതരിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ജാക്സന്‍ വിജയന്‍റേയും സുഷിന്‍ ശ്യാമിന്‍റേയും മ്യൂസിക്കും അമല്‍ നീരദിന്റെ ക്യാമറയുമാണ് ആ മൂഡ് കൃത്യമായി എത്തിക്കുന്നത്. സുവിശേഷ പ്രസംഗങ്ങളുടേയും അത് തീര്‍ക്കുന്ന ലഹരിയുമെല്ലാം കൃത്യമായി എത്തിക്കുന്നത് സംഗീതവും ക്യാമറയും മറ്റ് സാങ്കേതിക മേഖലകളും ഒരുമിക്കുമ്പോഴാണ്.
ഫഹദിന്‍റെ പ്രകടനമാണ് ചിത്രത്തെ തുടക്കം മുതല്‍ അവസാനം വരെ എന്‍ഗേജിങ്ങാക്കി നിലനിര്‍ത്തുന്നത്. ഫഹദ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ക്യാരിക്കേച്ചറാകാവുന്നൊരു കഥാപാത്രത്തെ പൂര്‍ണാര്‍ത്ഥത്തില്‍ അവതരിപ്പിക്കുകയാണ് ഫഹദ്. പല എക്സ്ട്രീമിലുള്ള മാനസികാവസ്ഥകളെ മറ്റൊരാള്‍ക്കും അനുകരിക്കാന്‍ പോലും സാധിക്കാത്ത തരത്തിലാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. സമീപ കാലത്ത് കണ്ട ഫഹദിന്‍റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ഗൗതം വാസുദേവിന്‍റെ സ്റ്റെെലിഷ് കോര്‍പ്പറേറ്റ് വില്ലന്‍ റോളും നന്നായിരുന്നു. അതേസമയം, കാര്യമായൊന്നും ചെയ്യാനില്ലാതെ ചെമ്പന്‍ വിനോദിനെ കാണുന്നത് കുറച്ച് സങ്കടമാണ്.
എന്നാല്‍ ഒരു പ്രേക്ഷകനെ സംബന്ധിച്ച് ട്രാന്‍സ് ഒരു സിനിമയെന്ന നിലയില്‍ പൂര്‍ണമായൊരു അനുഭവമായി മാറുമോ എന്ന കാര്യത്തില്‍ സംശയമാണ്. അതിന് കാരണമാകുന്നത് തിരക്കഥയാണ്. ആദ്യ പകുതിയില്‍ ലീനിയറായ, പ്രേക്ഷകരുമായി എളുപ്പത്തില്‍ കണക്ട് ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. രണ്ടാം പകുതിയില്‍ ചിത്രം അതിന്‍റെ ട്രാന്‍സ് മൂഡിലേക്ക് മാറുമ്പോള്‍ പക്ഷെ പ്രേക്ഷകരില്‍ നിന്നും ചിത്രം പതിയെ അകന്നു പോവുകയാണ്. അതിന് കാരണം തിരക്കഥ പിടിതരാതെ വഴുതി പോകുന്നതാണ്. ഒരുപാട് കാര്യങ്ങള്‍ ഒരേ സമയം നടക്കുമ്പോള്‍ എന്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എന്ന ആശങ്ക രണ്ടാം പകുതിയില്‍ കാണാം. സമാനമായ രംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതും ലാഗിങ്ങിന് കാരണമാകുന്നു. പലപ്പോഴും ലോജിക്കും വില്ലനായി മാറുന്നു.
നസ്രിയ-ഫഹദ് ജോഡി വിവാഹ ശേഷം ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നതു കൂടി ട്രാന്‍സിന്‍റെ സവിശേഷതയായിരുന്നു. നസ്രിയയുടെ കഥാപാത്രം സ്ഥിരം നായിക സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നുവെങ്കിലും സിനിമയില്‍ കാര്യമായൊന്നും ചെയ്യാന്‍ നസ്രിയയ്ക്കുണ്ടായിരുന്നില്ല. ആ കഥാപാത്രത്തിന്‍റെ കടന്നു വരവ് ചിത്രത്തിന്‍റെ കഥാഗതിയില്‍ പ്രത്യേകിച്ച് പ്രതിഫലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.
ഫഹദിന്‍റെ പ്രകടനവും എടുത്തിരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും കണ്ടിരിക്കേണ്ട ചിത്രം. അതേസമയം, പ്രേക്ഷകനെ നിലയില്‍ പൂര്‍ണമായും സംതൃപ്തി നല്‍കാത്തൊരു തിരക്കഥ, അതാണ് എന്നെ സംബന്ധിച്ച് ട്രാന്‍സ്. അഭിപ്രായങ്ങള്‍ വായിച്ചും മറ്റും അറിയുന്നതിനേക്കാള്‍ തീയേറ്ററില്‍ നിന്നു തന്നെ കണ്ട് സ്വയം വിലയിരുത്തേണ്ട സിനിമ. ഒരു പക്ഷെ അന്‍വര്‍ റഷീദിന്‍റെ ഡബിള്‍ ബാരലോ, തമാശയോ (ഹിന്ദി) ആയി മാറാന്‍ സാധ്യതയുള്ള ചിത്രം.