അതിരൻ
Fahadh Faasil,Sai Pallavi,Atul Kulkarni,Prakash Raj,Lena,Renji Panicker,Nandu,Sudev Nair,Shantikrishna,Jayaprakash Kuloor,Surabhi Lakshmi
തുടർച്ചയായ വിജയചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായ് വരുന്ന പുതിയ ചിത്രം അതിരൻ. കഥയും സംവിധാനവും നവാഗതനായ വിവേക്, നിർമ്മാണം സെഞ്ചുറി കൊച്ചുമോൻ. പ്രശസ്തനായ എഴുത്തുകാരൻ പി. എഫ്. മാത്യൂസ് തിരക്കഥയും സംഭാഷണങ്ങളും നിർവ്വഹിച്ചിരിക്കുന്നു.
ഒരു ഭ്രാന്താശുപത്രി, അതിനെ ചുറ്റിപറ്റിയുള്ള ചുരുളഴിയാത്ത രഹസ്യങ്ങൾ - അത്തരമൊരു വിഷയത്തെ പ്രമേയമാക്കി ഹോളിവുഡിലിറങ്ങിയ പ്രശസ്തമായ സിനിമകളാണ് ഷട്ടർ ഐലന്റ്, എ ക്യുവർ ഫോർ വെൽനസ്സ്, സ്ടോൺഹെസ്റ്റ് ഐസ്സൈലം എന്നിവ. സൈക്കോളജിക്കൽ ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന അതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മലയാള സിനിമയാണ് അതിരൻ.
വളരെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ഭ്രാന്താശുപത്രി. അവിടെയുള്ള അഞ്ച് മനോരോഗികൾ. അതിന്റെ നടത്തിപ്പുകാരൻ ബെഞ്ചമിൻ. തിരുവനന്തപുരം മെഡിക്കൾ കോളേജിൽ നിന്ന് അന്യേഷണത്തിനായ് ഡോ. കണ്ണൻ നായർ (ഫഹദ്) അവിടെ എത്തുന്നു. ആശുപത്രിയിലെ കള്ളത്തരങ്ങളും, അസ്വാഭാവികതകളും അയാൾക്ക് നേരിട്ട് ബോധ്യമാകുന്നു. അതിനുള്ളിൽ അവിടെയുള്ള നിത്യ (സായി പല്ലവി) എന്ന ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായ് ബന്ധപ്പെട്ട രഹസ്യങ്ങളിലേക്ക് അയാൾ കടന്ന് ചെല്ലുന്നതും പിന്നീട് സംഭവിക്കുന്ന രംഗങ്ങളെയും കൂട്ടിയിണക്കി സിനിമ മുന്നോട്ട് പോകുന്നു.
ആദ്യം മുതൽ സിനിമ മിസ്റ്ററി അന്തരീക്ഷത്തിലാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. ആദ്യമധ്യാന്തം ആകാംക്ഷയും ഒപ്പം ഭീതിയും ഉണ്ടാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ കഥ പറയുന്ന രീതിയിലെ നാടകീയത, അവ്യക്തത എന്നിവ സിനിമയെ നന്നായി ബാധിച്ചിരിക്കുന്നു. ഹോളിവുഡ് അനുകരണവും ഉടനീളവും കാണാം. കൂടാതെ കളരി, ഓട്ടിസം, ഓർമ്മ നഷ്ടപ്പെടുന്ന ചികിത്സ, ഹിപ്നോട്ടിസം തുടങ്ങിയ വിഷയങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. മലയാളത്തിലേക്ക് പറിച്ച് നടുമ്പോൾ സംഭവിച്ചേക്കാവുന്ന നിരവധി നാടകീയ മുഹൂർത്തങ്ങൾ, സ്വത്തിന് വേണ്ടിയുള്ള കുടുംബ കൊലപാതകങ്ങൾ, ടിസ്റ്റ് എന്നിവയൊക്കെ വികലമാകുന്നു. ക്ലൈമാക്സ് ഫൈറ്റ് തൃപ്തി നൽകുന്നുണ്ടെങ്കിലും, പ്രതീക്ഷിക്കാൻ സാധിക്കുന്ന ഒരു ട്വിസ്റ്റ് തന്നെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അതും അവ്യക്തതയോടെ.
ഒരു കഥ എത്ര വ്യക്തതയില്ലാതെ അവതരിപ്പിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാമോ, അത് തന്നെ ഇവിടെ സംവിധായകനും തിരക്കഥകൃത്തും ചെയ്തിരിക്കുന്നു. ഈ.മ.യൗ പോലുള്ള ഒരു മികച്ച തിരക്കഥ സൃഷ്ടിച്ച വ്യക്തിയിൽ നിന്നും ഇത്തരമൊരു സവർണ്ണ ചേലയുടുത്ത ഒരു പാതകം പ്രതീക്ഷിച്ചില്ല. പി. എഫ്. മാത്യൂസ് നിരാശപ്പെടുത്തുന്നു.
അവതരണം പലപ്പോഴും താളം തെറ്റുന്നു. ഇടയ്ക്ക് മന്ദവും മറ്റിടത്ത് ചടുലവുമായ് പ്രേക്ഷകരെ രംഗങ്ങൾ ആവേശം കൊള്ളിപ്പിക്കുന്നുണ്ടെങ്കിലും, ആദ്യമധ്യാന്തം ലാഗ് അനുഭവപ്പെടുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതം മികവുറ്റതാണ്. എന്നാൽ ഗാന രംഗങ്ങൾ ചിത്രത്തിൽ കല്ലുകടിയായ് അനുഭവപ്പെട്ടു. അതുപോലെ തന്നെ സിനിമാറ്റോഗ്രാഫിയും ഭേദപ്പെട്ടത് തന്നെ.
ഫഹദിന്റെ പ്രശംസിക്കപ്പെടേണ്ട കഥാപാത്രമൊന്നുമല്ലെങ്കിൽ കൂടി, മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കുന്നു. സായ് പല്ലവിയും തന്റെ വേഷം നന്നായി ചെയ്തിരിക്കുന്നു. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, സുദേവ് നായർ, ശാന്തി കൃഷ്ണ, ലെന, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോൻ തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സിനിമയുടെ ആദ്യഭാഗം മിസ്റ്ററിയും ഭീതിയും ഉണ്ടാക്കുന്നതിൽ മികച്ച് നിന്നു, എന്നാൽ രണ്ടാം പകുതിയിൽ മുഷിപ്പ് അനുഭവപ്പെട്ടു. വിഷയാവതരണത്തിലെ പാളിച്ചകൾ തന്നെയാണ് അതിരന്റെ പോരായ്മ. ഫ്ലാഷ് ബാക്ക്, ക്ലൈമാക്സ് ടിസ്റ്റ്, എക്സ്പ്ലെനേഷൻ എന്നിവയിൽ സംഭവിച്ച അശ്രദ്ധയും അവ്യക്തതയും സിനിമയെ ബാധിക്കുന്നു. ഹോളിവുഡ് സിനിമകളുടെ ഒരു വികലമായ അനുകരണമായ് അതിരൻ വിലയിരുത്തപ്പെടുന്നു.
ഒരു ഭ്രാന്താശുപത്രി, അതിനെ ചുറ്റിപറ്റിയുള്ള ചുരുളഴിയാത്ത രഹസ്യങ്ങൾ - അത്തരമൊരു വിഷയത്തെ പ്രമേയമാക്കി ഹോളിവുഡിലിറങ്ങിയ പ്രശസ്തമായ സിനിമകളാണ് ഷട്ടർ ഐലന്റ്, എ ക്യുവർ ഫോർ വെൽനസ്സ്, സ്ടോൺഹെസ്റ്റ് ഐസ്സൈലം എന്നിവ. സൈക്കോളജിക്കൽ ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന അതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു മലയാള സിനിമയാണ് അതിരൻ.
വളരെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ഭ്രാന്താശുപത്രി. അവിടെയുള്ള അഞ്ച് മനോരോഗികൾ. അതിന്റെ നടത്തിപ്പുകാരൻ ബെഞ്ചമിൻ. തിരുവനന്തപുരം മെഡിക്കൾ കോളേജിൽ നിന്ന് അന്യേഷണത്തിനായ് ഡോ. കണ്ണൻ നായർ (ഫഹദ്) അവിടെ എത്തുന്നു. ആശുപത്രിയിലെ കള്ളത്തരങ്ങളും, അസ്വാഭാവികതകളും അയാൾക്ക് നേരിട്ട് ബോധ്യമാകുന്നു. അതിനുള്ളിൽ അവിടെയുള്ള നിത്യ (സായി പല്ലവി) എന്ന ഓട്ടിസം ബാധിച്ച പെൺകുട്ടിയുമായ് ബന്ധപ്പെട്ട രഹസ്യങ്ങളിലേക്ക് അയാൾ കടന്ന് ചെല്ലുന്നതും പിന്നീട് സംഭവിക്കുന്ന രംഗങ്ങളെയും കൂട്ടിയിണക്കി സിനിമ മുന്നോട്ട് പോകുന്നു.
ആദ്യം മുതൽ സിനിമ മിസ്റ്ററി അന്തരീക്ഷത്തിലാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. ആദ്യമധ്യാന്തം ആകാംക്ഷയും ഒപ്പം ഭീതിയും ഉണ്ടാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാൽ കഥ പറയുന്ന രീതിയിലെ നാടകീയത, അവ്യക്തത എന്നിവ സിനിമയെ നന്നായി ബാധിച്ചിരിക്കുന്നു. ഹോളിവുഡ് അനുകരണവും ഉടനീളവും കാണാം. കൂടാതെ കളരി, ഓട്ടിസം, ഓർമ്മ നഷ്ടപ്പെടുന്ന ചികിത്സ, ഹിപ്നോട്ടിസം തുടങ്ങിയ വിഷയങ്ങളെയും സിനിമ പ്രതിപാദിക്കുന്നുണ്ട്. മലയാളത്തിലേക്ക് പറിച്ച് നടുമ്പോൾ സംഭവിച്ചേക്കാവുന്ന നിരവധി നാടകീയ മുഹൂർത്തങ്ങൾ, സ്വത്തിന് വേണ്ടിയുള്ള കുടുംബ കൊലപാതകങ്ങൾ, ടിസ്റ്റ് എന്നിവയൊക്കെ വികലമാകുന്നു. ക്ലൈമാക്സ് ഫൈറ്റ് തൃപ്തി നൽകുന്നുണ്ടെങ്കിലും, പ്രതീക്ഷിക്കാൻ സാധിക്കുന്ന ഒരു ട്വിസ്റ്റ് തന്നെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അതും അവ്യക്തതയോടെ.
ഒരു കഥ എത്ര വ്യക്തതയില്ലാതെ അവതരിപ്പിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാമോ, അത് തന്നെ ഇവിടെ സംവിധായകനും തിരക്കഥകൃത്തും ചെയ്തിരിക്കുന്നു. ഈ.മ.യൗ പോലുള്ള ഒരു മികച്ച തിരക്കഥ സൃഷ്ടിച്ച വ്യക്തിയിൽ നിന്നും ഇത്തരമൊരു സവർണ്ണ ചേലയുടുത്ത ഒരു പാതകം പ്രതീക്ഷിച്ചില്ല. പി. എഫ്. മാത്യൂസ് നിരാശപ്പെടുത്തുന്നു.
അവതരണം പലപ്പോഴും താളം തെറ്റുന്നു. ഇടയ്ക്ക് മന്ദവും മറ്റിടത്ത് ചടുലവുമായ് പ്രേക്ഷകരെ രംഗങ്ങൾ ആവേശം കൊള്ളിപ്പിക്കുന്നുണ്ടെങ്കിലും, ആദ്യമധ്യാന്തം ലാഗ് അനുഭവപ്പെടുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതം മികവുറ്റതാണ്. എന്നാൽ ഗാന രംഗങ്ങൾ ചിത്രത്തിൽ കല്ലുകടിയായ് അനുഭവപ്പെട്ടു. അതുപോലെ തന്നെ സിനിമാറ്റോഗ്രാഫിയും ഭേദപ്പെട്ടത് തന്നെ.
ഫഹദിന്റെ പ്രശംസിക്കപ്പെടേണ്ട കഥാപാത്രമൊന്നുമല്ലെങ്കിൽ കൂടി, മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കുന്നു. സായ് പല്ലവിയും തന്റെ വേഷം നന്നായി ചെയ്തിരിക്കുന്നു. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, സുദേവ് നായർ, ശാന്തി കൃഷ്ണ, ലെന, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോൻ തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സിനിമയുടെ ആദ്യഭാഗം മിസ്റ്ററിയും ഭീതിയും ഉണ്ടാക്കുന്നതിൽ മികച്ച് നിന്നു, എന്നാൽ രണ്ടാം പകുതിയിൽ മുഷിപ്പ് അനുഭവപ്പെട്ടു. വിഷയാവതരണത്തിലെ പാളിച്ചകൾ തന്നെയാണ് അതിരന്റെ പോരായ്മ. ഫ്ലാഷ് ബാക്ക്, ക്ലൈമാക്സ് ടിസ്റ്റ്, എക്സ്പ്ലെനേഷൻ എന്നിവയിൽ സംഭവിച്ച അശ്രദ്ധയും അവ്യക്തതയും സിനിമയെ ബാധിക്കുന്നു. ഹോളിവുഡ് സിനിമകളുടെ ഒരു വികലമായ അനുകരണമായ് അതിരൻ വിലയിരുത്തപ്പെടുന്നു.