ഹേയ് ജൂഡ്
നിവിൻ പോളി, ത്രിഷ, സിദ്ദിഖ്
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായ ജൂഡിനെ അവതരിപ്പിച്ചിരിക്കുന്നത് നിവിൻ പോളിയാണ്. തമിഴ് നടി ത്രിഷ അഭിനയിക്കുന്ന ആദ്യ മലയാള സിനിമയെന്ന ഖ്യാതിയും റിലീസിനു മുന്നേ ഹേയ് ജൂഡിനു നേടികൊടുത്തിരുന്നു.
ജൂഡ് എന്ന 28 വയസ്സ് കാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണു സിനിമ പങ്കുവെയ്ക്കുന്നത്. എല്ലാവരെയും പോലെയല്ല അവൻ, ഒരുപാട് പ്രത്യേകതകൾ ജൂഡിനുണ്ട്. കുട്ടികളുടെ മനസ്സും പ്രകൃതവുമാണെങ്കിലും കണക്കിലും ശാസ്ത്രത്തിലുമൊക്കെ ജൂഡിനു നല്ല അറിവാണു. നിഷ്കളങ്കനായ ജൂഡിന്റെ കുടുംബം കൊച്ചിയിലെ ഒരു ആംഗ്ലോ വിഭാഗത്തിൽ പെട്ടവരാണ്. അവന്റെ അപ്പൻ ഡൊമിനിക്ക് പണം സമ്പാദിക്കുന്നതിൽ തല്പരനായ ഒരാളാണ്.
ഒരിക്കൽ ഗോവയിൽ ഉള്ള ആന്റിയുടെ മരണവാർത്തയും അതേ തുടർന്നുള്ള വിൽ പത്രവുമായി ബന്ധപ്പെട്ട് ജൂഡും, അപ്പനും അമ്മയും കൂടി ഗോവയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ച് ജൂഡ് ക്രിസ്റ്റൽ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ജൂഡിന്റെ സ്വഭാവത്തിലും കരിയറിലും എല്ലാം അവൾ മൂലം മാറ്റങ്ങൾ സംഭവിക്കുന്നു.
ഒരു ഫീൽ ഗുഡ് സിനിമയാണു ഹേയ് ജൂഡ്. ഒരുപാട് പ്രശ്നങ്ങളോ, നൂലാമാലകളോ, ഡ്രാമയോ കടന്നുകൂടാത്ത ഒരു ചെറിയ കഥാപ്രപഞ്ചം സൃഷ്ടിക്കുന്ന സിനിമ. സിദ്ദിഖ്, ത്രിഷ, നീന കുറുപ്പ്, അപൂർവ്വ ബോസ്, വിജയ് മേനോൻ എന്നിവരാണു സിനിമയിലെ താരനിര. നിവിൻ പോളിയുടെ കഥാപാത്രത്തിനും അഭിനയത്തിനും കൈയ്യടി അർഹിക്കുന്നുണ്ട്. വളരെ തന്മയത്വത്തോടെ നിവിൻ ജൂഡ് കൈകാര്യം ചെയ്തിരിക്കുന്നു. സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രവും സ്ക്രീനിൽ ചിരിയും സങ്കടവും ഒക്കെ ഉണ്ടാക്കുന്നുണ്ട്.
സ്വാഭാവികതയുള്ള അവതരണരീതി സിനിമയ്ക്ക് അവകാശപ്പെടാമെങ്കിലും, പലയിടത്തും മെലോഡ്രാമയും, ക്ലീഷേകളും കടന്നുവരുന്നുണ്ട്. പണം സമ്പാദിക്കുന്ന തിരക്കിൽ മകനെ മനസ്സിലാക്കാതെ പോകുന്ന അപ്പൻ, ലൈഫ് ആസ്വദിച്ച്, ബിയറുമടിച്ച്, പാട്ടും പാടി നടക്കുന്ന ബീച്ച് ഗേൾ നായിക, നായകന്റെ സമർദ്ദങ്ങൾ, അപാര ബുദ്ധി, പിന്നെ ഇടയ്ക്ക് ഇടയ്ക്ക് കടന്നുവരുന്ന ഫിലോസഫി, സെന്റിമെൻസ്, മരണം, ജീവിതം മാറിമറിയൽ, ഹാപ്പി എന്റിംഗ്. ഇതൊക്കെയാണു സിനിമ സംസാരിക്കുന്ന സ്ഥിരം കാഴ്ചകൾ.
തിരക്കഥയിലും അവതരണത്തിലുമാണു പാളിച്ചകൾ സംഭവിച്ചിരിക്കുന്നത്. ആദ്യ പകുതി ആസ്വാദനം തരുന്നുണ്ട്. എന്നാൽ സ്വാഭാവികത കുത്തികയറ്റി, സീരിയൽ ഡ്രാമയിലേക്ക് കൂപ്പുകുത്തിയ രണ്ടാം പകുതി പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. വിരസതയാണു മറ്റൊരു പോരായ്മ. ത്രിഷയുടെ അഭിനയവും സംഭാഷണവുമൊക്കെ ഏച്ചുകെട്ടലായി സിനിമയിൽ അനുഭവപ്പെടുന്നുണ്ട്.
നിവിന്റെ അഭിനയ ഭംഗിയോടൊപ്പം ഗോവ കാഴ്ചകളാണു സിനിമയുടെ ഒരു പ്ലസ് പോയിന്റ്. ഹാപ്പി ഫീൽ തരുന്നതിൽ ചിത്രത്തിന്റെ ക്യാമറ വിഷ്വൽസിനു സാധിച്ചിട്ടുണ്ട്.
സിനിമയിലെ പശ്ചാത്തല സംഗീതം രസകരമായിരുന്നു. ഗാനങ്ങളും തൃപ്തികരം. സിനിമയുടെ ആദ്യമധ്യാന്തം പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ സംവിധായകനു വീഴ്ച സംഭവിച്ചിട്ടുണ്ട്. പലയിടത്തും വിരസതയും ഏച്ചുകെട്ടലും സമ്മാനിക്കുകയും ചെയ്യുന്നു.
തൃപ്തിപ്പെടുത്തുന്ന, ഹാപ്പി ഫീൽ തരുന്ന ഒരു സിനിമ തന്നെയാണു ഹേ് ജൂഡ്. മുൻ വിധികൾ മാറ്റിവെച്ച് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകനെ, നിവിന്റെയും സിദ്ദിഖിന്റെയും പ്രകടനങ്ങൾ നിരാശപ്പെടുത്തില്ല.
ജൂഡ് എന്ന 28 വയസ്സ് കാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണു സിനിമ പങ്കുവെയ്ക്കുന്നത്. എല്ലാവരെയും പോലെയല്ല അവൻ, ഒരുപാട് പ്രത്യേകതകൾ ജൂഡിനുണ്ട്. കുട്ടികളുടെ മനസ്സും പ്രകൃതവുമാണെങ്കിലും കണക്കിലും ശാസ്ത്രത്തിലുമൊക്കെ ജൂഡിനു നല്ല അറിവാണു. നിഷ്കളങ്കനായ ജൂഡിന്റെ കുടുംബം കൊച്ചിയിലെ ഒരു ആംഗ്ലോ വിഭാഗത്തിൽ പെട്ടവരാണ്. അവന്റെ അപ്പൻ ഡൊമിനിക്ക് പണം സമ്പാദിക്കുന്നതിൽ തല്പരനായ ഒരാളാണ്.
ഒരിക്കൽ ഗോവയിൽ ഉള്ള ആന്റിയുടെ മരണവാർത്തയും അതേ തുടർന്നുള്ള വിൽ പത്രവുമായി ബന്ധപ്പെട്ട് ജൂഡും, അപ്പനും അമ്മയും കൂടി ഗോവയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ച് ജൂഡ് ക്രിസ്റ്റൽ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ജൂഡിന്റെ സ്വഭാവത്തിലും കരിയറിലും എല്ലാം അവൾ മൂലം മാറ്റങ്ങൾ സംഭവിക്കുന്നു.
ഒരു ഫീൽ ഗുഡ് സിനിമയാണു ഹേയ് ജൂഡ്. ഒരുപാട് പ്രശ്നങ്ങളോ, നൂലാമാലകളോ, ഡ്രാമയോ കടന്നുകൂടാത്ത ഒരു ചെറിയ കഥാപ്രപഞ്ചം സൃഷ്ടിക്കുന്ന സിനിമ. സിദ്ദിഖ്, ത്രിഷ, നീന കുറുപ്പ്, അപൂർവ്വ ബോസ്, വിജയ് മേനോൻ എന്നിവരാണു സിനിമയിലെ താരനിര. നിവിൻ പോളിയുടെ കഥാപാത്രത്തിനും അഭിനയത്തിനും കൈയ്യടി അർഹിക്കുന്നുണ്ട്. വളരെ തന്മയത്വത്തോടെ നിവിൻ ജൂഡ് കൈകാര്യം ചെയ്തിരിക്കുന്നു. സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രവും സ്ക്രീനിൽ ചിരിയും സങ്കടവും ഒക്കെ ഉണ്ടാക്കുന്നുണ്ട്.
സ്വാഭാവികതയുള്ള അവതരണരീതി സിനിമയ്ക്ക് അവകാശപ്പെടാമെങ്കിലും, പലയിടത്തും മെലോഡ്രാമയും, ക്ലീഷേകളും കടന്നുവരുന്നുണ്ട്. പണം സമ്പാദിക്കുന്ന തിരക്കിൽ മകനെ മനസ്സിലാക്കാതെ പോകുന്ന അപ്പൻ, ലൈഫ് ആസ്വദിച്ച്, ബിയറുമടിച്ച്, പാട്ടും പാടി നടക്കുന്ന ബീച്ച് ഗേൾ നായിക, നായകന്റെ സമർദ്ദങ്ങൾ, അപാര ബുദ്ധി, പിന്നെ ഇടയ്ക്ക് ഇടയ്ക്ക് കടന്നുവരുന്ന ഫിലോസഫി, സെന്റിമെൻസ്, മരണം, ജീവിതം മാറിമറിയൽ, ഹാപ്പി എന്റിംഗ്. ഇതൊക്കെയാണു സിനിമ സംസാരിക്കുന്ന സ്ഥിരം കാഴ്ചകൾ.
തിരക്കഥയിലും അവതരണത്തിലുമാണു പാളിച്ചകൾ സംഭവിച്ചിരിക്കുന്നത്. ആദ്യ പകുതി ആസ്വാദനം തരുന്നുണ്ട്. എന്നാൽ സ്വാഭാവികത കുത്തികയറ്റി, സീരിയൽ ഡ്രാമയിലേക്ക് കൂപ്പുകുത്തിയ രണ്ടാം പകുതി പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. വിരസതയാണു മറ്റൊരു പോരായ്മ. ത്രിഷയുടെ അഭിനയവും സംഭാഷണവുമൊക്കെ ഏച്ചുകെട്ടലായി സിനിമയിൽ അനുഭവപ്പെടുന്നുണ്ട്.
നിവിന്റെ അഭിനയ ഭംഗിയോടൊപ്പം ഗോവ കാഴ്ചകളാണു സിനിമയുടെ ഒരു പ്ലസ് പോയിന്റ്. ഹാപ്പി ഫീൽ തരുന്നതിൽ ചിത്രത്തിന്റെ ക്യാമറ വിഷ്വൽസിനു സാധിച്ചിട്ടുണ്ട്.
സിനിമയിലെ പശ്ചാത്തല സംഗീതം രസകരമായിരുന്നു. ഗാനങ്ങളും തൃപ്തികരം. സിനിമയുടെ ആദ്യമധ്യാന്തം പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ സംവിധായകനു വീഴ്ച സംഭവിച്ചിട്ടുണ്ട്. പലയിടത്തും വിരസതയും ഏച്ചുകെട്ടലും സമ്മാനിക്കുകയും ചെയ്യുന്നു.
തൃപ്തിപ്പെടുത്തുന്ന, ഹാപ്പി ഫീൽ തരുന്ന ഒരു സിനിമ തന്നെയാണു ഹേ് ജൂഡ്. മുൻ വിധികൾ മാറ്റിവെച്ച് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകനെ, നിവിന്റെയും സിദ്ദിഖിന്റെയും പ്രകടനങ്ങൾ നിരാശപ്പെടുത്തില്ല.