ബാക്ക്പാക്കേഴ്സ്
Kalidas Jayaram,Karthika Nair,Renji Panicker,Shivajith Padmanabhan
Samayam Malayalam | 18 Mar 2021, 9:09 am
-സന്ദീപ് സന്തോഷ്-
കണ്ണിന് കുളിർമ്മയേകും ദൃശ്യങ്ങളുമായി കാളിദാസ് ചിത്രം ബാക്ക്പാക്കേഴ്സ്
ജയരാജ് എന്ന സംവിധായകൻ സമ്മാനിച്ച ഓരോ ചിത്രങ്ങളും സിനിമ പ്രേമികൾക്ക് അമൂല്യ നിധികളാണ്. കാളിദാസ് ജയറാമിനേയും പുതുമുഖ താരം കാർത്തിക നായരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ പുതിയ ചിത്രം ബാക്ക്പാക്കേഴ്സ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഓടിടിയിലൂടെ നേരിട്ട് എത്തിയിട്ടുണ്ട്. പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് വീഡിയോയിലൂടെയാണ് ബാക്ക്പാക്കേഴ്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് 299 രൂപ മുതലുള്ള പ്ലാനുകളുമായി എത്തിയ റൂട്ട്സിൻ്റെ ആദ്യ റിലീസാണ് ചിത്രം.
കൽക്കിയിലെ വില്ലൻ വേഷം ചെയ്ത ശിവജിത്ത് പത്മനാഭൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ജീവിതം അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്നും അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത പാതകളിലൂടെ ദിശമാറ്റി ജീവിതത്തെ മുന്നോട്ട് നയിച്ച രണ്ട് പേരുടെ യാത്രയാണ് 'ബാക്ക് പാക്കേഴ്സി'ൽ കാണാനുള്ളത്.
Also Read: ഇനിയും തുടരേണ്ടതുണ്ടോ സ്വാതന്ത്ര്യ സമരം? വര്‍ത്തമാനകാലത്തിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന 'വര്‍ത്തമാനം'!
യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ജയരാജ് തൻ്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. കാൻസർ ചികിത്സ വിദഗ്ദ്ധനായ ഡോ വി പി ഗംഗാധരനും ഇതേ കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ തൻ്റെ രോഗികളായിരുന്ന രണ്ട് പേരുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തരുന്ന വിധത്തിലാണ് സംവിധായകൻ ചിത്രം അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഖലീലും, ദയയും അർബുദ ബാധിതരാണ്. കഷ്ട്ടിച്ച് ആറും ഏഴും മാസക്കാലത്തെ ജീവിതമാണ് ഡോക്ടർമാരുടെ പ്രവചനമനുസരിച്ച് ഇവർക്ക് ബാക്കിയുള്ളത്.
രണ്ട് വഴിയിലൂടെ സഞ്ചരിച്ചിരുന്ന ഖലീലും ദയയും കണ്ടുമുട്ടുന്നതും കാൻസർ വാർഡിലാണ്. അവിടെ വെച്ച് അവർക്കിടയിൽ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു. മിച്ചമുള്ള സമയവും തങ്ങളെ ഹോസ്പിറ്റലിൽ തളച്ചിടാനാണ് വീട്ടുകാർക്ക് താൽപര്യമെന്ന് കരുതുന്ന ഇരുവരും ആരുമറിയാതെ ഒരിക്കൽ അവിടെ നിന്നും മുങ്ങുന്നു!
ഇവരുടെ പിന്നീടുള്ള യാത്രയും അതിൻ്റെ പര്യവസാനവുമാണ് ചിത്രത്തിൽ തുടർന്ന് കാണാനുള്ളത്. ഭീകരമായ രോഗാവസ്ഥയ്ക്കു മുന്നിൽ ഖലീലിൻ്റയും ദയയുടേയും പ്രണയത്തിന് എത്രത്തോളം പിടിച്ചു നിൽക്കാൻ കഴിയും എന്നറിയാനായി ചിത്രം കാണേണ്ടതാണ്.
Also Read: കൂട്ടുകൂടാൻ പറ്റിയ 'ടെഡി', ആര്യയും ടെഡിയും സൂപ്പർ!
യഥാർത്ഥ ജീവിതത്തെ ആധാരമാക്കിയുള്ളതാണെങ്കിലും, ചിത്രത്തിൻ്റെ കഥയിൽ അത്ര പുതുമയൊന്നും ഇല്ല. സുശാന്ത് സിംഗ് രാജ്പുതിൻ്റെ അവസാന ചിത്രം 'ദിൽ ബേച്ചാര'യും ഇതേ ഇതിവൃത്തത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു. ജോണ്‍ ഗ്രീനിന്റെ “ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് ” എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പായിരുന്നു ദിൽ ബെച്ചാര. ആശയം ഒന്നാണെങ്കിലും അതിനോടുള്ള സംവിധായകൻ്റെ സമീപനം വ്യത്യസ്തമാണ്. “ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്” എന്ന ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയത് പോലെയൊരു വൈകാരികമായ കണക്ഷൻ ബാക്ക്പാക്കേഴ്സിൽ സാധ്യമായിട്ടില്ല.
വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത് വിജയത്തിലെത്തിച്ച ജയരാജിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ച മാജിക്ക് ഇത്തവണ കാണാൻ കഴിഞ്ഞില്ല. ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സംവിധായകനാണ് ഈ ചിത്രമൊരുക്കിയതെന്ന് വിശ്വസിക്കാനാകാത്ത വിധമാണ് ചിത്രമുള്ളത്. സംവിധായകൻ എഴുതിയ തിരക്കഥയും, സംഭാഷണങ്ങളും ചിത്രത്തെ ഒരു തരത്തിലും സഹായിക്കുന്നതായിരുന്നില്ല. ട്രെയിലറിൽ നിന്നും മനസ്സിലായതിൽ കൂടുതലായി കഥാപരമായി ചിത്രത്തിൽ ഒന്നും കാണാനുമില്ലായിരുന്നു.
ആകെ ചിത്രത്തിൽ കണ്ടിരിക്കാനായുള്ളത് കുറച്ച് ഗാനങ്ങളാണ്, ഏഴോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കാളിദാസിൻ്റേയും കാർത്തികയുടേയും അഭിനയം, ഗാനങ്ങൾ, ഛായാഗ്രഹണം ഇവയാണ് ബാക്ക്പാക്കേഴ്സ് എന്ന ചിത്രത്തിൻ്റെ ഓരോ ഇതളുകൾ, അതൊഴിവാക്കിയാൽ ഉള്ളി പൊളിച്ചു ചെല്ലുന്ന അവസ്ഥയാണ്.
Also Read: ഒന്ന് ചിരിപ്പിക്കാന്‍ ഇത്രേം വരെ പോണോ? ഡബിള്‍ അല്ല, എല്ലാം സ്ട്രെയിറ്റാ..!
കാളിദാസ് ജയറാമിൻ്റെ ഒരു മികച്ച മലയാള ചിത്രത്തിനായി പ്രേക്ഷകർ വളരെ നാളായി കാത്തിരിക്കുകയാണ്, ആ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും. തന്നിലെ നടനെ ഓരോ ഷോട്ടുകളിലും വ്യക്തമാക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നില്ല കാളിദാസിൻ്റേത്. തൻ്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കാളിദാസ് ജയറാം ഖലീലിനെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പുതുമുഖ നടി കാർത്തിക നായരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ദയ എന്ന കഥാപാത്രത്തെ പുതുമുഖത്തിൻ്റെ പതർച്ചയൊന്നും കൂടാതെ ഭംഗിയായി അവതരിപ്പിക്കാൻ നടിക്ക് കഴിഞ്ഞു. രഞ്ജി പണിക്കർ, ശിവജിത്ത് പത്മനാഭൻ, ഉല്ലാസ് പന്തളം തുടങ്ങിയ സഹതാരങ്ങളുടെ കഥാപാത്രങ്ങളൊക്കെ വെറുതെ കടന്നു പോകുന്നതായാണ് അനുഭവപ്പെടുന്നത്. തിരക്കഥയിലെ പാളിച്ചകൾ ഇത്തരത്തിലുള്ള അന്യ കഥാപാത്രങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്.
100 മിനുട്ട് തികച്ചില്ലാത്ത ചിത്രം എൻഡ് ക്രെഡിറ്റ് ഒഴിവാക്കിയാൽ കേവലം ഒന്നര മണിക്കൂറാണ് ഉള്ളത്. അതിൽ മുക്കാൽ ഭാഗത്തോളവും ഗാനരംഗങ്ങളാണ്. പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ കഴിയുന്നില്ലയെങ്കിലും എഡിറ്റിംഗിൻ്റെ കരുത്തിൻ വലുതായി ബോറടിപ്പിക്കാതെ ചിത്രം കടന്നുപോകുന്നുണ്ട്. പക്ഷെ അപ്പോഴും ചില രംഗങ്ങളുടെ കൂട്ടി ചേർക്കലിൽ പൊരുത്തക്കേടും നിഴലിക്കുന്നു എന്നത് സംവിധായകൻ്റെയും പരാജയമാണ്.
Also Read: പ്രതീക്ഷിത ട്വിസ്റ്റുകളുള്ള തിരക്കഥയെ മറികടക്കുന്ന സംവിധാനം! പാകമാകാത്ത കുപ്പായത്തില്‍ മമ്മൂട്ടി, കൈയടി നേടി നിഖില വിമലും ബേബി മോണിക്കയും!
മൊത്തത്തിൽ നോക്കുമ്പോൾ ചിത്രം കണ്ടിരിക്കാൻ സഹായിച്ചത് രണ്ട് ഘടകങ്ങൾ മാത്രമാണ്- ഛായാഗ്രഹണവും, ഗാനങ്ങളും. വാഗമൺ, ഗവി, വർക്കല തുടങ്ങിയ സ്ഥലങ്ങളിലെ മനോഹാരിത രംഗങ്ങൾ മിഴിവോടെ ആവോളം പകർത്താൻ ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിന് സാധിച്ചിട്ടുണ്ട്.
സച്ചിൻ ശങ്കർ മന്നത്ത് ഈണമേകിയ ചിത്രത്തിലെ ഗാനങ്ങളൊക്കെ മികച്ച അനുഭവമാണ് സമ്മാനിച്ചത്. തുടക്കത്തിലെ ഒരു ഹിന്ദി ഗാനവും, ഓമനത്തിങ്കൾ കിടാവോ എന്ന ഇരയിമ്മൻ തമ്പിയുടെ ഗാഗവും ഒഴികെയുള്ളവയുടെ വരികൾ എഴുതിയിരിക്കുന്നതും സംവിധായകൻ ജയരാജാണ്. ഗാനങ്ങളും, ഛായാഗ്രഹണവും ചേർന്നാണ് ലളിതമായ ഒരു സ്വപ്ന ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നത്. പ്രേക്ഷകർ കാണാനാഗ്രഹിച്ച കാളിദാസ് ചിത്രമായോ ജയരാജ് ചിത്രമായോ ബാക്ക്പാക്കേഴ്സ് നീതി പുലർത്തുന്നില്ലെങ്കിലും, തീർച്ചയായും ഒരു തവണ കണ്ടും കേട്ടുമിരിക്കാവുന്നതാണ്.
Also Read: 'സ്ത്രീ' പ്രതീക്ഷിച്ചവർക്ക് വേദനയേകുന്ന 'റൂഹി'!
ചിത്രത്തിൻ്റെ റിലീസിനെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. റൂട്ട്സ് വീഡിയോ എന്ന പ്ലാറ്റ്ഫോമിൻ്റെ സംരംഭകർ വേണ്ട വിധത്തിൽ ചിത്രത്തിന് പബ്ലിസിറ്റി നൽകിയിട്ടില്ല. ജയരാജിൻ്റെയും, കാളിദാസിൻ്റെയും മികച്ച ചിത്രങ്ങൾക്കായി കാത്തിരിക്കുന്നതു പോലെ, റൂട്ട്സ് വീഡിയോ പോലെയുള്ള മാധ്യമങ്ങളിലൂടെ കലാമൂല്യമുള്ള ചെറു ചിത്രങ്ങളുടെ വരുംകാല റിലീസിനായും കാത്തിരിക്കാം.
കണ്ണിന് കുളിർമ്മയേകും ദൃശ്യങ്ങളുമായി കാളിദാസ് ചിത്രം ബാക്ക്പാക്കേഴ്സ്
ജയരാജ് എന്ന സംവിധായകൻ സമ്മാനിച്ച ഓരോ ചിത്രങ്ങളും സിനിമ പ്രേമികൾക്ക് അമൂല്യ നിധികളാണ്. കാളിദാസ് ജയറാമിനേയും പുതുമുഖ താരം കാർത്തിക നായരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജയരാജ് ഒരുക്കിയ പുതിയ ചിത്രം ബാക്ക്പാക്കേഴ്സ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഓടിടിയിലൂടെ നേരിട്ട് എത്തിയിട്ടുണ്ട്. പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് വീഡിയോയിലൂടെയാണ് ബാക്ക്പാക്കേഴ്സ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു മാസത്തേക്ക് 299 രൂപ മുതലുള്ള പ്ലാനുകളുമായി എത്തിയ റൂട്ട്സിൻ്റെ ആദ്യ റിലീസാണ് ചിത്രം.
കൽക്കിയിലെ വില്ലൻ വേഷം ചെയ്ത ശിവജിത്ത് പത്മനാഭൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ജീവിതം അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്നും അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത പാതകളിലൂടെ ദിശമാറ്റി ജീവിതത്തെ മുന്നോട്ട് നയിച്ച രണ്ട് പേരുടെ യാത്രയാണ് 'ബാക്ക് പാക്കേഴ്സി'ൽ കാണാനുള്ളത്.
Also Read: ഇനിയും തുടരേണ്ടതുണ്ടോ സ്വാതന്ത്ര്യ സമരം? വര്‍ത്തമാനകാലത്തിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന 'വര്‍ത്തമാനം'!
യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ജയരാജ് തൻ്റെ പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. കാൻസർ ചികിത്സ വിദഗ്ദ്ധനായ ഡോ വി പി ഗംഗാധരനും ഇതേ കഥാപാത്രമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ തൻ്റെ രോഗികളായിരുന്ന രണ്ട് പേരുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു തരുന്ന വിധത്തിലാണ് സംവിധായകൻ ചിത്രം അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ഖലീലും, ദയയും അർബുദ ബാധിതരാണ്. കഷ്ട്ടിച്ച് ആറും ഏഴും മാസക്കാലത്തെ ജീവിതമാണ് ഡോക്ടർമാരുടെ പ്രവചനമനുസരിച്ച് ഇവർക്ക് ബാക്കിയുള്ളത്.
രണ്ട് വഴിയിലൂടെ സഞ്ചരിച്ചിരുന്ന ഖലീലും ദയയും കണ്ടുമുട്ടുന്നതും കാൻസർ വാർഡിലാണ്. അവിടെ വെച്ച് അവർക്കിടയിൽ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു. മിച്ചമുള്ള സമയവും തങ്ങളെ ഹോസ്പിറ്റലിൽ തളച്ചിടാനാണ് വീട്ടുകാർക്ക് താൽപര്യമെന്ന് കരുതുന്ന ഇരുവരും ആരുമറിയാതെ ഒരിക്കൽ അവിടെ നിന്നും മുങ്ങുന്നു!
ഇവരുടെ പിന്നീടുള്ള യാത്രയും അതിൻ്റെ പര്യവസാനവുമാണ് ചിത്രത്തിൽ തുടർന്ന് കാണാനുള്ളത്. ഭീകരമായ രോഗാവസ്ഥയ്ക്കു മുന്നിൽ ഖലീലിൻ്റയും ദയയുടേയും പ്രണയത്തിന് എത്രത്തോളം പിടിച്ചു നിൽക്കാൻ കഴിയും എന്നറിയാനായി ചിത്രം കാണേണ്ടതാണ്.
Also Read: കൂട്ടുകൂടാൻ പറ്റിയ 'ടെഡി', ആര്യയും ടെഡിയും സൂപ്പർ!
യഥാർത്ഥ ജീവിതത്തെ ആധാരമാക്കിയുള്ളതാണെങ്കിലും, ചിത്രത്തിൻ്റെ കഥയിൽ അത്ര പുതുമയൊന്നും ഇല്ല. സുശാന്ത് സിംഗ് രാജ്പുതിൻ്റെ അവസാന ചിത്രം 'ദിൽ ബേച്ചാര'യും ഇതേ ഇതിവൃത്തത്തിൽ നിർമ്മിച്ച ചിത്രമായിരുന്നു. ജോണ്‍ ഗ്രീനിന്റെ “ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് ” എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രത്തിൻ്റെ ഹിന്ദി പതിപ്പായിരുന്നു ദിൽ ബെച്ചാര. ആശയം ഒന്നാണെങ്കിലും അതിനോടുള്ള സംവിധായകൻ്റെ സമീപനം വ്യത്യസ്തമാണ്. “ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്” എന്ന ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയത് പോലെയൊരു വൈകാരികമായ കണക്ഷൻ ബാക്ക്പാക്കേഴ്സിൽ സാധ്യമായിട്ടില്ല.
വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത് വിജയത്തിലെത്തിച്ച ജയരാജിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ച മാജിക്ക് ഇത്തവണ കാണാൻ കഴിഞ്ഞില്ല. ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സംവിധായകനാണ് ഈ ചിത്രമൊരുക്കിയതെന്ന് വിശ്വസിക്കാനാകാത്ത വിധമാണ് ചിത്രമുള്ളത്. സംവിധായകൻ എഴുതിയ തിരക്കഥയും, സംഭാഷണങ്ങളും ചിത്രത്തെ ഒരു തരത്തിലും സഹായിക്കുന്നതായിരുന്നില്ല. ട്രെയിലറിൽ നിന്നും മനസ്സിലായതിൽ കൂടുതലായി കഥാപരമായി ചിത്രത്തിൽ ഒന്നും കാണാനുമില്ലായിരുന്നു.
ആകെ ചിത്രത്തിൽ കണ്ടിരിക്കാനായുള്ളത് കുറച്ച് ഗാനങ്ങളാണ്, ഏഴോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കാളിദാസിൻ്റേയും കാർത്തികയുടേയും അഭിനയം, ഗാനങ്ങൾ, ഛായാഗ്രഹണം ഇവയാണ് ബാക്ക്പാക്കേഴ്സ് എന്ന ചിത്രത്തിൻ്റെ ഓരോ ഇതളുകൾ, അതൊഴിവാക്കിയാൽ ഉള്ളി പൊളിച്ചു ചെല്ലുന്ന അവസ്ഥയാണ്.
Also Read: ഒന്ന് ചിരിപ്പിക്കാന്‍ ഇത്രേം വരെ പോണോ? ഡബിള്‍ അല്ല, എല്ലാം സ്ട്രെയിറ്റാ..!
കാളിദാസ് ജയറാമിൻ്റെ ഒരു മികച്ച മലയാള ചിത്രത്തിനായി പ്രേക്ഷകർ വളരെ നാളായി കാത്തിരിക്കുകയാണ്, ആ കാത്തിരിപ്പ് ഇനിയും തുടരേണ്ടി വരും. തന്നിലെ നടനെ ഓരോ ഷോട്ടുകളിലും വ്യക്തമാക്കാൻ കഴിയുന്ന കഥാപാത്രമായിരുന്നില്ല കാളിദാസിൻ്റേത്. തൻ്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കാളിദാസ് ജയറാം ഖലീലിനെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പുതുമുഖ നടി കാർത്തിക നായരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
ദയ എന്ന കഥാപാത്രത്തെ പുതുമുഖത്തിൻ്റെ പതർച്ചയൊന്നും കൂടാതെ ഭംഗിയായി അവതരിപ്പിക്കാൻ നടിക്ക് കഴിഞ്ഞു. രഞ്ജി പണിക്കർ, ശിവജിത്ത് പത്മനാഭൻ, ഉല്ലാസ് പന്തളം തുടങ്ങിയ സഹതാരങ്ങളുടെ കഥാപാത്രങ്ങളൊക്കെ വെറുതെ കടന്നു പോകുന്നതായാണ് അനുഭവപ്പെടുന്നത്. തിരക്കഥയിലെ പാളിച്ചകൾ ഇത്തരത്തിലുള്ള അന്യ കഥാപാത്രങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്.
100 മിനുട്ട് തികച്ചില്ലാത്ത ചിത്രം എൻഡ് ക്രെഡിറ്റ് ഒഴിവാക്കിയാൽ കേവലം ഒന്നര മണിക്കൂറാണ് ഉള്ളത്. അതിൽ മുക്കാൽ ഭാഗത്തോളവും ഗാനരംഗങ്ങളാണ്. പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാൻ കഴിയുന്നില്ലയെങ്കിലും എഡിറ്റിംഗിൻ്റെ കരുത്തിൻ വലുതായി ബോറടിപ്പിക്കാതെ ചിത്രം കടന്നുപോകുന്നുണ്ട്. പക്ഷെ അപ്പോഴും ചില രംഗങ്ങളുടെ കൂട്ടി ചേർക്കലിൽ പൊരുത്തക്കേടും നിഴലിക്കുന്നു എന്നത് സംവിധായകൻ്റെയും പരാജയമാണ്.
Also Read: പ്രതീക്ഷിത ട്വിസ്റ്റുകളുള്ള തിരക്കഥയെ മറികടക്കുന്ന സംവിധാനം! പാകമാകാത്ത കുപ്പായത്തില്‍ മമ്മൂട്ടി, കൈയടി നേടി നിഖില വിമലും ബേബി മോണിക്കയും!
മൊത്തത്തിൽ നോക്കുമ്പോൾ ചിത്രം കണ്ടിരിക്കാൻ സഹായിച്ചത് രണ്ട് ഘടകങ്ങൾ മാത്രമാണ്- ഛായാഗ്രഹണവും, ഗാനങ്ങളും. വാഗമൺ, ഗവി, വർക്കല തുടങ്ങിയ സ്ഥലങ്ങളിലെ മനോഹാരിത രംഗങ്ങൾ മിഴിവോടെ ആവോളം പകർത്താൻ ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിന് സാധിച്ചിട്ടുണ്ട്.
സച്ചിൻ ശങ്കർ മന്നത്ത് ഈണമേകിയ ചിത്രത്തിലെ ഗാനങ്ങളൊക്കെ മികച്ച അനുഭവമാണ് സമ്മാനിച്ചത്. തുടക്കത്തിലെ ഒരു ഹിന്ദി ഗാനവും, ഓമനത്തിങ്കൾ കിടാവോ എന്ന ഇരയിമ്മൻ തമ്പിയുടെ ഗാഗവും ഒഴികെയുള്ളവയുടെ വരികൾ എഴുതിയിരിക്കുന്നതും സംവിധായകൻ ജയരാജാണ്. ഗാനങ്ങളും, ഛായാഗ്രഹണവും ചേർന്നാണ് ലളിതമായ ഒരു സ്വപ്ന ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നത്. പ്രേക്ഷകർ കാണാനാഗ്രഹിച്ച കാളിദാസ് ചിത്രമായോ ജയരാജ് ചിത്രമായോ ബാക്ക്പാക്കേഴ്സ് നീതി പുലർത്തുന്നില്ലെങ്കിലും, തീർച്ചയായും ഒരു തവണ കണ്ടും കേട്ടുമിരിക്കാവുന്നതാണ്.
Also Read: 'സ്ത്രീ' പ്രതീക്ഷിച്ചവർക്ക് വേദനയേകുന്ന 'റൂഹി'!
ചിത്രത്തിൻ്റെ റിലീസിനെക്കുറിച്ച് അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. റൂട്ട്സ് വീഡിയോ എന്ന പ്ലാറ്റ്ഫോമിൻ്റെ സംരംഭകർ വേണ്ട വിധത്തിൽ ചിത്രത്തിന് പബ്ലിസിറ്റി നൽകിയിട്ടില്ല. ജയരാജിൻ്റെയും, കാളിദാസിൻ്റെയും മികച്ച ചിത്രങ്ങൾക്കായി കാത്തിരിക്കുന്നതു പോലെ, റൂട്ട്സ് വീഡിയോ പോലെയുള്ള മാധ്യമങ്ങളിലൂടെ കലാമൂല്യമുള്ള ചെറു ചിത്രങ്ങളുടെ വരുംകാല റിലീസിനായും കാത്തിരിക്കാം.