കുടുക്ക് 2025
krishna shankar,shine tom chacko,aju varghese,durga krishna,swasika vijay
Lipi | 26 Aug 2022, 3:13 pm
രണ്ടാം ചുറ്റിൽ മുറുക്കം നഷ്ടപ്പെടുന്ന "കുടുക്ക് "
-ആമ്രകുഞ്ജം
ബിലഹരി രചനയും സംവിധാനവും നിർവഹിച്ച് കൃഷ്ണ ശങ്കർ, ഷൈൻ ടോം, ദുർഗ്ഗ കൃഷ്ണ, സ്വാസിക, റാം മോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'കുടുക്ക് 2025' . ഭാവിയിൽ കേരളത്തിൽ നടക്കാനിടയുള്ള ഒരു ടെക്നോളജി ബേസ്ഡ് മിസ്റ്റിക്ക് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം വിവിധ കുടുക്കുകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരുടെ കഥയാണ് കുടുക്ക് പറയാൻ ശ്രമിക്കുന്നത്. നോൺ ലീനിയർ രീതിയിലാണ് കഥ പറയുന്നത്, അതിനാൽ തന്നെ സീനുകളുടെ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധയോടെയുള്ള കാഴ്ച ആവശ്യമാണ്.
ഒരു മിസ്റ്റിക് ത്രില്ലറിന്റെ ആദ്യപകുതിക്ക് വേണ്ട സാഹചര്യമൊരുക്കാൻ കുടുക്കിന്റെ ആദ്യ പകുതിക്കും കഴിഞ്ഞിട്ടുണ്ട്. കഥാഖ്യാനത്തിനെടുക്കുന്ന സമയം ഒരു പക്ഷെ പ്രേക്ഷകനെ ചെറിയ ലാഗ് ഫീൽ ചെയ്യിപ്പിക്കാൻ സാധ്യതയുണ്ട്. പ്രേക്ഷകനെ സിനിമയിലേക്ക് ആകർഷിക്കുന്ന ഓപ്പണിങ് സീൻ ആദ്യ പകുതിയുടെ ഹൈലൈറ്റ് ആണ്. ഈവിന്റെ ദുരൂഹത സ്ഥാപിക്കാനുള്ള ചില സീനുകളിലെ വ്യക്തത കുറവാണ് ആദ്യ പകുതിയിൽ തോന്നിയേക്കാവുന്ന മറ്റൊരു പോരായ്മ. മുഴുനീളമല്ലെങ്കിലും അജു വർഗീസിന്റെ വേറിട്ടൊരു കഥാപാത്രം കുടുക്കിൽ കാണാവുന്നതാണ്.
Also Read: 'ലൈഗർ'; ആകെമൊത്തം തമാശയായ സങ്കരസന്തതി!
കുടുക്ക് ഒരേസമയം വിവിധ കുടുക്കിൽ പെടുന്ന മനുഷ്യരുടെ കഥയാണ്. ഒരേ സമയം ജ്വാലയും റാമും, ഈവും മാരനും, ഈവാനും കുടുക്കിലാണ്. ആധുനിക സാങ്കേതിക വിദ്യ മനുഷ്യർക്കിടയിൽ സൃഷ്ടിക്കാവുന്ന അപകടത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കേരളത്തിൽ ഫ്യൂച്ചർ എന്ന് അവതരിപ്പിക്കുന്ന പലതും ഇതിനോടകം തന്നെ ലോകം പരിചയപ്പെട്ടുകഴിഞ്ഞ ആശയമാണ് എന്നൊരു പരിമിതി ചിത്രത്തിനുണ്ട്. അതേസമയം ജ്വാലയ്ക്കായി റാം ഒരുക്കുന്ന കുടുക്ക് വർത്തമാനകാലത്ത് മാത്രമല്ല ഏതൊരു കാലത്തും ചർച്ചയാകുന്ന ഊരിപ്പോരാൻ അത്ര എളുപ്പമല്ലാത്ത കുടുക്ക് തന്നെയാണ്.
മറുവശത്ത് ഈവ് അനുഭവിക്കുന്ന കുരുക്കിന്റെ മുറുക്കം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ തിരക്കഥയുടെ ശക്തി കുറഞ്ഞു പോയി എന്ന് മാത്രമല്ല അതിന്റെ ആഖ്യാന രീതിയും ചില ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈവിനും, മാരനും പകരം പലപ്പോഴും ജ്വാലയ്ക്കായി റാം ഒരുക്കുന്ന കുടുക്കാണ് കൂടുതൽ ആസ്വാദകാരുമായി സംവദിക്കുന്നത്. ദുരൂഹതയിൽ നിൽക്കുന്ന ഈവ് ആണ് സമാന്തരമായി നടക്കുന്ന രണ്ടാം കഥയുടെ ശക്തി കുറച്ചത്. ഈവിന്റെ കഥയിലെ കണ്ണികളെ കൂട്ടിച്ചേർക്കുന്നത് ക്ലൈമാക്സിൽ എത്തുമ്പോഴാണ്. അപ്പോഴും സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന ചില സീനുകൾ ബാക്കിയാകും. സാധാരണ പ്രേക്ഷകന് കുറച്ചുകൂടി എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന ആഖ്യാനം അവിടെ ആവശ്യമുണ്ട്. ആകെ മൊത്തത്തിൽ കുടുക്കിന്റെ ആദ്യപകുതി നൽകുന്നൊരു ക്യൂരിയോസിറ്റി എലമെന്റ് രണ്ടാം പകുതിയിൽ ലഭിക്കുന്നില്ല, ജ്വാലയുടെയും റാമിന്റെയും കുടുക്കിന്റെ ക്ലൈമാക്സ് വ്യത്യസ്തമായൊരു സമീപകാല എക്സ്പിരിമെന്റ് ആണ്. മൊത്തത്തിൽ ഒന്നാം കഥയിലും രണ്ടാം പകുതിയിലും മുറുക്കം നഷ്ടപ്പെടുന്ന ഒരു സൂക്ഷമ കാഴ്ച ആവശ്യപ്പെടുന്ന കാഴ്ചയാണ് കുടുക്ക്.
ചിത്രത്തിന്റെ ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ് നന്നായി ചെയ്തിട്ടുണ്ട്. അതോടൊപ്പം ചിത്രത്തിന്റെ ഗാനങ്ങളും മികച്ചതായി നിൽക്കുന്നു. തെയ്തകയും, മാരൻ ഈനീ പാട്ടുകൾ ഹിറ്റ്ലിസ്റ്റിൽ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞവയാണ്. ചിത്രത്തിന്റെ എൻഡ് ടൈറ്റിലിൽ ഹിറ്റായ തെയ്തക തെയ്തക എന്ന ഗാനത്തിന് ചുവടുവെക്കുന്ന സാധാരണക്കാരുടെ ഇൻസ്റ്റ, എഫ് ബി വിഡിയോകൾ കാണിക്കുന്നുമുണ്ട്.
-ആമ്രകുഞ്ജം
ബിലഹരി രചനയും സംവിധാനവും നിർവഹിച്ച് കൃഷ്ണ ശങ്കർ, ഷൈൻ ടോം, ദുർഗ്ഗ കൃഷ്ണ, സ്വാസിക, റാം മോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'കുടുക്ക് 2025' . ഭാവിയിൽ കേരളത്തിൽ നടക്കാനിടയുള്ള ഒരു ടെക്നോളജി ബേസ്ഡ് മിസ്റ്റിക്ക് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം വിവിധ കുടുക്കുകളിൽ കുടുങ്ങി കിടക്കുന്ന മനുഷ്യരുടെ കഥയാണ് കുടുക്ക് പറയാൻ ശ്രമിക്കുന്നത്. നോൺ ലീനിയർ രീതിയിലാണ് കഥ പറയുന്നത്, അതിനാൽ തന്നെ സീനുകളുടെ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധയോടെയുള്ള കാഴ്ച ആവശ്യമാണ്.
ഒരു മിസ്റ്റിക് ത്രില്ലറിന്റെ ആദ്യപകുതിക്ക് വേണ്ട സാഹചര്യമൊരുക്കാൻ കുടുക്കിന്റെ ആദ്യ പകുതിക്കും കഴിഞ്ഞിട്ടുണ്ട്. കഥാഖ്യാനത്തിനെടുക്കുന്ന സമയം ഒരു പക്ഷെ പ്രേക്ഷകനെ ചെറിയ ലാഗ് ഫീൽ ചെയ്യിപ്പിക്കാൻ സാധ്യതയുണ്ട്. പ്രേക്ഷകനെ സിനിമയിലേക്ക് ആകർഷിക്കുന്ന ഓപ്പണിങ് സീൻ ആദ്യ പകുതിയുടെ ഹൈലൈറ്റ് ആണ്. ഈവിന്റെ ദുരൂഹത സ്ഥാപിക്കാനുള്ള ചില സീനുകളിലെ വ്യക്തത കുറവാണ് ആദ്യ പകുതിയിൽ തോന്നിയേക്കാവുന്ന മറ്റൊരു പോരായ്മ. മുഴുനീളമല്ലെങ്കിലും അജു വർഗീസിന്റെ വേറിട്ടൊരു കഥാപാത്രം കുടുക്കിൽ കാണാവുന്നതാണ്.
Also Read: 'ലൈഗർ'; ആകെമൊത്തം തമാശയായ സങ്കരസന്തതി!
കുടുക്ക് ഒരേസമയം വിവിധ കുടുക്കിൽ പെടുന്ന മനുഷ്യരുടെ കഥയാണ്. ഒരേ സമയം ജ്വാലയും റാമും, ഈവും മാരനും, ഈവാനും കുടുക്കിലാണ്. ആധുനിക സാങ്കേതിക വിദ്യ മനുഷ്യർക്കിടയിൽ സൃഷ്ടിക്കാവുന്ന അപകടത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. കേരളത്തിൽ ഫ്യൂച്ചർ എന്ന് അവതരിപ്പിക്കുന്ന പലതും ഇതിനോടകം തന്നെ ലോകം പരിചയപ്പെട്ടുകഴിഞ്ഞ ആശയമാണ് എന്നൊരു പരിമിതി ചിത്രത്തിനുണ്ട്. അതേസമയം ജ്വാലയ്ക്കായി റാം ഒരുക്കുന്ന കുടുക്ക് വർത്തമാനകാലത്ത് മാത്രമല്ല ഏതൊരു കാലത്തും ചർച്ചയാകുന്ന ഊരിപ്പോരാൻ അത്ര എളുപ്പമല്ലാത്ത കുടുക്ക് തന്നെയാണ്.
മറുവശത്ത് ഈവ് അനുഭവിക്കുന്ന കുരുക്കിന്റെ മുറുക്കം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ തിരക്കഥയുടെ ശക്തി കുറഞ്ഞു പോയി എന്ന് മാത്രമല്ല അതിന്റെ ആഖ്യാന രീതിയും ചില ആശയക്കുഴപ്പം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഈവിനും, മാരനും പകരം പലപ്പോഴും ജ്വാലയ്ക്കായി റാം ഒരുക്കുന്ന കുടുക്കാണ് കൂടുതൽ ആസ്വാദകാരുമായി സംവദിക്കുന്നത്. ദുരൂഹതയിൽ നിൽക്കുന്ന ഈവ് ആണ് സമാന്തരമായി നടക്കുന്ന രണ്ടാം കഥയുടെ ശക്തി കുറച്ചത്. ഈവിന്റെ കഥയിലെ കണ്ണികളെ കൂട്ടിച്ചേർക്കുന്നത് ക്ലൈമാക്സിൽ എത്തുമ്പോഴാണ്. അപ്പോഴും സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്ന ചില സീനുകൾ ബാക്കിയാകും. സാധാരണ പ്രേക്ഷകന് കുറച്ചുകൂടി എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന ആഖ്യാനം അവിടെ ആവശ്യമുണ്ട്. ആകെ മൊത്തത്തിൽ കുടുക്കിന്റെ ആദ്യപകുതി നൽകുന്നൊരു ക്യൂരിയോസിറ്റി എലമെന്റ് രണ്ടാം പകുതിയിൽ ലഭിക്കുന്നില്ല, ജ്വാലയുടെയും റാമിന്റെയും കുടുക്കിന്റെ ക്ലൈമാക്സ് വ്യത്യസ്തമായൊരു സമീപകാല എക്സ്പിരിമെന്റ് ആണ്. മൊത്തത്തിൽ ഒന്നാം കഥയിലും രണ്ടാം പകുതിയിലും മുറുക്കം നഷ്ടപ്പെടുന്ന ഒരു സൂക്ഷമ കാഴ്ച ആവശ്യപ്പെടുന്ന കാഴ്ചയാണ് കുടുക്ക്.
ചിത്രത്തിന്റെ ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ് നന്നായി ചെയ്തിട്ടുണ്ട്. അതോടൊപ്പം ചിത്രത്തിന്റെ ഗാനങ്ങളും മികച്ചതായി നിൽക്കുന്നു. തെയ്തകയും, മാരൻ ഈനീ പാട്ടുകൾ ഹിറ്റ്ലിസ്റ്റിൽ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞവയാണ്. ചിത്രത്തിന്റെ എൻഡ് ടൈറ്റിലിൽ ഹിറ്റായ തെയ്തക തെയ്തക എന്ന ഗാനത്തിന് ചുവടുവെക്കുന്ന സാധാരണക്കാരുടെ ഇൻസ്റ്റ, എഫ് ബി വിഡിയോകൾ കാണിക്കുന്നുമുണ്ട്.