മധുരരാജ
Mammootty,Jai,Anusree,Shamna Kasim,Reshma Rajan,Salim Kumar,Suraaj Venjarammoodu,Mahima Nambiar,Aju Varghese,Siddique Siddique,Nedumudi Venu,Vijayaraghavan,Ashish Vidyarthi,Baiju Ezhupunna,Sunny Leone
മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏറെ പ്രതീക്ഷകളോടെ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. 'പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്ന നിലയിൽ പുറത്ത് വന്നിരിക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വമ്പൻ തിരിച്ച് വരവ് സൃഷ്ടിക്കും എന്ന് തന്നെയാണ് ആരാധകർ വിലയിരുത്തിയിരുന്നത് .
ആദ്യചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും അതേ വേഷങ്ങളിൽ ഉണ്ട്. തമിഴ് നടൻ ജയ് , ജഗപതി ബാബു, സിദ്ധിഖ്, നെടുമുടി വേണു, അജു വർഗീസ്, അന്ന രാജൻ, അനുശ്രി, മഹിമ നമ്പ്യാർ, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പുതിയതായി സിനിമയിൽ അണിനിരന്നിട്ടുള്ളത്.
ഒരു സ്കൂളിനോട് ചേർന്നുള്ള നടേശന്റെ (ജഗപതി ബാബു) ബാറിനെക്കുറിച്ചു, റിപ്പോർട്ട് തയ്യാറാക്കാൻ പാമ്പിൻതുരുത്തിലേക്ക് മാധവൻ മാഷ് (നെടുമുടി വേണു) എന്ന അധ്യാപകൻ എത്തുന്നതോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. എങ്കിലും ചില പ്രതിസന്ധികൾ അവരെ കീഴടക്കുമ്പോൾ രക്ഷയ്ക്കായി മധുരരാജ എന്ന രാജ (മമ്മൂട്ടി) എത്തുകയാണ്. ആദ്യ പകുതി കഴിയുന്നതോടെ കളി നടേശനും രാജയും നേർക്കുനേര് ആവുകയാണ്. നാട്ടിലെ ബൈ ഇലക്ഷനിൽ ഇരുവരും നേർക്കുനേർ വരുന്നതോടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്ക്രീനിൽ നിറയുന്നുണ്ട്. നടേശനെ തോൽപ്പിക്കാൻ രാജയ്ക്ക് കഴിയുമോ ? കണ്ടറിയാം
മാസ് രംഗങ്ങൾ, തകർപ്പൻ ഗാനങ്ങൾ, ഉൾപ്പെടുന്ന വൈശാഖിന്റെ മുൻകാല ചിത്രങ്ങളുടെ ചേരുവകൾ തന്നെയാണ് മധുരരാജയിലും കാണുന്നത്. മമ്മൂട്ടിയുടെ എൻട്രി സീൻ തീയറ്ററിനെ ആവേശത്തിലാക്കാൻ പാകത്തിലായിരുന്നു. എന്നാൽ സിനിമയുടെ കഥാഗതിക്ക് ആവശ്യമില്ലാത്ത രംഗങ്ങൾ തിരുകി കയറ്റിയിരിക്കുന്നത് അലോസരപ്പെടുത്തിയിട്ടുമുണ്ട് .
കോമഡി വിഭാഗം സലിം കുമാർ കയ്യടക്കി വെച്ചിരിക്കുകയാണ്. നോവലിസ്റ്റ് എഴുത്തച്ഛൻ എന്ന സലിം കുമാർ കഥാപാത്രം മാത്രമാണ് സിനിമയിൽ ചിരിപടർത്തുന്നത്. ഇംഗ്ലീഷ് വശമില്ലാത്ത മമ്മൂട്ടിയുടെ സംഭാഷണം ചിരിപടർത്താനുള്ള ശ്രമമാണെങ്കിലും പലയിടത്തും അരോചകമായാണ് തോന്നിയിട്ടുള്ളത്.
ലക്ഷ്യമില്ലാത്ത അമ്പു പോലെ തോന്നിപ്പിക്കുന്നതാണ് സിനിമയുടെ കഥയും തിരക്കഥയും. ബാർ പൂട്ടിക്കുന്നതിൽ തുടങ്ങി ഇലക്ഷനിലക്ക് രണ്ടാം പകുതി സഞ്ചരിച്ചപ്പോൾ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എല്ലാം "വേഗമങ്ങ്" അവസാനിപ്പിച്ചതായി അനുഭവപ്പെട്ടു. സംഘട്ടന രംഗങ്ങൾ തകർത്തപ്പോൾ, ദൃശ്യങ്ങൾ ശരാശരി മാത്രമായാണ് അനുഭവപ്പെട്ടത് .എഡിറ്റിംഗ് നന്നായിട്ടുണ്ട്. പുലിമുരുകനിൽ കണ്ട സംവിധാന മികവിൽ വൈശാഖിനെ കാണാൻ കഴിഞ്ഞിട്ടില്ല ചിത്രത്തിൽ.
എന്നാൽ ആരാധകർക്ക് ആർപ്പുവിളിക്കാനുള്ള വിഭവങ്ങൾ ഏറെയുള്ള ചിത്രം മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തിയേക്കില്ലെന്നുറപ്പാണ്.
ആദ്യചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും മധുരരാജയിലും അതേ വേഷങ്ങളിൽ ഉണ്ട്. തമിഴ് നടൻ ജയ് , ജഗപതി ബാബു, സിദ്ധിഖ്, നെടുമുടി വേണു, അജു വർഗീസ്, അന്ന രാജൻ, അനുശ്രി, മഹിമ നമ്പ്യാർ, സലീം കുമാർ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പുതിയതായി സിനിമയിൽ അണിനിരന്നിട്ടുള്ളത്.
ഒരു സ്കൂളിനോട് ചേർന്നുള്ള നടേശന്റെ (ജഗപതി ബാബു) ബാറിനെക്കുറിച്ചു, റിപ്പോർട്ട് തയ്യാറാക്കാൻ പാമ്പിൻതുരുത്തിലേക്ക് മാധവൻ മാഷ് (നെടുമുടി വേണു) എന്ന അധ്യാപകൻ എത്തുന്നതോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. എങ്കിലും ചില പ്രതിസന്ധികൾ അവരെ കീഴടക്കുമ്പോൾ രക്ഷയ്ക്കായി മധുരരാജ എന്ന രാജ (മമ്മൂട്ടി) എത്തുകയാണ്. ആദ്യ പകുതി കഴിയുന്നതോടെ കളി നടേശനും രാജയും നേർക്കുനേര് ആവുകയാണ്. നാട്ടിലെ ബൈ ഇലക്ഷനിൽ ഇരുവരും നേർക്കുനേർ വരുന്നതോടെ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്ക്രീനിൽ നിറയുന്നുണ്ട്. നടേശനെ തോൽപ്പിക്കാൻ രാജയ്ക്ക് കഴിയുമോ ? കണ്ടറിയാം
മാസ് രംഗങ്ങൾ, തകർപ്പൻ ഗാനങ്ങൾ, ഉൾപ്പെടുന്ന വൈശാഖിന്റെ മുൻകാല ചിത്രങ്ങളുടെ ചേരുവകൾ തന്നെയാണ് മധുരരാജയിലും കാണുന്നത്. മമ്മൂട്ടിയുടെ എൻട്രി സീൻ തീയറ്ററിനെ ആവേശത്തിലാക്കാൻ പാകത്തിലായിരുന്നു. എന്നാൽ സിനിമയുടെ കഥാഗതിക്ക് ആവശ്യമില്ലാത്ത രംഗങ്ങൾ തിരുകി കയറ്റിയിരിക്കുന്നത് അലോസരപ്പെടുത്തിയിട്ടുമുണ്ട് .
കോമഡി വിഭാഗം സലിം കുമാർ കയ്യടക്കി വെച്ചിരിക്കുകയാണ്. നോവലിസ്റ്റ് എഴുത്തച്ഛൻ എന്ന സലിം കുമാർ കഥാപാത്രം മാത്രമാണ് സിനിമയിൽ ചിരിപടർത്തുന്നത്. ഇംഗ്ലീഷ് വശമില്ലാത്ത മമ്മൂട്ടിയുടെ സംഭാഷണം ചിരിപടർത്താനുള്ള ശ്രമമാണെങ്കിലും പലയിടത്തും അരോചകമായാണ് തോന്നിയിട്ടുള്ളത്.
ലക്ഷ്യമില്ലാത്ത അമ്പു പോലെ തോന്നിപ്പിക്കുന്നതാണ് സിനിമയുടെ കഥയും തിരക്കഥയും. ബാർ പൂട്ടിക്കുന്നതിൽ തുടങ്ങി ഇലക്ഷനിലക്ക് രണ്ടാം പകുതി സഞ്ചരിച്ചപ്പോൾ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും എല്ലാം "വേഗമങ്ങ്" അവസാനിപ്പിച്ചതായി അനുഭവപ്പെട്ടു. സംഘട്ടന രംഗങ്ങൾ തകർത്തപ്പോൾ, ദൃശ്യങ്ങൾ ശരാശരി മാത്രമായാണ് അനുഭവപ്പെട്ടത് .എഡിറ്റിംഗ് നന്നായിട്ടുണ്ട്. പുലിമുരുകനിൽ കണ്ട സംവിധാന മികവിൽ വൈശാഖിനെ കാണാൻ കഴിഞ്ഞിട്ടില്ല ചിത്രത്തിൽ.
എന്നാൽ ആരാധകർക്ക് ആർപ്പുവിളിക്കാനുള്ള വിഭവങ്ങൾ ഏറെയുള്ള ചിത്രം മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തിയേക്കില്ലെന്നുറപ്പാണ്.