മഹേഷും മാരുതിയും
Mamta Mohandas,Asif Ali,Maniyanpilla Raju,Prem Kumar,Kunchan
വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിച്ച്
മഹേഷും മാരുതിയും
ലിജിൻ കെ ഈപ്പൻ
ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചില ജീവനില്ലാത്ത സംഗതികൾ പലരുടെയും ജീവിതത്തിലുണ്ടാകും. മഹേഷിന് അത് അച്ഛൻ ആദ്യമായി വാങ്ങിയ ഒരു പഴയ മാരുതി 800 കാറായിരുന്നു. ആ കാറിനോടെന്ന പോലെ അവൻ മനസിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഇഷ്ടം കളിക്കൂട്ടുകാരി ഗൗരിയോടുമായിരുന്നു. മഹേഷും മാരുതി 800 കാറും ഗൗരിയും മലയാളി പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുക്കുകയാണ് വെള്ളിത്തിരയിൽ. ആസിഫ് അലി നായകനായി തിയറ്ററിലെത്തിയ പുതിയ ചിത്രം 'മഹേഷും മാരുതിയും' ഗൃഹാതുരമായ കാഴ്ചകൾ മനസിലേക്ക് പകർന്ന് വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുകയാണ്.
മണിയൻപിള്ള രാജു നിർമിച്ച് സേതു സംവിധാനം ചെയ്തെത്തിയ ചിത്രം പതിവു കാഴ്ചയിൽ നിന്നും മാറി ഒരു പഴയ് കാറ് ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തിൻ്റെ കഥയാണ് പറഞ്ഞത്. ഒരു ത്രികോണ പ്രണയ കഥ പോലെ മഹേഷും ഗൗരിയും കാറും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴമാണ് ചിത്രം പറയുന്നത്. വലിയ സ്വപ്നങ്ങൾ കാണാൻ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ചിത്രം മനസിൽ പ്രണയവും നൊമ്പരവും ഇഷ്ടവും സമ്മാനിക്കുകയും ചെയ്യുന്നു. ആസിഫ് അലിയും മംമ്ത മോഹൻദാസും 13 വർഷത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മഹേഷും മാരുതിയേയും പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുണ്ട്. മണിയൻ പിള്ള രാജു, വിജയ് ബാബു, പ്രേംകുമാർ, സാദിഖ്, കൃഷ്ണപ്രസാദ്, ദിവ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.
ഇന്ദിരഗാന്ധി ഇന്ത്യ ഭരിക്കുന്ന കാലത്തായിരുന്നു വിപ്ലവം സൃഷ്ടിച്ച് മാരുതി കാർ സാധാരണക്കാരിലേക്ക് എത്തിത്തുടങ്ങുന്നത്. 1983 കാലഘട്ടത്തിൽ പുതിയ മാരുതി 800 കാറുമായാണ് മഹേഷും അച്ഛനും അമ്മയും ഡെൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. നാടിനു തന്നെ പുതിയ കാഴ്ചയായി മാരുതി കാറ് മാറുമ്പോൾ അവിടെ ഒരു കളിക്കൂട്ടരുകാരിയായി ഗൗരി എത്തുന്നു. തുളസിക്കതിരിൻ്റെ നൈർമല്യമുള്ള ഒരു കൊച്ചു സുന്ദരി. അവർ ഒന്നിച്ചായിരുന്നു സ്കൂളിലേക്ക് പോകുന്നതുമെല്ലാം. തന്നെ ഓർക്കാനായി ഒരു ചെറിയ സമ്മാനം നൽകി അവൾ ഡെൽഹിയിലേക്ക് പോകുന്നു. പിന്നീട് ഗൗരിയുടെ ഓർമയിൽ മാരുതിയുമൊത്തായിരുന്നു മഹേഷിൻ്റെ ജീവിതം. വർഷങ്ങൾക്ക് ശേഷം അവൾ തിരിച്ചു വന്നപ്പോൾ ഗൗരി വേണോ മാരുതി വേണോ എന്ന ചോദ്യം അവൻ്റെ മുന്നിലേക്കെത്തി. ആ തീരുമാനം അവൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു.
ഗ്രാമത്തിൻ്റെ ജീവിതാനുഭവങ്ങളിലേക്കും ഗൃഹാതുരമായ കാഴ്ചകളും ചച്ചയായ ജീവിതത്തിലേക്കുമുള്ള നോട്ടത്തിൻ്റെ ഓർമപ്പെടുത്തലായി മാറുകയാണ് മഹേഷും മാരുതിയും. ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം എപ്പോഴും മനുഷ്യനും മനുഷ്യനും തമ്മിൽ ആകണമെന്നു നിർബന്ധമില്ലന്നു മഹേഷും അവൻ്റെ മാരുതിയും ഓർമപ്പെടുത്തുന്നു. ഓരോ പ്രേക്ഷകനും വളരെ പരിചിതമായ കഥാപാത്രമായി മാറാൻ ആസിഫ് അലിക്കു കഴിഞ്ഞതാണ് ചിത്രത്തിൻ്റെ വിജയം. അവൻ്റെ പുഞ്ചിരിയും നിസഹായതയും ദുഃഖവുമെല്ലാം പരിചിതമായ ചുറ്റുപാടിലൂടെ പ്രേക്ഷകരിലേക്കും എത്താക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മൈ ബോസ് ചിത്രത്തിലെ മെട്രോ ഗേളിൻ്റെ ഗ്രാമത്തിലേക്കുള്ള വരവിനെ ഓർമപ്പെടുത്തിയാണ് മംമ്ത സ്ക്രീനിലെത്തുന്നതെങ്കിലും ഗൗരിയെ മറ്റൊരാളാക്കി മാറ്റാൻ താരത്തിനു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കയോ ചില വൈകാരികമായ ഇടങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ ഗൗരിയെ പോലെയൊരു കൂട്ടുകാരിയെ ചിത്രം കണ്ടിറങ്ങുമ്പോൾ ആഗ്രഹിക്കുന്നുണ്ടാകും.
എൺപതുകളിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് സേതു രചന നിർവഹിച്ചിരിക്കുന്നത്. വലിയ സ്വപ്നങ്ങൾ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനും തട്ടിത്തടഞ്ഞു വീണാലും എഴുന്നേറ്റ് പരിശ്രമിക്കാനും ചിത്രം പ്രേക്ഷകരിലേക്ക് ചിന്ത പകരുന്നുണ്ട്. അതിനായി മഹേഷിൻ്റെയും മാരുതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ റിയലിസ്റ്റിക്കായി കഥ പറയാനാണ് സേതു ശ്രമിച്ചിരിക്കുന്നത്. ആസിഫും മംമ്തയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതായിക്കിയിട്ടുണ്ട്. ഒരു കഥയെ വെറുതെ പറഞ്ഞു പോകാതെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതിൽ കേദാറിൻ്റെ സംഗീത പശ്ചാത്തലം ഇഴചേർത്തിരിക്കുകയാണ് സംവിധായകൻ. ഗ്രാമത്തിൻ്റെ കാഴ്ചകളൊരുക്കി ഫയസ് സിദ്ദിഖിൻ്റെ ഛായാഗ്രഹണവും ചിത്രത്തിനു മിഴിവേകുന്നു.
എങ്കിലും മഹേഷിൻ്റെ വൈകാരികതയിലേക്ക് പ്രേക്ഷകരെ പങ്കാളികളാക്കുന്നതിൽ ചിത്രത്തിനു പൂർണമായും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഗീത പശ്ചാത്തലം സന്ദർഭങ്ങൾക്ക് ഫീൽ പകരുമ്പോഴും ഒരു മ്യൂസിക് റൊമാൻ്റിക് മൂഡ് ഉണ്ടായിരുന്നിട്ടും ചിത്രം കണ്ടിറങ്ങുന്നവരുടെ മനസിലേക്ക് പതിയുന്ന രീതിയിൽ സംഗീത വിഭാഗം സ്പർശിച്ചില്ല എന്നും പറയേണ്ടിയിരിക്കുന്നു. മഹേഷിൻ്റെ ജീവിതത്തെ പല സന്ദർഭങ്ങളാക്കി കോർത്തിണക്കിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ആദ്യ പകുതി കഴിയുമ്പോഴും കഥയിലേക്ക് പ്രേക്ഷകരെ ഒപ്പം ചേർക്കാൻ വല്ലാതെ പാടുപെടുന്നതായി ചിലർക്കെങ്കിലും തോന്നിയാലും തെറ്റുപറായാനാവില്ല. എങ്കിലും തിയറ്റർ വിട്ടിറങ്ങുമ്പോൾ സ്വപ്നങ്ങൾ വിശാലമാക്കാനും വൈകാരിതമായ കെട്ടുപാടിൽ നിന്നും മുന്നോട്ട് ചലിക്കാനും മനസിന് സന്തോഷം നിറച്ചും പ്രേക്ഷകർക്ക് പോസിറ്റീവ് ചിന്ത നൽകുകയാണ് മഹേഷും മാരുതിയും.
മഹേഷും മാരുതിയും
ലിജിൻ കെ ഈപ്പൻ
ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചില ജീവനില്ലാത്ത സംഗതികൾ പലരുടെയും ജീവിതത്തിലുണ്ടാകും. മഹേഷിന് അത് അച്ഛൻ ആദ്യമായി വാങ്ങിയ ഒരു പഴയ മാരുതി 800 കാറായിരുന്നു. ആ കാറിനോടെന്ന പോലെ അവൻ മനസിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഇഷ്ടം കളിക്കൂട്ടുകാരി ഗൗരിയോടുമായിരുന്നു. മഹേഷും മാരുതി 800 കാറും ഗൗരിയും മലയാളി പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുക്കുകയാണ് വെള്ളിത്തിരയിൽ. ആസിഫ് അലി നായകനായി തിയറ്ററിലെത്തിയ പുതിയ ചിത്രം 'മഹേഷും മാരുതിയും' ഗൃഹാതുരമായ കാഴ്ചകൾ മനസിലേക്ക് പകർന്ന് വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുകയാണ്.
മണിയൻപിള്ള രാജു നിർമിച്ച് സേതു സംവിധാനം ചെയ്തെത്തിയ ചിത്രം പതിവു കാഴ്ചയിൽ നിന്നും മാറി ഒരു പഴയ് കാറ് ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തിൻ്റെ കഥയാണ് പറഞ്ഞത്. ഒരു ത്രികോണ പ്രണയ കഥ പോലെ മഹേഷും ഗൗരിയും കാറും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴമാണ് ചിത്രം പറയുന്നത്. വലിയ സ്വപ്നങ്ങൾ കാണാൻ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ചിത്രം മനസിൽ പ്രണയവും നൊമ്പരവും ഇഷ്ടവും സമ്മാനിക്കുകയും ചെയ്യുന്നു. ആസിഫ് അലിയും മംമ്ത മോഹൻദാസും 13 വർഷത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മഹേഷും മാരുതിയേയും പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നുണ്ട്. മണിയൻ പിള്ള രാജു, വിജയ് ബാബു, പ്രേംകുമാർ, സാദിഖ്, കൃഷ്ണപ്രസാദ്, ദിവ്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.
ഇന്ദിരഗാന്ധി ഇന്ത്യ ഭരിക്കുന്ന കാലത്തായിരുന്നു വിപ്ലവം സൃഷ്ടിച്ച് മാരുതി കാർ സാധാരണക്കാരിലേക്ക് എത്തിത്തുടങ്ങുന്നത്. 1983 കാലഘട്ടത്തിൽ പുതിയ മാരുതി 800 കാറുമായാണ് മഹേഷും അച്ഛനും അമ്മയും ഡെൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്തുന്നത്. നാടിനു തന്നെ പുതിയ കാഴ്ചയായി മാരുതി കാറ് മാറുമ്പോൾ അവിടെ ഒരു കളിക്കൂട്ടരുകാരിയായി ഗൗരി എത്തുന്നു. തുളസിക്കതിരിൻ്റെ നൈർമല്യമുള്ള ഒരു കൊച്ചു സുന്ദരി. അവർ ഒന്നിച്ചായിരുന്നു സ്കൂളിലേക്ക് പോകുന്നതുമെല്ലാം. തന്നെ ഓർക്കാനായി ഒരു ചെറിയ സമ്മാനം നൽകി അവൾ ഡെൽഹിയിലേക്ക് പോകുന്നു. പിന്നീട് ഗൗരിയുടെ ഓർമയിൽ മാരുതിയുമൊത്തായിരുന്നു മഹേഷിൻ്റെ ജീവിതം. വർഷങ്ങൾക്ക് ശേഷം അവൾ തിരിച്ചു വന്നപ്പോൾ ഗൗരി വേണോ മാരുതി വേണോ എന്ന ചോദ്യം അവൻ്റെ മുന്നിലേക്കെത്തി. ആ തീരുമാനം അവൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു.
ഗ്രാമത്തിൻ്റെ ജീവിതാനുഭവങ്ങളിലേക്കും ഗൃഹാതുരമായ കാഴ്ചകളും ചച്ചയായ ജീവിതത്തിലേക്കുമുള്ള നോട്ടത്തിൻ്റെ ഓർമപ്പെടുത്തലായി മാറുകയാണ് മഹേഷും മാരുതിയും. ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം എപ്പോഴും മനുഷ്യനും മനുഷ്യനും തമ്മിൽ ആകണമെന്നു നിർബന്ധമില്ലന്നു മഹേഷും അവൻ്റെ മാരുതിയും ഓർമപ്പെടുത്തുന്നു. ഓരോ പ്രേക്ഷകനും വളരെ പരിചിതമായ കഥാപാത്രമായി മാറാൻ ആസിഫ് അലിക്കു കഴിഞ്ഞതാണ് ചിത്രത്തിൻ്റെ വിജയം. അവൻ്റെ പുഞ്ചിരിയും നിസഹായതയും ദുഃഖവുമെല്ലാം പരിചിതമായ ചുറ്റുപാടിലൂടെ പ്രേക്ഷകരിലേക്കും എത്താക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മൈ ബോസ് ചിത്രത്തിലെ മെട്രോ ഗേളിൻ്റെ ഗ്രാമത്തിലേക്കുള്ള വരവിനെ ഓർമപ്പെടുത്തിയാണ് മംമ്ത സ്ക്രീനിലെത്തുന്നതെങ്കിലും ഗൗരിയെ മറ്റൊരാളാക്കി മാറ്റാൻ താരത്തിനു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കയോ ചില വൈകാരികമായ ഇടങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ ഗൗരിയെ പോലെയൊരു കൂട്ടുകാരിയെ ചിത്രം കണ്ടിറങ്ങുമ്പോൾ ആഗ്രഹിക്കുന്നുണ്ടാകും.
എൺപതുകളിൽ നിന്നും ആരംഭിക്കുന്ന കഥയിൽ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് സേതു രചന നിർവഹിച്ചിരിക്കുന്നത്. വലിയ സ്വപ്നങ്ങൾ കാണാനും പ്രതിസന്ധികളെ അതിജീവിക്കാനും തട്ടിത്തടഞ്ഞു വീണാലും എഴുന്നേറ്റ് പരിശ്രമിക്കാനും ചിത്രം പ്രേക്ഷകരിലേക്ക് ചിന്ത പകരുന്നുണ്ട്. അതിനായി മഹേഷിൻ്റെയും മാരുതിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ റിയലിസ്റ്റിക്കായി കഥ പറയാനാണ് സേതു ശ്രമിച്ചിരിക്കുന്നത്. ആസിഫും മംമ്തയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതായിക്കിയിട്ടുണ്ട്. ഒരു കഥയെ വെറുതെ പറഞ്ഞു പോകാതെ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യുന്നതിൽ കേദാറിൻ്റെ സംഗീത പശ്ചാത്തലം ഇഴചേർത്തിരിക്കുകയാണ് സംവിധായകൻ. ഗ്രാമത്തിൻ്റെ കാഴ്ചകളൊരുക്കി ഫയസ് സിദ്ദിഖിൻ്റെ ഛായാഗ്രഹണവും ചിത്രത്തിനു മിഴിവേകുന്നു.
എങ്കിലും മഹേഷിൻ്റെ വൈകാരികതയിലേക്ക് പ്രേക്ഷകരെ പങ്കാളികളാക്കുന്നതിൽ ചിത്രത്തിനു പൂർണമായും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഗീത പശ്ചാത്തലം സന്ദർഭങ്ങൾക്ക് ഫീൽ പകരുമ്പോഴും ഒരു മ്യൂസിക് റൊമാൻ്റിക് മൂഡ് ഉണ്ടായിരുന്നിട്ടും ചിത്രം കണ്ടിറങ്ങുന്നവരുടെ മനസിലേക്ക് പതിയുന്ന രീതിയിൽ സംഗീത വിഭാഗം സ്പർശിച്ചില്ല എന്നും പറയേണ്ടിയിരിക്കുന്നു. മഹേഷിൻ്റെ ജീവിതത്തെ പല സന്ദർഭങ്ങളാക്കി കോർത്തിണക്കിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ആദ്യ പകുതി കഴിയുമ്പോഴും കഥയിലേക്ക് പ്രേക്ഷകരെ ഒപ്പം ചേർക്കാൻ വല്ലാതെ പാടുപെടുന്നതായി ചിലർക്കെങ്കിലും തോന്നിയാലും തെറ്റുപറായാനാവില്ല. എങ്കിലും തിയറ്റർ വിട്ടിറങ്ങുമ്പോൾ സ്വപ്നങ്ങൾ വിശാലമാക്കാനും വൈകാരിതമായ കെട്ടുപാടിൽ നിന്നും മുന്നോട്ട് ചലിക്കാനും മനസിന് സന്തോഷം നിറച്ചും പ്രേക്ഷകർക്ക് പോസിറ്റീവ് ചിന്ത നൽകുകയാണ് മഹേഷും മാരുതിയും.