വെള്ളരി പട്ടണം
Manju Warrier,Soubin Shahir,Shabareesh Varma,Kottayam Ramesh,Salim Kumar,Veena Nair
ആക്ഷേപ ഹാസ്യത്തിൽ സമകാലീന മുഖമായി 'വെള്ളരി പട്ടണം'
വെള്ളരിക്കാ പട്ടണം എന്ന പ്രയോഗം പലപ്പോഴായി നാം നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കാറുണ്ട്. എന്തും ഏതും നടത്താമെന്നുള്ള ഒരു ഭാവനാ രാജ്യമാണത്. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപത്രങ്ങളായെത്തിയ വെള്ളരി പട്ടണവും ഒരു ഭാവനാ ഗ്രാമത്തിൻ്റെ കഥയാണ് പറയുന്നത്. എന്നാൽ അത് സമകാലിക സമൂഹത്തിൻ്റെ നേർ കണ്ണാടിയായി മാറുകയാണ് അവിടെ. രാഷ്ട്രീയ പ്രവർത്തകരായ സഹോദരി സഹോദരന്മാരുടെ കഥയാണ് വെള്ളരി പട്ടണം പറയുന്നത്. അത് സമാകാലിക സംഭവങ്ങളെ കോർത്തിണക്കി നമുക്ക് തന്നെ ഓർമപ്പെടുത്തലായി മാറുകയാണ്.
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കെ.പി. സുന്ദന പഞ്ചായത്ത് മെമ്പറാണ്. അതേ വലതുപക്ഷ പാർട്ടിയിലെ ആക്ടീവ് പ്രവർത്തകനും അടുത്ത പഞ്ചായത്ത് മെമ്പറാകാൻ ശ്രമിക്കുകയുമാണ് സഹോദരൻ കെ.പി. സുരേഷ്. അരോ തവണയും സുനന്ദയ്ക്കു പണികൊടുക്കാൻ ശ്രമിക്കുമെങ്കിലും അതെല്ലാം തോൽവികളായി മാറുകയാണ് സുരേഷിന്. ഇവരുടെ രാഷ്ട്രീയ - വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങളും കാലുമാറലും അധികരങ്ങളിലേക്കു കയറിക്കൂടുന്നതിനുള്ള തന്ത്രങ്ങളുമെല്ലാം ചിത്രം പറയുന്നുണ്ട്.
ഹാസ്യ പശ്ചാത്തലത്തിലാണ് ആദ്യമധ്യാന്തം കഥ പറയുന്നത്. അതിനായി സലിം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, വീണ നായർ, പ്രമോദ് വെല്ലിയനാട്, കോട്ടയം രമേഷ് തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നേതാക്കന്മാരുടെ നമ്പറുകളും കാലഘട്ടത്തിനനുസരിച്ച് മാറുന്ന രാഷ്ട്രീയ പാർട്ടികളുടെ ആദർശങ്ങളുമെല്ലാം തികഞ്ഞ രീതിയിൽ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാൽ അതൊക്കെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്നത് ചോദ്യചിഹ്നമാണ്. കോമഡി നമ്പറുകളൊന്നും ഏറ്റില്ലെന്നതാണ് വാസ്തവം.
യുഡിഎഫ്, എൽഡിഎഫ്, ബിജെപി പാർട്ടികളെ കണക്കിനു വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് ചിത്രത്തിൽ. അതിനായി കുറച്ചധികം നാളുകളായി മലയാളികൾക്കു പരിചിതമായ സംഭവങ്ങളെയൊക്കെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം വർക്കൗട്ടാക്കാൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പ്രേക്ഷകരെ ഒപ്പം കൂട്ടാൻ ചിത്രത്തിനു കഴിഞ്ഞേനെ.
ആക്ഷേപ ഹാസ്യമാണ് കഥയുടെ ആത്മാവെങ്കിലും അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തിയെന്നത് ചോദ്യചിഹ്നമാണ്. കോമഡി നമ്പറുകൾ പോലും നനഞ്ഞ പടക്കം പോലെയായി മാറുകയാണ് പലയിടത്തും. മഞ്ജു വാര്യരും സൗബിൻ ഷാഹിറും അടക്കം എല്ലാ കഥാപാത്രങ്ങളും കോമഡി ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയാതെ പോയിരിക്കുന്നു. കഥാന്ത്യത്തിൽ ഒരുക്കിയ ട്വിസ്റ്റു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിനപ്പുറം പോയില്ലെന്നതും നെഗറ്റീവായി മാറുകയാണ്.
സന്ദേശം, പഞ്ചവടിപ്പാലം, വെള്ളി മൂങ്ങ പോലെയുള്ള പ്രേക്ഷകർ സ്വീകരിച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ വലിയ നിര മലയാളത്തിനുണ്ട്. വെള്ളരി പട്ടണത്തിലും രാഷ്ട്രീയ ഭൂമികയിലാണ് കഥയെങ്കിലും അത് ആക്ഷേപ ഹാസ്യമായി മാറിയിട്ടുണ്ടോ എന്നത് സംശയമാണ്. വെള്ളിമൂങ്ങ പോലെ ക്ലാമാക്സിൽ ട്വിസ്റ്റൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മൊത്തത്തിൽ ട്രെയിലറിലെ മഞ്ജു വാര്യരുടെ ഡയലോഗാണ് ചിത്രത്തെക്കുറിച്ചും അഭിപ്രായം ഉയരുന്നത്, നനഞ്ഞ ചന്ദ്രിക സോപ് പോലെ...
വെള്ളരിക്കാ പട്ടണം എന്ന പ്രയോഗം പലപ്പോഴായി നാം നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കാറുണ്ട്. എന്തും ഏതും നടത്താമെന്നുള്ള ഒരു ഭാവനാ രാജ്യമാണത്. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന കഥാപത്രങ്ങളായെത്തിയ വെള്ളരി പട്ടണവും ഒരു ഭാവനാ ഗ്രാമത്തിൻ്റെ കഥയാണ് പറയുന്നത്. എന്നാൽ അത് സമകാലിക സമൂഹത്തിൻ്റെ നേർ കണ്ണാടിയായി മാറുകയാണ് അവിടെ. രാഷ്ട്രീയ പ്രവർത്തകരായ സഹോദരി സഹോദരന്മാരുടെ കഥയാണ് വെള്ളരി പട്ടണം പറയുന്നത്. അത് സമാകാലിക സംഭവങ്ങളെ കോർത്തിണക്കി നമുക്ക് തന്നെ ഓർമപ്പെടുത്തലായി മാറുകയാണ്.
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിപ്പട്ടണത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. കെ.പി. സുന്ദന പഞ്ചായത്ത് മെമ്പറാണ്. അതേ വലതുപക്ഷ പാർട്ടിയിലെ ആക്ടീവ് പ്രവർത്തകനും അടുത്ത പഞ്ചായത്ത് മെമ്പറാകാൻ ശ്രമിക്കുകയുമാണ് സഹോദരൻ കെ.പി. സുരേഷ്. അരോ തവണയും സുനന്ദയ്ക്കു പണികൊടുക്കാൻ ശ്രമിക്കുമെങ്കിലും അതെല്ലാം തോൽവികളായി മാറുകയാണ് സുരേഷിന്. ഇവരുടെ രാഷ്ട്രീയ - വ്യക്തി ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതിയ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങളും കാലുമാറലും അധികരങ്ങളിലേക്കു കയറിക്കൂടുന്നതിനുള്ള തന്ത്രങ്ങളുമെല്ലാം ചിത്രം പറയുന്നുണ്ട്.
ഹാസ്യ പശ്ചാത്തലത്തിലാണ് ആദ്യമധ്യാന്തം കഥ പറയുന്നത്. അതിനായി സലിം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, വീണ നായർ, പ്രമോദ് വെല്ലിയനാട്, കോട്ടയം രമേഷ് തുടങ്ങിയ വലിയ താരനിരയാണ് അണിനിരക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നേതാക്കന്മാരുടെ നമ്പറുകളും കാലഘട്ടത്തിനനുസരിച്ച് മാറുന്ന രാഷ്ട്രീയ പാർട്ടികളുടെ ആദർശങ്ങളുമെല്ലാം തികഞ്ഞ രീതിയിൽ ചിത്രത്തിലൂടെ രസകരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. എന്നാൽ അതൊക്കെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്നത് ചോദ്യചിഹ്നമാണ്. കോമഡി നമ്പറുകളൊന്നും ഏറ്റില്ലെന്നതാണ് വാസ്തവം.
യുഡിഎഫ്, എൽഡിഎഫ്, ബിജെപി പാർട്ടികളെ കണക്കിനു വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് ചിത്രത്തിൽ. അതിനായി കുറച്ചധികം നാളുകളായി മലയാളികൾക്കു പരിചിതമായ സംഭവങ്ങളെയൊക്കെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം വർക്കൗട്ടാക്കാൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പ്രേക്ഷകരെ ഒപ്പം കൂട്ടാൻ ചിത്രത്തിനു കഴിഞ്ഞേനെ.
ആക്ഷേപ ഹാസ്യമാണ് കഥയുടെ ആത്മാവെങ്കിലും അത് എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തിയെന്നത് ചോദ്യചിഹ്നമാണ്. കോമഡി നമ്പറുകൾ പോലും നനഞ്ഞ പടക്കം പോലെയായി മാറുകയാണ് പലയിടത്തും. മഞ്ജു വാര്യരും സൗബിൻ ഷാഹിറും അടക്കം എല്ലാ കഥാപാത്രങ്ങളും കോമഡി ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിയാതെ പോയിരിക്കുന്നു. കഥാന്ത്യത്തിൽ ഒരുക്കിയ ട്വിസ്റ്റു പോലും പ്രേക്ഷകർ പ്രതീക്ഷിച്ചതിനപ്പുറം പോയില്ലെന്നതും നെഗറ്റീവായി മാറുകയാണ്.
സന്ദേശം, പഞ്ചവടിപ്പാലം, വെള്ളി മൂങ്ങ പോലെയുള്ള പ്രേക്ഷകർ സ്വീകരിച്ച ആക്ഷേപ ഹാസ്യ ചിത്രങ്ങളുടെ വലിയ നിര മലയാളത്തിനുണ്ട്. വെള്ളരി പട്ടണത്തിലും രാഷ്ട്രീയ ഭൂമികയിലാണ് കഥയെങ്കിലും അത് ആക്ഷേപ ഹാസ്യമായി മാറിയിട്ടുണ്ടോ എന്നത് സംശയമാണ്. വെള്ളിമൂങ്ങ പോലെ ക്ലാമാക്സിൽ ട്വിസ്റ്റൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും അതിനും പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മൊത്തത്തിൽ ട്രെയിലറിലെ മഞ്ജു വാര്യരുടെ ഡയലോഗാണ് ചിത്രത്തെക്കുറിച്ചും അഭിപ്രായം ഉയരുന്നത്, നനഞ്ഞ ചന്ദ്രിക സോപ് പോലെ...