ദ സൂയിസൈഡ് സ്ക്വാഡ്
Margot Robbie,Idris Elba,John Cena,Joel Kinnaman,Viola Davis,David Dastmalchian,Daniela Melchoir,Jai Courtney,Peter Capaldi,Sylvester Stallone,Daniela Melchior
Samayam Malayalam | 7 Aug 2021, 4:49 pm
-സന്ദീപ് സന്തോഷ്-
സംവിധാനത്തിലെ മാറ്റം ഗുണമായി, ഡിസി ചിത്രത്തിൻ്റെ കിടിലൻ തിരിച്ചുവരവ്!
മാർവൽ, ഡിസി- കോമിക്സുകളെ ആധാരമാക്കിയ ഹോളിവുഡ് ചിത്രങ്ങളുടെ സ്വീകാര്യതയേക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡിസി കോമിക്സിൻ്റെ സൂയിസൈഡ് സ്ക്വാഡിനെ ആധാരമാക്കി ഇതേ പേരിൽ വിൽ സ്മിത്ത് അടക്കമുള്ള താരങ്ങൾ അണിനിരന്ന ഒരു ചിത്രം 2016ൽ എത്തിയിരുന്നു. വൻ സാമ്പത്തിക നേട്ടം കൊയ്തെങ്കിലും, ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമല്ല ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥയും, സംവിധാനവും വലുതായി വിമർശിക്കപ്പെട്ടു.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇതേ തീമുമായി വീണ്ടും ഡിസി ഫിലിംസ് എത്തിയിരിക്കുകയാണ്. മാർവലിൻ്റെ 'ഗാർഡിയൻസ് ഓഫ് ദ ഗാലക്സി'യുടെ രണ്ട് പാർട്ടുകൾ അണിയിച്ചൊരുക്കിയ ജയിംസ് ഗണ്ണാണ് ഇത്തവണ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്ലോട്ടിലേയും, തിരിക്കഥയിലേയും പ്രശ്നങ്ങൾ കാരണം ഡിസി ഫിലിംസിന് ഇത്തവണ എന്തായാലും പേരുദോഷം കേൾക്കേണ്ട. തിരക്കഥയിലും അവതരണത്തിലുമുള്ള സംവിധായകൻ്റെ മികച്ച ഇടപെടലുകളാൽ ദ സൂയിസൈഡ് സ്ക്വാഡ് ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കുന്നു.
Also Read: താരപുത്രിയ്ക്കായി വച്ച വേഷം അനിഖയ്ക്ക്
മാർഗോട്ട് റൂബി, ഐഡ്രിസ് എൽബ, ജോൺ സിന, ജോയൽ കിന്നാമൻ, ഡേവിഡ് ദസ്ത്മൽചിയാൻ, ഡാനിയേല മെൽച്യർ, ജയ് കോർട്നി, പീറ്റർ കപാൽഡി, മൈക്കിൾ റൂക്കർ, പീറ്റ് ഡേവിഡ്സൺ, നതാൻ ഫില്ലയൺ, ഫ്ലല ബോർഗ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. 2016-ലെ സൂയിസൈഡ് സ്ക്വാഡിലെ കഥാപാത്രങ്ങളും, ഏകദേശം സാമ്യമുള്ള കഥാഗതിയും പുതിയ ജയിംസ് ഗൺ ചിത്രത്തിലും കാണാനാകുമെങ്കിലും രണ്ടും വേറിട്ടു നിൽക്കുന്നതാണ്.
സൂപ്പർ വില്ലൻമ്മാരെയും ക്രിമിനലുകളേയും ഉൾപ്പെടുത്തി യുഎസ് ഗവൺമെൻ്റിൻ്റെ അനുമതിയോടെ രൂപീകരിച്ച ടാസ്ക്ക് ഫോഴ്സ് എക്സ് എന്ന ടീമിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
വാഗ്ദാനത്തിലൂടെയും, ഭീഷണയിലൂടെയും ടീമിൽ ചേർത്തവരെ വളരെ അപകടകരമായ ഒരു ദൗത്യത്തിനാണ് അയയ്ക്കുന്നത്. ഒരു തിരിച്ചുവരവ് അസാധ്യമായ ദൗത്യത്തിന് പോകുന്നവരായതിനാലാണ് സൂയിസൈഡ് സ്ക്വാഡെന്ന് ഈ ടീമിനെ വിശേഷിപ്പിക്കുന്നത്. സൂപ്പർ വില്ലന്മാൻ നായകരാകുന്ന കാഴ്ചയാണ് ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ടാസ്ക്ക് ഫോഴ്സ് എക്സിന് കഴിയുമോയെന്നും, അതിനിടയിൽ അവർ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ചിത്രത്തിൽ കണ്ടറിയാനുള്ളത്.
Also Read: 'പൊന്നിയിൻ സെൽവനി'ൽ നമ്പിയായി ജയറാം, മന്ദാകിനിയായി ഐശ്വര്യ;
ഡിസ്നിയിൽ നിന്നും പുറത്താക്കപ്പെട്ട സംവിധായകൻ്റെ മധുര പ്രതികാരമാണ് ദ സൂയിസൈഡ് സ്ക്വാഡ്.
തീയേറ്ററുകൾക്കൊപ്പം എച്ച്ബിഒ മാക്സിലും വേൾഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും ഭൂരിഭാഗം തീയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്.
ഡൽഹിയിൽ തീയേറ്ററുകൾ തുറന്നതിനാൽ ചിത്രത്തിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിച്ചു. തീയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. സാധാരണ 2ഡി സ്ക്രീനിൽ മികച്ച ദൃശ്യാനുഭവം ലഭിച്ചെങ്കിൽ, ഐമാക്സ് - 4ഡിഎക്സ് സ്ക്രീനുകളുടെ കാര്യം ഊഹിക്കാമല്ലോ!
താരങ്ങളുടെ അഭിനയം മികച്ചു നിന്നെങ്കിലും 2016-ലെ സൂയിസൈഡ് സ്ക്വാഡ് ശരാശരിക്കും താഴെയുള്ള അനുഭവമായിരുന്നു നൽകിയത്. അന്ന് അനുഭവപ്പെട്ട കുറവുകളൊന്നും ഇത്തവണ തോന്നിയില്ലെന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലധിതം ലഭിക്കുകയും ചെയ്തു.
Also Read: മിയ അന്നും ഇന്നും ഒരുപോലെ, പുതിയ ചിത്രങ്ങള് വൈറലാവുന്നു
ഡിസി എക്സ്റ്റൻ്റഡ് യൂണിവേഴ്സിൻ്റെ പത്താമത് ചിത്രവും കൂടിയാണ് ദ സൂയിസൈഡ് സ്ക്വാഡ്. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഒട്ടനവധി കഥാപാത്രങ്ങളാണ് രംഗത്തേക്ക് എത്തുന്നത്. ഡിസി കോമിക്സിലെ കഥാപാത്രങ്ങളെ പരിചയമില്ലാത്തവർക്ക് പോലും പ്രധാന കഥാപാത്രങ്ങളോട് അടുപ്പം തോന്നുന്ന വിധത്തിലാണ് സംവിധായകൻ അവരെയൊക്കെ പരിചയപ്പെടുത്തുന്നത്. കഥാപാത്രങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും, എല്ലാവർക്കും കൃത്യമായ റോൾ ചിത്രത്തിൽ ലഭിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങളേയും എങ്ങനെ അവതരിപ്പിക്കണം, എത്രത്തോളം സ്പേസ് നൽകണം എന്നൊക്കെ സംവിധായകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഡിസി കഥകളിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് സൂയിസൈഡ് സ്ക്വാഡാണെന്ന് സംവിധായകൻ മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിവുള്ള സംവിധായകൻ ഇഷ്ടത്തോടെ ചെയ്ത ജോലി പെർഫക്ടായതിൽ അത്ഭുതമില്ല, അത് സ്വാഭാവികമാണ്. പ്രസ്ഥുത കഥയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ ഏറ്റവും വലിയ നേട്ടം.
Also Read: എയ്റ്റീൻ അവേഴ്സ്
ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെല്ലാം നന്നായി തിളങ്ങിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിൽവെസ്റ്റർ സ്റ്റാലോൺ ശബ്ദത്താൽ തൻ്റെ നിറസാന്നിധ്യമറിയിച്ചു. കിംഗ് ഷാർക്ക് എന്ന ആനിമേറ്റഡ് കഥാപാത്രത്തിനാണ് താരം ശബ്ദമേകിയിരിക്കുന്നത്. ഹാർലി ക്വിൻ എന്ന കഥാപാത്രമായി മാർഗോട്ട് റൂബി, ബ്ലഡ് സ്പോർട്ട് എന്ന വേഷത്തിൽ ഐഡ്രിസ് എൽബ, പീസ്മേക്കർ എന്ന വേഷത്തിൽ ജോൺ സിന, പോൾക്ക ഡോട്ട് മാനായി ഡേവിഡ് ദസ്ത്മൽചിയാൻ -എന്നിങ്ങനെ ഓരോ താരങ്ങളും വിസ്മയിപ്പിച്ചു.
ഐഡ്രിസ് എൽബ- ജോൺ സിന കോംമ്പിനേഷൻ രംഗങ്ങൾ വളരെ മികച്ചു നിന്നു. ആക്ഷൻ രംഗങ്ങൾക്കിടയിലെ ഇവരുടെ സംഭാഷണങ്ങളും, ആംഗ്യഭാഷയും, മത്സരവും ഒക്കെ വളരെ ആകർഷകമാണ്. ഒരു ഘട്ടത്തിൽ ഇവരുടെ കഥാപാത്രങ്ങൾ എതിരെ വരുമ്പോൾ ഒരുഗ്രൻ ഫൈറ്റ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ അതൊന്നും ഒരു കുറവായി തോന്നാത്ത വിധം സംവിധായകൻ തുടർന്നങ്ങോട്ടും ചിത്രത്തെ നയിച്ചു.
ആരംഭത്തിൽ തന്നെ നേരെ വിഷയത്തിലേക്ക് എത്തുന്ന ചിത്രം ഒരിക്കലും കാഴ്ചക്കാർക്ക് മുഷിച്ചിലുണ്ടാക്കുന്നില്ല. ഒരു രംഗത്തിൽ നിന്നും അടുത്തതിലേക്ക് പ്രേക്ഷകരെ ആവേശം ചോരാതെ സംവിധായകൻ കൂട്ടിക്കൊണ്ട് പോകുന്നു. കൃത്യതയാർന്ന എഡിറ്റിംഗിൻ്റെ സഹായത്താലാണ് സംവിധായകനത് സാധിച്ചിരിക്കുന്നത്.
Also Read: നവരസ
അഡ്രിനാലിൻ റഷ് ഉണ്ടാക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ മേന്മകളിൽ മുൻപന്തിയിലുണ്ട്. മാർഗോട്ട് റൂബി, ഐഡ്രിസ് എൽബ, ജോൺ സിന, മുതൽ നമ്മുടെ കിംഗ് ഷാർക്ക് വരെ സംഘടന രംഗങ്ങൾ മികവാർന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഭീകരമായ സ്റ്റാർ ഫിഷിനെ അവതരിപ്പിച്ചിരിക്കുന്നതും ഗംഭീരമായാണ്. സ്റ്റാർ ഫിഷും സൂയിസൈഡ് ടീമുമായുള്ള ക്ലൈമാക്സിലെ ആക്ഷൻ സ്വീക്കൻസും തൃപ്തിയേകുന്നതായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഇടയിൽ ചിരി പടർത്താനും ചിത്രത്തിനാകുന്നുണ്ട്.
ഹോളിവുഡ് ചിത്രങ്ങൾ ദൃശ്യങ്ങളടക്കമുള്ള സാങ്കേതിക വശങ്ങളിൽ പിറകോട്ട് പോകാറില്ലല്ലോ, ഇവിടെയും ആ പതിവിന് മാറ്റമില്ല. മികച്ച ഛായാഗ്രഹണവും, അതിനൊത്ത പശ്ചാത്തല സംഗീതവും സിനിമയെ ഉഗ്രൻ തീയേറ്റർ അനുഭവമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സാക്ക് സ്നൈഡർ എന്ന സംവിധായകൻ്റെ കൈയ്യൊപ്പുമായി എത്തിയ 'ജസ്റ്റിസ് ലീഗ്' എങ്ങനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയോ അതുപോലെ, ജയിംസ് ഗൺ ചിത്രം 'ദി സൂയിസൈഡ് സ്ക്വാഡും' ആരാധക മനസ്സിൽ അതിൻ്റേതായ ഇടം നേടാൻ പര്യാപ്തമാണ്. ചെറിയ സ്ക്രീനിൽ ചിത്രം ആസ്വദിക്കുന്നവർക്ക് അതു തന്നെയായിരിക്കും ഏറ്റവും വലിയ പോരായ്മയായി തോന്നുന്നത്.
ചില സംഭാഷണങ്ങളും, രംഗങ്ങളും മറ്റും കുട്ടിൾ ചിത്രം കാണുന്നതിന് തടസ്സമായിട്ടുണ്ട്. ഇന്ത്യയിൽ 'എ' ഗ്രേഡാണ് ചിത്രത്തിന് നൽകിയിരിക്കുന്നതെങ്കിലും, വ്യക്തിപരമായ അഭിപ്രായത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾ കാണുന്നതിൽ കുഴപ്പമൊന്നുമില്ല.
സംവിധാനത്തിലെ മാറ്റം ഗുണമായി, ഡിസി ചിത്രത്തിൻ്റെ കിടിലൻ തിരിച്ചുവരവ്!
മാർവൽ, ഡിസി- കോമിക്സുകളെ ആധാരമാക്കിയ ഹോളിവുഡ് ചിത്രങ്ങളുടെ സ്വീകാര്യതയേക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡിസി കോമിക്സിൻ്റെ സൂയിസൈഡ് സ്ക്വാഡിനെ ആധാരമാക്കി ഇതേ പേരിൽ വിൽ സ്മിത്ത് അടക്കമുള്ള താരങ്ങൾ അണിനിരന്ന ഒരു ചിത്രം 2016ൽ എത്തിയിരുന്നു. വൻ സാമ്പത്തിക നേട്ടം കൊയ്തെങ്കിലും, ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമല്ല ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥയും, സംവിധാനവും വലുതായി വിമർശിക്കപ്പെട്ടു.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇതേ തീമുമായി വീണ്ടും ഡിസി ഫിലിംസ് എത്തിയിരിക്കുകയാണ്. മാർവലിൻ്റെ 'ഗാർഡിയൻസ് ഓഫ് ദ ഗാലക്സി'യുടെ രണ്ട് പാർട്ടുകൾ അണിയിച്ചൊരുക്കിയ ജയിംസ് ഗണ്ണാണ് ഇത്തവണ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്ലോട്ടിലേയും, തിരിക്കഥയിലേയും പ്രശ്നങ്ങൾ കാരണം ഡിസി ഫിലിംസിന് ഇത്തവണ എന്തായാലും പേരുദോഷം കേൾക്കേണ്ട. തിരക്കഥയിലും അവതരണത്തിലുമുള്ള സംവിധായകൻ്റെ മികച്ച ഇടപെടലുകളാൽ ദ സൂയിസൈഡ് സ്ക്വാഡ് ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കുന്നു.
Also Read: താരപുത്രിയ്ക്കായി വച്ച വേഷം അനിഖയ്ക്ക്
മാർഗോട്ട് റൂബി, ഐഡ്രിസ് എൽബ, ജോൺ സിന, ജോയൽ കിന്നാമൻ, ഡേവിഡ് ദസ്ത്മൽചിയാൻ, ഡാനിയേല മെൽച്യർ, ജയ് കോർട്നി, പീറ്റർ കപാൽഡി, മൈക്കിൾ റൂക്കർ, പീറ്റ് ഡേവിഡ്സൺ, നതാൻ ഫില്ലയൺ, ഫ്ലല ബോർഗ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. 2016-ലെ സൂയിസൈഡ് സ്ക്വാഡിലെ കഥാപാത്രങ്ങളും, ഏകദേശം സാമ്യമുള്ള കഥാഗതിയും പുതിയ ജയിംസ് ഗൺ ചിത്രത്തിലും കാണാനാകുമെങ്കിലും രണ്ടും വേറിട്ടു നിൽക്കുന്നതാണ്.
സൂപ്പർ വില്ലൻമ്മാരെയും ക്രിമിനലുകളേയും ഉൾപ്പെടുത്തി യുഎസ് ഗവൺമെൻ്റിൻ്റെ അനുമതിയോടെ രൂപീകരിച്ച ടാസ്ക്ക് ഫോഴ്സ് എക്സ് എന്ന ടീമിൻ്റെ കഥയാണ് ചിത്രം പറയുന്നത്.
വാഗ്ദാനത്തിലൂടെയും, ഭീഷണയിലൂടെയും ടീമിൽ ചേർത്തവരെ വളരെ അപകടകരമായ ഒരു ദൗത്യത്തിനാണ് അയയ്ക്കുന്നത്. ഒരു തിരിച്ചുവരവ് അസാധ്യമായ ദൗത്യത്തിന് പോകുന്നവരായതിനാലാണ് സൂയിസൈഡ് സ്ക്വാഡെന്ന് ഈ ടീമിനെ വിശേഷിപ്പിക്കുന്നത്. സൂപ്പർ വില്ലന്മാൻ നായകരാകുന്ന കാഴ്ചയാണ് ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ടാസ്ക്ക് ഫോഴ്സ് എക്സിന് കഴിയുമോയെന്നും, അതിനിടയിൽ അവർ നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങൾ എന്തൊക്കെയാണെന്നുമാണ് ചിത്രത്തിൽ കണ്ടറിയാനുള്ളത്.
Also Read: 'പൊന്നിയിൻ സെൽവനി'ൽ നമ്പിയായി ജയറാം, മന്ദാകിനിയായി ഐശ്വര്യ;
ഡിസ്നിയിൽ നിന്നും പുറത്താക്കപ്പെട്ട സംവിധായകൻ്റെ മധുര പ്രതികാരമാണ് ദ സൂയിസൈഡ് സ്ക്വാഡ്.
തീയേറ്ററുകൾക്കൊപ്പം എച്ച്ബിഒ മാക്സിലും വേൾഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും ഭൂരിഭാഗം തീയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്.
ഡൽഹിയിൽ തീയേറ്ററുകൾ തുറന്നതിനാൽ ചിത്രത്തിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിച്ചു. തീയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. സാധാരണ 2ഡി സ്ക്രീനിൽ മികച്ച ദൃശ്യാനുഭവം ലഭിച്ചെങ്കിൽ, ഐമാക്സ് - 4ഡിഎക്സ് സ്ക്രീനുകളുടെ കാര്യം ഊഹിക്കാമല്ലോ!
താരങ്ങളുടെ അഭിനയം മികച്ചു നിന്നെങ്കിലും 2016-ലെ സൂയിസൈഡ് സ്ക്വാഡ് ശരാശരിക്കും താഴെയുള്ള അനുഭവമായിരുന്നു നൽകിയത്. അന്ന് അനുഭവപ്പെട്ട കുറവുകളൊന്നും ഇത്തവണ തോന്നിയില്ലെന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലധിതം ലഭിക്കുകയും ചെയ്തു.
Also Read: മിയ അന്നും ഇന്നും ഒരുപോലെ, പുതിയ ചിത്രങ്ങള് വൈറലാവുന്നു
ഡിസി എക്സ്റ്റൻ്റഡ് യൂണിവേഴ്സിൻ്റെ പത്താമത് ചിത്രവും കൂടിയാണ് ദ സൂയിസൈഡ് സ്ക്വാഡ്. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഒട്ടനവധി കഥാപാത്രങ്ങളാണ് രംഗത്തേക്ക് എത്തുന്നത്. ഡിസി കോമിക്സിലെ കഥാപാത്രങ്ങളെ പരിചയമില്ലാത്തവർക്ക് പോലും പ്രധാന കഥാപാത്രങ്ങളോട് അടുപ്പം തോന്നുന്ന വിധത്തിലാണ് സംവിധായകൻ അവരെയൊക്കെ പരിചയപ്പെടുത്തുന്നത്. കഥാപാത്രങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും, എല്ലാവർക്കും കൃത്യമായ റോൾ ചിത്രത്തിൽ ലഭിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങളേയും എങ്ങനെ അവതരിപ്പിക്കണം, എത്രത്തോളം സ്പേസ് നൽകണം എന്നൊക്കെ സംവിധായകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഡിസി കഥകളിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് സൂയിസൈഡ് സ്ക്വാഡാണെന്ന് സംവിധായകൻ മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിവുള്ള സംവിധായകൻ ഇഷ്ടത്തോടെ ചെയ്ത ജോലി പെർഫക്ടായതിൽ അത്ഭുതമില്ല, അത് സ്വാഭാവികമാണ്. പ്രസ്ഥുത കഥയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ ഏറ്റവും വലിയ നേട്ടം.
Also Read: എയ്റ്റീൻ അവേഴ്സ്
ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളെല്ലാം നന്നായി തിളങ്ങിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിൽവെസ്റ്റർ സ്റ്റാലോൺ ശബ്ദത്താൽ തൻ്റെ നിറസാന്നിധ്യമറിയിച്ചു. കിംഗ് ഷാർക്ക് എന്ന ആനിമേറ്റഡ് കഥാപാത്രത്തിനാണ് താരം ശബ്ദമേകിയിരിക്കുന്നത്. ഹാർലി ക്വിൻ എന്ന കഥാപാത്രമായി മാർഗോട്ട് റൂബി, ബ്ലഡ് സ്പോർട്ട് എന്ന വേഷത്തിൽ ഐഡ്രിസ് എൽബ, പീസ്മേക്കർ എന്ന വേഷത്തിൽ ജോൺ സിന, പോൾക്ക ഡോട്ട് മാനായി ഡേവിഡ് ദസ്ത്മൽചിയാൻ -എന്നിങ്ങനെ ഓരോ താരങ്ങളും വിസ്മയിപ്പിച്ചു.
ഐഡ്രിസ് എൽബ- ജോൺ സിന കോംമ്പിനേഷൻ രംഗങ്ങൾ വളരെ മികച്ചു നിന്നു. ആക്ഷൻ രംഗങ്ങൾക്കിടയിലെ ഇവരുടെ സംഭാഷണങ്ങളും, ആംഗ്യഭാഷയും, മത്സരവും ഒക്കെ വളരെ ആകർഷകമാണ്. ഒരു ഘട്ടത്തിൽ ഇവരുടെ കഥാപാത്രങ്ങൾ എതിരെ വരുമ്പോൾ ഒരുഗ്രൻ ഫൈറ്റ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പക്ഷേ അതൊന്നും ഒരു കുറവായി തോന്നാത്ത വിധം സംവിധായകൻ തുടർന്നങ്ങോട്ടും ചിത്രത്തെ നയിച്ചു.
ആരംഭത്തിൽ തന്നെ നേരെ വിഷയത്തിലേക്ക് എത്തുന്ന ചിത്രം ഒരിക്കലും കാഴ്ചക്കാർക്ക് മുഷിച്ചിലുണ്ടാക്കുന്നില്ല. ഒരു രംഗത്തിൽ നിന്നും അടുത്തതിലേക്ക് പ്രേക്ഷകരെ ആവേശം ചോരാതെ സംവിധായകൻ കൂട്ടിക്കൊണ്ട് പോകുന്നു. കൃത്യതയാർന്ന എഡിറ്റിംഗിൻ്റെ സഹായത്താലാണ് സംവിധായകനത് സാധിച്ചിരിക്കുന്നത്.
Also Read: നവരസ
അഡ്രിനാലിൻ റഷ് ഉണ്ടാക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ മേന്മകളിൽ മുൻപന്തിയിലുണ്ട്. മാർഗോട്ട് റൂബി, ഐഡ്രിസ് എൽബ, ജോൺ സിന, മുതൽ നമ്മുടെ കിംഗ് ഷാർക്ക് വരെ സംഘടന രംഗങ്ങൾ മികവാർന്ന രീതിയിൽ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ഭീകരമായ സ്റ്റാർ ഫിഷിനെ അവതരിപ്പിച്ചിരിക്കുന്നതും ഗംഭീരമായാണ്. സ്റ്റാർ ഫിഷും സൂയിസൈഡ് ടീമുമായുള്ള ക്ലൈമാക്സിലെ ആക്ഷൻ സ്വീക്കൻസും തൃപ്തിയേകുന്നതായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഇടയിൽ ചിരി പടർത്താനും ചിത്രത്തിനാകുന്നുണ്ട്.
ഹോളിവുഡ് ചിത്രങ്ങൾ ദൃശ്യങ്ങളടക്കമുള്ള സാങ്കേതിക വശങ്ങളിൽ പിറകോട്ട് പോകാറില്ലല്ലോ, ഇവിടെയും ആ പതിവിന് മാറ്റമില്ല. മികച്ച ഛായാഗ്രഹണവും, അതിനൊത്ത പശ്ചാത്തല സംഗീതവും സിനിമയെ ഉഗ്രൻ തീയേറ്റർ അനുഭവമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
സാക്ക് സ്നൈഡർ എന്ന സംവിധായകൻ്റെ കൈയ്യൊപ്പുമായി എത്തിയ 'ജസ്റ്റിസ് ലീഗ്' എങ്ങനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയോ അതുപോലെ, ജയിംസ് ഗൺ ചിത്രം 'ദി സൂയിസൈഡ് സ്ക്വാഡും' ആരാധക മനസ്സിൽ അതിൻ്റേതായ ഇടം നേടാൻ പര്യാപ്തമാണ്. ചെറിയ സ്ക്രീനിൽ ചിത്രം ആസ്വദിക്കുന്നവർക്ക് അതു തന്നെയായിരിക്കും ഏറ്റവും വലിയ പോരായ്മയായി തോന്നുന്നത്.
ചില സംഭാഷണങ്ങളും, രംഗങ്ങളും മറ്റും കുട്ടിൾ ചിത്രം കാണുന്നതിന് തടസ്സമായിട്ടുണ്ട്. ഇന്ത്യയിൽ 'എ' ഗ്രേഡാണ് ചിത്രത്തിന് നൽകിയിരിക്കുന്നതെങ്കിലും, വ്യക്തിപരമായ അഭിപ്രായത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾ കാണുന്നതിൽ കുഴപ്പമൊന്നുമില്ല.