പടയോട്ടം
Biju Menon,Anu Sithara,Ravi Singh,Lijo Jose Pellissery,Dileesh Pothan,Hareesh Perumanna,Ganapathi,Aima Sebastian,Aju Varghese,Vinay Forrt,Suresh Krishna,Basil Joseph,Saiju Kurup,Sudhi Koppa
തിരുവനന്തപുരത്ത് നിന്നും കാസർഗോഡേയ്ക്കുള്ള ഒരു ട്രാവൽ ഗാങ്സ്റ്റർ കോമഡി, അതാണ് നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ടം' എന്ന ചിത്രം പറയുന്നത്.
സേനൻ (ദിലീഷ് പോത്തൻ), ശ്രീകുട്ടൻ (സൈജു കുറുപ്പ്), രെഞ്ചു ( സുധി കോപ്പ), പിങ്കു (ബേസിൽ ജോസഫ്) തുടങ്ങിയവർ ഉൾപ്പെടുന്ന തിരുവനന്തപുരത്തെ ഒരു ലോക്കൽ സംഘം. പിങ്കുവിനെ കാസർഗോഡുള്ള ഒരു സൽമാൻ തല്ലിയതിനെ തുടർന്ന്, തിരിച്ച് തല്ലാനായി അവർ കാസർഗോഡേയ്ക്ക് പുറപ്പെടുന്നു. ഒപ്പം ഗംഭീരനായ, പേരുകേട്ട ഒരു ഗുണ്ടയും ചേരുന്നു, 'ചെങ്കൽ രഘു'.
ബിജു മേനോനാണ് രഘുവെന്ന മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാസർഗോഡേക്കുള്ള അവരുടെ നീണ്ട യാത്രയും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കഥയും കഥാപാത്രങ്ങളും ആദ്യമധ്യാന്തം തമാശയിലൂടെയാണ് സഞ്ചരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ ആവോളം ചിരിപ്പിക്കുന്നുമുണ്ട്.
കൊച്ചി, തൃശൂർ എന്നിവിടങ്ങിലേക്കും ഇവരുടെ യാത്ര ചെന്നെത്തുന്നുണ്ട്. ഒട്ടേറെ രസകരമായ നര്മ്മമൂഹൂർത്തങ്ങളും ചിത്രത്തിലുടനീളമുണ്ട്. ഗുണ്ടകളും, മണ്ടന്മാരും, ഭീകരന്മാരും, അടങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് കടന്നു ചെല്ലുന്നു.
ചെങ്കൽ രഘുവെന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിജു മേനോൻ. സഹതാരങ്ങളും അവരുടെ വേഷങ്ങൾ രസകരമാക്കി. തീയേറ്ററിൽ പൊട്ടിചിരി വിടർത്തുന്ന ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ 'പടയോട്ട'ത്തിലുണ്ട്. ചിത്രത്തിൽ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ അരുൺ എ.ആറും അജയ് രാഹുലും അഭിനന്ദനമര്ഹിക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ ഹാസ്യത്മകമായി വികസിക്കുന്ന ഒരു നല്ല ഗാങ്സ്റ്റർ കോമഡിയാണ് 'പടയോട്ടം'. എന്നാൽ തിരക്കഥയ്ക്കൊത്ത് നിലവാരം പുലർത്തുന്ന ഒരു അവതരണം സിനിമയ്ക്ക് അവകാശപ്പെടാനില്ല. കഥ പറഞ്ഞ് പോകുന്ന രീതി ചിലയിടത്ത് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ആയിട്ടുള്ള ഒരു സിനിമയാണെങ്കിൽ കൂടി, എഡിറ്റിംഗിൽ ചില വെട്ടിതിരുത്തലുകൾ ചിലയിടത്ത് വേണ്ടിയിരുന്നുവെന്ന് തോന്നിപ്പിച്ചു. ഒരുപാട് സീനുകളുള്ള ഒരു തിരക്കഥയിൽ, അവതരിപ്പിക്കുന്നതിൽ സംഭവിച്ച ഒരു പിഴവ് തന്നെയാണിത്.
'പടയോട്ടം' കാഴ്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു തരിപോലും സിനിമ ബോറടിപ്പിക്കുന്നില്ല. സതീഷ് കുറുപ്പിൻ്റെ ക്യാമറ കാഴ്ചകൾ തൃപ്തികരമാണ്. മനോഹരമായ ഗാനങ്ങളും സിനിമയ്ക്ക് അവകാശപ്പെടാനില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ച് നിൽക്കുന്നു. 'പടയോട്ട'ത്തിൽ കൈയ്യടി നേടുന്നത് ബിജുമേനോനും സംഘവും തന്നെയാണ്. ചെങ്കൽ രഘുവിനും സംഘത്തിനും കാഴ്ചക്കാരെ ചിരിപ്പിക്കാനും ആവേശം കൊള്ളിക്കാനും സാധിച്ചിട്ടുണ്ട്.
സേനൻ (ദിലീഷ് പോത്തൻ), ശ്രീകുട്ടൻ (സൈജു കുറുപ്പ്), രെഞ്ചു ( സുധി കോപ്പ), പിങ്കു (ബേസിൽ ജോസഫ്) തുടങ്ങിയവർ ഉൾപ്പെടുന്ന തിരുവനന്തപുരത്തെ ഒരു ലോക്കൽ സംഘം. പിങ്കുവിനെ കാസർഗോഡുള്ള ഒരു സൽമാൻ തല്ലിയതിനെ തുടർന്ന്, തിരിച്ച് തല്ലാനായി അവർ കാസർഗോഡേയ്ക്ക് പുറപ്പെടുന്നു. ഒപ്പം ഗംഭീരനായ, പേരുകേട്ട ഒരു ഗുണ്ടയും ചേരുന്നു, 'ചെങ്കൽ രഘു'.
ബിജു മേനോനാണ് രഘുവെന്ന മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാസർഗോഡേക്കുള്ള അവരുടെ നീണ്ട യാത്രയും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കഥയും കഥാപാത്രങ്ങളും ആദ്യമധ്യാന്തം തമാശയിലൂടെയാണ് സഞ്ചരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ ആവോളം ചിരിപ്പിക്കുന്നുമുണ്ട്.
കൊച്ചി, തൃശൂർ എന്നിവിടങ്ങിലേക്കും ഇവരുടെ യാത്ര ചെന്നെത്തുന്നുണ്ട്. ഒട്ടേറെ രസകരമായ നര്മ്മമൂഹൂർത്തങ്ങളും ചിത്രത്തിലുടനീളമുണ്ട്. ഗുണ്ടകളും, മണ്ടന്മാരും, ഭീകരന്മാരും, അടങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് കടന്നു ചെല്ലുന്നു.
ചെങ്കൽ രഘുവെന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിജു മേനോൻ. സഹതാരങ്ങളും അവരുടെ വേഷങ്ങൾ രസകരമാക്കി. തീയേറ്ററിൽ പൊട്ടിചിരി വിടർത്തുന്ന ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ 'പടയോട്ട'ത്തിലുണ്ട്. ചിത്രത്തിൽ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ അരുൺ എ.ആറും അജയ് രാഹുലും അഭിനന്ദനമര്ഹിക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ ഹാസ്യത്മകമായി വികസിക്കുന്ന ഒരു നല്ല ഗാങ്സ്റ്റർ കോമഡിയാണ് 'പടയോട്ടം'. എന്നാൽ തിരക്കഥയ്ക്കൊത്ത് നിലവാരം പുലർത്തുന്ന ഒരു അവതരണം സിനിമയ്ക്ക് അവകാശപ്പെടാനില്ല. കഥ പറഞ്ഞ് പോകുന്ന രീതി ചിലയിടത്ത് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ആയിട്ടുള്ള ഒരു സിനിമയാണെങ്കിൽ കൂടി, എഡിറ്റിംഗിൽ ചില വെട്ടിതിരുത്തലുകൾ ചിലയിടത്ത് വേണ്ടിയിരുന്നുവെന്ന് തോന്നിപ്പിച്ചു. ഒരുപാട് സീനുകളുള്ള ഒരു തിരക്കഥയിൽ, അവതരിപ്പിക്കുന്നതിൽ സംഭവിച്ച ഒരു പിഴവ് തന്നെയാണിത്.
'പടയോട്ടം' കാഴ്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു തരിപോലും സിനിമ ബോറടിപ്പിക്കുന്നില്ല. സതീഷ് കുറുപ്പിൻ്റെ ക്യാമറ കാഴ്ചകൾ തൃപ്തികരമാണ്. മനോഹരമായ ഗാനങ്ങളും സിനിമയ്ക്ക് അവകാശപ്പെടാനില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ച് നിൽക്കുന്നു. 'പടയോട്ട'ത്തിൽ കൈയ്യടി നേടുന്നത് ബിജുമേനോനും സംഘവും തന്നെയാണ്. ചെങ്കൽ രഘുവിനും സംഘത്തിനും കാഴ്ചക്കാരെ ചിരിപ്പിക്കാനും ആവേശം കൊള്ളിക്കാനും സാധിച്ചിട്ടുണ്ട്.