പരിയേറും പെരുമാൾ
Kathir,Anandhi,Yogi Babu,Lijeesh,Hari,Shanmugha Rajan,G. Marimuthu,'Poo' Ram,Karate Venkatesan,Andony Dasan
'വെള്ളിത്തിരയിലെഴുതിയ കലഹിക്കുന്ന കവിത'.,ഒറ്റ വാക്കിൽ അതാണ് മാരി സെൽവരാജിൻ്റെ 'പരിയേറും പെരുമാൾ'. പ്രതിഭ തെളിയിക്കാൻ അനുഭവസമ്പത്ത് അനിവാര്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ആദ്യ ചിത്രത്തിലൂടെ ഈ കലാകാരൻ. പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ പാ രഞ്ജിത്ത് നീലം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം വ്യവസ്ഥാപിത തമിഴ് സിനിമാ ചട്ടക്കൂടുകളിൽ ഒതുങ്ങുന്ന ഒന്നല്ല. സിനിമ സമൂഹത്തിനു നേരെ പിടിച്ചിരിക്കുന്ന കണ്ണാടിയാകണമെന്ന പ്രമാണത്തെ അക്ഷരാർത്ഥത്തിൽ സാധൂരീകരിക്കുന്ന ഉത്തമ കലാസൃഷ്ടികളുടെ ശ്രേണിയിൽ പെടുന്നു 'പരിയേറും പെരുമാൾ'.
ജാതീയതയുടെ പേരിൽ തഴയപ്പെടുന്ന അനേകായിരങ്ങളുടെ പ്രതിനിധി ആയിട്ടാണ് പരിയേറും പെരുമാൾ ലോ കോളേജിൽ പ്രവേശനം നേടുന്നത്. ഉയർന്ന ജാതിക്കാരിയായ സഹപാഠിയുമായിട്ടുണ്ടാകുന്ന പെരുമാളിൻ്റെ അടുപ്പത്തെ തുടർന്ന് അയാൾ കോളേജിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് സിനിമയ്ക്കു ഇതിവൃത്തമാകുന്നത്. ദളിത് ജീവിതത്തിൻ്റെ മേച്ചിൽ പുറങ്ങളിലൂടെ കയറിയിറങ്ങുന്ന ചിത്രം ജാതിക്കോമരങ്ങളുടെ കാട്ടാള രീതികളെ തുറന്നു കാണിക്കുന്നു. ഒരേ സമയം സഹനത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ചിത്രം നമുക്കു മുന്നിലെത്തിക്കുന്നത്. പ്രണയവും, കോളേജ് ജീവിതവും, ജീവിത സംഘട്ടനങ്ങളും,രാഷ്ട്രീയവും പകയും പ്രതികാരവുമൊക്കെയുണ്ടെങ്കിലും ഏതെങ്കിലും വിഭാഗത്തിൽ പെടുത്തി ഒതുക്കി നിർത്താവുന്ന സിനിമയല്ലിത്.
നായകൻ്റെ പ്രിയ വളർത്തുനായ 'കറുപ്പി'യെ തീവണ്ടിപ്പാളത്തിൽ നിർത്തിച്ചു സവർണ്ണ കാട്ടാളത്തിൻ്റെ അടയാളങ്ങൾ കാണിച്ചു തന്നു തുടങ്ങിയ സിനിമയ്ക്കു ചുട്ടു പൊള്ളുന്ന ഒരു കവിതയുടെ ഭാവമുണ്ടായിരുന്നു. പിന്നീട് നായകൻ്റെ കോളേജ് ജീവിതത്തിലേക്ക് ചുവടുമാറിയ കഥ കൊമേർഷ്യൽ സിനിമകളുടെ പതിവു രീതികൾ അവലംബിച്ചുവെങ്കിലും വിഷയത്തിൽ നിന്നും മാറിപ്പോയില്ല. യുവ നടൻ കതിർ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു വിശേഷിപ്പിച്ച പെരുമാൾ ആ വാദത്തിനോട് നൂറു ശതമാനം നീതി പുലർത്തി. സിനിമയുടെ രസച്ചരട് കാത്തു സൂക്ഷിക്കാൻ യോഗി ബാബു കൂടെ എത്തിയപ്പോൾ കഥ കൊഴുത്തു. സ്ക്രീനിൽ വന്നവരൊക്കെ തകർത്തഭിനയിച്ചെങ്കിലും സ്ത്രീ കഥാപാത്രങ്ങൾക്കു വലുതായൊന്നും ചെയ്യാൻ ലഭിച്ചില്ല. നായികയായെത്തിയ ആനന്ദി ഒരു ഉയർന്ന ജാതിക്കാരിയുടെ സിനിമകളിലെ വ്യവസ്ഥാപിത മുഖമെന്നതിൽ കവിഞ്ഞൊന്നും ഉണ്ടായിരുന്നില്ല.
സിനിമയെന്ന രീതിയിൽ എല്ലാ മേഖലകളിലും ഉന്നത നിലവാരം പുലർത്തിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്രീധറും എഡിറ്റിംഗ് സെൽവയുമാണ് നിർവഹിച്ചിരിക്കുന്നത്. നാട്ടിൻ പുറങ്ങളിലേക്ക് കഥ ചെന്നപ്പോഴൊക്കെ സിനിമാട്ടോഗ്രഫി കലാമൂല്യത്തിൻ്റെ ഔന്നത്യങ്ങളിലായിരുന്നു. ഈ സമയത്തെ പശ്ചാത്തല സംഗീതം വൈകാരികതയുടെ തീവ്രത കൂട്ടി. ഗാനങ്ങളും നാടൻ ശീലുകളും ഉൾപ്പെടുത്തി ഒരു സംഗീതശില്പം പോലെ മനോഹരമായിരുന്നു സിനിമയുടെ ആദ്യപകുതിയുടെയും രണ്ടാംപകുതിയുടെയും തുടക്കം. വ്യത്യസ്തത പുലർത്തിയ ഗാനങ്ങൾ ഒരുക്കിയത് സന്തോഷ് നാരായണൻ.
പരിയേറും പെരുമാൾ കെട്ടുപോയ കരിയുടെ കഥയല്ല തീ ഒളിപ്പിച്ചു വെച്ചു കാറ്റിനു വേണ്ടി കാത്തിരിക്കുന്ന കനലാണ്. സാമൂഹിക മാറ്റമെന്ന ആ കാറ്റു എത്ര വൈകിയാലും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയാണ്. കറുപ്പിയെ കെട്ടി നിർത്തി ചിതറിച്ച അതേ നിലയിൽ ദുരഭിമാനക്കൊല നടത്തുന്ന ജാതീയതയുടെ ആണഹങ്കാരത്തെ കാലചക്രത്തിനു ചതച്ചരക്കാൻ വിട്ടു കൊടുത്തുകൊണ്ട് സംവിധായകൻ കാവ്യനീതി കാട്ടുമ്പോൾ വെളിപ്പെടുന്നത് അതാണ്.
കറുപ്പും വെളുപ്പും രാഷ്ട്രീയവും കലർന്നു വരുമ്പോൾ ദളിത് സിനിമകൾ എന്ന ലേബൽ ചാർത്തി മാറ്റി നിർത്തുന്ന ദുരവസ്ഥ ഈ സിനിമയ്ക്കു വരരുത്. ഇതൊരു നിലവിളി മാത്രമല്ല ഒരു പോരാട്ടവും പ്രതീക്ഷയുമാണ്. എല്ലാവരും തിയറ്ററിൽ ചെന്ന് രണ്ടോ മൂന്നോ വട്ടം കണ്ടാലും നഷ്ടം വരാത്ത നല്ല കാമ്പുള്ള സിനിമയാണ്.
ജാതീയതയുടെ പേരിൽ തഴയപ്പെടുന്ന അനേകായിരങ്ങളുടെ പ്രതിനിധി ആയിട്ടാണ് പരിയേറും പെരുമാൾ ലോ കോളേജിൽ പ്രവേശനം നേടുന്നത്. ഉയർന്ന ജാതിക്കാരിയായ സഹപാഠിയുമായിട്ടുണ്ടാകുന്ന പെരുമാളിൻ്റെ അടുപ്പത്തെ തുടർന്ന് അയാൾ കോളേജിലും ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് സിനിമയ്ക്കു ഇതിവൃത്തമാകുന്നത്. ദളിത് ജീവിതത്തിൻ്റെ മേച്ചിൽ പുറങ്ങളിലൂടെ കയറിയിറങ്ങുന്ന ചിത്രം ജാതിക്കോമരങ്ങളുടെ കാട്ടാള രീതികളെ തുറന്നു കാണിക്കുന്നു. ഒരേ സമയം സഹനത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥയാണ് ചിത്രം നമുക്കു മുന്നിലെത്തിക്കുന്നത്. പ്രണയവും, കോളേജ് ജീവിതവും, ജീവിത സംഘട്ടനങ്ങളും,രാഷ്ട്രീയവും പകയും പ്രതികാരവുമൊക്കെയുണ്ടെങ്കിലും ഏതെങ്കിലും വിഭാഗത്തിൽ പെടുത്തി ഒതുക്കി നിർത്താവുന്ന സിനിമയല്ലിത്.
നായകൻ്റെ പ്രിയ വളർത്തുനായ 'കറുപ്പി'യെ തീവണ്ടിപ്പാളത്തിൽ നിർത്തിച്ചു സവർണ്ണ കാട്ടാളത്തിൻ്റെ അടയാളങ്ങൾ കാണിച്ചു തന്നു തുടങ്ങിയ സിനിമയ്ക്കു ചുട്ടു പൊള്ളുന്ന ഒരു കവിതയുടെ ഭാവമുണ്ടായിരുന്നു. പിന്നീട് നായകൻ്റെ കോളേജ് ജീവിതത്തിലേക്ക് ചുവടുമാറിയ കഥ കൊമേർഷ്യൽ സിനിമകളുടെ പതിവു രീതികൾ അവലംബിച്ചുവെങ്കിലും വിഷയത്തിൽ നിന്നും മാറിപ്പോയില്ല. യുവ നടൻ കതിർ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു വിശേഷിപ്പിച്ച പെരുമാൾ ആ വാദത്തിനോട് നൂറു ശതമാനം നീതി പുലർത്തി. സിനിമയുടെ രസച്ചരട് കാത്തു സൂക്ഷിക്കാൻ യോഗി ബാബു കൂടെ എത്തിയപ്പോൾ കഥ കൊഴുത്തു. സ്ക്രീനിൽ വന്നവരൊക്കെ തകർത്തഭിനയിച്ചെങ്കിലും സ്ത്രീ കഥാപാത്രങ്ങൾക്കു വലുതായൊന്നും ചെയ്യാൻ ലഭിച്ചില്ല. നായികയായെത്തിയ ആനന്ദി ഒരു ഉയർന്ന ജാതിക്കാരിയുടെ സിനിമകളിലെ വ്യവസ്ഥാപിത മുഖമെന്നതിൽ കവിഞ്ഞൊന്നും ഉണ്ടായിരുന്നില്ല.
സിനിമയെന്ന രീതിയിൽ എല്ലാ മേഖലകളിലും ഉന്നത നിലവാരം പുലർത്തിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ശ്രീധറും എഡിറ്റിംഗ് സെൽവയുമാണ് നിർവഹിച്ചിരിക്കുന്നത്. നാട്ടിൻ പുറങ്ങളിലേക്ക് കഥ ചെന്നപ്പോഴൊക്കെ സിനിമാട്ടോഗ്രഫി കലാമൂല്യത്തിൻ്റെ ഔന്നത്യങ്ങളിലായിരുന്നു. ഈ സമയത്തെ പശ്ചാത്തല സംഗീതം വൈകാരികതയുടെ തീവ്രത കൂട്ടി. ഗാനങ്ങളും നാടൻ ശീലുകളും ഉൾപ്പെടുത്തി ഒരു സംഗീതശില്പം പോലെ മനോഹരമായിരുന്നു സിനിമയുടെ ആദ്യപകുതിയുടെയും രണ്ടാംപകുതിയുടെയും തുടക്കം. വ്യത്യസ്തത പുലർത്തിയ ഗാനങ്ങൾ ഒരുക്കിയത് സന്തോഷ് നാരായണൻ.
പരിയേറും പെരുമാൾ കെട്ടുപോയ കരിയുടെ കഥയല്ല തീ ഒളിപ്പിച്ചു വെച്ചു കാറ്റിനു വേണ്ടി കാത്തിരിക്കുന്ന കനലാണ്. സാമൂഹിക മാറ്റമെന്ന ആ കാറ്റു എത്ര വൈകിയാലും ആഞ്ഞടിക്കുമെന്ന പ്രതീക്ഷയാണ്. കറുപ്പിയെ കെട്ടി നിർത്തി ചിതറിച്ച അതേ നിലയിൽ ദുരഭിമാനക്കൊല നടത്തുന്ന ജാതീയതയുടെ ആണഹങ്കാരത്തെ കാലചക്രത്തിനു ചതച്ചരക്കാൻ വിട്ടു കൊടുത്തുകൊണ്ട് സംവിധായകൻ കാവ്യനീതി കാട്ടുമ്പോൾ വെളിപ്പെടുന്നത് അതാണ്.
കറുപ്പും വെളുപ്പും രാഷ്ട്രീയവും കലർന്നു വരുമ്പോൾ ദളിത് സിനിമകൾ എന്ന ലേബൽ ചാർത്തി മാറ്റി നിർത്തുന്ന ദുരവസ്ഥ ഈ സിനിമയ്ക്കു വരരുത്. ഇതൊരു നിലവിളി മാത്രമല്ല ഒരു പോരാട്ടവും പ്രതീക്ഷയുമാണ്. എല്ലാവരും തിയറ്ററിൽ ചെന്ന് രണ്ടോ മൂന്നോ വട്ടം കണ്ടാലും നഷ്ടം വരാത്ത നല്ല കാമ്പുള്ള സിനിമയാണ്.