പുരുഷ പ്രേതം
Prasanth Alexander,Darshana Rajendran,Jagadish,Devaki Rajendran
പുരുഷ പ്രേതം; ഇതൊരു വ്യത്യസ്തമായ പ്രേതക്കഥ!
സന്ദീപ് സന്തോഷ്
മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ "ആവാസവ്യൂഹം" എന്ന ശ്രദ്ധേയ ചലച്ചിത്രത്തിൻ്റെ സംവിധായകൻ കൃഷാന്ദ് ഒരുക്കിയ 'പുരുഷ പ്രേതം' ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. കോമഡിയാണ് പ്രധാന ജോണറെങ്കിലും മിസ്റ്ററി, ത്രില്ലർ തുടങ്ങിയ പലവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രമാണ് പുരുഷ പ്രേതം. പ്രശാന്ത് അലക്സാണ്ടർ, ദർശന രാജേന്ദ്രൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉള്ളത്. മനു തൊടുപുഴയുടെ കഥയെ അടിസ്ഥാനമാക്കി അജിത്ത് ഹരിദാസ് എഴുതിയതാണ് തിരക്കഥ.
മൃതശരീരത്തെ പോലീസ് ഭാഷയിൽ പ്രേതമെന്നാണ് സൂചിപ്പിക്കുന്നത്, അതാണ് ചിത്രത്തിൻ്റെ തലക്കെട്ടിൻ്റെ അർത്ഥവും. അജ്ഞാത ശവം ലഭിക്കുമ്പോൾ പോലീസ് സ്വീകരിക്കുന്ന നടപടി ക്രമങ്ങളെ കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ഇത്തരം സംഭവങ്ങൾ പല ചിത്രങ്ങളിലും കണ്ടിട്ടുണ്ടാകുമെങ്കിലും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായി കാട്ടിത്തരുന്ന ഒരു ചിത്രം ഇതാദ്യമാണ്. പതിവ് പോലീസ് കഥകൾക്ക് ആക്ഷൻ 'ഹീറോ ബിജു'-വിലൂടെയാണ് ഒരു മാറ്റം സംഭവിച്ചത്. അതിൻ്റെ തുടർച്ച പുരുഷ പ്രേതത്തിലും കാണാം. കൃഷാന്ദിൻ്റെ സംവിധാന ശൈലി അതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. സാധാരണ ഹാസ്യമല്ല ചിത്രത്തിലേത്. ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ബ്ലാക്ക് കോമഡിയാണ് ചിത്രത്തിലുള്ളത്.
ഒരു ഘട്ടത്തിൽ ഇത് ആക്ഷേപഹാസ്യമായും മാറുന്നു. 'സൂപ്പർ' സെബാസ്റ്റ്യൻ എന്ന് അറിയപ്പെടുന്ന എസ് ഐ സെബാസ്റ്റ്യൻ്റെ സ്റ്റേഷൻ പരിധിയിൽ വെള്ളത്തിൽ കിടന്ന് അഴുകിയ ഒരു ശവശരീരം ലഭിക്കുന്നതാണ് കഥയുടെ തുടക്കം. തിരിച്ചറിയാത്ത മൃതദേഹം ഏറ്റെടുക്കാൻ ആരും വരാതിരിക്കുമ്പോൾ പോലീസ് അത് മറവ് ചെയ്യുന്നു. അതിന് ശേഷമാണ് സൂസന്ന എന്നൊരു സ്ത്രീ അത് തൻ്റെ ഭർത്താവാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ മറവുചെയ്ത ശവശരീരം പുറത്തെടുത്ത് അവരെ കാണിക്കാൻ സെബാസ്റ്റ്യൻ തയ്യാറായില്ല. ഇതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ കാണാനുള്ളത്.
ഒരു മൃതദേഹം കണ്ടുകിട്ടുമ്പോൾ മേലുദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ട് അവരുടെ വഴിക്കങ്ങ് പോകും. ശവശരീരം സംഭവസ്ഥലത്തുനിന്നും പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുക, അതിന് കാവൽ നിൽക്കുക, വ്യക്തിയെ തിരിച്ചറിയുക എന്നിങ്ങനെ തുടങ്ങി ഏറ്റെടുക്കാൻ ആരും വന്നില്ലെങ്കിൽ അത് മറവു ചെയ്യുന്ന ജോലി വരെ കീഴുദ്യോഗസ്ഥർക്ക് ചെയ്യേണ്ടതുണ്ട്. അവർക്കത് അവരുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ഈ നടപടി ക്രമങ്ങളും അതിലെ കഷ്ടപ്പാടുകളും വ്യക്തമാക്കുന്നുണ്ടെങ്കിലും, ചിത്രം വിരൽ ചൂണ്ടുന്നത് ഈ സംവിധാനത്തിലെ ചില പോരായ്മകളേയാണ്.
അജ്ഞാത മൃതദേഹം ലഭിച്ചാൽ പോലീസ് ചെയ്യുന്ന നടപടിക്രമങ്ങൾ പലയിടത്തും പലവിധമാണ്. അതൊക്കെ വിശദമായി പഠിച്ചിട്ട് തന്നെയാണ് തിരക്കഥ ഒരുക്കിയതും ചിത്രീകരിച്ചതും. അത്തരം വിശദാംശങ്ങൾ പ്രേക്ഷകർക്ക് പുതുമയുളവാക്കുകയും അതിലൂടെ ചിത്രത്തിൻ്റെ ആകർഷണത്വം വർദ്ധിപ്പിക്കുകയും ചെയ്തു. സംവിധായകൻ്റെ അവതരണത്തിനും വിവിധ ജോണറുകളിലൂടെയുള്ള 'ഊഞ്ഞാലാട്ട'ത്തിനും അജിത്ത് ഹരിദാസ് ഒരുക്കിയ തിരക്കഥ യോജിക്കുന്നതായിരുന്നു.
ഓരോ സന്ദർഭത്തിലൂടെയും ഹാസ്യം നന്നായി പ്രതിഫലിപ്പിക്കാനും തിരക്കഥയ്ക്ക് സാധിച്ചു. 'നമ്മൾ പോലീസല്ലേ, ജനങ്ങൾ നമ്മളേയല്ലേ പേടിക്കേണ്ടത് ' -ഇതുപോലുള്ള കുറേ സംഭാഷണങ്ങളും ശ്രദ്ധനേടുന്നുണ്ട്.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി വളരെ വ്യത്യസ്തമായാണ് കൃഷാന്ദ് ആവാസവ്യൂഹം ഒരുക്കിയിരുന്നത്. പേരുപോലെ തന്നെ അതിൻ്റെ ഘടനയും അത്യധികം ആകര്ഷകമായിരുന്നു. ഡോക്യുമെന്ററി, ഡോക്യുഫിക്ഷന്, അഭിമുഖം, ത്രില്ലർ, ബ്ലാക്ക് കോമഡി തുടങ്ങിയ വിഭിന്ന സ്വഭാവങ്ങൾ ഭംഗിയായി വിളക്കിച്ചേര്ത്തായിരുന്നു സംവിധായകൻ്റെ ആഖ്യാനം.
പുരുഷ പ്രേതത്തിലും ഏകദേശം സമാനമായ ആഖ്യാനരീതിയാണുള്ളത്. പക്ഷേ, ഇക്കുറി സംവിധായകൻ ലക്ഷ്യം വച്ചത് വിനോദത്തിനായി മാത്രം സിനിമ കാണുന്ന സാധാരണ പ്രേക്ഷകരെയാണ്. വളരെ ഗൗരവമുള്ള വിഷയമാണ് സംസാരിക്കുന്നതെങ്കിലും ഹാസ്യരൂപേണയുള്ള അവതരണം എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കും. ആക്ഷേപഹാസ്യമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. പോലീസ് സ്റ്റോറിയായും, ഡ്രാമയായും, മിസ്റ്ററി-ത്രില്ലറായും ഒക്കെ ആസ്വദിക്കാൻ കഴിയുമെങ്കിലും ബ്ലാക്ക് കോമഡി ഇഷ്ടപ്പെടുന്നവർക്കാകും ചിത്രം കൂടുതൽ രസിക്കുക.
വളരെ വ്യക്തതയുള്ള കഥാപാത്ര സൃഷ്ടികളാണ് തിരക്കഥയിലുള്ളത്. സംവിധായകൻ അതിനനുസരിച്ച് കൃത്യമായി അഭിനേതാക്കളെ പ്രയോഗിക്കുകയും ചെയ്തു. നമ്മൾ വർഷങ്ങളായി പലതരത്തിൽ കണ്ടുകൊണ്ടിരിക്കുന്ന പ്രശാന്ത്, ജഗദീഷ് തുടങ്ങിയവരേയും ദർശന, ദേവകി തുടങ്ങിയവരേയും തീർത്തും വ്യത്യസ്തമായാണ് സംവിധായകൻ ഉപയോഗിച്ചത്. പതിവ് വാർപ്പിൽ നിർമ്മിക്കാത്ത കഥാപാത്രങ്ങളായതിനാൽ അഭിനേതാക്കൾക്ക് അവസരം പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുണ്ട്. 'സൂപ്പർ' സെബാസ്റ്റ്യനെ അവതരിപ്പിച്ച പ്രശാന്ത് അലക്സാണ്ടർ ആ വേഷം ആസ്വദിച്ചങ്ങ് തകർത്തു!
കഥാപാത്രത്തിൻ്റെ കഥപറച്ചിൽ രീതിയും, ഭയവും, ചമ്മലും ഒക്കെ നടൻ ഭംഗിയായി അവതരിപ്പിച്ചു. സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്നു ഇതെങ്കിലും അതിൽ നിന്നും നല്ലൊരു പങ്ക് ജഗദീഷ് കൊണ്ടുപോയിട്ടുണ്ട്. ജഗദീഷ് അവതരിപ്പിച്ച ദിലീപ് എന്ന പോലീസുകാരനാണ് മൃതദേഹത്തിൻ്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നത്. ആ കഥാപാത്രമായി മാറി അഭിനയിച്ച് ഫലിപ്പിച്ച അദ്ദേഹം സിനിമയുടെ പ്രധാന ശക്തികളിലൊന്നായി മാറി. നായികയെന്ന് പറയാവുന്ന പ്രാധാന്യം ലഭിച്ചില്ലെങ്കിലും ദർശനയുടെ കഥാപാത്രവും നന്നായിട്ടുണ്ട്. നടി ആ കഥാപാത്രത്തെ കൃത്യമായ പാതയിലൂടെ കൊണ്ടുപോകുകയും ചെയ്തു.
ദേവകി, മാല പാർവ്വതി മുതൽ ആവാസവ്യൂഹത്തിലെ ജോയിയെ അവതരിപ്പിച്ച രാഹുൽ രാജഗോപാൽ വരെ ചിത്രത്തിൽ വേഷമിട്ട ബാക്കിയുള്ളവരും അവരുടെ സാന്നിദ്ധ്യം വ്യക്തമായി അടയാളപ്പെടുത്തി. സാങ്കേതിക വശങ്ങളിലും മികച്ചുനിൽക്കുന്ന ഒരു ചിത്രം കൂടിയാണ് പുരുഷ പ്രേതം. സംവിധായകൻ കൃഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചത്. അദ്ദേഹത്തിൻ്റെ കഥപറച്ചിൽ പോലെ വേറിട്ടതാണ് ഫ്രെയിമുകളും. കഥാപാത്രത്തെ സ്ക്രീനിൻ്റെ മധ്യത്തിൽ നിർത്താതെ ഏതെങ്കിലും വശങ്ങളിലൊക്കെ നിർത്തിയാണ് രംഗങ്ങൾ പകർത്തിയത്. ബാക്കിയുള്ള ഭൂരിഭാഗം രംഗങ്ങളും കണ്ണിൻ്റെ നേർരേഖയിൽ നിന്നും താഴ്ന്ന് മുകളിലേക്ക് നോക്കും വിധമാണ് ഉള്ളത്.
കഥാപാത്രങ്ങളുടെ പരിസരത്തേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ എത്തണമെന്ന് സംവിധായകൻ ചിന്തിച്ചിട്ടുണ്ടാകാം. ഈ രീതിയെ പൂർണ്ണമായും പിന്തുണയ്ക്കാൻ കഴിയില്ലെങ്കിലും, പുരുഷ പ്രേതത്തിൽ സംഗതി വർക്കൗട്ടാകുന്നുണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങൾ കൂടുതലായി എടുത്തുകാട്ടുന്ന കളർ ഗ്രേഡിംഗും ചിത്രത്തിൻ്റെ സ്വഭാവത്തിന് ചേരുന്നതായിരുന്നു. അജ്മൽ ഹസ്ബുള്ളയുടെ സംഗീതം, സുഹൈൽ ബക്കറിൻ്റെ എഡിറ്റിംഗ് എന്നിവും അവതരണത്തെ പിന്തുണയ്ച്ചു. സംവിധായകൻ അവകാശപ്പെട്ടതുപോലെ കൂട്ടുകാർക്കൊപ്പമോ ഒറ്റയ്ക്കോ ഒക്കെയായി ആസ്വദിച്ച് കാണാവുന്ന ചിത്രം തന്നെയാണ് പുരുഷ പ്രേതം. നമ്മുടെ വ്യവസ്ഥയിൽ പേരിന് മാത്രമായി നടത്തുന്ന ചില നടപടിക്രമങ്ങൾ അതുമായി ബന്ധപ്പെട്ടവരേയും ജനങ്ങളേയും എങ്ങനൊക്കെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന കൂടുതൽ പ്രേക്ഷകരെ അർഹിക്കുന്നു.
സന്ദീപ് സന്തോഷ്
മികച്ച ചിത്രത്തിനും, മികച്ച തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ "ആവാസവ്യൂഹം" എന്ന ശ്രദ്ധേയ ചലച്ചിത്രത്തിൻ്റെ സംവിധായകൻ കൃഷാന്ദ് ഒരുക്കിയ 'പുരുഷ പ്രേതം' ഒ ടി ടി റിലീസായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുകയാണ്. കോമഡിയാണ് പ്രധാന ജോണറെങ്കിലും മിസ്റ്ററി, ത്രില്ലർ തുടങ്ങിയ പലവിധ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രമാണ് പുരുഷ പ്രേതം. പ്രശാന്ത് അലക്സാണ്ടർ, ദർശന രാജേന്ദ്രൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉള്ളത്. മനു തൊടുപുഴയുടെ കഥയെ അടിസ്ഥാനമാക്കി അജിത്ത് ഹരിദാസ് എഴുതിയതാണ് തിരക്കഥ.
മൃതശരീരത്തെ പോലീസ് ഭാഷയിൽ പ്രേതമെന്നാണ് സൂചിപ്പിക്കുന്നത്, അതാണ് ചിത്രത്തിൻ്റെ തലക്കെട്ടിൻ്റെ അർത്ഥവും. അജ്ഞാത ശവം ലഭിക്കുമ്പോൾ പോലീസ് സ്വീകരിക്കുന്ന നടപടി ക്രമങ്ങളെ കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ഇത്തരം സംഭവങ്ങൾ പല ചിത്രങ്ങളിലും കണ്ടിട്ടുണ്ടാകുമെങ്കിലും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായി കാട്ടിത്തരുന്ന ഒരു ചിത്രം ഇതാദ്യമാണ്. പതിവ് പോലീസ് കഥകൾക്ക് ആക്ഷൻ 'ഹീറോ ബിജു'-വിലൂടെയാണ് ഒരു മാറ്റം സംഭവിച്ചത്. അതിൻ്റെ തുടർച്ച പുരുഷ പ്രേതത്തിലും കാണാം. കൃഷാന്ദിൻ്റെ സംവിധാന ശൈലി അതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു. സാധാരണ ഹാസ്യമല്ല ചിത്രത്തിലേത്. ഗൗരവമേറിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ബ്ലാക്ക് കോമഡിയാണ് ചിത്രത്തിലുള്ളത്.
ഒരു ഘട്ടത്തിൽ ഇത് ആക്ഷേപഹാസ്യമായും മാറുന്നു. 'സൂപ്പർ' സെബാസ്റ്റ്യൻ എന്ന് അറിയപ്പെടുന്ന എസ് ഐ സെബാസ്റ്റ്യൻ്റെ സ്റ്റേഷൻ പരിധിയിൽ വെള്ളത്തിൽ കിടന്ന് അഴുകിയ ഒരു ശവശരീരം ലഭിക്കുന്നതാണ് കഥയുടെ തുടക്കം. തിരിച്ചറിയാത്ത മൃതദേഹം ഏറ്റെടുക്കാൻ ആരും വരാതിരിക്കുമ്പോൾ പോലീസ് അത് മറവ് ചെയ്യുന്നു. അതിന് ശേഷമാണ് സൂസന്ന എന്നൊരു സ്ത്രീ അത് തൻ്റെ ഭർത്താവാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ മറവുചെയ്ത ശവശരീരം പുറത്തെടുത്ത് അവരെ കാണിക്കാൻ സെബാസ്റ്റ്യൻ തയ്യാറായില്ല. ഇതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ കാണാനുള്ളത്.
ഒരു മൃതദേഹം കണ്ടുകിട്ടുമ്പോൾ മേലുദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ട് അവരുടെ വഴിക്കങ്ങ് പോകും. ശവശരീരം സംഭവസ്ഥലത്തുനിന്നും പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുക, അതിന് കാവൽ നിൽക്കുക, വ്യക്തിയെ തിരിച്ചറിയുക എന്നിങ്ങനെ തുടങ്ങി ഏറ്റെടുക്കാൻ ആരും വന്നില്ലെങ്കിൽ അത് മറവു ചെയ്യുന്ന ജോലി വരെ കീഴുദ്യോഗസ്ഥർക്ക് ചെയ്യേണ്ടതുണ്ട്. അവർക്കത് അവരുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ഈ നടപടി ക്രമങ്ങളും അതിലെ കഷ്ടപ്പാടുകളും വ്യക്തമാക്കുന്നുണ്ടെങ്കിലും, ചിത്രം വിരൽ ചൂണ്ടുന്നത് ഈ സംവിധാനത്തിലെ ചില പോരായ്മകളേയാണ്.
അജ്ഞാത മൃതദേഹം ലഭിച്ചാൽ പോലീസ് ചെയ്യുന്ന നടപടിക്രമങ്ങൾ പലയിടത്തും പലവിധമാണ്. അതൊക്കെ വിശദമായി പഠിച്ചിട്ട് തന്നെയാണ് തിരക്കഥ ഒരുക്കിയതും ചിത്രീകരിച്ചതും. അത്തരം വിശദാംശങ്ങൾ പ്രേക്ഷകർക്ക് പുതുമയുളവാക്കുകയും അതിലൂടെ ചിത്രത്തിൻ്റെ ആകർഷണത്വം വർദ്ധിപ്പിക്കുകയും ചെയ്തു. സംവിധായകൻ്റെ അവതരണത്തിനും വിവിധ ജോണറുകളിലൂടെയുള്ള 'ഊഞ്ഞാലാട്ട'ത്തിനും അജിത്ത് ഹരിദാസ് ഒരുക്കിയ തിരക്കഥ യോജിക്കുന്നതായിരുന്നു.
ഓരോ സന്ദർഭത്തിലൂടെയും ഹാസ്യം നന്നായി പ്രതിഫലിപ്പിക്കാനും തിരക്കഥയ്ക്ക് സാധിച്ചു. 'നമ്മൾ പോലീസല്ലേ, ജനങ്ങൾ നമ്മളേയല്ലേ പേടിക്കേണ്ടത് ' -ഇതുപോലുള്ള കുറേ സംഭാഷണങ്ങളും ശ്രദ്ധനേടുന്നുണ്ട്.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി വളരെ വ്യത്യസ്തമായാണ് കൃഷാന്ദ് ആവാസവ്യൂഹം ഒരുക്കിയിരുന്നത്. പേരുപോലെ തന്നെ അതിൻ്റെ ഘടനയും അത്യധികം ആകര്ഷകമായിരുന്നു. ഡോക്യുമെന്ററി, ഡോക്യുഫിക്ഷന്, അഭിമുഖം, ത്രില്ലർ, ബ്ലാക്ക് കോമഡി തുടങ്ങിയ വിഭിന്ന സ്വഭാവങ്ങൾ ഭംഗിയായി വിളക്കിച്ചേര്ത്തായിരുന്നു സംവിധായകൻ്റെ ആഖ്യാനം.
പുരുഷ പ്രേതത്തിലും ഏകദേശം സമാനമായ ആഖ്യാനരീതിയാണുള്ളത്. പക്ഷേ, ഇക്കുറി സംവിധായകൻ ലക്ഷ്യം വച്ചത് വിനോദത്തിനായി മാത്രം സിനിമ കാണുന്ന സാധാരണ പ്രേക്ഷകരെയാണ്. വളരെ ഗൗരവമുള്ള വിഷയമാണ് സംസാരിക്കുന്നതെങ്കിലും ഹാസ്യരൂപേണയുള്ള അവതരണം എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കും. ആക്ഷേപഹാസ്യമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. പോലീസ് സ്റ്റോറിയായും, ഡ്രാമയായും, മിസ്റ്ററി-ത്രില്ലറായും ഒക്കെ ആസ്വദിക്കാൻ കഴിയുമെങ്കിലും ബ്ലാക്ക് കോമഡി ഇഷ്ടപ്പെടുന്നവർക്കാകും ചിത്രം കൂടുതൽ രസിക്കുക.
വളരെ വ്യക്തതയുള്ള കഥാപാത്ര സൃഷ്ടികളാണ് തിരക്കഥയിലുള്ളത്. സംവിധായകൻ അതിനനുസരിച്ച് കൃത്യമായി അഭിനേതാക്കളെ പ്രയോഗിക്കുകയും ചെയ്തു. നമ്മൾ വർഷങ്ങളായി പലതരത്തിൽ കണ്ടുകൊണ്ടിരിക്കുന്ന പ്രശാന്ത്, ജഗദീഷ് തുടങ്ങിയവരേയും ദർശന, ദേവകി തുടങ്ങിയവരേയും തീർത്തും വ്യത്യസ്തമായാണ് സംവിധായകൻ ഉപയോഗിച്ചത്. പതിവ് വാർപ്പിൽ നിർമ്മിക്കാത്ത കഥാപാത്രങ്ങളായതിനാൽ അഭിനേതാക്കൾക്ക് അവസരം പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുണ്ട്. 'സൂപ്പർ' സെബാസ്റ്റ്യനെ അവതരിപ്പിച്ച പ്രശാന്ത് അലക്സാണ്ടർ ആ വേഷം ആസ്വദിച്ചങ്ങ് തകർത്തു!
കഥാപാത്രത്തിൻ്റെ കഥപറച്ചിൽ രീതിയും, ഭയവും, ചമ്മലും ഒക്കെ നടൻ ഭംഗിയായി അവതരിപ്പിച്ചു. സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്നു ഇതെങ്കിലും അതിൽ നിന്നും നല്ലൊരു പങ്ക് ജഗദീഷ് കൊണ്ടുപോയിട്ടുണ്ട്. ജഗദീഷ് അവതരിപ്പിച്ച ദിലീപ് എന്ന പോലീസുകാരനാണ് മൃതദേഹത്തിൻ്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നത്. ആ കഥാപാത്രമായി മാറി അഭിനയിച്ച് ഫലിപ്പിച്ച അദ്ദേഹം സിനിമയുടെ പ്രധാന ശക്തികളിലൊന്നായി മാറി. നായികയെന്ന് പറയാവുന്ന പ്രാധാന്യം ലഭിച്ചില്ലെങ്കിലും ദർശനയുടെ കഥാപാത്രവും നന്നായിട്ടുണ്ട്. നടി ആ കഥാപാത്രത്തെ കൃത്യമായ പാതയിലൂടെ കൊണ്ടുപോകുകയും ചെയ്തു.
ദേവകി, മാല പാർവ്വതി മുതൽ ആവാസവ്യൂഹത്തിലെ ജോയിയെ അവതരിപ്പിച്ച രാഹുൽ രാജഗോപാൽ വരെ ചിത്രത്തിൽ വേഷമിട്ട ബാക്കിയുള്ളവരും അവരുടെ സാന്നിദ്ധ്യം വ്യക്തമായി അടയാളപ്പെടുത്തി. സാങ്കേതിക വശങ്ങളിലും മികച്ചുനിൽക്കുന്ന ഒരു ചിത്രം കൂടിയാണ് പുരുഷ പ്രേതം. സംവിധായകൻ കൃഷാന്ദ് തന്നെയാണ് ഛായാഗ്രഹണവും നിർവ്വഹിച്ചത്. അദ്ദേഹത്തിൻ്റെ കഥപറച്ചിൽ പോലെ വേറിട്ടതാണ് ഫ്രെയിമുകളും. കഥാപാത്രത്തെ സ്ക്രീനിൻ്റെ മധ്യത്തിൽ നിർത്താതെ ഏതെങ്കിലും വശങ്ങളിലൊക്കെ നിർത്തിയാണ് രംഗങ്ങൾ പകർത്തിയത്. ബാക്കിയുള്ള ഭൂരിഭാഗം രംഗങ്ങളും കണ്ണിൻ്റെ നേർരേഖയിൽ നിന്നും താഴ്ന്ന് മുകളിലേക്ക് നോക്കും വിധമാണ് ഉള്ളത്.
കഥാപാത്രങ്ങളുടെ പരിസരത്തേക്ക് പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ എത്തണമെന്ന് സംവിധായകൻ ചിന്തിച്ചിട്ടുണ്ടാകാം. ഈ രീതിയെ പൂർണ്ണമായും പിന്തുണയ്ക്കാൻ കഴിയില്ലെങ്കിലും, പുരുഷ പ്രേതത്തിൽ സംഗതി വർക്കൗട്ടാകുന്നുണ്ട്. ചുവപ്പ്, നീല, പച്ച നിറങ്ങൾ കൂടുതലായി എടുത്തുകാട്ടുന്ന കളർ ഗ്രേഡിംഗും ചിത്രത്തിൻ്റെ സ്വഭാവത്തിന് ചേരുന്നതായിരുന്നു. അജ്മൽ ഹസ്ബുള്ളയുടെ സംഗീതം, സുഹൈൽ ബക്കറിൻ്റെ എഡിറ്റിംഗ് എന്നിവും അവതരണത്തെ പിന്തുണയ്ച്ചു. സംവിധായകൻ അവകാശപ്പെട്ടതുപോലെ കൂട്ടുകാർക്കൊപ്പമോ ഒറ്റയ്ക്കോ ഒക്കെയായി ആസ്വദിച്ച് കാണാവുന്ന ചിത്രം തന്നെയാണ് പുരുഷ പ്രേതം. നമ്മുടെ വ്യവസ്ഥയിൽ പേരിന് മാത്രമായി നടത്തുന്ന ചില നടപടിക്രമങ്ങൾ അതുമായി ബന്ധപ്പെട്ടവരേയും ജനങ്ങളേയും എങ്ങനൊക്കെ ബാധിക്കുമെന്ന് വ്യക്തമാക്കുന്ന കൂടുതൽ പ്രേക്ഷകരെ അർഹിക്കുന്നു.