എ സിംപിൾ മർഡർ
Priya Anand,Mohammed Zeeshan Ayyub,Sushant Singh,Amit Sial
Samayam Malayalam 21 Nov 2020, 9:45 pm
എ സിംപിൾ മർഡർ; സ്നേഹിച്ചാൽ ചങ്ക് പകുത്ത് നൽകും, ചതിച്ചാലോ?
എഴുത്ത് :സന്ദീപ് സന്തോഷ്
തുടർച്ചയായി മികച്ച കണ്ടൻ്റുകൾ കാഴ്ച്ചവെയ്ക്കുന്ന സോണി ലിവിൽ നിന്നും പുതിയൊരു വെബ്ബ് സീരീസുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്, 'എ സിംപിൾ മർഡർ'. സച്ചിൻ പതക്ക് സംവിധാനം ചെയ്തിരിക്കുന്ന ഏഴ് എപ്പിസോഡുകളുള്ള ആദ്യ സീസൺ പേരുപോലെ അത്ര സിംപിളല്ല. ക്രൈം, ഡാർക്ക് കോമഡി എന്നീ വിഭാഗത്തിൽപ്പെടുന്ന സീരീസിൽ മുഹമ്മദ് സീഷാൻ അയ്യൂബ്, പ്രിയ ആനന്ദ്, സുഷാന്ത് സിംഗ്, അമിത് സിയാൽ, വിക്രം കൊച്ചർ, യഷ്പാൽ ശർമ്മ, അയാസ് ഖാൻ, ഗോപാൽ ദത്ത് തുടങ്ങിയ ആകർഷകമായ താരനിരയാണുള്ളത്. ജീവിതത്തിൽ സംഭവിക്കുന്ന അനിഷ്ട്ടങ്ങൾക്ക് അല്ലെങ്കിൽ തെറ്റുകൾകൾക്ക് കാരണമായി നമ്മൾ പലതിനേയും പഴിചാരുന്നത് സാധാരണമാണ്. ചിലർ ഒപ്പമുള്ളവരെ കുറ്റപ്പെടുത്തും, ചിലർ തങ്ങളുടെ തലവരയെ കുറ്റാരോപിതരാക്കി സ്വയം മാറി നിൽക്കും.
നല്ലതും കെട്ടതുമെല്ലാം തികച്ചും യാദൃശ്ചികം മാത്രമാണ്, അതിങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും എന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം, ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ വെറും യാദൃശ്ചികം മാത്രമാണോ? എ സിംപിൾ മർഡർ എന്ന സീരീസും അതിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ ഇതൊക്കെ ചർച്ച ചെയ്താണ് കഥ അവതരിപ്പിക്കുന്നത്. കഥാപശ്ചാത്തലമായ ഡൽഹിയിൽ താമസിക്കുന്ന മനീഷും അയാളുടെ ഭാര്യ റിച്ചയുമാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങൾ. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷവും തൻ്റെ സ്റ്റാർട്ട് അപ്പ് ബിസിനസിന് ഇൻവസ്റ്ററെ തിരയുന്ന മനീഷിന് (സീഷാൻ അയ്യൂബ്) തൻ്റെ ഭാര്യയുടെ ആഗ്രഹങ്ങളൊന്നും നിറവേറ്റാൻ സാധിക്കുന്നില്ല. ജീവനേക്കാളേറെ ഭാര്യയെ മനീഷ് സ്നേഹിക്കുന്നുണ്ടെങ്കിലും, റിച്ചക്ക് ആ സ്നേഹം തിരിച്ച് മനീഷിനോടില്ല. പണത്തെ മാത്രമാണ് റിച്ച (പ്രിയ ആനന്ദ്) സ്നേഹിക്കുന്നത്, അതിന് വേണ്ടി തൻ്റെ ബോസ് രാഹുലുമായും അവൾ ബന്ധം പുലർത്തുന്നു.
Also Read: മാര്‍പാപ്പയുടെ ലെെക്ക് കിട്ടിയ ബിക്കിനി മോഡല്‍; വത്തിക്കാന് തലവേദന സൃഷ്ടിച്ച സുന്ദരി ഇതാ!
തുടർന്ന് സീരീസിൽ ആദ്യം പറഞ്ഞതുപോലെ മനീഷിൻ്റെ തലവര മാറുന്ന ഒരു സംഭവം വരികയാണ്. ഇൻവസ്റ്ററെ തിരഞ്ഞ് പോകുന്നതിനിടയിൽ മനീഷ് അബദ്ധത്തിൽ മറ്റൊരു ഓഫീസിലാണ് ചെല്ലുന്നത്. പണ്ഡിത് ജി എന്ന് വിളിക്കുന്ന ഒരാൾ ആളുമാറി അവിടെ ചെന്നപാടെ മനീഷിന് അഞ്ച് ലക്ഷം രൂപയും തോക്കും നൽകി ഒരു പെൺകുട്ടിയെ കൊല്ലാൻ ആവശ്യപ്പെട്ടു. നടക്കുന്നതെന്താണെന്ന് ഉറപ്പിക്കാനും മനീഷിന് കഴിയുന്നില്ല. കൊലപാതകത്തിന് ശേഷം വീണ്ടും അഞ്ച് ലക്ഷം കൂടി ലഭിക്കും എന്ന വാഗ്ദാനത്തിൽ എതിർത്തൊന്നും പറയാതെ ഒരു ഫോട്ടോയും അതിന് പിറകിലെഴുതിയ അഡ്രസ്സുമായി മനീഷ് വീട്ടിലേക്ക് മടങ്ങുന്നു
വീട്ടിൽ മനീഷിൻ്റെ പക്കൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട റിച്ച അതിനെച്ചൊല്ലി തർക്കിക്കുകയും അത് കീറിക്കളയുകയും ചെയ്തു. തുടർന്നങ്ങോട്ട് സീരീസിൽ പുതിയ ട്വിസ്റ്റുകളും കഥാപാത്രങ്ങളും കടന്നുവരികയാണ്. ഒരു കൊലപാതകം നടക്കുകയും അവിടെയുണ്ടായിരുന്ന അഞ്ച് കോടി രൂപ കൈമറിഞ്ഞ് സഞ്ചരിക്കുകയും ചെയ്യുന്ന രംഗങ്ങൾക്കൊപ്പം, പോലീസിൻ്റെ അന്വോഷണം, പണ്ഡിറ്റും അയാളുടെ ആളുകളുടേയും നീക്കങ്ങൾ, തൻ്റെ നഷ്ട്ടപ്പെട്ട പണം തിരികെ നേടാനിറങ്ങുന്ന സൈക്കോ ടൈപ്പ് വാടക കൊലയാളി എന്നിങ്ങനെ നിരവധി സബ് പ്ലോട്ടുകളും ട്വിസ്റ്റുകളുമായി നാല് മണിക്കൂറിനടുത്ത സമയം സീരീസ് പിന്നിടുന്നു.
അഖിലേഷ് ജെയ്സ്വാൾ, പ്രതീക് പയ്യോദി എന്നിവരുടെ തിരക്കഥ ശരാശരി നിലവാരത്തിലുള്ളതാണ്. ഒരുപാട് കഥാപാത്രങ്ങളും അവരുടെ സബ് പ്ലോട്ടുകളും തിരക്കഥയിൽ ഒരേസമയം ആകർഷണീയവും എന്നാൽ പ്രധാന കഥയിൽ നിന്നും പ്രേക്ഷകരെ അകറ്റുന്നതും ആയിരുന്നു. അര മണിക്കൂറിനടുത്തുള്ള ഏഴ് എപ്പിസോഡുകൾ ഒരു വെബ്ബ് സീരീസിനെ സംബന്ധിച്ച് കുറവാണെങ്കിലും എ സിംപിൾ മർഡർ കാണുന്നവർക്ക് അതും അധികമായി തോന്നും.
സീരീസ് അതിൻ്റെ റൺ ടൈമിൻ്റെ പകുതിയോളമെത്തുമ്പോഴേക്കും കഥയുടെ ക്ലൈമാക്സ് അടുത്തതുപോലെയാണ് ഫീൽ ചെയ്യുന്നത്. ഇതേ തോന്നൽ അതിന് ശേഷവും പല ഭാഗത്തും അനുഭവപ്പെടുന്നുണ്ട്. പക്ഷെ, അപ്പോഴൊക്കെ ധാരണകളെ തെറ്റിച്ച് സീരീസ് വീണ്ടും മുന്നോട്ട് പോകുകയാണ് - മിനിമം ഏഴ് എപ്പിസോഡുകൾ വേണമെന്ന വാശിയോടെ!
സബ് പ്ലോട്ടുകൾ ഏറെയുള്ളത് ഒരേ സമയം നെഗറ്റീവും പോസിറ്റീവുമായി കണക്കാക്കാമെന്ന് പറഞ്ഞുവല്ലോ, അതിൻ്റെ പോസിറ്റീവ് വശമാണ് സീരീസിലെ മികച്ച താരനിരയ്ക്ക് നന്നായി ജ്വലിക്കാനുള്ള അവസരം ലഭിച്ചത്. താരങ്ങളുടെ പ്രകടനത്തിൽ ആദ്യം പറയേണ്ടത് വിജയ് റാസിനേക്കുറിച്ചാണ്. നടൻ സീരീസിൽ അഭിനയിച്ചിട്ടില്ലെങ്കിലും അതിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്, സീരീസിലെ വോയ്സ് ഓവർ കൈകാര്യം ചെയ്തത് നടനാണ്. വിജയ് റാസിൻ്റെ തനത് ശൈലിയിലുള്ള വിവരണത്തിലൂടെയാണ് സീരീസ് തുടങ്ങുന്നതും സഞ്ചരിക്കുന്നതും, അവസാനിക്കുന്നതും.നടൻ്റെ വോയ്സിന് നല്ല ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്നുണ്ട്.
മുഹമ്മദ് സീഷാൻ അയ്യൂബിനെ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ഭാവങ്ങളിൽ സീരിസിൽ കാണാവുന്നതാണ്. അതി ബുദ്ധിമാനോ സമർത്ഥനോ അല്ലാത്ത മനീഷ് എന്ന സാധാരണക്കാരനെ സീഷാൻ ഭംഗിയായി അവതരിപ്പിച്ച് പ്രതിഫലിപ്പിച്ചിരിക്കുന്നു. സീരിയസായ രംഗങ്ങളിലും ചിരിയുണർത്തുന്ന സീരീസിൻ്റെ രീതിക്ക് സീഷാനും വളരെ സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രിയ ആനന്ദിനും റിച്ച എന്ന വേഷം നഷ്ടമുണ്ടാക്കാത്തതാണ്, എങ്കിലും മറ്റ് കഥാപാത്രങ്ങളെയെല്ലാം തിരക്കഥയിൽ നന്നായി മെനഞ്ഞെടുത്തിട്ടുള്ളതുപോലെ റിച്ച എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടില്ല. പ്രിയ ആനന്ദിൻ്റെ വേഷം വളരെ പ്രാധാന്യമുള്ളതായിരുന്നു പക്ഷെ, പ്രേക്ഷകർക്ക് മറ്റുള്ള താരങ്ങളുടെ പ്രഭയിൽ പ്രിയ ആനന്ദിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുമില്ല. തങ്ങൾക്ക് ലഭിക്കുന്ന ചെറുതും വലുതുമായ സാധാരണ കഥാപാത്രങ്ങളേയും അസാധാരണമാക്കി മാറാൻ പ്രാപ്തിയുള്ള സുഷാന്ത് സിംഗ്, അമിത് സിയാൽ, വിക്രം കൊച്ചർ തുടങ്ങിയവർ സീരീസിനെ തങ്ങളുടെ പേരിലും അടയാളപ്പെടുത്തി. സ്ക്രീനിൽ ഇവരിലൊരാളുടെയെങ്കിലും പ്രസൻസ് ഉണ്ടെങ്കിലും ആ രംഗം ഒട്ടും മുഷിച്ചിലുണ്ടാക്കില്ല എന്നതാണ് സത്യം.
Also Read: പഞ്ചാരമുത്തങ്ങൾക്കിടെ സ്നേഹച്ചിരിയുമായി ടൊവിനോ; വൈറലായി പുതിയ ചിത്രം!
ഹിറ്റ്മാനാണെങ്കിലും സുഷാന്ത് സിംഗിൻ്റെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഹിമ്മത്ത് എന്ന കഥാപാത്രത്തിൻ്റേയും സീഷാനവതരിപ്പിച്ച മനീഷിൻ്റേയും കോംമ്പിനേഷൻ രംഗങ്ങൾ രസകരമായിരുന്നു. അപ്രതീക്ഷിത ബോണ്ടാണ് ഇവർ തമ്മിൽ രൂപപ്പെട്ടത്. ഇവരുടെ രംഗങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത് സീരീസിനെ കൂടുതൽ ആസ്വാദന യോഗ്യമാക്കുമായിരുന്നു.യഷ്പാൽ ശർമ്മ, അയാസ് ഖാൻ, ഗോപാൽ ദത്ത് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ തെറ്റുകുറ്റങ്ങളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
തിരക്കഥയിൽ ഉള്ളതിനേക്കാൾ കഥാപാത്രത്തെ മികവുറ്റതാക്കുന്ന കഴിവുള്ള അഭിനേതാക്കളുടെ സാന്നിധ്യമാണ് എ സിംപിൾ മർഡറിൻ്റെ സിംപിൾ വിജയമന്ത്രം. അതിനൊപ്പം, പശ്ചാത്തല സംഗീതം, ദൃശ്യങ്ങൾ എന്നീ ഘടകങ്ങളും തരക്കേടില്ലാത്ത വിധം ഒപ്പം ചേർന്നപ്പോൾ, മൂന്നേമുക്കാൽ മണിക്കൂർ ചിലവഴിക്കുന്നതിൽ പ്രേക്ഷകർക്ക് നഷ്ട്ടബോധം ഉണ്ടാവുകയില്ല.മനുഷ്യരുടെ നിയോഗങ്ങൾക്കൊപ്പം, പണക്കൊതി, രാഷ്ട്രീയം, ദുരഭിമാനക്കൊല, പ്രണയം, വഞ്ചന തുടങ്ങിയ വിഷയങ്ങളെല്ലാം സീരീസിലൂടെ സംവിധായകൻ സച്ചിൻ പതക്ക് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഡാർക്ക് കോമഡിക്കൊപ്പം ട്വിസ്റ്റുകളുള്ള ക്രൈം ത്രില്ലറുമാണ് എ സിംപിൾ മർഡർ, മികച്ച താര നിരയാലും ദൈർഘ്യത്തിലെ കുറവിനാലും ഒരു തവണ കണ്ടു നോക്കാവുന്നതാണ് സീരീസ് നിരാശരാക്കില്ല.
എഴുത്ത് :സന്ദീപ് സന്തോഷ്
തുടർച്ചയായി മികച്ച കണ്ടൻ്റുകൾ കാഴ്ച്ചവെയ്ക്കുന്ന സോണി ലിവിൽ നിന്നും പുതിയൊരു വെബ്ബ് സീരീസുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്, 'എ സിംപിൾ മർഡർ'. സച്ചിൻ പതക്ക് സംവിധാനം ചെയ്തിരിക്കുന്ന ഏഴ് എപ്പിസോഡുകളുള്ള ആദ്യ സീസൺ പേരുപോലെ അത്ര സിംപിളല്ല. ക്രൈം, ഡാർക്ക് കോമഡി എന്നീ വിഭാഗത്തിൽപ്പെടുന്ന സീരീസിൽ മുഹമ്മദ് സീഷാൻ അയ്യൂബ്, പ്രിയ ആനന്ദ്, സുഷാന്ത് സിംഗ്, അമിത് സിയാൽ, വിക്രം കൊച്ചർ, യഷ്പാൽ ശർമ്മ, അയാസ് ഖാൻ, ഗോപാൽ ദത്ത് തുടങ്ങിയ ആകർഷകമായ താരനിരയാണുള്ളത്. ജീവിതത്തിൽ സംഭവിക്കുന്ന അനിഷ്ട്ടങ്ങൾക്ക് അല്ലെങ്കിൽ തെറ്റുകൾകൾക്ക് കാരണമായി നമ്മൾ പലതിനേയും പഴിചാരുന്നത് സാധാരണമാണ്. ചിലർ ഒപ്പമുള്ളവരെ കുറ്റപ്പെടുത്തും, ചിലർ തങ്ങളുടെ തലവരയെ കുറ്റാരോപിതരാക്കി സ്വയം മാറി നിൽക്കും.
നല്ലതും കെട്ടതുമെല്ലാം തികച്ചും യാദൃശ്ചികം മാത്രമാണ്, അതിങ്ങനെ മാറി മാറി വന്നുകൊണ്ടിരിക്കും എന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. എന്താണ് നിങ്ങളുടെ അഭിപ്രായം, ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ വെറും യാദൃശ്ചികം മാത്രമാണോ? എ സിംപിൾ മർഡർ എന്ന സീരീസും അതിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ ഇതൊക്കെ ചർച്ച ചെയ്താണ് കഥ അവതരിപ്പിക്കുന്നത്. കഥാപശ്ചാത്തലമായ ഡൽഹിയിൽ താമസിക്കുന്ന മനീഷും അയാളുടെ ഭാര്യ റിച്ചയുമാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങൾ. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷവും തൻ്റെ സ്റ്റാർട്ട് അപ്പ് ബിസിനസിന് ഇൻവസ്റ്ററെ തിരയുന്ന മനീഷിന് (സീഷാൻ അയ്യൂബ്) തൻ്റെ ഭാര്യയുടെ ആഗ്രഹങ്ങളൊന്നും നിറവേറ്റാൻ സാധിക്കുന്നില്ല. ജീവനേക്കാളേറെ ഭാര്യയെ മനീഷ് സ്നേഹിക്കുന്നുണ്ടെങ്കിലും, റിച്ചക്ക് ആ സ്നേഹം തിരിച്ച് മനീഷിനോടില്ല. പണത്തെ മാത്രമാണ് റിച്ച (പ്രിയ ആനന്ദ്) സ്നേഹിക്കുന്നത്, അതിന് വേണ്ടി തൻ്റെ ബോസ് രാഹുലുമായും അവൾ ബന്ധം പുലർത്തുന്നു.
Also Read: മാര്‍പാപ്പയുടെ ലെെക്ക് കിട്ടിയ ബിക്കിനി മോഡല്‍; വത്തിക്കാന് തലവേദന സൃഷ്ടിച്ച സുന്ദരി ഇതാ!
തുടർന്ന് സീരീസിൽ ആദ്യം പറഞ്ഞതുപോലെ മനീഷിൻ്റെ തലവര മാറുന്ന ഒരു സംഭവം വരികയാണ്. ഇൻവസ്റ്ററെ തിരഞ്ഞ് പോകുന്നതിനിടയിൽ മനീഷ് അബദ്ധത്തിൽ മറ്റൊരു ഓഫീസിലാണ് ചെല്ലുന്നത്. പണ്ഡിത് ജി എന്ന് വിളിക്കുന്ന ഒരാൾ ആളുമാറി അവിടെ ചെന്നപാടെ മനീഷിന് അഞ്ച് ലക്ഷം രൂപയും തോക്കും നൽകി ഒരു പെൺകുട്ടിയെ കൊല്ലാൻ ആവശ്യപ്പെട്ടു. നടക്കുന്നതെന്താണെന്ന് ഉറപ്പിക്കാനും മനീഷിന് കഴിയുന്നില്ല. കൊലപാതകത്തിന് ശേഷം വീണ്ടും അഞ്ച് ലക്ഷം കൂടി ലഭിക്കും എന്ന വാഗ്ദാനത്തിൽ എതിർത്തൊന്നും പറയാതെ ഒരു ഫോട്ടോയും അതിന് പിറകിലെഴുതിയ അഡ്രസ്സുമായി മനീഷ് വീട്ടിലേക്ക് മടങ്ങുന്നു
വീട്ടിൽ മനീഷിൻ്റെ പക്കൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട റിച്ച അതിനെച്ചൊല്ലി തർക്കിക്കുകയും അത് കീറിക്കളയുകയും ചെയ്തു. തുടർന്നങ്ങോട്ട് സീരീസിൽ പുതിയ ട്വിസ്റ്റുകളും കഥാപാത്രങ്ങളും കടന്നുവരികയാണ്. ഒരു കൊലപാതകം നടക്കുകയും അവിടെയുണ്ടായിരുന്ന അഞ്ച് കോടി രൂപ കൈമറിഞ്ഞ് സഞ്ചരിക്കുകയും ചെയ്യുന്ന രംഗങ്ങൾക്കൊപ്പം, പോലീസിൻ്റെ അന്വോഷണം, പണ്ഡിറ്റും അയാളുടെ ആളുകളുടേയും നീക്കങ്ങൾ, തൻ്റെ നഷ്ട്ടപ്പെട്ട പണം തിരികെ നേടാനിറങ്ങുന്ന സൈക്കോ ടൈപ്പ് വാടക കൊലയാളി എന്നിങ്ങനെ നിരവധി സബ് പ്ലോട്ടുകളും ട്വിസ്റ്റുകളുമായി നാല് മണിക്കൂറിനടുത്ത സമയം സീരീസ് പിന്നിടുന്നു.
അഖിലേഷ് ജെയ്സ്വാൾ, പ്രതീക് പയ്യോദി എന്നിവരുടെ തിരക്കഥ ശരാശരി നിലവാരത്തിലുള്ളതാണ്. ഒരുപാട് കഥാപാത്രങ്ങളും അവരുടെ സബ് പ്ലോട്ടുകളും തിരക്കഥയിൽ ഒരേസമയം ആകർഷണീയവും എന്നാൽ പ്രധാന കഥയിൽ നിന്നും പ്രേക്ഷകരെ അകറ്റുന്നതും ആയിരുന്നു. അര മണിക്കൂറിനടുത്തുള്ള ഏഴ് എപ്പിസോഡുകൾ ഒരു വെബ്ബ് സീരീസിനെ സംബന്ധിച്ച് കുറവാണെങ്കിലും എ സിംപിൾ മർഡർ കാണുന്നവർക്ക് അതും അധികമായി തോന്നും.
സീരീസ് അതിൻ്റെ റൺ ടൈമിൻ്റെ പകുതിയോളമെത്തുമ്പോഴേക്കും കഥയുടെ ക്ലൈമാക്സ് അടുത്തതുപോലെയാണ് ഫീൽ ചെയ്യുന്നത്. ഇതേ തോന്നൽ അതിന് ശേഷവും പല ഭാഗത്തും അനുഭവപ്പെടുന്നുണ്ട്. പക്ഷെ, അപ്പോഴൊക്കെ ധാരണകളെ തെറ്റിച്ച് സീരീസ് വീണ്ടും മുന്നോട്ട് പോകുകയാണ് - മിനിമം ഏഴ് എപ്പിസോഡുകൾ വേണമെന്ന വാശിയോടെ!
സബ് പ്ലോട്ടുകൾ ഏറെയുള്ളത് ഒരേ സമയം നെഗറ്റീവും പോസിറ്റീവുമായി കണക്കാക്കാമെന്ന് പറഞ്ഞുവല്ലോ, അതിൻ്റെ പോസിറ്റീവ് വശമാണ് സീരീസിലെ മികച്ച താരനിരയ്ക്ക് നന്നായി ജ്വലിക്കാനുള്ള അവസരം ലഭിച്ചത്. താരങ്ങളുടെ പ്രകടനത്തിൽ ആദ്യം പറയേണ്ടത് വിജയ് റാസിനേക്കുറിച്ചാണ്. നടൻ സീരീസിൽ അഭിനയിച്ചിട്ടില്ലെങ്കിലും അതിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്, സീരീസിലെ വോയ്സ് ഓവർ കൈകാര്യം ചെയ്തത് നടനാണ്. വിജയ് റാസിൻ്റെ തനത് ശൈലിയിലുള്ള വിവരണത്തിലൂടെയാണ് സീരീസ് തുടങ്ങുന്നതും സഞ്ചരിക്കുന്നതും, അവസാനിക്കുന്നതും.നടൻ്റെ വോയ്സിന് നല്ല ഇംപാക്ട് ഉണ്ടാക്കാൻ കഴിയുന്നുണ്ട്.
മുഹമ്മദ് സീഷാൻ അയ്യൂബിനെ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ഭാവങ്ങളിൽ സീരിസിൽ കാണാവുന്നതാണ്. അതി ബുദ്ധിമാനോ സമർത്ഥനോ അല്ലാത്ത മനീഷ് എന്ന സാധാരണക്കാരനെ സീഷാൻ ഭംഗിയായി അവതരിപ്പിച്ച് പ്രതിഫലിപ്പിച്ചിരിക്കുന്നു. സീരിയസായ രംഗങ്ങളിലും ചിരിയുണർത്തുന്ന സീരീസിൻ്റെ രീതിക്ക് സീഷാനും വളരെ സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രിയ ആനന്ദിനും റിച്ച എന്ന വേഷം നഷ്ടമുണ്ടാക്കാത്തതാണ്, എങ്കിലും മറ്റ് കഥാപാത്രങ്ങളെയെല്ലാം തിരക്കഥയിൽ നന്നായി മെനഞ്ഞെടുത്തിട്ടുള്ളതുപോലെ റിച്ച എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടില്ല. പ്രിയ ആനന്ദിൻ്റെ വേഷം വളരെ പ്രാധാന്യമുള്ളതായിരുന്നു പക്ഷെ, പ്രേക്ഷകർക്ക് മറ്റുള്ള താരങ്ങളുടെ പ്രഭയിൽ പ്രിയ ആനന്ദിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നുമില്ല. തങ്ങൾക്ക് ലഭിക്കുന്ന ചെറുതും വലുതുമായ സാധാരണ കഥാപാത്രങ്ങളേയും അസാധാരണമാക്കി മാറാൻ പ്രാപ്തിയുള്ള സുഷാന്ത് സിംഗ്, അമിത് സിയാൽ, വിക്രം കൊച്ചർ തുടങ്ങിയവർ സീരീസിനെ തങ്ങളുടെ പേരിലും അടയാളപ്പെടുത്തി. സ്ക്രീനിൽ ഇവരിലൊരാളുടെയെങ്കിലും പ്രസൻസ് ഉണ്ടെങ്കിലും ആ രംഗം ഒട്ടും മുഷിച്ചിലുണ്ടാക്കില്ല എന്നതാണ് സത്യം.
Also Read: പഞ്ചാരമുത്തങ്ങൾക്കിടെ സ്നേഹച്ചിരിയുമായി ടൊവിനോ; വൈറലായി പുതിയ ചിത്രം!
ഹിറ്റ്മാനാണെങ്കിലും സുഷാന്ത് സിംഗിൻ്റെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഹിമ്മത്ത് എന്ന കഥാപാത്രത്തിൻ്റേയും സീഷാനവതരിപ്പിച്ച മനീഷിൻ്റേയും കോംമ്പിനേഷൻ രംഗങ്ങൾ രസകരമായിരുന്നു. അപ്രതീക്ഷിത ബോണ്ടാണ് ഇവർ തമ്മിൽ രൂപപ്പെട്ടത്. ഇവരുടെ രംഗങ്ങൾ കുറച്ചുകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത് സീരീസിനെ കൂടുതൽ ആസ്വാദന യോഗ്യമാക്കുമായിരുന്നു.യഷ്പാൽ ശർമ്മ, അയാസ് ഖാൻ, ഗോപാൽ ദത്ത് തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ തെറ്റുകുറ്റങ്ങളില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
തിരക്കഥയിൽ ഉള്ളതിനേക്കാൾ കഥാപാത്രത്തെ മികവുറ്റതാക്കുന്ന കഴിവുള്ള അഭിനേതാക്കളുടെ സാന്നിധ്യമാണ് എ സിംപിൾ മർഡറിൻ്റെ സിംപിൾ വിജയമന്ത്രം. അതിനൊപ്പം, പശ്ചാത്തല സംഗീതം, ദൃശ്യങ്ങൾ എന്നീ ഘടകങ്ങളും തരക്കേടില്ലാത്ത വിധം ഒപ്പം ചേർന്നപ്പോൾ, മൂന്നേമുക്കാൽ മണിക്കൂർ ചിലവഴിക്കുന്നതിൽ പ്രേക്ഷകർക്ക് നഷ്ട്ടബോധം ഉണ്ടാവുകയില്ല.മനുഷ്യരുടെ നിയോഗങ്ങൾക്കൊപ്പം, പണക്കൊതി, രാഷ്ട്രീയം, ദുരഭിമാനക്കൊല, പ്രണയം, വഞ്ചന തുടങ്ങിയ വിഷയങ്ങളെല്ലാം സീരീസിലൂടെ സംവിധായകൻ സച്ചിൻ പതക്ക് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ഡാർക്ക് കോമഡിക്കൊപ്പം ട്വിസ്റ്റുകളുള്ള ക്രൈം ത്രില്ലറുമാണ് എ സിംപിൾ മർഡർ, മികച്ച താര നിരയാലും ദൈർഘ്യത്തിലെ കുറവിനാലും ഒരു തവണ കണ്ടു നോക്കാവുന്നതാണ് സീരീസ് നിരാശരാക്കില്ല.