ലാൽ ബാഗ്
Mamta MohandasNeha Saxena,Rahul Madhav,Mamta Mohandas,Neha Saxena
Lipi 20 Nov 2021, 8:06 am
ഭാഷയും അവതരണവും വില്ലനായപ്പോള്‍ ചുവടിടറിയ മിസ്റ്ററി ത്രില്ലര്‍!
ജിൻസ് കെ ബെന്നി
പൈസ പൈസ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി പത്മനാഭവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ലാല്‍ബാഗ്. പാപങ്ങളുടെ പൂന്തോട്ട നഗരം എന്ന ടാഗ് ലൈനോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മമ്ത മോഹന്‍ദാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ടോമും (സിജോയ് വര്‍ഗ്ഗീസ്) സാറയും (മമ്ത മോഹന്‍ദാസ്) സന്തുഷ്ടമായ ദാമ്പത്യം നയിക്കുന്ന ദമ്പതികളാണ്. അവരുടെ മകളുടെ പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് കിടന്ന ടോം പിന്നെ ഉണരുന്നില്ല. ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നതായി പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തുന്നു. ആത്മഹത്യ എന്ന് ആദ്യം കരുതപ്പെടുന്നെങ്കിലും കൊലപാതകം എന്ന സംശയത്തില്‍ ഡിസിപി ഹെഡ്‌ഗേ (രാഹുല്‍ ദേവ് ഷെട്ടി) അന്വേഷണം ആരംഭിക്കുന്നു. പാര്‍ട്ടിയുടെ അവസാനം ടോമിന്റേയും സാറയുടേയും അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്.
മികച്ചൊരു മിസ്റ്ററി ത്രില്ലര്‍ ഒരുക്കാമായിരുന്ന പ്ലോട്ടായിരുന്നു ചിത്രത്തിന്റേത്. പോലീസിന്റെ അന്വേഷണത്തിലെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്നത് കന്നടയിലാണ്. കഥ ബാംഗ്ലൂരില്‍ നടക്കുന്നതിനാല്‍ കന്നട കഥാപാത്രങ്ങള്‍ മലയാളം സംസാരിക്കണമെന്ന വാശി നന്നല്ല, എങ്കിലും മലയാള സിനിമ എന്നത് കണക്കിലെടുത്ത് സബ് ടൈറ്റില്‍ നല്‍കാമായിരുന്നു. കേസിന്റെ പ്രധാന കണ്ടെത്തലുകള്‍ അതിനാല്‍ തന്നെ പ്രേക്ഷകനിലേക്ക് എത്താതെ പോകുന്നുണ്ട്. പ്രത്യേകിച്ചും ഡിസിപി ഡോക്ടര്‍മാരുമായി നടത്തുന്ന സംഭാഷണങ്ങള്‍.
ഭാഷയ്‌ക്കൊപ്പം തന്നെ അവതരണവും സിനിമയെ പിന്നിലേക്ക് വലിക്കുന്നുണ്ട്. നരേറ്റീവ് പാറ്റേണിലാണ് കഥ പറയുന്നത്. ഇത് പ്രേക്ഷകര്‍ക്ക് ലഭിക്കുമായിരുന്ന ത്രില്ലര്‍ അനുഭവത്തെ ഇല്ലാതാക്കുന്നു. ഡോക്യുമെന്ററി ഫീലാണ് പല രംഗങ്ങളും നല്‍കുന്നത്. ആദ്യ മിനിറ്റുകളില്‍ പ്രേക്ഷകര്‍ക്ക് മനസിലാക്കാവുന്ന സസ്‌പെന്‍സ് എലമെന്റിനെ കൊലപാതകത്തിന്റെ മോട്ടീവ് കാണിക്കുന്നതിന് വേണ്ടി മാത്രം അവസാനം വരെ നീട്ടിക്കൊണ്ട് പോവുകയാണ്.
മംമ്തയും സിജോയ് വര്‍ഗ്ഗീസും പ്രകടനത്തിലും നിരാശപ്പെടുത്തുന്നു. മെലോ ഡ്രാമയുടെ അതിപ്രസരം രംഗങ്ങളിലും അഭിനയത്തിലും പ്രകടനമാണ്.
ചെറിയ വേഷത്തില്‍ എത്തുന്ന നേഹ സക്‌സേനയും വി.കെ പ്രകാശും തങ്ങളുടെ ചെറിയ സ്‌ക്രീന്‍ സ്‌പേസില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറിയ പങ്കും ഇന്റീരിയര്‍ സീനുകളാണ്, ചെറിയ സ്ഥല പരിമിതിയെ ഛായാഗ്രഹണ മികവുകൊണ്ട് മറികടക്കുന്നുണ്ട് ആന്റണി ജോ. ഒരു മണിക്കൂറില്‍ താഴെ നില്‍ക്കുന്ന ലഘു സിനിമയ്ക്കുള്ള പ്ലോട്ടിനെയാണ് ഒന്നേമുക്കാല്‍ മണിക്കൂറിലേക്ക് എത്തിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം ഗതിവേഗമാര്‍ജ്ജിക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നിരാശയാണ് ഫലം.
ജിൻസ് കെ ബെന്നി
പൈസ പൈസ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി പത്മനാഭവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ലാല്‍ബാഗ്. പാപങ്ങളുടെ പൂന്തോട്ട നഗരം എന്ന ടാഗ് ലൈനോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ മമ്ത മോഹന്‍ദാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മികച്ചൊരു മിസ്റ്ററി ത്രില്ലര്‍ ഒരുക്കാമായിരുന്ന പ്ലോട്ടായിരുന്നു ചിത്രത്തിന്റേത്. പോലീസിന്റെ അന്വേഷണത്തിലെ മര്‍മ്മ പ്രധാനമായ ഭാഗങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്നത് കന്നടയിലാണ്. കഥ ബാംഗ്ലൂരില്‍ നടക്കുന്നതിനാല്‍ കന്നട കഥാപാത്രങ്ങള്‍ മലയാളം സംസാരിക്കണമെന്ന വാശി നന്നല്ല, എങ്കിലും മലയാള സിനിമ എന്നത് കണക്കിലെടുത്ത് സബ് ടൈറ്റില്‍ നല്‍കാമായിരുന്നു. കേസിന്റെ പ്രധാന കണ്ടെത്തലുകള്‍ അതിനാല്‍ തന്നെ പ്രേക്ഷകനിലേക്ക് എത്താതെ പോകുന്നുണ്ട്. പ്രത്യേകിച്ചും ഡിസിപി ഡോക്ടര്‍മാരുമായി നടത്തുന്ന സംഭാഷണങ്ങള്‍.
ഭാഷയ്‌ക്കൊപ്പം തന്നെ അവതരണവും സിനിമയെ പിന്നിലേക്ക് വലിക്കുന്നുണ്ട്. നരേറ്റീവ് പാറ്റേണിലാണ് കഥ പറയുന്നത്. ഇത് പ്രേക്ഷകര്‍ക്ക് ലഭിക്കുമായിരുന്ന ത്രില്ലര്‍ അനുഭവത്തെ ഇല്ലാതാക്കുന്നു. ഡോക്യുമെന്ററി ഫീലാണ് പല രംഗങ്ങളും നല്‍കുന്നത്. ആദ്യ മിനിറ്റുകളില്‍ പ്രേക്ഷകര്‍ക്ക് മനസിലാക്കാവുന്ന സസ്‌പെന്‍സ് എലമെന്റിനെ കൊലപാതകത്തിന്റെ മോട്ടീവ് കാണിക്കുന്നതിന് വേണ്ടി മാത്രം അവസാനം വരെ നീട്ടിക്കൊണ്ട് പോവുകയാണ്.
മംമ്തയും സിജോയ് വര്‍ഗ്ഗീസും പ്രകടനത്തിലും നിരാശപ്പെടുത്തുന്നു. മെലോ ഡ്രാമയുടെ അതിപ്രസരം രംഗങ്ങളിലും അഭിനയത്തിലും പ്രകടനമാണ്.
ചെറിയ വേഷത്തില്‍ എത്തുന്ന നേഹ സക്‌സേനയും വി.കെ പ്രകാശും തങ്ങളുടെ ചെറിയ സ്‌ക്രീന്‍ സ്‌പേസില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറിയ പങ്കും ഇന്റീരിയര്‍ സീനുകളാണ്, ചെറിയ സ്ഥല പരിമിതിയെ ഛായാഗ്രഹണ മികവുകൊണ്ട് മറികടക്കുന്നുണ്ട് ആന്റണി ജോ. ഒരു മണിക്കൂറില്‍ താഴെ നില്‍ക്കുന്ന ലഘു സിനിമയ്ക്കുള്ള പ്ലോട്ടിനെയാണ് ഒന്നേമുക്കാല്‍ മണിക്കൂറിലേക്ക് എത്തിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ചിത്രം ഗതിവേഗമാര്‍ജ്ജിക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും നിരാശയാണ് ഫലം.