ഫൈനൽസ്
Rajisha Vijayan,Suraaj Venjarammoodu,Niranjan,Maniyanpilla Raju,Sona Nair,Tini Tom,Muthumani,Kunchan
ഒരു സിനിമ പ്രേക്ഷകരുടെ ഹൃദയത്തോട് ചേരുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. അത്തരത്തിലൊരു സിനിമയാണ് 'ഫൈനൽസ്'. സംവിധാന മികവുകൊണ്ടോ സംവേദന ശൈലിയിലെ പ്രത്യേകത കൊണ്ടോ അഭിനേതാക്കളുടെ പ്രകടനമികവു കൊണ്ടോ ഒക്കെയാവാം സിനിമ പ്രേക്ഷകൻ്റെ മനം കവരുന്നത്.
'ഫൈനൽസ്' പറയുന്നത് പൂര്‍ണമായും വര്‍ഗ്ഗീസ് മാഷിൻ്റെ കഥയാണ്. അയാളുടെ ആത്മനൊമ്പരങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഈ സിനിമ മുഴുവൻ എന്ന് തോന്നി. സ്പോര്‍ട്സ് കോച്ചായ വര്‍ഗ്ഗീസ് മാഷിൻ്റെ മകൾ ആലീസ് ഗംഭീര സൈക്ലിസ്റ്റാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന അവളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിൽ ആലീസ് ആയി രജിഷ വിജയൻ എത്തുമ്പോൾ സുരാജ് വെഞ്ഞാറമ്മൂടാണ് വർഗ്ഗീസ് മാഷായി എത്തി, സസൂക്ഷ്മ ഭാവപ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്.
പൂര്‍ണ്ണമായും ഒരു സ്‌പോര്‍ട്‌സ് ചിത്രമാണോ 'ഫൈനല്‍സ്' എന്ന് ചോദിച്ചാൽ എനിക്ക് നൽകാൻ കഴിയുന്ന ഉത്തരം അല്ല എന്നതാണ്. കാരണം 'ഫൈനൽസ്' കൃത്യമായി അടയാളപ്പെടുത്തുന്നത് ഒരു സ്പോര്‍ട്സ് താരത്തെ അല്ല, അവരുടെ ചുറ്റുപാടുകളെയാണ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അഭിനയിക്കുന്നത് എങ്കിലും പ്രേക്ഷകരുടെ ഉള്ളം തൊടുന്നത് ആ സ്പോര്‍ട്സ് താരത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവരും ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങളുമാണ്.
നിരഞ്ജൻ, കുഞ്ചൻ, മണിയൻപിള്ള രാജു, ടിനി ടോം, സോന നായര്‍, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏവരും കൈയ്യടക്കത്തോടെ തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ക്വീൻ ഫെയിം ധ്രുവൻ രണ്ടാം പകുതിയിൽ സുപ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ജൂൺ എന്ന ചിത്രത്തിന് ശേഷം രജിഷ തെരഞ്ഞെടുത്ത സ്ക്രിപ്റ്റ് മികച്ച തീരുമാനം തന്നെയായിരുന്നു എന്ന് അടിവരയിട്ട് പറയണം.
പുതുമുഖ സംവിധായകൻ ഒരുക്കുന്ന സിനിമയുടെ സംവേദന ശൈലിയിലോ കഥാഗതിയിലോ ഒന്നും വലിയ പാളിച്ചകൾ ഉള്ളതായി അനുഭവപ്പെട്ടില്ല. നവാഗതനായ പി ആര്‍ അരുൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ രംഗത്തോടും ലയിച്ചു ചേര്‍ന്നു നിൽക്കുന്ന പശ്ചാത്തല സംഗീതമാണ് 'ഫൈനൽസി'ൻ്റെ മറ്റൊരു പ്ലസ് പോയിൻ്റ്. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതങ്ങളും ഗാനങ്ങളും ഒന്നിനൊന്ന് മികച്ചവ തന്നെയായിരുന്നു. തീവണ്ടിയിലെ ഹിറ്റ് ഗാനമൊരുക്കി ശ്രദ്ധേയനായ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങൾക്കും ഈണങ്ങൾക്കും പിന്നിൽ.
കഥയിൽ തികച്ചും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ട്വിസ്റ്റും പിന്നീടുണ്ടാകുന്ന അനുബന്ധ ട്വിസ്റ്റുമെല്ലാം ഒരു തരത്തിൽ അത് സ്ക്രീനിൽ പ്രത്യക്ഷമാകുന്നതിനൊരു തെല്ലിട മുമ്പെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം. അത് തിരക്കഥയിലെ ഒരു ചെറുനൂലിഴയോളമുള്ള പിഴവായേ പരിഗണിക്കാൻ സാധിക്കൂ. ക്യാമറാക്കണ്ണുകളെ പ്രേക്ഷകരുടെ കണ്ണും മനസ്സുമാക്കി മാറ്റിയ സുധീപ് ഇളമണ്ണും തൻ്റെ ഭാഗം ഗംഭീരമാക്കി.
നാളത്തെ നായകന്മാരുടെ നിരയിൽ മുൻപന്തിയിൽ തന്നെ നിൽക്കേണ്ട പ്രതിഭയാണ് താനെന്ന് ഫൈനൽസിലൂടെ നിരഞ്ജിലെ നടൻ തെളിയിക്കുന്നുണ്ട്. ടിനി ടോമിൻ്റെ പ്രകടനവും പ്രശംസനീയമാണ്. ഉള്ളറിഞ്ഞുള്ള ആത്മാര്‍ത്ഥ പ്രണയബന്ധം ഏച്ചുകെട്ടലില്ലാതെ വരച്ചിടുന്നുണ്ട് ഫൈനൽസ്. കണ്ണിനെ ഈറനണിയിക്കുന്ന പല സുന്ദര മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഫൈനൽസ് പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തന്നെ ഇത്രത്തോളം ഗംഭീരമാക്കിയ അരുൺ പിആറിന് വലിയ കൈയ്യടി തന്നെ നൽകാം. ഒപ്പം അത്രത്തോളം വലിയ പിന്തുണ നൽകി കൂടെ നിന്ന അണിയറ പ്രവര്‍ത്തകര്‍ക്കും. കാണാതെ പോകരുത് ഈ ആലീസിനെയും വര്‍ഗ്ഗീസ് മാഷിനെയും ഒപ്പം, മനസ്സിൽ നിറയെ കുറച്ച് നന്മയുള്ള മനുഷ്യരെയും.
'ഫൈനൽസ്' പറയുന്നത് പൂര്‍ണമായും വര്‍ഗ്ഗീസ് മാഷിൻ്റെ കഥയാണ്. അയാളുടെ ആത്മനൊമ്പരങ്ങളുടെ അടയാളപ്പെടുത്തലുകളാണ് ഈ സിനിമ മുഴുവൻ എന്ന് തോന്നി. സ്പോര്‍ട്സ് കോച്ചായ വര്‍ഗ്ഗീസ് മാഷിൻ്റെ മകൾ ആലീസ് ഗംഭീര സൈക്ലിസ്റ്റാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന അവളിലൂടെയാണ് കഥ വികസിക്കുന്നത്. ചിത്രത്തിൽ ആലീസ് ആയി രജിഷ വിജയൻ എത്തുമ്പോൾ സുരാജ് വെഞ്ഞാറമ്മൂടാണ് വർഗ്ഗീസ് മാഷായി എത്തി, സസൂക്ഷ്മ ഭാവപ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ കൈയ്യിലെടുക്കുന്നത്.
പൂര്‍ണ്ണമായും ഒരു സ്‌പോര്‍ട്‌സ് ചിത്രമാണോ 'ഫൈനല്‍സ്' എന്ന് ചോദിച്ചാൽ എനിക്ക് നൽകാൻ കഴിയുന്ന ഉത്തരം അല്ല എന്നതാണ്. കാരണം 'ഫൈനൽസ്' കൃത്യമായി അടയാളപ്പെടുത്തുന്നത് ഒരു സ്പോര്‍ട്സ് താരത്തെ അല്ല, അവരുടെ ചുറ്റുപാടുകളെയാണ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അഭിനയിക്കുന്നത് എങ്കിലും പ്രേക്ഷകരുടെ ഉള്ളം തൊടുന്നത് ആ സ്പോര്‍ട്സ് താരത്തെ ചുറ്റിപ്പറ്റി നിൽക്കുന്നവരും ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങളുമാണ്.
നിരഞ്ജൻ, കുഞ്ചൻ, മണിയൻപിള്ള രാജു, ടിനി ടോം, സോന നായര്‍, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏവരും കൈയ്യടക്കത്തോടെ തങ്ങളുടെ ഭാഗം ഗംഭീരമാക്കി. ക്വീൻ ഫെയിം ധ്രുവൻ രണ്ടാം പകുതിയിൽ സുപ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ജൂൺ എന്ന ചിത്രത്തിന് ശേഷം രജിഷ തെരഞ്ഞെടുത്ത സ്ക്രിപ്റ്റ് മികച്ച തീരുമാനം തന്നെയായിരുന്നു എന്ന് അടിവരയിട്ട് പറയണം.
പുതുമുഖ സംവിധായകൻ ഒരുക്കുന്ന സിനിമയുടെ സംവേദന ശൈലിയിലോ കഥാഗതിയിലോ ഒന്നും വലിയ പാളിച്ചകൾ ഉള്ളതായി അനുഭവപ്പെട്ടില്ല. നവാഗതനായ പി ആര്‍ അരുൺ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. ഓരോ രംഗത്തോടും ലയിച്ചു ചേര്‍ന്നു നിൽക്കുന്ന പശ്ചാത്തല സംഗീതമാണ് 'ഫൈനൽസി'ൻ്റെ മറ്റൊരു പ്ലസ് പോയിൻ്റ്. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതങ്ങളും ഗാനങ്ങളും ഒന്നിനൊന്ന് മികച്ചവ തന്നെയായിരുന്നു. തീവണ്ടിയിലെ ഹിറ്റ് ഗാനമൊരുക്കി ശ്രദ്ധേയനായ കൈലാസ് മേനോനാണ് ചിത്രത്തിലെ ഗാനങ്ങൾക്കും ഈണങ്ങൾക്കും പിന്നിൽ.
കഥയിൽ തികച്ചും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ ട്വിസ്റ്റും പിന്നീടുണ്ടാകുന്ന അനുബന്ധ ട്വിസ്റ്റുമെല്ലാം ഒരു തരത്തിൽ അത് സ്ക്രീനിൽ പ്രത്യക്ഷമാകുന്നതിനൊരു തെല്ലിട മുമ്പെങ്കിലും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നിരിക്കാം. അത് തിരക്കഥയിലെ ഒരു ചെറുനൂലിഴയോളമുള്ള പിഴവായേ പരിഗണിക്കാൻ സാധിക്കൂ. ക്യാമറാക്കണ്ണുകളെ പ്രേക്ഷകരുടെ കണ്ണും മനസ്സുമാക്കി മാറ്റിയ സുധീപ് ഇളമണ്ണും തൻ്റെ ഭാഗം ഗംഭീരമാക്കി.
നാളത്തെ നായകന്മാരുടെ നിരയിൽ മുൻപന്തിയിൽ തന്നെ നിൽക്കേണ്ട പ്രതിഭയാണ് താനെന്ന് ഫൈനൽസിലൂടെ നിരഞ്ജിലെ നടൻ തെളിയിക്കുന്നുണ്ട്. ടിനി ടോമിൻ്റെ പ്രകടനവും പ്രശംസനീയമാണ്. ഉള്ളറിഞ്ഞുള്ള ആത്മാര്‍ത്ഥ പ്രണയബന്ധം ഏച്ചുകെട്ടലില്ലാതെ വരച്ചിടുന്നുണ്ട് ഫൈനൽസ്. കണ്ണിനെ ഈറനണിയിക്കുന്ന പല സുന്ദര മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഫൈനൽസ് പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തന്നെ ഇത്രത്തോളം ഗംഭീരമാക്കിയ അരുൺ പിആറിന് വലിയ കൈയ്യടി തന്നെ നൽകാം. ഒപ്പം അത്രത്തോളം വലിയ പിന്തുണ നൽകി കൂടെ നിന്ന അണിയറ പ്രവര്‍ത്തകര്‍ക്കും. കാണാതെ പോകരുത് ഈ ആലീസിനെയും വര്‍ഗ്ഗീസ് മാഷിനെയും ഒപ്പം, മനസ്സിൽ നിറയെ കുറച്ച് നന്മയുള്ള മനുഷ്യരെയും.