അദൃശ്യം
Sharaf U Dheen,Joju George,Narain,Anandhi,Athmeeya Rajan
അദൃശ്യങ്ങളിൽ പൊരുൾ തേടുന്ന ദൃശ്യങ്ങൾ!
ലിജിൻ കെ ഈപ്പൻ
മറഞ്ഞിരിക്കുന്ന സത്യങ്ങളിലേക്കുള്ള അന്വേഷണമാണ് അദൃശ്യമായ പല ദൃശ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നത്. മലയാളത്തിൻ്റെ വെള്ളിത്തിരയിൽ മുന്നിലുള്ള ദൃശ്യങ്ങൾക്കും അദൃശ്യമായ കാഴ്ചകൾക്കും ഇടയിൽ സത്യത്തെ അന്വേഷിക്കുകയാണ് അദൃശ്യം എന്ന ചിത്രം. പൂർണമായും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സമാന്തരമായി നടക്കുന്ന രണ്ട് അന്വേഷണങ്ങളും അതിനിടയിൽ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയായി പ്രേക്ഷകർക്കു ചിന്തിച്ചുത്തരം കണ്ടെത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
നവാഗതനായ സാക് ഹാരിസാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീൻ, നരേൻ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംഭവ പശ്ചാത്തലത്തിലുള്ള അന്വേഷണത്തിലൂടെ പുതിയ സത്യങ്ങൾ തേടി കണ്ടെത്തുകയാണ്. പക്കാ ത്രില്ലർ മൂഡിൽ ആദ്യമധ്യാന്തം ചിത്രം ഒരുക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ വിജയം. മലയാളത്തിൽ അദൃശ്യം എന്ന പേരിലും തമിഴിൽ യുക്കി എന്ന പേരിലും ഒരേ സമയം ചിത്രീകരിച്ചു റിലീസ് ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലാണ് ചിത്രത്തിൻ്റെ കഥ ഭൂമിക. എവിടെയൊ മറഞ്ഞ ഒരു പെൺകുട്ടിയെ തിരക്കിയുള്ള രണ്ടു ടീമുകളുടെ സമാന്തരമായ അന്വേഷണം. അതിനിടയിലൂടെ സത്യം പുറത്തുകൊണ്ടുവരാനുള്ള കണ്ടെത്തലുകളും അതിൽ സംഭവ പരമ്പരകളുടെ ബന്ധവും കൃത്യമായി ഇഴചേർത്തിരിക്കുന്നു.
രാജ്കുമാർ എന്ന സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനായി ഷെറഫുദ്ദീനും നന്ദ എന്ന ഡിറ്റക്ടീവായി നരേനും സേതു എന്ന കഥാപാത്രമായി ജോജു ജോർജും എത്തുന്നു. ആത്മീയ രാജന്, കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി എന്നിവർക്കൊപ്പം പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവർ ചിത്രത്തിൽ എത്തുന്നുണ്ട്. നിഗൂഡത നിലനിർത്തിയുള്ള പ്രകടത്തിൽ നരേനും ജോജുവും ഷെറുഫുദ്ദീനും മികച്ചു നിന്നു. നായികമാരിൽ കയൽ ആനന്ദി സെൻ്റിമെൻസുമായി ഒരുപടി മുന്നിലെത്തി. കാണാതാകുന്ന പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തിൻ്റെ ആദ്യ പാതി. പല നിഗമനങ്ങളിലേക്കും ഉത്തരങ്ങളിലേക്കുള്ള വഴികൾ വ്യത്യസ്തമായി രണ്ട് അന്വേഷണത്തിലും തെളിഞ്ഞുവരുന്നു. 'അവൾ ആര്' എന്ന ചോദ്യം നിലനിർത്തി ദുരൂഹത നിലനിർത്തിയാണ് ആദ്യ പാതി പൂർണമാക്കുന്നത്. രണ്ടാം പാതിയിൽ കഥയുടെ ചുരുളഴിയുകയാണ്. കഥയുടെ മൂലകാരണത്തിലേക്കു എത്തുമ്പോഴേക്കും ചിത്രത്തിന് എവിടെക്കൊയോ താളക്കുറവ് സംഭവിച്ച പോലെ. ഫ്ലാഷ് ബാക്ക് കഥയും സംഭവങ്ങളും പ്രേക്ഷകരിലേക്കു കൃത്യമായി കണക്ടാൻ പാടുപെടുന്നപോലെ തോന്നി. ഒന്നാം പാതിയിലെ ചടുതല രണ്ടാം പാതിയിൽ കുറയുന്നുണ്ടെങ്കിലും അതിനെ മറികടക്കുന്ന ട്വിസ്റ്റ് ക്ലൈമാക്സിലേക്ക് ഒരുക്കിയാണ് കഥ അവസാനിക്കുന്നത്.
ചെന്നൈ പശ്ചാത്തലം ആയതുകൊണ്ടു തന്നെ തമിഴ് കഥാപാത്രങ്ങൾ നിറയെ എത്തുന്നുണ്ട്. പലപ്പോളും മലയാളം വേർഷനിൽ കഥാപാത്രങ്ങളുടെ ലിപ് സിങ്ക് മാച്ചാകാതെ പോകുന്നത് പ്രേക്ഷകർക്ക് തോന്നാം. തിരക്കഥയിൽ സംവിധായകൻ പ്രേക്ഷകരെ മനപ്പൂർവമായി തെറ്റിധരിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ശ്രമിച്ചിരിക്കുന്നത്. അവസാനം വരെ അതു നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചില വ്യക്തതക്കുറവ് എവിടെയൊക്കയോ പോലെ! രണ്ടാം പാതിയിലെ സംഭവങ്ങളിൽ തിരക്കഥയിൽ കൊണ്ടുവന്ന തിടുക്കമാണ് ക്ലാരിറ്റി കുറവിലേക്കെത്താൻ കാരണമായത്. എങ്കിലും ചിത്രത്തിനൊപ്പം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതിനു പശ്ചാത്തല സംഗീതം വളരെ മികച്ചു നിന്നു. കഥയുടെ വൈകാരികതയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ ഡോണ്‍ വിന്‍സൻ്റ് പശ്ചാത്തല സംഗീത വിഭാഗം ഏറെ മികവ് പുലർത്തി.
പക്കാ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരു വൗവ് ഫാക്ടർ നൽകാൻ ചിത്രത്തിനു കഴിയുന്നുണ്ടോ എന്ന സംശയമുണ്ട്. രണ്ടാം പകുതിയിലെ സംഭവങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പ്രേക്ഷകരെ തൃപിതി നൽകുന്ന വിധത്തിൽ കഥ പറയുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഇനിയും ഏറെ പ്രതീക്ഷിക്കാമെന്നു സംവിധായകൻ ആദ്യ ചിത്രംകൊണ്ടു തന്നെ ഉറപ്പു നൽകുന്നു. ദൃശ്യങ്ങളിൽ തെളിയാത്ത അദൃശ്യ കാഴ്ചകൾ പ്രേക്ഷകരെ നിരാശരാക്കില്ല.
ലിജിൻ കെ ഈപ്പൻ
മറഞ്ഞിരിക്കുന്ന സത്യങ്ങളിലേക്കുള്ള അന്വേഷണമാണ് അദൃശ്യമായ പല ദൃശ്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നത്. മലയാളത്തിൻ്റെ വെള്ളിത്തിരയിൽ മുന്നിലുള്ള ദൃശ്യങ്ങൾക്കും അദൃശ്യമായ കാഴ്ചകൾക്കും ഇടയിൽ സത്യത്തെ അന്വേഷിക്കുകയാണ് അദൃശ്യം എന്ന ചിത്രം. പൂർണമായും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം സമാന്തരമായി നടക്കുന്ന രണ്ട് അന്വേഷണങ്ങളും അതിനിടയിൽ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയായി പ്രേക്ഷകർക്കു ചിന്തിച്ചുത്തരം കണ്ടെത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
നവാഗതനായ സാക് ഹാരിസാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ഷറഫുദ്ദീൻ, നരേൻ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംഭവ പശ്ചാത്തലത്തിലുള്ള അന്വേഷണത്തിലൂടെ പുതിയ സത്യങ്ങൾ തേടി കണ്ടെത്തുകയാണ്. പക്കാ ത്രില്ലർ മൂഡിൽ ആദ്യമധ്യാന്തം ചിത്രം ഒരുക്കാൻ കഴിഞ്ഞതാണ് സംവിധായകൻ്റെ വിജയം. മലയാളത്തിൽ അദൃശ്യം എന്ന പേരിലും തമിഴിൽ യുക്കി എന്ന പേരിലും ഒരേ സമയം ചിത്രീകരിച്ചു റിലീസ് ചെയ്തിരിക്കുന്നു. തമിഴ്നാട്ടിലാണ് ചിത്രത്തിൻ്റെ കഥ ഭൂമിക. എവിടെയൊ മറഞ്ഞ ഒരു പെൺകുട്ടിയെ തിരക്കിയുള്ള രണ്ടു ടീമുകളുടെ സമാന്തരമായ അന്വേഷണം. അതിനിടയിലൂടെ സത്യം പുറത്തുകൊണ്ടുവരാനുള്ള കണ്ടെത്തലുകളും അതിൽ സംഭവ പരമ്പരകളുടെ ബന്ധവും കൃത്യമായി ഇഴചേർത്തിരിക്കുന്നു.
രാജ്കുമാർ എന്ന സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനായി ഷെറഫുദ്ദീനും നന്ദ എന്ന ഡിറ്റക്ടീവായി നരേനും സേതു എന്ന കഥാപാത്രമായി ജോജു ജോർജും എത്തുന്നു. ആത്മീയ രാജന്, കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി എന്നിവർക്കൊപ്പം പ്രതാപ് പോത്തന്, ജോണ്‍ വിജയ്, മുനിഷ്കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവർ ചിത്രത്തിൽ എത്തുന്നുണ്ട്. നിഗൂഡത നിലനിർത്തിയുള്ള പ്രകടത്തിൽ നരേനും ജോജുവും ഷെറുഫുദ്ദീനും മികച്ചു നിന്നു. നായികമാരിൽ കയൽ ആനന്ദി സെൻ്റിമെൻസുമായി ഒരുപടി മുന്നിലെത്തി. കാണാതാകുന്ന പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തിൻ്റെ ആദ്യ പാതി. പല നിഗമനങ്ങളിലേക്കും ഉത്തരങ്ങളിലേക്കുള്ള വഴികൾ വ്യത്യസ്തമായി രണ്ട് അന്വേഷണത്തിലും തെളിഞ്ഞുവരുന്നു. 'അവൾ ആര്' എന്ന ചോദ്യം നിലനിർത്തി ദുരൂഹത നിലനിർത്തിയാണ് ആദ്യ പാതി പൂർണമാക്കുന്നത്. രണ്ടാം പാതിയിൽ കഥയുടെ ചുരുളഴിയുകയാണ്. കഥയുടെ മൂലകാരണത്തിലേക്കു എത്തുമ്പോഴേക്കും ചിത്രത്തിന് എവിടെക്കൊയോ താളക്കുറവ് സംഭവിച്ച പോലെ. ഫ്ലാഷ് ബാക്ക് കഥയും സംഭവങ്ങളും പ്രേക്ഷകരിലേക്കു കൃത്യമായി കണക്ടാൻ പാടുപെടുന്നപോലെ തോന്നി. ഒന്നാം പാതിയിലെ ചടുതല രണ്ടാം പാതിയിൽ കുറയുന്നുണ്ടെങ്കിലും അതിനെ മറികടക്കുന്ന ട്വിസ്റ്റ് ക്ലൈമാക്സിലേക്ക് ഒരുക്കിയാണ് കഥ അവസാനിക്കുന്നത്.
ചെന്നൈ പശ്ചാത്തലം ആയതുകൊണ്ടു തന്നെ തമിഴ് കഥാപാത്രങ്ങൾ നിറയെ എത്തുന്നുണ്ട്. പലപ്പോളും മലയാളം വേർഷനിൽ കഥാപാത്രങ്ങളുടെ ലിപ് സിങ്ക് മാച്ചാകാതെ പോകുന്നത് പ്രേക്ഷകർക്ക് തോന്നാം. തിരക്കഥയിൽ സംവിധായകൻ പ്രേക്ഷകരെ മനപ്പൂർവമായി തെറ്റിധരിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ശ്രമിച്ചിരിക്കുന്നത്. അവസാനം വരെ അതു നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചില വ്യക്തതക്കുറവ് എവിടെയൊക്കയോ പോലെ! രണ്ടാം പാതിയിലെ സംഭവങ്ങളിൽ തിരക്കഥയിൽ കൊണ്ടുവന്ന തിടുക്കമാണ് ക്ലാരിറ്റി കുറവിലേക്കെത്താൻ കാരണമായത്. എങ്കിലും ചിത്രത്തിനൊപ്പം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതിനു പശ്ചാത്തല സംഗീതം വളരെ മികച്ചു നിന്നു. കഥയുടെ വൈകാരികതയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ ഡോണ്‍ വിന്‍സൻ്റ് പശ്ചാത്തല സംഗീത വിഭാഗം ഏറെ മികവ് പുലർത്തി.
പക്കാ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെങ്കിലും തിയറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരു വൗവ് ഫാക്ടർ നൽകാൻ ചിത്രത്തിനു കഴിയുന്നുണ്ടോ എന്ന സംശയമുണ്ട്. രണ്ടാം പകുതിയിലെ സംഭവങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി പ്രേക്ഷകരെ തൃപിതി നൽകുന്ന വിധത്തിൽ കഥ പറയുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഇനിയും ഏറെ പ്രതീക്ഷിക്കാമെന്നു സംവിധായകൻ ആദ്യ ചിത്രംകൊണ്ടു തന്നെ ഉറപ്പു നൽകുന്നു. ദൃശ്യങ്ങളിൽ തെളിയാത്ത അദൃശ്യ കാഴ്ചകൾ പ്രേക്ഷകരെ നിരാശരാക്കില്ല.