തീവണ്ടി
ടോവിനോ തോമസ്,സുരാജ് വെഞ്ഞാറമ്മൂട്,സംയുക്ത മേനോൻ
ഇത് മടുപ്പിക്കാത്ത 'തീവണ്ടി'യാത്ര
തമാശയും, പ്രേമവും, രാഷ്ടീയവും അല്പം കാര്യവും, ഒപ്പം ഒരുപാട് സീഗരറ്റ് വലിയുമായ് നീളുന്നൊരു ചിത്രം. ചുരുക്കിപറഞ്ഞാല്‍ ഇന്നിറങ്ങിയ 'തീവണ്ടി' എന്ന സിനിമ അതാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെല്ലിനി റ്റി.പി സംവിധാനം ചെയ്യുന്നതാണ് ചിത്രം. സദാ പുകവലിക്കാരനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. പണ്ട് തൊട്ടേ നാട്ടുകാര്‍ ചേര്‍ന്ന് അവനു ചാർത്തി കൊടുത്തിരിക്കുന്ന പേരാണ് തീവണ്ടി.
ബിനീഷിന്റെ ജനനം, വീട്ടുകാർ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരിലൂടെ കഥ ആരംഭിക്കുന്നു. പേരുകേട്ട പുകവലിക്കാരനായ ബിനീഷും, നാട്ടിലെ പാർട്ടി അംഗവുമായ മധുവിന്റെ(സുരാജ്) മകളായ ദേവിയും പ്രണയത്തിലാണ്. പലരും പലവട്ടം ശ്രമിച്ചിട്ടും ബിനീഷ് വലിനിർത്തിയിട്ടില്ലെങ്കിലും, ദേവിയും അത് തന്നെ ശ്രമിക്കുന്നു. എന്നാൽ ഫലം നിരാശയും പ്രേമനൈരാശ്യവും. തുടർന്ന് പാർട്ടി സ്ഥാനത്തിന്റെ വെല്ലുവിളികളിൽ ബിനീഷും അവന്റെ പുകവലിയും കരുവാക്കപ്പെടുന്നു. ഇതിലൂടെ കഥ വികാസം പ്രാപിക്കുന്നത്.
ടോവിനോ തോമസും സംയുക്ത മേനോനും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിനി വിശ്വലാലിന്റേതാണ് തിരക്കഥ. ചിത്രത്തിൽ അഭിനയത്തിനും തിരക്കഥയ്ക്കുമാണ് കൈയ്യടിക്കേണ്ടത്. വളരെ സാധാരണമായി പോകുന്ന ആദ്യപകുതി, അല്പം പിരിമുറുക്കവും ഗൗരവവുമായി മാറുന്നതുമായ രണ്ടാം പകുതി. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കൾ. ടോവിനോ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. സൂരാജ്, സുരഭി ലക്ഷ്മി, രാജേഷ് ശർമ്മ, സൈജു കുറുപ്പ്, ശമ്മി തിലകൻ എന്നിവരാണ് മറ്റു സഹതാരങ്ങൾ. കൂടാതെ നിരവധി പുതുമുഖങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബിനീഷ് എന്ന ചെറുപ്പക്കാരനെയും അവന്റെ പുകവലിയും മാത്രമാണ് സിനിമയിലെ പ്രധാനപ്രമേയം. നവാഗതനായ സംവിധായകൻ നല്ല രീതിയിൽ കഥ പറഞ്ഞിട്ടുണ്ട്. കാഴ്ചക്കാരെ ആദ്യഭാഗം ഇടയ്ക്ക് മുഷിപ്പിക്കുമെങ്കിലും രണ്ടാം ഭാഗം അവതരണത്തിലെ പുതുമകൊണ്ട് മുന്നിട്ട് നിൽക്കുന്നുണ്ട്. തീവണ്ടിയിൽ തിരക്കഥയ്ക്കെന്നപോലെ സംഗീതത്തിനും പ്രാധാന്യമുണ്ട്. കൈലാസ് മേനോന്റെ മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും വളരെ യോജിക്കുന്നതും ആസ്വാദ്യവുമായിരുന്നു.
ആദ്യപകുതിയിൽ അല്പം വെട്ടിതിരുത്തൽ ആവശ്യമാണെന്ന് തോന്നി. കൂടാതെ ചില സന്ദർഭങ്ങൾ കല്ലുകടിയുമായ് തോന്നിപ്പിച്ചു. എങ്കിലും ആകെമൊത്തം തീവണ്ടി മികച്ച ഒരു ആസ്വാദനവിരുന്ന് കാഴ്ചക്കാർക്ക് നൽകുന്നുണ്ട്. കേരളത്തിലെ പ്രളയക്കെടുതിക്ക് ശേഷം വൈകിവന്ന തീവണ്ടി പ്രേക്ഷകർക്ക് ഒരു ആസ്വാദനവിരുന്ന് തന്നെയായിരിക്കും.
തമാശയും, പ്രേമവും, രാഷ്ടീയവും അല്പം കാര്യവും, ഒപ്പം ഒരുപാട് സീഗരറ്റ് വലിയുമായ് നീളുന്നൊരു ചിത്രം. ചുരുക്കിപറഞ്ഞാല്‍ ഇന്നിറങ്ങിയ 'തീവണ്ടി' എന്ന സിനിമ അതാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഫെല്ലിനി റ്റി.പി സംവിധാനം ചെയ്യുന്നതാണ് ചിത്രം. സദാ പുകവലിക്കാരനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. പണ്ട് തൊട്ടേ നാട്ടുകാര്‍ ചേര്‍ന്ന് അവനു ചാർത്തി കൊടുത്തിരിക്കുന്ന പേരാണ് തീവണ്ടി.
ബിനീഷിന്റെ ജനനം, വീട്ടുകാർ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരിലൂടെ കഥ ആരംഭിക്കുന്നു. പേരുകേട്ട പുകവലിക്കാരനായ ബിനീഷും, നാട്ടിലെ പാർട്ടി അംഗവുമായ മധുവിന്റെ(സുരാജ്) മകളായ ദേവിയും പ്രണയത്തിലാണ്. പലരും പലവട്ടം ശ്രമിച്ചിട്ടും ബിനീഷ് വലിനിർത്തിയിട്ടില്ലെങ്കിലും, ദേവിയും അത് തന്നെ ശ്രമിക്കുന്നു. എന്നാൽ ഫലം നിരാശയും പ്രേമനൈരാശ്യവും. തുടർന്ന് പാർട്ടി സ്ഥാനത്തിന്റെ വെല്ലുവിളികളിൽ ബിനീഷും അവന്റെ പുകവലിയും കരുവാക്കപ്പെടുന്നു. ഇതിലൂടെ കഥ വികാസം പ്രാപിക്കുന്നത്.
ടോവിനോ തോമസും സംയുക്ത മേനോനും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിനി വിശ്വലാലിന്റേതാണ് തിരക്കഥ. ചിത്രത്തിൽ അഭിനയത്തിനും തിരക്കഥയ്ക്കുമാണ് കൈയ്യടിക്കേണ്ടത്. വളരെ സാധാരണമായി പോകുന്ന ആദ്യപകുതി, അല്പം പിരിമുറുക്കവും ഗൗരവവുമായി മാറുന്നതുമായ രണ്ടാം പകുതി. വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കൾ. ടോവിനോ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്. സൂരാജ്, സുരഭി ലക്ഷ്മി, രാജേഷ് ശർമ്മ, സൈജു കുറുപ്പ്, ശമ്മി തിലകൻ എന്നിവരാണ് മറ്റു സഹതാരങ്ങൾ. കൂടാതെ നിരവധി പുതുമുഖങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
ആദ്യപകുതിയിൽ അല്പം വെട്ടിതിരുത്തൽ ആവശ്യമാണെന്ന് തോന്നി. കൂടാതെ ചില സന്ദർഭങ്ങൾ കല്ലുകടിയുമായ് തോന്നിപ്പിച്ചു. എങ്കിലും ആകെമൊത്തം തീവണ്ടി മികച്ച ഒരു ആസ്വാദനവിരുന്ന് കാഴ്ചക്കാർക്ക് നൽകുന്നുണ്ട്. കേരളത്തിലെ പ്രളയക്കെടുതിക്ക് ശേഷം വൈകിവന്ന തീവണ്ടി പ്രേക്ഷകർക്ക് ഒരു ആസ്വാദനവിരുന്ന് തന്നെയായിരിക്കും.