വൈ
TNN | 20 Nov 2017, 3:10 pm
സിനിമയുടെ പേരിന്റെ പൊരുൾ പ്രേക്ഷകനെകൊണ്ട് ചോദിപ്പിക്കും വിധമാണു സുനിൽ ഇബ്രാഹിം, 'വൈ' എന്ന തന്റെ മൂന്നാമത്തെ സിനിമ ചിത്രികരിച്ചിരിക്കുന്നത്. എന്തിനോ വേണ്ടി പടച്ചുവിട്ടൊരു കഥയും അവതരണവും.
ത്രില്ലർ മൂഡിലുള്ളൊരു സിനിമയെ സമീപിക്കുമ്പോൾ, സജീവമായ രംഗങ്ങളുള്ള, തലച്ചോറിനെ കുഴപ്പിക്കുന്ന, നാടകീയതയുടെ കടന്നുവരവിൽ കൈയ്യടിച്ച്പോകുന്ന ഒരു അന്തരീക്ഷവും തിരക്കഥയുമാണു പ്രതീക്ഷിക്കപ്പെടുന്നത്. പകരം യാതൊരു ത്രില്ലിങ്ങുമില്ലാതെ ഒരു സീരിയസ് വിഷയം രണ്ട് മണിക്കൂർ കാണുന്നവന്റെ ഗതിയൊന്ന് ആലോചിച്ചുനോക്കുക.
തിരുവനന്തപുരം നഗരത്തിലെ ഒരു രാത്രിയിൽ, ഒരു തെരുവിൽ വെച്ചാണു കഥാരംഭം. പ്രണയിതാക്കളെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരായ ഒരാണും പെണ്ണും സദാചാരന്മാരുടെ ക്യാമറയ്ക്ക് ഇരയാകുകയും കശപിശയിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ തക്കത്തിൽ ഒരു സംഘം വന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയി തൊട്ടടുത്ത ഫ്ലാറ്റിനുള്ളിലേയ്ക്ക് കയറ്റുന്നു. എല്ലാവരും ഉടനെ പിന്തുടർന്നെങ്കിലും പെൺകുട്ടിയുടെ പൊടി കാണാനില്ല ഒരിടത്തും. കിളി പറന്നു പോയതുപോലെ അവളെ കാണാതാകുന്നു. തുടർന്നുള്ള തിരച്ചിലുകളും, പോലിസ് അന്വേഷണവും ഉൾപ്പെടുത്തി, ക്ലൈമാക്സ് ട്വിസ്റ്റിലേയ്ക്ക് കഥ എത്തിപ്പെടുന്നു.
ഇത് എങ്ങനെ കണ്ടിരിക്കും?, ഇത് എത്രത്തോളം ക്രൂരമാണു?, എന്താണാവോ ഉദ്ദേശിച്ചത്? , എന്നിങ്ങനെ സിനിമ കാണുന്ന ഒരു ശരാശരി പ്രേക്ഷകൻ ചോദിച്ചുപോകുന്ന കുറച്ച് വൈ സംശയങ്ങളാണിത്.
പുതുമുഖങ്ങൾ അടങ്ങുന്ന ഒരു വൻ താരനിര തന്നെ സിനിമയിൽ ഉണ്ട്. അലൻസിയർ എന്ന നടൻ മാത്രമാണു സീനിയർ അഭിനേതാവായി ഉള്ളത്. അഭിനയം ആണോ അതോ അഭിനയിക്കാൻ ശ്രമിക്കുകയാണോ എന്ന് ചിന്താകുഴപ്പത്തിലാക്കുന്ന വിധേനയാണു സിനിമയിലെ എല്ലാവരുടെയും പ്രകടനം. മോശമായ രംഗങ്ങളും, അതിലും മോശമായ സംഭാഷണങ്ങളും അടങ്ങിയ വൈ എന്ന സിനിമയിൽ നല്ലതെന്ന് എടുത്ത് പറയാൻ സിനിമയുടെ സംഗീതം മാത്രമാണ്. വിരസത സൃഷ്ടിച്ച് പ്രേക്ഷകനെ ഇരിപ്പിടത്തിൽ നീരസപ്പെടുത്തുന്ന വിധം സിനിമ കാണുമ്പോൾ അല്പം ആശ്വാസമാകുന്നത് മിതത്വമുള്ള പശ്ചാത്തല സംഗീതവും പാട്ടുമാണ്.
വൈബ്സോൺ മൂവീസ് എന്ന ബാനറിലാണു സിനിമയുടെ നിർമ്മാണം. ജയേഷ് മോഹന്റെതാണു ക്യാമറ. ഒരു രാത്രിയിൽ, ഏതാനും മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന ഒരു വിഷയത്തെ അത്യാവശ്യം നന്നായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു.
ആകർഷിക്കപ്പെടാനും, മനസ്സിൽ തങ്ങിനിൽക്കാനും, ഏതെങ്കിലും തരത്തിൽ ആസ്വദിക്കപ്പെടാനോ പോലും അവകാശമർഹിക്കാത്ത സിനിമ തന്നെയാണു വൈ. സുനിൽ ഇബ്രാഹിം ഇതിനുമുമ്പ് ചെയ്ത ചാപ്റ്റേഴ്സും അരികിൽ ഒരാളും അത്യാവശം നീരൂപക പ്രശംസയെങ്കിലും നേടിയെടുത്ത സിനിമകളായിരുന്നു. വൈ അത്പോലും അർഹിക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.
തയാറാക്കിയത് - നിജൂള്
ത്രില്ലർ മൂഡിലുള്ളൊരു സിനിമയെ സമീപിക്കുമ്പോൾ, സജീവമായ രംഗങ്ങളുള്ള, തലച്ചോറിനെ കുഴപ്പിക്കുന്ന, നാടകീയതയുടെ കടന്നുവരവിൽ കൈയ്യടിച്ച്പോകുന്ന ഒരു അന്തരീക്ഷവും തിരക്കഥയുമാണു പ്രതീക്ഷിക്കപ്പെടുന്നത്. പകരം യാതൊരു ത്രില്ലിങ്ങുമില്ലാതെ ഒരു സീരിയസ് വിഷയം രണ്ട് മണിക്കൂർ കാണുന്നവന്റെ ഗതിയൊന്ന് ആലോചിച്ചുനോക്കുക.
തിരുവനന്തപുരം നഗരത്തിലെ ഒരു രാത്രിയിൽ, ഒരു തെരുവിൽ വെച്ചാണു കഥാരംഭം. പ്രണയിതാക്കളെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരായ ഒരാണും പെണ്ണും സദാചാരന്മാരുടെ ക്യാമറയ്ക്ക് ഇരയാകുകയും കശപിശയിൽ ഏർപ്പെടുകയും ചെയ്യുന്നു. ആ തക്കത്തിൽ ഒരു സംഘം വന്ന് പെൺകുട്ടിയെ തട്ടികൊണ്ടുപോയി തൊട്ടടുത്ത ഫ്ലാറ്റിനുള്ളിലേയ്ക്ക് കയറ്റുന്നു. എല്ലാവരും ഉടനെ പിന്തുടർന്നെങ്കിലും പെൺകുട്ടിയുടെ പൊടി കാണാനില്ല ഒരിടത്തും. കിളി പറന്നു പോയതുപോലെ അവളെ കാണാതാകുന്നു. തുടർന്നുള്ള തിരച്ചിലുകളും, പോലിസ് അന്വേഷണവും ഉൾപ്പെടുത്തി, ക്ലൈമാക്സ് ട്വിസ്റ്റിലേയ്ക്ക് കഥ എത്തിപ്പെടുന്നു.
ഇത് എങ്ങനെ കണ്ടിരിക്കും?, ഇത് എത്രത്തോളം ക്രൂരമാണു?, എന്താണാവോ ഉദ്ദേശിച്ചത്? , എന്നിങ്ങനെ സിനിമ കാണുന്ന ഒരു ശരാശരി പ്രേക്ഷകൻ ചോദിച്ചുപോകുന്ന കുറച്ച് വൈ സംശയങ്ങളാണിത്.
പുതുമുഖങ്ങൾ അടങ്ങുന്ന ഒരു വൻ താരനിര തന്നെ സിനിമയിൽ ഉണ്ട്. അലൻസിയർ എന്ന നടൻ മാത്രമാണു സീനിയർ അഭിനേതാവായി ഉള്ളത്. അഭിനയം ആണോ അതോ അഭിനയിക്കാൻ ശ്രമിക്കുകയാണോ എന്ന് ചിന്താകുഴപ്പത്തിലാക്കുന്ന വിധേനയാണു സിനിമയിലെ എല്ലാവരുടെയും പ്രകടനം. മോശമായ രംഗങ്ങളും, അതിലും മോശമായ സംഭാഷണങ്ങളും അടങ്ങിയ വൈ എന്ന സിനിമയിൽ നല്ലതെന്ന് എടുത്ത് പറയാൻ സിനിമയുടെ സംഗീതം മാത്രമാണ്. വിരസത സൃഷ്ടിച്ച് പ്രേക്ഷകനെ ഇരിപ്പിടത്തിൽ നീരസപ്പെടുത്തുന്ന വിധം സിനിമ കാണുമ്പോൾ അല്പം ആശ്വാസമാകുന്നത് മിതത്വമുള്ള പശ്ചാത്തല സംഗീതവും പാട്ടുമാണ്.
വൈബ്സോൺ മൂവീസ് എന്ന ബാനറിലാണു സിനിമയുടെ നിർമ്മാണം. ജയേഷ് മോഹന്റെതാണു ക്യാമറ. ഒരു രാത്രിയിൽ, ഏതാനും മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന ഒരു വിഷയത്തെ അത്യാവശ്യം നന്നായി തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു.
ആകർഷിക്കപ്പെടാനും, മനസ്സിൽ തങ്ങിനിൽക്കാനും, ഏതെങ്കിലും തരത്തിൽ ആസ്വദിക്കപ്പെടാനോ പോലും അവകാശമർഹിക്കാത്ത സിനിമ തന്നെയാണു വൈ. സുനിൽ ഇബ്രാഹിം ഇതിനുമുമ്പ് ചെയ്ത ചാപ്റ്റേഴ്സും അരികിൽ ഒരാളും അത്യാവശം നീരൂപക പ്രശംസയെങ്കിലും നേടിയെടുത്ത സിനിമകളായിരുന്നു. വൈ അത്പോലും അർഹിക്കുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു.
തയാറാക്കിയത് - നിജൂള്