കഴിഞ്ഞവര്‍ഷം മഹാപ്രളയം ആയിരുന്നെങ്കിൽ ഇക്കുറി കേരളത്തിൽ ആഞ്ഞടിച്ചത് വോട്ട് പ്രളയം തന്നെ ആയിരുന്നു. ആ പ്രളയത്തിൽ എന്തൊക്കെ തൂത്തടിച്ച് കഴുകി പോയെന്നതിന്‍റെ കണക്കെടുപ്പായിരുന്നു ഇന്നലെ. കേരളത്തിൽ ഇക്കുറി വോട്ട് ചെയ്തത് 2.03 കോടി ആളുകളായിരുന്നു. പോളിങ് 77.68 ശതമാനം. ഉയര്‍ന്ന ഈ പോളിങ് ശതമാനമൊക്കെ കൈപ്പത്തിക്ക് ഗുണകരമായെന്ന് നമ്മള്‍ ഇന്നലെ അറിയുകായിയുരന്നു. കഴിഞ്‍ തവണ 12 വലതും 8 ഇടതും പിടിച്ച സീറ്റുകള്‍ ഇക്കുറി 19 വലതും 1 ഇടതും പിടിക്കുകയായിരുന്നു.
ഇല്ലസ്ട്രേഷൻ : ഗിരീഷ് എം.പി
ആ സാഹചര്യത്തിൽ ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഗിരീഷ് എം.പി വരച്ച ഇല്ലസ്ട്രേഷൻ ഏവരേയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. വോട്ടിങ്ങ് യന്ത്രത്തിൽ നിന്നു വരുന്ന പെരുവെള്ളപ്പൊക്കം. അതിൽ ഒലിച്ചുപോകുന്ന താമരയും അരിവാളും ചുറ്റികയും പിണറായി വിജയനുമൊക്കെ. ശരിക്കും യുഡിഎഫ് തൂത്തുവാരിയ കേരളം എന്നതിനോട് ഏറ്റവും ചേരുന്ന ഒരു ഇല്ലസ്ട്രേഷൻ.
അതോടൊപ്പം ഇന്ത്യയിൽ വീണ്ടും അധികാരത്തിലേറുന്ന മോദി സര്‍ക്കാരിന്‍റെ വൻ വിജയവും കോൺഗ്രസിന്‍റെ വൻ തോൽവിയും ടൈംസ് ഓഫ് ഇന്ത്യ കാര്‍ട്ടൂണിസ്റ്റ് സന്ദീപ് അദ്വരയു വരച്ച കാര്‍ട്ടൂണിൽ നിന്ന് വായിച്ചെടുക്കാം. പാര്‍ലമെന്‍റായി കാണിച്ചിരിക്കുന്ന ചായക്കോപ്പയിലേക്ക് കോൺഗ്രസും ഘടകകക്ഷികളുമടങ്ങുന്ന ടീബാഗിനെ മുക്കാനൊരുങ്ങുന്ന ഒരു കൈ. ഈ കാര്‍ട്ടൂണും കുറിക്ക് കൊള്ളുന്നതായിരിക്കുകയാണ്.
ആ സാഹചര്യത്തിൽ ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ ഗിരീഷ് എം.പി വരച്ച ഇല്ലസ്ട്രേഷൻ ഏവരേയും ഇരുത്തിചിന്തിപ്പിക്കുന്നതാണ്. വോട്ടിങ്ങ് യന്ത്രത്തിൽ നിന്നു വരുന്ന പെരുവെള്ളപ്പൊക്കം. അതിൽ ഒലിച്ചുപോകുന്ന താമരയും അരിവാളും ചുറ്റികയും പിണറായി വിജയനുമൊക്കെ. ശരിക്കും യുഡിഎഫ് തൂത്തുവാരിയ കേരളം എന്നതിനോട് ഏറ്റവും ചേരുന്ന ഒരു ഇല്ലസ്ട്രേഷൻ.