നെഞ്ചിനകത്ത് കുമ്മേട്ടൻ...
നെഞ്ചും വിരിച്ച് കുമ്മേട്ടൻ...
ഒടുവിൽ ട്രോളന്മാരുടെ രാജാധിരാജ തിരിച്ചെത്തുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് 25 മുതൽ കേരളത്തിന് നഷ്ടപ്പെട്ട മുത്തിനെ പത്ത് മാസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയിരിക്കുകയാണ്. ട്രോളന്മാരുടെ കൺകണ്ട ദൈവം ശ്രീ കുമ്മനം ജീ മിസോറം ഗവര്‍ണര്‍ പദവിയൊക്കെ പുല്ലുപോലെ വലിച്ചെറിഞ്ഞ് ട്രോളന്മാരുടെ സ്നേഹത്തിനിടയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്.
മെട്രോയിൽ നൈസായി കയറിപറ്റി പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് സ്ഥാനം പിടിച്ചതോടെയാണ് കുമ്മനം ജീ ട്രോളന്മാരുടെ പ്രിയപ്പെട്ടവനായത്. കുമ്മനടി എന്നൊരാചാരത്തിന്‍റെ പിറവി അങ്ങനെയായിരുന്നു. ശേഷം അമിട്ടടി പ്രചാരത്തിലെത്തിയെങ്കിലും കുമ്മനടിയോളം അതിന് പ്രചുരപ്രചാരം ലഭിച്ചില്ലെന്ന് വേണം കരുതാൻ. കാരണം കുമ്മനടി അതൊരു വികാരമാണ്.
ശേഷം നിരവധി നാളുകള്‍ കുമ്മനം ജീയെ വെച്ച് ട്രോളന്മാര്‍ സാമ്പാറും പുളിശ്ശേരിയും എരിശ്ശേരിയും അവിയലും തോരനും കാളനുമൊക്കെ ഒപ്പിച്ചു. എന്തു രസായിരുന്നു ആ നാളുകള്‍. എന്തിനും ഏതിനും കുമ്മനം ജീ. ഓൺലൈൻ ലോകത്തെ താരമായി അങ്ങനെ കുമ്മനംജീ. കുമ്മോജി എന്ന് സ്വന്തം പേരിൽ ഒരു ഇമോജി വരെ അദ്ദേഹത്തിന്‍റേതായുണ്ടായി. വേറെയാര്‍ക്കുണ്ടെടാ...കുമ്മോജി....
മധുവിന്‍റെ കൊലയ്‍ക്കെതിരെ കൈകെട്ടപ്പെട്ട രീതിയിൽ പ്രതിഷേധിച്ച അദ്ദേഹത്തെ കുമ്മോ കുമ്മോ പാടി പരിഹസിക്കരുതായിരുന്നില്ലേ. എന്നെ ട്രോളുന്നവര്‍ കരുതുന്നത് രാഷ്ട്രീയമായി അവര്‍ മേലാളന്‍മാരാണെന്നും താനുള്‍പ്പെടെയുള്ളവര്‍ കീഴാളന്‍മാരാണെന്നുമാണെന്നുവരെ അദ്ദേഹം കണ്ണുതുടച്ചു പറഞ്ഞപ്പോള്‍ ട്രോളന്മാരുടെ കണ്ണുകലങ്ങി, ചങ്കുപിടഞ്ഞു.
പക്ഷേ മിസോറാമിൽ പോയ അദ്ദേഹത്തെ ട്രോളന്മാര്‍ മറന്നില്ല. കുമ്മനം കാ ബുവായ് ലുതുക് എന്നൊക്കെ മിസോറം ഭാഷയിൽ വരെ കുമ്മനം ജീക്ക് ട്രോള്‍ കിട്ടി. ഈ ട്രോളന്മാരെ കൊണ്ട് തോറ്റു. കുമ്മനം ജീ എന്ത് ചെയ്യുന്നെന്ന് നോക്കി നടക്കുകയാ...
അവസാനം എല്ലാം ഇട്ടെറിഞ്ഞ് കുമ്മനം ജീ വരികയാണ് സൂര്‍ത്തുക്കളേ...അങ്കം കുറിക്കാൻ. ആശയദാരിദ്ര്യത്താൽ വീരചരമം പ്രാപിക്കാറായ ട്രോളന്മാരെല്ലാം ഇന്നത്തെ വാര്‍ത്ത കേട്ട് സടകുടഞ്ഞെണീറ്റിരിക്കുകയാണ്. കൈപ്പണി ആയുധങ്ങളുമായി അവര്‍ കച്ചകെട്ടി ഇറങ്ങി കഴിഞ്ഞു. കുമ്മനം ജീ ട്രോളന്മാരുടെ ഐശ്വര്യം.
നെഞ്ചും വിരിച്ച് കുമ്മേട്ടൻ...
ഒടുവിൽ ട്രോളന്മാരുടെ രാജാധിരാജ തിരിച്ചെത്തുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് 25 മുതൽ കേരളത്തിന് നഷ്ടപ്പെട്ട മുത്തിനെ പത്ത് മാസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയിരിക്കുകയാണ്. ട്രോളന്മാരുടെ കൺകണ്ട ദൈവം ശ്രീ കുമ്മനം ജീ മിസോറം ഗവര്‍ണര്‍ പദവിയൊക്കെ പുല്ലുപോലെ വലിച്ചെറിഞ്ഞ് ട്രോളന്മാരുടെ സ്നേഹത്തിനിടയിലേക്ക് മടങ്ങിവന്നിരിക്കുകയാണ്.
മെട്രോയിൽ നൈസായി കയറിപറ്റി പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് സ്ഥാനം പിടിച്ചതോടെയാണ് കുമ്മനം ജീ ട്രോളന്മാരുടെ പ്രിയപ്പെട്ടവനായത്. കുമ്മനടി എന്നൊരാചാരത്തിന്‍റെ പിറവി അങ്ങനെയായിരുന്നു. ശേഷം അമിട്ടടി പ്രചാരത്തിലെത്തിയെങ്കിലും കുമ്മനടിയോളം അതിന് പ്രചുരപ്രചാരം ലഭിച്ചില്ലെന്ന് വേണം കരുതാൻ. കാരണം കുമ്മനടി അതൊരു വികാരമാണ്.
ശേഷം നിരവധി നാളുകള്‍ കുമ്മനം ജീയെ വെച്ച് ട്രോളന്മാര്‍ സാമ്പാറും പുളിശ്ശേരിയും എരിശ്ശേരിയും അവിയലും തോരനും കാളനുമൊക്കെ ഒപ്പിച്ചു. എന്തു രസായിരുന്നു ആ നാളുകള്‍. എന്തിനും ഏതിനും കുമ്മനം ജീ. ഓൺലൈൻ ലോകത്തെ താരമായി അങ്ങനെ കുമ്മനംജീ. കുമ്മോജി എന്ന് സ്വന്തം പേരിൽ ഒരു ഇമോജി വരെ അദ്ദേഹത്തിന്‍റേതായുണ്ടായി. വേറെയാര്‍ക്കുണ്ടെടാ...കുമ്മോജി....
മധുവിന്‍റെ കൊലയ്‍ക്കെതിരെ കൈകെട്ടപ്പെട്ട രീതിയിൽ പ്രതിഷേധിച്ച അദ്ദേഹത്തെ കുമ്മോ കുമ്മോ പാടി പരിഹസിക്കരുതായിരുന്നില്ലേ. എന്നെ ട്രോളുന്നവര്‍ കരുതുന്നത് രാഷ്ട്രീയമായി അവര്‍ മേലാളന്‍മാരാണെന്നും താനുള്‍പ്പെടെയുള്ളവര്‍ കീഴാളന്‍മാരാണെന്നുമാണെന്നുവരെ അദ്ദേഹം കണ്ണുതുടച്ചു പറഞ്ഞപ്പോള്‍ ട്രോളന്മാരുടെ കണ്ണുകലങ്ങി, ചങ്കുപിടഞ്ഞു.
പക്ഷേ മിസോറാമിൽ പോയ അദ്ദേഹത്തെ ട്രോളന്മാര്‍ മറന്നില്ല. കുമ്മനം കാ ബുവായ് ലുതുക് എന്നൊക്കെ മിസോറം ഭാഷയിൽ വരെ കുമ്മനം ജീക്ക് ട്രോള്‍ കിട്ടി. ഈ ട്രോളന്മാരെ കൊണ്ട് തോറ്റു. കുമ്മനം ജീ എന്ത് ചെയ്യുന്നെന്ന് നോക്കി നടക്കുകയാ...
അവസാനം എല്ലാം ഇട്ടെറിഞ്ഞ് കുമ്മനം ജീ വരികയാണ് സൂര്‍ത്തുക്കളേ...അങ്കം കുറിക്കാൻ. ആശയദാരിദ്ര്യത്താൽ വീരചരമം പ്രാപിക്കാറായ ട്രോളന്മാരെല്ലാം ഇന്നത്തെ വാര്‍ത്ത കേട്ട് സടകുടഞ്ഞെണീറ്റിരിക്കുകയാണ്. കൈപ്പണി ആയുധങ്ങളുമായി അവര്‍ കച്ചകെട്ടി ഇറങ്ങി കഴിഞ്ഞു. കുമ്മനം ജീ ട്രോളന്മാരുടെ ഐശ്വര്യം.