ചുഞ്ചു നായർ- പൂച്ചയുടെ ഒന്നാം ചരമവാർഷികം ഫേസ്ബുക്കിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ മുംബൈ എഡിഷനിലെ ടൈംസ് ഇന്‍ററാക്റ്റ് പേജിലാണ് ഒരു പൂച്ചയുടെ ചിത്രം സഹിതം ഒന്നാം ചരമ വാര്‍ഷിക പരസ്യം വന്നത്. അതിൽ ഏറ്റവും വിചിത്രം പൂച്ചയുടെ പേരായിരുന്നു - ചുഞ്ചു നായര്‍.
മോളൂട്ടി നീ ഇല്ലാത്തത് ഒരുപാട് വേദനിപ്പിക്കുന്നു എന്നായിരുന്നു പരസ്യത്തിലെ വാചകങ്ങള്‍. പൂച്ചയ്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടായിമാര്‍, സ്നേഹ സമ്പന്നരായ എല്ലാവരും എന്നിങ്ങനെ അടിയില്‍ പേരുകളും ചേര്‍ത്തിരുന്നു.
സംഭവം തമാശ ഉളവാക്കും എങ്കിലും ഇത് തികച്ചും സത്യസന്ധമായ ഒരു വാർത്തയാണെന്നാണ് ലഭിക്കുന്ന സൂചന. ആരാണ് പരസ്യം നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഉടന്‍ തന്നെ പരസ്യം വൈറലായി. സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകളും ആരംഭിച്ചു. പരസ്യത്തിന്‍റെ ആധികാരികതപോലും ചോദ്യം ചെയ്യപ്പെട്ടു. മുംബൈ മലയാളികളാണ് പരസ്യത്തിന് പിന്നിലെന്നാണ് സൂചന.
സംഭവം ഏതായാലും വൈറലായി. ഇലക്ഷൻ റിസള്‍ട്ട് വന്നശേഷം പുതിയ വിഷയങ്ങള്‍ നോക്കിയിരുന്ന മുമ്പിലേക്കാണ് ഇത് വന്നത്. ഇതോടെ ചുഞ്ചു നായര്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽമീഡിയ മുഴുവൻ. പൂച്ചയുടെ പേരില്‍ ജാതിപ്പേര് ചേര്‍ത്തത് വിമര്‍ശിച്ചുകൊണ്ടാണ് കൂടുതൽ ട്രോളുകളും. മനുഷ്യര്‍ക്കുള്ളത് പോലെ മൃഗങ്ങള്‍ക്കും ജാതി ചാര്‍ത്തിക്കൊടുക്കുന്നത് എന്തിനെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അധികം പേരും ചോദിച്ചിരിക്കുന്നത്.
ചുഞ്ചു നായര്‍ ചരമവാര്‍ഷികത്തിന് ട്രോളോട് ട്രോള്‍
പൂച്ചയുടെ പേരില്‍ ജാതിപ്പേര് ചേര്‍ത്തത് വിമര്‍ശിച്ചുകൊണ്ടാണ് കൂടുതൽ ട്രോളുകളും. മനുഷ്യര്‍ക്കുള്ളത് പോലെ മൃഗങ്ങള്‍ക്കും ജാതി ചാര്‍ത്തിക്കൊടുക്കുന്നത് എന്തിനെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അധികം പേരും ചോദിച്ചിരിക്കുന്നത്
Samayam Malayalam 27 May 2019, 6:23 pm
ഹൈലൈറ്റ്:
- പൂച്ചയുടെ ഒന്നാം ചരമവാർഷികം ഫേസ്ബുക്കിൽ വൈറലാവുകയാണ്
- മോളൂട്ടി നീ ഇല്ലാത്തത് ഒരുപാട് വേദനിപ്പിക്കുന്നു എന്നായിരുന്നു പരസ്യത്തിലെ വാചകങ്ങള്‍
- പരസ്യം വൈറലായി, സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകളും ആരംഭിച്ചു