ആപ്പ്ജില്ല

കണ്ണു നനഞ്ഞു പോയന്ന് ആന പ്രേമികള്‍; ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ ട്രോളന്‍മാരുടെ പ്രതികരണം ഇങ്ങനെ

കാട്ടാനയെ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്

Samayam Malayalam 5 Jun 2020, 9:14 am
പാലക്കാട് ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യല്‍ മീ‍ഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ് . മണ്ണാർക്കാടിന് സമീപം തിരുവാഴിയോടാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞത്. ഫോറസ്റ്റ് ഓഫീസറായ മോഹനകൃഷ്ണൻ ഫേസ്ബുക്ക് പേജിലൂടെ ഈ സംഭവം പങ്കുവെച്ചതോടെയാണ് കൊടും ക്രൂരത പുറം ലോകം അറിഞ്ഞത്. ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാതെ മരണത്തിന് കീഴടങ്ങിയത്.
Samayam Malayalam malayalam latest troll on pregnant elephant death in kerala
കണ്ണു നനഞ്ഞു പോയന്ന് ആന പ്രേമികള്‍; ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ ട്രോളന്‍മാരുടെ പ്രതികരണം ഇങ്ങനെ


വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. പിന്നീട് ഒന്നും കഴിക്കാനാകാതെ ആന നന്നായി വിഷമിച്ചു. 15 വയസോളം പ്രായമുള്ള കാട്ടാന ഭക്ഷണം കഴിക്കാതെയാണ്
ചരിഞ്ഞത്. സോഷ്യല്‍ മീ‍ഡിയയില്‍ ശക്തമായ പ്രതിക്ഷേധം ആണ് ആളികത്തുന്നത്. നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തി. വിഷയത്തില്‍ ട്രോളന്‍മാരുടെ പ്രതികരണം ഇങ്ങനെയാണ്.

​ഫെയ്സ്ബുക്കിൽ പ്രൊഫൈൽ മാറ്റം

ഏത് വിഷയം വന്നാലും ആദ്യപടി ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്നിവയിലെ സ്റ്റാറ്റസ് മാറ്റുന്നതാണ് പ്രധാനം. അത് കഴിഞ്ഞ ശേഷമാണ് മറ്റു പ്രതികരണത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് ചിന്തിക്കുക ഒള്ളൂ എന്ന പ്രധാന കലാപരിപാടി ഇവിടെയും സംഭവിച്ചു.

​അത് അങ്ങനെ ആണ്

കാട്ടാനയെ പുഴയിൽ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാൻ വനപാലകർ ശ്രമിച്ചെങ്കിലും പുഴയില്‍ വച്ച് കാട്ടാന ചരിഞ്ഞു.

​പ്രമുഖര്‍ രംഗത്ത്

സാമുഹിക സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

​ആ പോസ്റ്റ് വേദനിപ്പിച്ചു

ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ കുറിപ്പ് കണ്ണ് നനയിച്ചു എന്ന കമന്‍റുകള്‍ എത്തുന്നുണ്ട്.

​ദേശീയ ശ്രദ്ധ പിടിച്ചു പറ്റി

സോഷ്യൽ മീഡിയയില്‍ ശക്തമായ പ്രതിക്ഷേധം ആണ് എത്തിയത്. ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തി. കൂടാതെ നാഷ്ണല്‍ മീഡിയ വരെ വിഷയം ചര്‍ച്ച ചെയ്തു.

നന്മ മരങ്ങള്‍ സംസാരിക്കുന്നു

വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

പാവം പൂച്ചകള്‍ എന്ത്‌ ചെയ്യുമോ ആവോ

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് വൈകിപ്പിച്ചെന്നും ആരോപണം ഉണ്ട്. സംഭവം ട്രോളുകളില്‍ നിറയുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ